കാസര്‍കോട് നഗരത്തിലെ പാതിരാകൊലപാതകം: രക്ഷപ്പെട്ട ആറു പ്രതികളില്‍ നാലുപേര്‍ ഒറ്റപ്പാലത്തു പിടിയില്‍, പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയത് പുതിയ ജില്ലാ പൊലീസ് മേധാവിയുടെ ചടുല നീക്കത്തിലൂടെ

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഞായറാഴ്ച രാത്രി യുവാവിനെ കൊലപ്പെടുത്തി സ്ഥലം വിട്ട ആറുപേരില്‍ നാലുപേരെ മണിക്കൂറുകള്‍ക്കകം പിടികൂടി. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പുതിയ ജില്ലാ പൊലീസ് മേധാവിയായി ഞായറാഴ്ച ചുമതലയേറ്റ ബി.വി വിജയ്ഭരത് റെഡ്ഡിയുടെ ചടുല നീക്കത്തിലൂടെയാണ് നാലുപേരെ ഒറ്റപ്പാലത്തു വച്ച് പിടികൂടിയത്. ഇവരെ കാസര്‍കോട്ടേക്ക് കൊണ്ടു വരുന്നതിനായി പൊലീസ് സംഘം ഒറ്റപ്പാലത്തേക്ക് പോയിട്ടുണ്ട്.


ഞായറാഴ്ച അര്‍ധരാത്രിയോടെ കാസര്‍കോട് നഗരത്തിനു സമീപത്തെ ആനവാതുക്കലാണ് കൊലപാതകം നടന്നത്. പശ്ചിമബംഗാള്‍, ബേംടിയ, ബര്‍ഗാറിയയിലെ സുഭാഷ് റോയിയുടെ മകന്‍ സുശാന്ത റോയ് (28) ആണ് കൊല്ലപ്പെട്ടത്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപത്താണ് സുശാന്തും പത്തോളം തൊഴിലാളികളും താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വൈകി ഉണ്ടായ വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും ഇടയിലാണ് സുശാന്ത റോയ് കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന വിവരം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും കൂടെ താമസിച്ചിരുന്ന ആറു പേര്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വെ പൊലീസിനും വിവരം നല്‍കി. ഇതാണ് പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ കഴിഞ്ഞത്.
സുശാന്ത് റോയി മൂന്നു മാസം മുമ്പാണ് ജോലിക്കായി കാസര്‍കോട്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page