തമിഴ് സംവിധായകനും നടനുമായ എസ്.എസ് സ്റ്റാന്‍ലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്.എസ് സ്റ്റാന്‍ലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് ചെന്നൈയില്‍. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1967 ല്‍ മൂന്നാറില്‍ ആയിരുന്നു എസ്.എസ്.സ്റ്റാന്‍ലിയുടെ ജനനം. സംവിധായകരായ മഹേന്ദ്രന്റെയും ശശിയുടെയും കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2002ല്‍ ‘ഏപ്രില്‍ മാതത്തില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ശ്രീകാന്തും സ്‌നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണന്‍ എന്ന ചിത്രവും അദ്ദേഹത്തിന്റേതാണ്. ആകെ നാല് ചിത്രങ്ങളായിരുന്നു എസ്.എസ്.സ്റ്റാന്‍ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. 2015 ന്റെ തുടക്കത്തില്‍ എആര്‍ മുരുകദോസിന്റെ പ്രൊഡക്ഷന്‍ ഹൗസിനായി ആദംസ് ആപ്പിള്‍ എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ എസ്.എസ്.സ്റ്റാന്‍ലി തീരുമാനിച്ചിരുന്നു. വൈഭവിനെയും ആന്‍ഡ്രിയ ജെറമിയയെയും അഭിനേതാക്കളെ അവതരിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടു. എന്നാല്‍ ഈ പ്രോജക്ട് യാഥാര്‍ത്ഥ്യമായില്ല. ‘പെരിയാര്‍’ സിനിമയിലൂടെ അണ്ണാദുരൈ ആയി വേഷമിട്ട് നടനെന്ന പേരിലും അറിയിപ്പെട്ടു. തുടര്‍ന്ന് ‘രാവണന്‍’, ‘സര്‍ക്കാര്‍’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024 ല്‍ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് അവസാന ചിത്രം. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം വലസരവാക്കം വൈദ്യുതി ശ്മശാനത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page