സൗദി: ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ കേസ് ഞായറാഴ്ച കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം എട്ട് മണിയ്ക്ക് റിയാദ് ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീമിൻ്റെ കുടുംബവും സഹായ സമിതിയും.
കഴിഞ്ഞ 15ന് കോടതി ഹർജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഏഴ് തവണയാണ് റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചത്
സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. 34 കോടി രൂപ ദിയാധനം കൈപ്പറ്റി അനസിന്റെ കുടുംബം മാപ്പ് നൽകിയതോടെയാണ് റഹീമിന്റെ മോചനത്തിന് വഴി തെളിഞ്ഞത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്
