ഒക്ലഹോമയില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമയെ വെടിവെച്ചുകൊന്ന കേസ്: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പിപി ചെറിയാന്‍

മക്കലെസ്റ്റര്‍:(ഒക്ലഹോമ): 1992-ല്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിയായ ഇമ്മാനുവല്‍ ലിറ്റില്‍ ജോണ്ണി(52)ന്റെ വധശിക്ഷ ഒക്ലഹോമയില്‍ നടപ്പാക്കി. ഇമ്മാനുവലിന്റെ ജീവന്‍ രക്ഷിക്കണമെന്ന സംസ്ഥാന പരോള്‍ ബോര്‍ഡ് നിര്‍ദ്ദേശം കോടതി തള്ളിക്കളഞ്ഞു. സ്റ്റേറ്റിന്റെ മാരകമായ കുത്തിവയ്പ്പ് രീതിയുടെ ഭരണഘടനാ സാധുതയ്ക്കെതിരായ ലിറ്റില്‍ജോണിന്റെ അഭിഭാഷകരുടെ അവസാന പോരാട്ടം ബുധനാഴ്ച സംസ്ഥാന അപ്പീല്‍ കോടതി നിരസിച്ചു. ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച സമാനമായ അപ്പീല്‍ വ്യാഴാഴ്ച തള്ളിയിരുന്നു. വിഷ മിശ്രിതമടങ്ങിയ കുത്തിവയ്പിന് മുമ്പ് ലിറ്റില്‍ജോണ്‍ തന്റെ അമ്മയെയും മകളെയും നോക്കി. ലിറ്റില്‍ജോണിന്റെ ആത്മീയ ഉപദേഷ്ടാവ്, റവ. ജെഫ് ഹുഡ്, മരണമുറിക്കുള്ളില്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു ജൂറി ലിറ്റില്‍ ജോണിനെ കുറ്റക്കാരനെ ന്നു കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചതിനാല്‍ ക്രമസമാധാന ഗവര്‍ണര്‍ എന്ന നിലയില്‍ ആ തീരുമാനത്തെ ഏകപക്ഷീയമായി അസാധുവാക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page