കാസര്‍കോട്ടെ എല്‍ ഐ സി ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യ കണ്ണി ഗള്‍ഫിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റില്‍

കാസര്‍കോട്: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് കാസര്‍കോട്ടെ എല്‍ ഐ സി ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അബുദാബിയിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മലപ്പുറം, കോടൂര്‍, ഉര്‍ദ്ദു നഗറിലെ വി ഹിബത്തുള്ള (24)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. കാസര്‍കോട്ടെ എല്‍ ഐ സി ഉദ്യോഗസ്ഥന്‍ തൃക്കരിപ്പൂര്‍ ഉദിനൂരിലെ എ വി വേണുഗോപാലിന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. പണം തട്ടിയ സംഭവത്തിലെ മുഖ്യകണ്ണി ഹിബത്തുള്ളയാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് ഹിബത്തുള്ള അബുദാബിയിലേക്ക് പോകാന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.
സാമൂഹ്യമാധ്യമം വഴിയാണ് ഇയാള്‍ വേണുഗോപാലിനെ പരിചയപ്പെട്ടത്. പണം തട്ടിയ കേസില്‍ മലപ്പുറം കോടൂര്‍ കടമ്പോട് വീട്ടിലെ മുഹമ്മദ് നിഷാം (23), കോഴിക്കോട്ടെ കെ നിഖില്‍ (34), ജാസിം (25) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page