കണ്ണൂർ: പെട്രോൾ പമ്പിൽ അതിക്രമം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ടൗൺ സ്റ്റേഷനിലെ ഡ്രൈവർ സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഐജിയുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. നേരത്തെ ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു. പെട്രോൾ അടിച്ചതിൻ്റെ പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി ഇയാൾ സ്റ്റേഷൻ വരെ കാർ ഓടിച്ചുപോവുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച വൈകിട്ട് കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കഴിഞ്ഞ ഒ ക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു.