രാമക്ഷേത്രം; സാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗം വിവാദത്തിലേക്ക്

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പ്രസംഗം മുസ്ലിംലീഗ് പ്രവർത്തകരിലും സമുദായത്തിലും കടുത്ത പ്രതിഷേധം. ലീഗിനെയാകെ വെട്ടിലാക്കിയ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. രാമക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമായിരുന്നു മലപ്പുറം ജില്ലയിലെ പുൽപ്പറ്റയിൽ നടന്ന പരിപാടിയിൽ സാദിഖലി തങ്ങൾ പറഞ്ഞത്.
നിലവിൽ രാമക്ഷേത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമാകേണ്ടതില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് ഈ വാക്കുകൾ വ്യക്തമാക്കുന്നത്. പ്രതിഷേധങ്ങളിൽ ലീഗും മുസ്ലിങ്ങളും ഭാഗമാകേണ്ടതില്ലെന്നാണോ ലീഗിന്റെ നിലപാട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തിയാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു.

അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിർമ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിർമ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകർത്തതിൽ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നുമായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ഇതാണ് ലീഗിനകത്തും വിവാദമായത്.

രാമക്ഷേത്ര വിഷയത്തിൽ രാജ്യമൊട്ടുക്ക് ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമാകേണ്ടതില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് ഈ വാക്കുകൾ വ്യക്തമാക്കുന്നത്. പ്രതിഷേധങ്ങളിൽ ലീഗും മുസ്ലിങ്ങളും ഭാഗമാകേണ്ടതില്ലെന്നാണോ ലീഗിന്റെ നിലപാട് എന്ന ചോദ്യമാണ് അണികളുടെ ഭാഗത്തുനിന്നും ഉയരുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടിയെ ആകെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് സാദിഖലി തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് പ്രവർത്തകർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page