കണ്ണൂർ : സുഹൃത്തിനെ വിളിച്ചുവരുത്തി കുത്തിക്കൊന്നു. ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി മാത്യു(35)യെയാണ് സുഹൃത്ത് ജയേഷ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ സംഭവം. ഇരുവരും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള പാര്‍ക്കിംഗ് പ്ലാസയിലേക്ക് വിളിച്ചുവരുത്തിയത്.സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപിതനായ സുഹൃത്ത് മോറാനി സ്വദേശി മാവോടിയില്‍ ജയേഷ്(39) ജോഷിയെ കുത്തുകയായിരുന്നു.ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.പെയിന്റിംഗ് ജോലിക്കാരനായ ജോഷി അവിഹാഹിതനാണ്. പ്രതി ജയേഷ് ആലക്കോട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.