അസുഖം വിട്ടുമാറാത്ത വിഷമം; യുവാവ് ജീവനൊടുക്കി

കാസര്‍കോട്: അസുഖം വിട്ടുമാറാത്തതില്‍ മനം നൊന്താണെന്നു പറയുന്നു യുവാവ് തൂങ്ങി മരിച്ചു. പൈവളിഗെ, ബായിക്കട്ട, പാണ്ടിയടുക്കത്തെ കൊറഗയുടെ മകന്‍ ഷീന (39)യാണ് മരിച്ചത്. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: സുന്ദരി. സഹോദരങ്ങള്‍: ഉമേശന്‍, ഇന്ദിര, സരോജ, സുനിത.

ബി.ജെ.പി നേതാവ് സദാശിവ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, ഉജിരെക്കരെയിലെ സദാശിവ (69) അന്തരിച്ചു. ബിജെപി മണ്ഡലം കമ്മിറ്റി അംഗം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മക്കള്‍: രവിചന്ദ്ര, രതീഷ്, രാധിക.

ബദിയഡുക്കയില്‍ ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: ബദിയഡുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ തീപിടുത്തം. മുഹമ്മദ് പെര്‍ഡാലയുടെ ഉടമസ്ഥതയിലുള്ള എഫ്.എം.ബി സര്‍വ്വീസ് സെന്റര്‍ എന്ന ഷോപ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഫാന്‍, മിക്‌സി, ഇന്‍ഡക്ഷന്‍ കുക്കര്‍, ടി.വി എന്നിവ കത്തി നശിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എം സതീശന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എച്ച്. ഉമേശന്‍, അരുണ്‍കുമാര്‍, ജെ.ബി …

ആണ്ടി മുസ്സോറും പാറ്റേട്ടിയും | ഭാഗം 7

ശനിയാഴ്ച മാട്ട്വക്കാറ് മാപ്ലാര് തേങ്ങ എടുക്കാന്‍ വരുമെന്ന് കുറുക്കന്‍ അമ്പു പറഞ്ഞ കാര്യം പന്നിക്കുഞ്ഞപ്പു ആണ്ടിയുടെ ശ്രദ്ധയില്‍ പെടുത്തി. കര്‍ക്കടക മാസത്തിലാണ് അവരുടെ വരവ്. തെങ്ങ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം മാട്വക്കാരുടെ വരവ് ആശ്വാസകരമാണ്. കള്ളക്കര്‍ക്കിടകത്തില്‍ മറ്റ് വരുമാനമാര്‍ഗമൊന്നുമില്ലാതെ ഗ്രാമീണരെല്ലാം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കും. കര്‍ഷകരെ ചൂഷണം ചെയ്യാനും ഇവര്‍ താല്‍പര്യം കാണിക്കും. ഏറ്റവും കുറഞ്ഞ വിലക്കേ തേങ്ങ വാങ്ങൂ. പ്രക്കാനത്തെ ഏറ്റവും വലിയ തോതില്‍ തേങ്ങ ശേഖരിക്കുന്ന രണ്ടു പേരാണ് അസിനാര്‍ക്കയും, കുറുക്കന്‍ അമ്പുവും. അവര്‍ ചെറു കൃഷിക്കാരുടെ …

ഹുസൈന്‍ ബംബ്രാണി അന്തരിച്ചു

കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ പരേതരായ ബംബ്രാണി അബ്ദുല്ല ഹാജി-ഖദീജ ദമ്പതികളുടെമകന്‍ ഹുസൈന്‍ ബംബ്രാണി (55) ദുബായില്‍ അന്തരിച്ചു. ഭാര്യ: മെഹ്റുന്നിസ. മക്കള്‍: മൈമൂന, മുഹമ്മദ്, ഫാത്തിമ, ആമിന. മരുമക്കള്‍: ഹാഷിഫ് മാസ്തിക്കുണ്ട്, ബാഷിദ് വിദ്യാനഗര്‍. സഹോദരങ്ങള്‍: സുഹറ, ആയിഷ, അഷ്റഫ്, താജുദ്ധീന്‍, ശംസുദ്ധീന്‍, ഹംസ, സുലൈഖ.

തോക്കുചൂണ്ടി കൊള്ള; സംഘത്തെ ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം, 9.64 ലക്ഷം രൂപ കണ്ടെടുത്തു, കവര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ക്രഷററിലെ ജീവനക്കാരന്‍

കാസര്‍കോട്: ക്രഷര്‍ മാനേജറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടി നിലത്തിട്ട ശേഷം 10.20 ലക്ഷം രൂപ കവര്‍ന്ന സംഘത്തിനെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം. ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെടുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട്-കല്യാണ്‍ റോഡിലാണ് കേസിനാസ്പദമായ സംഭവം. ഏച്ചിക്കാനത്തെ ക്രഷറര്‍ മാനേജര്‍ കോഴിക്കോട് സ്വദേശി രവീന്ദ്രനാണ് അക്രമത്തിനിരയായത്. ക്രഷറില്‍ നിന്നു ഇറങ്ങിയ രവീന്ദ്രന്‍ കാഞ്ഞങ്ങാട്ടെ താമസസ്ഥലത്തേക്ക് പോകുന്നതിനായി റോഡരുകില്‍ ഓട്ടോയും കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ …

സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് ചെങ്കൊടിയേറി; പിണറായി സര്‍ക്കാര്‍ മാതൃകാപരമെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് കൊടിയേറി. സി. കേശവന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ പതാക ഉയര്‍ത്തി. പോളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതു ഭരണമായ പിണറായി സര്‍ക്കാര്‍ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കേരളത്തില്‍ നിന്നാണ്. ബദല്‍നയ രൂപീകരണത്തില്‍ പിണറായിയും കേരളത്തിലെ ഇടത് സര്‍ക്കാരും പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. …

മാന്യ, ഉള്ളോടിയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; മരത്തില്‍ ചേക്കേറിയ പൂവന്‍ കോഴിയെ അക്രമിച്ചു

കാസര്‍കോട്: മാന്യ, ഉള്ളോടിയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. രാത്രിയില്‍ മരത്തില്‍ കയറിയിരിക്കുകയായിരുന്ന പൂവന്‍ കോഴിയെ അജ്ഞാത ജീവി ആക്രമിച്ചു. ഉള്ളോടിയിലെ ഗണേശിന്റെ പൂവന്‍കോഴിയെ ആണ് ആക്രമിച്ചത്. ഈ കോഴി മറ്റു കോഴികള്‍ക്കൊപ്പം കൂട്ടില്‍ കയറാറില്ല. സന്ധ്യയാകുന്നതോടെ കൂട്ടിനു സമീപത്തെ മരത്തില്‍ കയറി കിടക്കുകയാണ് പതിവെന്ന് ഗണേശന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കോഴിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നു ഗണേശന്‍ കൂട്ടിച്ചേര്‍ത്തു.ഇദ്ദേഹത്തിന്റെ പശുകിടാവിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. പുലിയിറങ്ങിയതാണെന്ന പ്രചരണങ്ങളെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ …

മലപ്പുറത്ത് എസ്ഡിപിഐ ഓഫീസില്‍ ഇ.ഡി റെയ്ഡ്; പരിശോധന ദേശീയ അധ്യക്ഷന്റെ അറസ്റ്റിനു പിന്നാലെ

മലപ്പുറം: മലപ്പുറം എസ്ഡിപിഐ ജില്ലാ ഓഫീസില്‍ ഇ.ഡി.യുടെ റെയ്ഡ്. കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും ശക്തമായ കാവലിലാണ് റെയ്ഡ്. വ്യാഴാഴ്ച പത്തു മണിയോടെയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ റെയ്ഡ് ആരംഭിച്ചത്.എസ്ഡിപിഐയുടെ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ബംഗ്‌ളൂരുവില്‍ വച്ച് ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിനിടയിലാണ് മലപ്പുറത്തെ ഓഫീസില്‍ ഇ.ഡി റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. …

താനൂരില്‍ 10,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഡ്രൈവറും ക്ലീനറും എക്‌സൈസ് കസ്റ്റഡിയില്‍

മലപ്പുറം: അനധികൃതമായി കടത്തുകയായിരുന്ന 10,500 ലിറ്റര്‍ സ്പിരിറ്റ് താനൂരില്‍ എക്‌സൈസ് സംഘം പിടിച്ചു. 35 ലിറ്ററിന്റെ 298 കന്നാസുകളിലായാണ് 10,430 ലിറ്റര്‍ സ്പിരിറ്റ് കടത്തിയിരുന്നത്. ബുധനാഴ്ച രാത്രിയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഗോവയില്‍ നിന്നു മൈദാച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് സ്പിരിറ്റ് കടത്തിയിരുന്നത്. തൃശൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു ഇതെന്നു ലോറി ജീവനക്കാര്‍ എക്‌സൈസ് സംഘത്തെ അറിയിച്ചു. എന്നാല്‍ അധികമൊന്നും തങ്ങള്‍ക്കറിയില്ലെന്നു അവര്‍ നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നെന്നു പറയുന്നു. ലോറി ഡ്രൈവര്‍ തൃശൂര്‍ ചാവക്കാട്, വലപ്പാട്ടെ ആനവിഴുങ്ങി സ്വദേശി സജീവ് (42), കൊടകര തട്ടാന്‍ …

കലാഭവന്‍ മണിയുടെ വിയോഗത്തിന് ഒന്‍പതാണ്ട്

തൃശൂര്‍: മണ്ണിനെയും മനുഷ്യനെയും നാടന്‍ പാട്ടുകളെയും അതിയായി സ്‌നേഹിച്ച, കലാഭവന്‍ മണിയുടെ വിയോഗത്തിനു ഇന്ന് ഒന്‍പതാണ്ട്. രാമന്‍-അമ്മിണി ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായാണ് കലാഭവന്‍ മണിയുടെ ജനനം. സാമ്പത്തികമായ ഇല്ലായ്മകള്‍ക്കിടയിലായിരുന്നു മണിയുടെ ബാല്യം.ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മിമിക്രി അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തെ അരങ്ങേറ്റം. 1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയതോടെ ശ്രദ്ധേയനായി. 1991-92 കാലഘട്ടത്തില്‍ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നതോടെ കലാഭവന്‍ മണിയെന്നു അറിയപ്പെട്ടു.1995ല്‍ പുറത്തെത്തിയ ‘അക്ഷരം” എന്ന …

ചിറ്റാരിക്കാലിലും നീലേശ്വരത്തും രണ്ടു യുവതികളെ കാണാതായി

കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളിലായി നീലേശ്വരം, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് രണ്ടു യുവതികളെ കാണാതായി. ചിറ്റാരിക്കാല്‍, പുളിയില്‍, മടയംബാത്ത് ഹൗസില്‍ അപര്‍ണ്ണ സുനിലി(18)നെ മാര്‍ച്ച് അഞ്ചിനു വൈകുന്നേരമാണ് കാണാതായത്. മാതാവ് ചന്ദ്രമതി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.നീലേശ്വരത്ത് പേരോല്‍ വില്ലേജിലെ ചാത്തമത്ത്, ചേരിക്കാവളപ്പിലെ വിജീഷ (27)യാണ് കാണാതായ മറ്റൊരാള്‍. മാര്‍ച്ച് നാലിനു വൈകുന്നേരം മൂന്നു മണിയോടെ വീട്ടില്‍ നിന്നാണ് വിജീഷയെ കാണാതായതെന്നു സഹോദരന്‍ വിജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.

കുടിനീര്‍, തെളിനീര്‍: കയ്യൂരില്‍ കുടിവെള്ള പരിശോധന

കയ്യൂര്‍:കുട്ടികള്‍ക്കു നല്‍കുന്ന കുടിവെള്ളം രോഗാണു വിമുക്തമാണെന്ന് ഉറപ്പാക്കുന്നതിനു കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കുടിവെള്ള പരിശോധന ആരംഭിച്ചു. ജലസുരക്ഷയിലൂടെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട പരിശോധന നടത്തുകയും പ്രസ്തുത പരിശോധനയില്‍ ബാക്ടീരിയ സാന്നിദ്ധ്യം കാണിച്ച ആറ് സ്‌കൂളുകളില്‍ പഞ്ചായത്തു വാട്ടര്‍ ഫില്‍ട്ടര്‍ സ്ഥാപിച്ചു. ഫില്‍റ്ററിന്റെ തുടര്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളുകളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി ശ്രീജിത്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

പെരിയയില്‍ ഭാര്യയ്ക്ക് കത്തെഴുതി വച്ച് ഭര്‍ത്താവ് പെണ്‍കുട്ടിക്കൊപ്പം പോയി; ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഭാര്യയ്ക്കു കത്തെഴുതി വച്ച ശേഷം ഭര്‍ത്താവ് പെണ്‍കുട്ടിക്കൊപ്പം പോയതായി പരാതി. പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തു താമസിക്കുന്ന ഇടുക്കി, കട്ടപ്പന, കൊച്ചുവീട്ടില്‍ എസ് സരസ്വതി (32)യുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. മാര്‍ച്ച് മൂന്നിനു പുലര്‍ച്ചെ രണ്ടരമണിക്കും മാര്‍ച്ച് അഞ്ചിനു 9.30 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് ഭര്‍ത്താവായ കുമാരവേല്‍ (38) എന്നയാളെ കാണാതായെന്നാണ് സരസ്വതിയുടെ പരാതി. കട്ടപ്പനയിലുള്ള വീട്ടിനടുത്തുള്ള സ്‌നേഹ എന്ന പെണ്‍കുട്ടിക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും കത്തെഴുതി വച്ച ശേഷമാണ് പോയതെന്നും പരാതിയില്‍ …

ഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ മാക്‌സിക്ക് തീപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു

കാസര്‍കോട്: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ മാക്‌സിക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, പൂവാളയിലെ ജഗനിവാസ് ആള്‍വയുടെ മകള്‍ കെ. രേഖ (45)യാണ് വെന്‍ലോക്ക് ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി ഒന്‍പതിനു ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലായിരുന്നു അപകടം.സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതയായ കൃഷ്ണവേണിയാണ് മാതാവ്. സഹോദരങ്ങള്‍: ശിവപ്രസാദ്, ഗണേശ് പ്രസാദ്, ഹരിപ്രസാദ്, പരേതനായ ദുര്‍ഗപ്രസാദ്.

യു.എ.ഇ.യില്‍ വധശിക്ഷക്ക് വിധേയരായവരില്‍ ഒരാള്‍ കാസര്‍കോട് ചീമേനി സ്വദേശി

കാസര്‍കോട്: യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കപ്പെട്ട രണ്ടു മലയാളികളില്‍ ഒരാള്‍ കാസര്‍കോട് ചീമേനി സ്വദേശി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതാവൂരിലെ പി.വി മുരളീധര(42)നാണ് വധശിക്ഷയ്ക്ക് വിധേയനായത്. ഫെബ്രുവരി 15ന് ആണ് മുരളീധരന്റെ ശിക്ഷ നടപ്പിലാക്കിയത്. തലേനാള്‍ ഇയാള്‍ക്കു വീട്ടുകാരുമായി ഫോണില്‍ സംസാരിക്കുന്നതിനു അവസരം നല്‍കിയിരുന്നു. ‘തന്റെ ശിക്ഷ നാളെ നടപ്പിലാക്കുമെന്നു’ മാത്രമാണ് മുരളീധരന്‍ മാതാവിനോട് പറഞ്ഞത്. സംസ്‌കാരം മാര്‍ച്ച് ആറിനു നടക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്ക് അവസരം നല്‍കുമെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകേണ്ടതില്ലെന്ന …

പെര്‍വാഡ് കോട്ട റോഡില്‍ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പെറുവാഡ് കോട്ട റോഡിലെ ‘നസീമ മന്‍സില്‍’ അബ്ദുല്‍ ഖാദര്‍(78) അന്തരിച്ചു.ഭാര്യ: ആമിന. മകള്‍: നസീമ. മരുമകന്‍: ഹമീദ് കണ്ണൂര്‍. സഹോദരങ്ങള്‍: ബഡുവന്‍ കുഞ്ഞി, അബ്ബാസ്, മുഹമ്മദ്, ഇബ്രാഹിം, അബ്ദുള്ള, മറിയമ്മ, ബീഫാത്തിമ. വിയോഗത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

ജോഡ്ക്കല്ലുവിലെ സുശീല റൈ അന്തരിച്ചു

കാസര്‍കോട്: പൈവളിഗെ, ജോഡ്ക്കല്ലിലെ പരേതനായ കൊറഗപ്പ റൈയുടെ ഭാര്യ സുശീല റൈ (94) അന്തരിച്ചു.മക്കള്‍: രഘുനാഥ റൈ, പരേതരായ രാധാകൃഷ്ണ റൈ, ചന്ദ്രശേഖര റൈ. മരുമക്കള്‍: മീനാക്ഷി, ജലജാക്ഷി, ദേവകി.