യുവാക്കളെ കഴുത്തറുത്തു കൊന്ന് മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസ്; ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

മംഗ്‌ളൂരു: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ടുവെന്ന കേസില്‍ ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനും 65000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെര്‍ക്കള, സി.എന്‍ മന്‍സിലില്‍ മുഹമ്മദ് മഹ്ജീര്‍ സനഫ് (36), വിദ്യാനഗര്‍, അണങ്കൂര്‍, ടി.വി സ്റ്റേഷന്‍ റോഡിലെ ദില്‍ഷാന്‍ മന്‍സിലില്‍ എ. മുഹമ്മദ് ഇര്‍ഷാദ് (35), ഇഷാബി മന്‍സിലില്‍ എ മുഹമ്മദ് സഫ്‌വാന്‍ (25) എന്നിവരെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. …

വീടിനു തീപിടിച്ച് യുവാവ് മരിച്ചു; മദ്യലഹരിയിൽ തീയിട്ടതെന്ന് സംശയം

പത്തനംതിട്ട: കോന്നിയിൽ വീടിനു തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പ്രമാടം പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളകൊള്ളൂർ ലക്ഷം വീട് നഗറിൽ സോമന്റെയും വനജയുടെയും മകൻ മനോജ്(35) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 9.30 വോടെയാണ് വീടിനു തീപിടിച്ചത്. ഈ സമയം വീടിനു അകത്തുണ്ടായിരുന്ന സോമനും വനജയും പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും മനോജ് തീയിൽ പെട്ടുപോകുകയായിരുന്നു.മദ്യലഹരിയിൽ മനോജ് തന്നെ വീടിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണ്. ഇന്നലെയും വീട്ടിൽ വഴക്കുണ്ടായി. പിന്നാലെ മനോജ് വീടിനു തീവച്ചെന്നാണ് പൊലീസ് …

മരണം വരെ സംഭവിക്കാം; സൂര്യാഘാതം കരുതിയിരിക്കണം; സൂര്യാഘാതത്തെ എങ്ങനെ തിരിച്ചറിയും ? ഉടൻ എന്തു ചെയ്യണം

വേനൽ ചൂടേറിയതോടെ സൂര്യാഘാതമേൽക്കുന്നതു വർധിക്കുകയാണ്. അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ മരണത്തിനു വരെ കാരണമാകാവുന്ന അവസ്ഥയാണ് സൂര്യാഘാതം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ഇതോടെ ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസ്സം നേരിടും. ഇതു ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിക്കുന്നതിനും ശരീരത്തിലെ നിർണായക പ്രവർത്തനങ്ങൾ തടസ്സപ്പെടാനും ഇടയാക്കും. ഇത്തരം അവസ്ഥയാണ് സൂര്യാഘാതം.പ്രായമേറിയവർക്കും രോഗബാധിതർക്കുമാണ് സൂര്യാഘാതമേൽക്കാൻ സാധ്യത കൂടുതൽ. പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കു മരുന്നു കഴിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ശരീരത്തിലെ ചൂട് പുറത്തു …

മഞ്ചേശ്വരത്ത് താമസക്കാരിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മംഗ്‌ളൂരു: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ ഫാക്ടറി തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശിനിയെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി മദ്യപിച്ച ശേഷം കൂട്ടബലാത്സം ചെയ്തുവെന്ന കേസിലെ പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ണ്ണാടക, മുല്‍ക്കി സ്വദേശിയായ പ്രഭുരാജ്, തലപ്പാടി, കുംപെളയിലെ മിഥുന്‍, മംഗ്‌ളൂരു സ്വദേശിയും ഇലക്ട്രീഷ്യനുമായ മണി എന്നിവരെയാണ് കോടതി നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.കഴിഞ്ഞ ദിവസം രാത്രി ഉള്ളാള്‍, മുന്നൂര്‍, നേത്രാവതി നദിക്കരയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കൂട്ടബലാത്സംഗം അരങ്ങേറിയത്. കൂടുതല്‍ …

മേലുദ്യോഗസ്ഥന്റെ പീഡനം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍

മംഗ്ളൂരു: മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നു കുറിപ്പ് എഴുതി വച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ആശുപത്രിയില്‍. ചിക്മംഗ്ളൂരു, കടൂര്‍ ഡിപ്പോയിലാണ് സംഭവം. അവധിയുടെ പേരില്‍ മേലുദ്യോഗസ്ഥനില്‍ നിന്നു കടുത്ത മാനസിക പീഡനമുണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസവും സമാനരീതിയില്‍ പീഡനം ഉണ്ടായപ്പോള്‍ കൈയില്‍ കരുതിയിരുന്ന വിഷം കടൂര്‍ ഡിപ്പോയില്‍ വച്ച് കഴിക്കുകയായിരുന്നു. അവശ നിലയിലായ ഡ്രൈവറെ ഷിമോഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.‘അദ്ദേഹത്തിനു പണം നല്‍കിയാല്‍ എനിക്ക് എത്ര ദിവസത്തെ അവധിയും തരുമെന്നും …

നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക മന്ദിരത്തെ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്താന്‍ നടപടി

കാസര്‍കോട്: അരവത്ത് നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി മന്ദിരത്തെ കേരള കലാമണ്ഡലത്തിന് സമാനമായ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളിയുടെ വടക്കിന്റെ കുലപതിയാണ് കണ്ണന്‍ പാട്ടാളി ആശാന്‍. സ്മാരകമന്ദിരം മഹത് സംരംഭമായി മാറ്റണം. കല്ലടിക്കോടന്‍ കഥകളിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച പ്രതിഭയാണ് കണ്ണന്‍ പാട്ടാളി.നമ്മുടെ കലകളില്‍ ഏറ്റവും മികച്ചതാണ് കഥകളി. …

മരണാനന്തര ചടങ്ങില്‍ മദ്യപിച്ച് ബഹളം വച്ചു; ചോദ്യം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തയാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ആലക്കോട്, പൂവംചാലിലെ മാങ്ങാട്ട്, ഒ.കെ ബാബു (35)വിനെയാണ് ആലക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ കെ.ജെ മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ താലൂക്ക് ഓഫീസിലെ യുഡി ക്ലര്‍ക്കും പൂവന്‍ചാല്‍ സ്വദേശിയുമായ പുതുശ്ശേരി നിതി(28)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷു തലേന്ന് രാത്രി 7.20 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നിതിന്റെ ബന്ധുവായ …

രണ്ട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച റിട്ട. എസ് ഐക്കെതിരെ പോക്സോ കേസ്

കണ്ണൂര്‍: 14 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിട്ട. എസ് ഐയ്ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. കണ്ണൂര്‍, തളാപ്പ് സ്വദേശിയായ സി മജീദിനെതിരെയാണ് വളപ്പട്ടണം പൊലീസ് കേസെടുത്തത്. രണ്ടു കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിപ്രകാരമാണ് കേസ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

അധോലോക നായകന്‍ മുത്തപ്പ റായിയുടെ മകന്‍ റിക്കി റായിക്കു നേരെ വെടിവെയ്പ്; പരിക്ക് ഗുരുതരം, അക്രമത്തിനു പിന്നില്‍ ആര്?

ബംഗ്‌ളൂരു: കര്‍ണ്ണാടകയിലെ മുന്‍ അധോലോക നായകന്‍ മുത്തപ്പ റായിയുടെ മകന്‍ റിക്കിറായിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ റിക്കിയെ ബംഗ്‌ളൂരുവിലുള്ള മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന റിക്കി വീട്ടിനു സമീപത്ത് എത്തിയപ്പോഴാണ് വെടിയുതിര്‍ത്തത്. ഡ്രൈവറുടെ സൈഡിലാണ് വെടിയുതിര്‍ത്തത്. ഡ്രൈവര്‍ തല മുന്നോട്ട് കുനിച്ചതിനാല്‍ വെടിയേറ്റില്ല. ഇടതുഭാഗത്തു ഇരിക്കുകയായിരുന്ന റിക്കിയുടെ ദേഹത്താണ് വെടിയുണ്ടകള്‍ പതിച്ചത്. രാമനഗര എസ്.പി ശ്രീനിവാസ ഗൗഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സാധാരണയായി റിക്കി …

കാണാതായ 19കാരി കാമുകനൊപ്പം കുമ്പള പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കാസര്‍കോട്: കാണാതായ യുവതിയും കാമുകനും പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. യുവതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഷിറിയ സ്വദേശിനിയായ 19കാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് കാണാതായത്. കുബണൂരിലുള്ള ബന്ധു വീട്ടില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ അവിടെയെത്തിയില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മാതാവ് കുമ്പള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുളിയടുക്കയിലെ സന്ദേശ് എന്ന യുവാവിനൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. പ്രസ്തുത യുവാവിന്റെ വീട്ടിലടക്കം പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. …

പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

കാസര്‍കോട്: പെയിന്റിംഗ് ജോലിക്കിടയില്‍ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നീലേശ്വരം, കുഞ്ഞാലിന്‍കീഴിലെ ചന്ദ്രന്‍ (57) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.ഏപ്രില്‍ 5ന് വൈകുന്നേരം നീലേശ്വരം, പാലക്കോട്ടാണ് അപകടം ഉണ്ടായത്. ജോലിക്കിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്നു താഴെ വീണു ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നീടാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അവിവാഹിതനാണ് ചന്ദ്രന്‍. പരേതരായ കുഞ്ഞിക്കണ്ണന്‍-കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സൗദാമിനി (പഴയങ്ങാടി), ബാലാമണി, …

വടിവാളുമായി ഭീഷണി ഉയര്‍ത്തിയ സ്ത്രീയെ എഫ്ബിഐ ഏജന്റ് ആറു തവണ വെടിവച്ചു; ആശുപത്രിയിലായ സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

-പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: വടിവാളുമായി ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെ എഫ്ബിഐ ഏജന്റ് ആറു തവണ വെടിവച്ചു. ആന്‍ഡേഴ്സണ്‍ റോഡിനും ഡെല്‍ പാപ്പ സ്ട്രീറ്റിനും സമീപമാണ് സംഭവം. വെടിയേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം ആശുപത്രി പുറത്തുവിട്ടിട്ടില്ല.ഹൂസ്റ്റണിന്റെ തെക്ക് ഭാഗത്ത് സ്ട്രീറ്റിനും സമീപം വടിവാളുയര്‍ത്തി ഭീഷണി മുഴക്കിയ ഒരു സ്ത്രീയെയാണ് എഫ്ബിഐ ഏജന്റ് ആറ് തവണ വെടിവച്ചത്.വെടിവയ്പ്പിന് തൊട്ടുമുമ്പ് നിരവധി ആളുകള്‍ സ്ത്രീയെ മര്‍ദ്ദിച്ചതായി സാക്ഷികള്‍ പറയുന്നു. അവര്‍ ഏജന്റിനെ ഭീഷണിപ്പെടുത്തിയതായും വടിവാളുകൊണ്ട് നിലത്ത് …

ട്രെയിനില്‍ നിന്നു വീണ് പുല്ലൂര്‍ സ്വദേശിയായ യുവാവിനു അതീവ ഗുരുതരം; അപകടം മഞ്ചേശ്വരം, കണ്വതീര്‍ത്ഥയില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണു യുവാവിനു അതീവ ഗുരുതരം. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശി നിധി(22)നാണ് പരിക്കേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരന്‍ ആയിരുന്നു. മഞ്ചേശ്വരം, കണ്വതീര്‍ത്ഥയില്‍ എത്തിയപ്പോഴാണ് അപകടം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും പരിക്കേറ്റയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിക്കേറ്റ ആളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

യുഎസില്‍ രാജ്യവ്യാപകമായി 800 മീസില്‍സ് കേസുകള്‍ സ്ഥിരീകരിച്ചു

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: വെള്ളിയാഴ്ച വരെ യു.എസില്‍ രാജ്യവ്യാപകമായി 800 മീസില്‍സ് കേസുകള്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച രണ്ട് സംസ്ഥാനങ്ങളില്‍ കൂടി പകര്‍ച്ചവ്യാധികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.സജീവ പകര്‍ച്ചവ്യാധികളുള്ള മറ്റ് സംസ്ഥാനങ്ങളില്‍-ഇന്ത്യാന, കന്‍സാസ്, മിഷിഗണ്‍, ഒക്ലഹോമ, ഒഹായോ, പെന്‍സില്‍വാനിയ, ന്യൂ മെക്‌സിക്കോ എന്നിവ ഉള്‍പ്പെടുന്നു. 2024ല്‍ യുഎസില്‍ കണ്ടതിന്റെ ഇരട്ടിയിലധികം അഞ്ചാംപനി കേസുകള്‍ ഉണ്ട്.വായുവിലൂടെ പകരുന്നതും രോഗബാധിതനായ ഒരാള്‍ ശ്വസിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ എളുപ്പത്തില്‍ പടരുന്നതുമായ ഒരു പകര്‍ച്ചവ്യാധിയാണ് അഞ്ചാംപനി. വാക്‌സിനുകള്‍ വഴി ഇത് തടയാന്‍ കഴിയും. 2000 …

ഇങ്ങനെയും ഒരു മരുമകന്‍; ഭാര്യാ മാതാവിന്റെ കുളിസീന്‍ പകര്‍ത്തിയ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: ഭാര്യാമാതാവ് കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അയച്ചുകൊടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. 40 വയസ്സുകാരിയുടെ പരാതി പ്രകാരമാണ് രാജപുരം പൊലീസ് സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനു കേസെടുത്തത്.ഏതാനും ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭാര്യാവീട്ടിലെത്തിയതായിരുന്നു യുവാവ്. ഈ സമയത്ത് കുളിക്കുകയായിരുന്ന ഭാര്യാ മാതാവ് അറിയാതെ മരുമകന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇക്കാര്യം ഭാര്യാമാതാവ് അറിഞ്ഞിരുന്നില്ല. ദൃശ്യങ്ങള്‍ തന്റെ ഫോണിലേക്ക് അയച്ചു കിട്ടിയപ്പോഴാണ് സംഭവം അവര്‍ അറിഞ്ഞതെന്നു പറയുന്നു. ഉടന്‍ രാജപുരം പൊലീസില്‍ …

ജോലിക്കിടയില്‍ കൂലിപ്പണിക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ജോലിക്കിടയില്‍ കുഴഞ്ഞു വീണ കൂലിപ്പണിക്കാരന്‍ മരിച്ചു. പൈവളിഗെ, പൊല്ലരക്കോടിയിലെ മോണു മൊഗേര (62)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിനു സമീപത്തെ പണി സ്ഥലത്താണ് സംഭവം. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കുമ്പളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.ഭാര്യ: ബേബി. മക്കള്‍: വിശ്വനാഥ, കേശവ, പ്രവീണ്‍ കുമാര്‍. മരുമക്കള്‍: രാജേശ്വരി, ഗുലാബി. സഹോദരങ്ങള്‍: ഗീത, കമലാക്ഷി.

പള്ളത്തെ തത്തരാമന്‍ എന്ന ടി രാമന്‍ അന്തരിച്ചു

പാലക്കുന്ന്: തെക്കേക്കര പള്ളം ‘സൗപര്‍ണ്ണിക’യില്‍ ടി. രാമന്‍ (തത്ത രാമന്‍-76) അന്തരിച്ചു. പരേതരായ ബായിക്കര കൃഷ്ണന്റെയും തേയിയുടെയും മകനാണ്. ഉദുമയിലെ ആദ്യകാല തയ്യല്‍ തൊഴിലാളിയും കായിക താരവുമായരാമന്‍ ഗള്‍ഫിലേക്ക് യാത്ര തിരിച്ച ആദ്യകാല പ്രവാസിയാണ്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ്, ഉദുമ തെക്കേക്കര പ്രാദേശിക സമിതി പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ക്ഷേത്രത്തിലെ പൂരക്കളി പന്തലിലെ നിറസാന്നിധ്യമായിരുന്ന രാമന്‍ പാലക്കുന്ന് ക്ഷേത്ര യു.എ.ഇ കമ്മിറ്റിയുടെ സ്ഥാപക പ്രവര്‍ത്തക അംഗമായിരുന്നു. ഭാര്യ: ചിന്താമണി. മക്കള്‍: …

നഗ്‌നതാ പ്രദര്‍ശനം പതിവാക്കിയ യുവാവിനെ 16കാരി കുടുക്കി; പെരിയക്കു സമീപത്തെ യുവാവ് പോക്സോ പ്രകാരം പിടിയില്‍

കാസര്‍കോട്: നഗ്‌നതാ പ്രദര്‍ശനത്തില്‍ പൊറുതി മുട്ടിയ പതിനാറുകാരി, യുവാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി. സംഭവത്തില്‍ പോക്സോ പ്രകാരം കേസെടുത്ത ബേക്കല്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പെരിയക്ക് സമീപത്തെ ശ്രീനാഥി(27)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റു ശനിയാഴ്ച ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. പെരിയ ദേശീയപാതയില്‍ നിന്നു നാലുകിലോ മീറ്റര്‍ അകലെയാണ് സംഭവം. പെണ്‍കുട്ടിക്കു നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം പതിവാണത്രെ. പല തവണ താക്കീത് ചെയ്തിട്ടും യുവാവിന്റെ ‘രോഗം’ മാറിയില്ല. ഇതില്‍ പൊറുതിമുട്ടിയ പെണ്‍കുട്ടി കഴിഞ്ഞ ദിവസം …