ഒരേ വേദിയില്‍ വച്ച് രണ്ടു യുവതികളെ വിവാഹം കഴിച്ച് യുവാവ്; സംഭവം പെണ്ണ് കിട്ടാതെ വിവാഹമെന്ന സ്വപ്‌നം പൂവണിയാതെ നിരവധി യുവാക്കള്‍ വിഷമിക്കുന്നതിനിടയില്‍

ചിത്രദുര്‍ഗ്ഗ(കര്‍ണ്ണാടക): ഒരേ വേദിയില്‍ വച്ച് യുവാവ് രണ്ടു യുവതികളെ വിവാഹം കഴിച്ചു. സംഭവം വിവാദത്തിനും ചര്‍ച്ചയ്ക്കും ഇടയാക്കി. ചിത്രദുര്‍ഗ്ഗ സ്വദേശിയായ വസീം ഷെയ്ഖ് (28)ആണ് ഷിഫ ഷേഖ്, ജന്നത്ത് മഖന്ദര്‍ എന്നിവരെ വിവാഹം കഴിച്ചത്. ചിത്ര ദുര്‍ഗ്ഗയ്ക്കു സമീപത്തെ ഹൊറപ്പേട്ടയിലായിരുന്നു വിവാഹം.വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ യുവാവിന്റെ ഇരട്ട കല്യാണം വിവാദത്തിനും ചര്‍ച്ചയ്ക്കും തുടക്കമിട്ടു. രണ്ടു യുവതികളുടെയും അവരുടെ വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നതെന്നു വിവാഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇരു യുവതികളും ഒരേ …

ചരിത്രം സൃഷ്ടിച്ച് സോണിയ രാമൻ അമേരിക്കൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി

പി പി ചെറിയാൻ സിയാറ്റിൽ: ഇന്ത്യൻ വംശജനായ സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ച് പദവിയിൽ നിയമിതയായി. ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായാണ് സോണിയ രാമൻ.ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന ഇവർ , സിയാറ്റിൽ സ്റ്റോം ടീമിനെ നയിക്കാൻ ബഹുവർഷ കരാറിൽ ഒപ്പുവെച്ചതായി ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തു. വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ്.ലീഗിൽ 13 ടീമുകൾ …

2028-ൽ വീണ്ടും മത്സരിക്കാൻ സന്നദ്ധനായി ഡോണാൾഡ് ട്രംപ്

പി പി ചെറിയാൻ വാഷിംഗ്ടൺ:2028-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത തള്ളി പറയാതെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ ഭരണഘടനയിലെ 22-ാം ഭേദഗതി പ്രകാരം രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ സാധിക്കില്ലെങ്കിലും, ട്രംപ് “2028” ബ്രാൻഡിംഗ് ഉള്ള പ്രചാരണ സാമഗ്രികൾ പുറത്തിറക്കിക്കഴിഞ്ഞു. ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, “ഞാൻ അത് തള്ളിക്കളയുന്നില്ല, നിങ്ങൾ തന്നെയാണല്ലോ പറയേണ്ടത്,” എന്നാണ് ട്രംപ് പ്രതികരിച്ചത്. ചിലർ മുന്നോട്ട് വെച്ച മറ്റൊരു തിയറിയനുസരിച്ച്, ട്രംപ് വൈസ് …

ചള്ളങ്കയം അമ്പേരിയിലെ അബ്ബാസ് സൗദി അറേബ്യയിലെ ദമ്മാമിൽ അന്തരിച്ചു

ധർമ്മത്തട്ക്ക: ചള്ളങ്കയം അമ്പേരിയിലെ പരേതരായ ഹസൈനാർ ഹാജി ബീഫാത്തിമ ദമ്പതികളുടെ മകനും, കേരള മുസ്ലിം ജമാഅത്ത് ചള്ളങ്കയം യൂണിറ്റ് മെമ്പറും, പ്രവാസിയുമായ എ എം അബ്ബാസ്(60) സൗദി അറേബ്യ ദമ്മാമിളെ ജോലി സ്ഥലത്ത് അന്തരിച്ചു.ഹൃദയാഘാത്തെത്തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു.ഒരു വർഷം മുമ്പാണ് നാട്ടിൽ ലീവിന് വന്ന് തിരിച്ചു പോയത്.മൃതദേഹം വിട്ട് കിട്ടുന്നതിന് കെ എം സി സി പ്രവർത്തകർ ശ്രമിക്കുന്നുണ്ട് .നിയമ നടപടികൾ പൂർത്തിയാക്കി ദമ്മാമിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഭാര്യ …

ജില്ലാ ശാസ്ത്രമേള: വെജിറ്റബിള്‍ പ്രിന്റിംഗില്‍ ധരുണ്‍ ദേവിനു ഒന്നാംസ്ഥാനം

കാഞ്ഞങ്ങാട് : ജില്ലാ ശാസ്ത്രമേള വെജിറ്റബിള്‍ പ്രിന്റിംഗില്‍ ദുർഗ എച് എസ് എസ്എട്ടാംതരം വിദ്യാര്‍ത്ഥി ധരുണ്‍ ദേവിനു ഒന്നാം സ്ഥാനം ലഭിച്ചു.എ ഗ്രേഡ് നേടിയ ധരുൺ സംസ്ഥാനതല മത്സരത്തിന് അർഹത നേടി . കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ പി.വി. വിജുവിന്റെയും ശ്യാമിലി.പി.എമ്മിന്റെയും മകനാണ്. സഹോദരന്‍ കെയ്ദന്‍

സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് എസ് ഐയുടെ മകള്‍ക്കു ദാരുണാന്ത്യം; ഭാര്യയ്ക്ക് പരിക്ക്

മംഗ്‌ളൂരു: സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ എസ് ഐയുടെ മകള്‍ മരിച്ചു. ഷിര്‍വ പൊലീസ് സ്റ്റേഷനിലെ എസ് ഐ സുധേഷ് ഷെട്ടിയുടെ മകള്‍ സ്പര്‍ശ (24)യാണ് മരിച്ചത്. ഇയാളുടെ ഭാര്യ ശര്‍മ്മിളയെ സാരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഉഡുപ്പി, നിട്ടൂരിലാണ് അപകടം. സ്പര്‍ശ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരിയായിരുന്നു ശര്‍മ്മിള. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടയിലാണ് സ്പര്‍ശ മരണത്തിനു കീഴടങ്ങിയത്.

വീട്ടിലും കാറിലും കഞ്ചാവ്; 11.769 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍, പിടിയിലായത് ലഹരി കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ കുബണൂര്‍ സ്വദേശി

കാസര്‍കോട്: കിടപ്പുമുറിയിലും കാറിലും സൂക്ഷിച്ചിരുന്ന 11.769 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുബണൂര്‍, കാടമൂല, കുബണൂര്‍ ഹൗസിലെ മെയ്തീന്‍ ഷബീറി(35)നെയാണ് കാസര്‍കോട് എക്‌സൈസ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് മൊയ്തീന്‍ ഷബീറിന്റെ കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ 5.269 കിലോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. കട്ടിലിന് അടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഷബീറിന്റെ നാനോ കാറിനുള്ളില്‍ നടത്തിയ …

നരേന്ദ്ര മോദി സർക്കാരിൻ്റെ നയങ്ങളും പദ്ധതികളും വൈകിയാണെങ്കിലും കേരളത്തിൽ നടപ്പാക്കുന്നത് സ്വാഗതാർഹം: എം.എൽ. അശ്വിനി

ബദിയടുക്ക: പൊതു വിദ്യാലയങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കു എന്നതിനുള്ള പിഎം. ശ്രീ പദ്ധതിയും ദേശീയ താൽപ്പര്യം മുൻനിറു ത്തിയുള്ള നയങ്ങളും വൈകിയാണെങ്കിലും പിണറായി സർക്കാർ നടപ്പാക്കുന്നത് സ്വാഗതാർഹമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു. ബിജെപി ബദിയടുക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റം ഉൾപ്പെടെ പല പദ്ധതികളും നയങ്ങളും കേരളത്തിൽ നടപ്പാക്കില്ലെന്ന് വീമ്പ് പറഞ്ഞ പിണറായി വിജയനും സംഘവും കേന്ദ്ര പദ്ധതികളും നയങ്ങളും നടപ്പാക്കാതെ കേന്ദ്ര ഫണ്ട് …

മിന്നും കുഞ്ഞി; പറക്കും കുഞ്ഞി; കുഞ്ഞിക്കു കൂട്ട് ചെറുകുഞ്ഞി

കാസര്‍കോട്: വിദ്യാനഗറില്‍ ചൊവ്വാഴ്ച രാവിലെ രണ്ടു കുഞ്ഞുങ്ങള്‍ തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടറില്‍ മിന്നിപ്പറക്കുന്നതു കണ്ടു നിന്നവരെ അത്ഭുതപ്പെടുത്തി. രണ്ടു കുട്ടികള്‍ സ്‌കൂട്ടറില്‍ മിന്നുന്നതു പലരും ശ്വാസമടക്കിപ്പിടിച്ചു കണ്ടു നിന്നു. വിദ്യാനഗറിലെ ദേശീയപാത സര്‍വീസ് റോഡില്‍ നിന്നു സീതാംഗോളി റോഡിലേക്കായിരുന്നു യാത്ര. റോഡ് സൈഡിലൂടെ അതീവ ജാഗ്രതയോടെയായിരുന്നു ഓട്ടമെങ്കിലും തിരക്കേറിയ റോഡില്‍ ചെറുപ്രായത്തില്‍ മറ്റൊരു കുട്ടിയുമായി മിന്നിപ്പോവുന്നതു വേണമായിരുന്നോ എന്നു കാണികള്‍ സ്വയം ആരാഞ്ഞു.കോടിക്കണക്കിനു രൂപ ചെലവഴിച്ചു ദേശീയ പാതയും സര്‍വ്വീസും റോഡും നിര്‍മ്മിച്ചതു യാത്ര കൂടുതല്‍ സുരക്ഷിതവും …

16 കാരിയെ കാറിൽ തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു; രാമന്തളി സ്വദേശി അറസ്റ്റിൽ

പയ്യന്നൂര്‍:16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാമന്തളി കുന്നരുവിലെ നിധിനെ (28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയാണ് പീഡനത്തിനിരയായത്. വീട്ടിലെത്തിയ പെണ്‍കുട്ടി അവശനിലയിലായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് നിധിൻ ആണെന്നു വ്യക്തമായത്.

മാന്യയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മനാഫിന് പൊലീസ് തിരികെ നല്‍കിയത് പുതുജീവന്‍; മാതൃകയായി ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബന്തടുക്കയിലെ മധു

കാസര്‍കോട്: യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവും തിരികെ കിട്ടാതെ വരുമോയെന്ന ആശങ്കയിലായിരുന്നു മാന്യയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മനാഫ്. രേഖകള്‍ കിട്ടിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തിനെ കുറിച്ച് ആലോചിച്ച് കഴിയുന്നതിനിടയിലാണ് മേല്‍പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ് കുമാറിന്റ ഫോണ്‍ കോള്‍ മനാഫിനു ലഭിച്ചത്. താങ്കളുടേതെന്നു സംശയിക്കുന്ന ഒരു പഴ്‌സ് കളഞ്ഞ് കിട്ടിയിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. മറ്റൊന്നും ചിന്തിച്ചു നില്‍ക്കാതെ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയ മനാഫ് തെളിവുകള്‍ ഹാജരാക്കി 10,000 രൂപയും പാന്‍ കാര്‍ഡ്, ആര്‍സി അടക്കമുളള രേഖകള്‍ അടങ്ങിയ …

മണൽ- മഡ്ക്ക മാഫിയയെ നിലയ്ക്ക് നിർത്തിയ കുമ്പള പൊലീസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടി: അമർഷം പുകയുന്നു

കാസർകോട്: 15 വർഷക്കാലമായി കുമ്പള പൊലീസ്റ്റേഷൻ പരിധിയിൽ സജീവമായിരുന്ന മണൽ-ചൂതാട്ട മാഫിയയെ അമർച്ച ചെയ്ത പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജേഷിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർന്മാരെ സ്ഥലം മാറ്റിയ കൂട്ടത്തിലാണ് ജിജേഷിനെയും മാറ്റിയത്. തെരഞ്ഞെടുപ്പു കാലത്ത് സ്വന്തം താലൂക്ക് പരിധിയിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യാൻ പാടില്ലെന്നാണ് കീഴ് വഴക്കവും നിയമവും . എന്നാൽ കോഴികോട്, ബേപ്പൂർ സ്വദേശിയായ …

കോട്ടപ്പുറം കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്സിറ്റി: കുവൈറ്റില്‍ താമസക്കാരായ കോട്ടപ്പുറത്തുകാരുടെ കുടുംബ സംഗമം നടത്തി. വഫ്രയിലെ അബുആദില്‍ ഫാം ഹൗസില്‍ നടന്ന സംഗമത്തില്‍മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പടെ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കോട്ടപ്പുറക്കാരായ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.ഓട്ടം മത്സരം, മിഠായി പെറുക്കല്‍, മ്യൂസിക്കല്‍ ചെയര്‍, ബലൂണ്‍ പൊട്ടിക്കല്‍, ചാക്ക് റൈസ് തുടങ്ങി വിവിധയിനം കായിക മത്സരങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. കസേരകളി, ഗിഫ്റ്റ് പാസ്സിങ്ങ്, ചാക്ക് റൈസ് തുടങ്ങിയ നാടന്‍ കളികള്‍ മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ചു. ഇസ്ലാമികവും പൊതു അറിവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഗ്രൂപ്പ് ക്വിസ് മത്സരം, …

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മകനെ മാതാപിതാക്കൾ വീട്ടുമുറ്റത്ത് ജീവനോടെ കുഴിച്ചിട്ടു: നോർത്ത് ടെക്സസ് ദമ്പതികൾ ജയിലിൽ

പി പി ചെറിയാൻ ബർലെസൺ(ടെക്സാസ്): പ്രത്യേക പരിഗണന ആവശ്യങ്ങളുള്ള മകനെ മാതാപിതാക്കൾ ജീവനോടെ വീട്ടുമുറ്റത്തു കഴിച്ചിട്ടു.ജോനത്തൻ കിൻമാനെ (26)എന്നയാളെയാണ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് .സംഭവവുമായി ബന്ധപ്പെട്ടു നോർത്ത് ടെക്സസ് ദമ്പതികളായ ഡിസംബർ മിച്ചൽ, ജോനത്തൻ മിച്ചൽ എന്നിവരെ ജയിലിലടച്ചു. ഒക്ടോബർ 14-ന് ഫോർട്ട് വർത്തിന് തെക്ക് ബർലെസണിലെ വൈറ്റ് ഓക്ക് ലെയ്‌നിലുള്ള ഒരു വീട്ടിൽ പോലിസ് നടത്തിയ ക്ഷേമ പരിശോധനയിലാണ് 26 വയസ്സുള്ള പ്രത്യേക പരിഗണന ആവശ്യമുള്ള ഒരാളെ കുടുംബത്തിന്റെ വീടിന് പിന്നിലെ ആഴം കുറഞ്ഞ കുഴിമാടത്തിൽ കുഴിച്ചിട്ട …

വാൻ തടഞ്ഞ് നിർത്തി കോഴി വ്യാപാരിയുടെ സ്വർണ്ണമാല തട്ടിയെടുത്ത കേസ്: അറസ്റ്റിലായ തോക്ക് ലത്തീഫിനെതിരെ കാപ്പ കേസും ചുമത്തി

കാസർകോട്: വൊർക്കാടി, മൊറത്തണയിൽ ഓം നി വാൻ തടഞ്ഞു നിർത്തി കോഴി വ്യാപാരിയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി മൂന്നു പവൻ തൂക്കമുള്ള സ്വർണ്ണ മാല തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ യുവാവിനെതിരെ വീണ്ടും കാപ്പ കേസ് ചുമത്തി. ബന്തിയോട് , അടുക്ക, വീരനഗറിലെ അബ്ദുൽ ലത്തീഫ് എന്ന തോക്ക് ലത്തീഫിനെതിരെയാണ് കുമ്പള പൊലീസ് കാപ്പ പ്രകാരം കേസെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ ലത്തീഫിനെതിരെ 20 25 ജനുവരി 31 ന് ഒരു വർഷത്തേയ്ക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കരുതെന്ന് …

മുൻ ബീഡി കോൺട്രാക്ടർ ഭഗവതി നഗറിലെ കൃഷ്ണൻ അന്തരിച്ചു

കാസർകോട്: ഉളിയത്തടുക്ക, ഭഗവതി നഗർ ,കൃഷ്ണകൃപയിലെ കൃഷ്ണൻ(74) അന്തരിച്ചു. മുൻ ബീഡി കോൺട്രാക്ടർ ആണ്. ഭാര്യ: സീതാലക്ഷ്മി. മക്കൾ: ഹരീഷൻ, കിരൺ ,പ്രജിത്ത്, പ്രവീൺ, ബിന്ദു. മരുമക്കൾ:സന്ധ്യ, ശാലു, മഞ്ജു, പ്രദീപ്. സഹോദരങ്ങൾ: പരേതരായ അപ്പു, നാരായണൻ.

അടുത്തയാഴ്ച ഗൾഫിലേക്ക് മടങ്ങാ നിരുന്ന അരമങ്ങാനത്തെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: മാങ്ങാട്, അരമങ്ങാനത്തെ കെ.വി.കുഞ്ഞമ്പു നായരുടെ മകൻ ടി.രാധാകൃഷ്ണൻ (49) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിൽ മറ്റുള്ളവരുമായി സംസാരിച്ചു കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു .ഒരു മാസം മുമ്പ് ഗൾഫിൽ നിന്ന് അവധിക്കു നാട്ടിൽ എത്തിയ രാധാകൃഷ്ണൻ അടുത്ത ആഴ്ച തിരികെ പോകാനുളള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണ് …

ഓക്‌സിജന്‍ മാസ്‌ക്ക് ഊരിയാല്‍ ജീവന്‍ പോകുമെന്ന് മംഗ്‌ളൂരു ഡോക്ടര്‍; നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചിതയൊരുക്കി, മാസ്‌ക്ക് മാറ്റി ഏറെ നേരം കഴിഞ്ഞപ്പോള്‍ കാലുകള്‍ക്ക് അനക്കം, കുമ്പള കഞ്ചിക്കട്ട സ്വദേശിയായ വയോധികന്‍ ജന. ആശുപത്രിയില്‍ ചികിത്സയില്‍

കാസര്‍കോട്: ചികിത്സിച്ച ഡോക്ടര്‍മാര്‍ മരിക്കുമെന്ന് വിധിയെഴുതി രോഗിയെ വീട്ടിലേയ്ക്ക് അയച്ചു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സംസ്‌ക്കാരം നടത്താനുള്ള ചിതയൊരുക്കി. പ്രാണവായു നല്‍കികൊണ്ടിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഊരിമാറ്റി ഏറെ നേരം കഴിഞ്ഞപ്പോള്‍ മംഗളൂരുവിലെ ഡോക്ടര്‍മാര്‍ മരണം ഉറപ്പാക്കി വീട്ടിലേക്കയച്ച രോഗിയുടെ കാലുകള്‍ അനങ്ങി. വിധിയെ തോല്‍പ്പിച്ച വയോധികന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിചരണത്തില്‍ കഴിയുന്നു. കുമ്പള കഞ്ചിക്കട്ട രാംനഗറിലെ രമാനാഥ ഗട്ടി (70)യാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തെ കുറിച്ച് രമാനാഥ ഗട്ടിയുടെ ഭാര്യ രൂപാവതി വിശദീകരിക്കുന്നത് …