എ പ്ലസ്‌ ജേതാക്കളെ ഒ.എസ്‌.എ അനുമോദിച്ചു

കാസര്‍കോട്‌: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്‌.എസ്‌.എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികളെ ഒ.എസ്‌.എ കമ്മിറ്റി അനുമോദിച്ചു.നഗര സഭാ ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം യോഗം ഉദ്‌ഘാടനം ചെയ്‌തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. ഒ.എസ്‌.എ വൈസ്‌ പ്രസിഡണ്ട്‌ സി.എ മുഹമ്മദ്‌ ക്യാഷ്‌ അവാര്‍ഡു സമ്മാനിച്ചു.കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി നെല്ലിക്കുന്ന്‌, ട്രഷറര്‍ സി.കെ.അബ്‌ദുല്ല, സ്‌കൂള്‍ പ്രധാനധ്യാപിക ഉഷ, എ.എസ്‌ മുഹമ്മദ്‌ കുഞ്ഞി, മഹമൂദ്‌ വട്ടയക്കാട്‌, ഹാരിസ്‌ പൂരണം, വിജയ ചന്ദ്രന്‍, ഷാഫി …

എം കെ വിജയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; തെരഞ്ഞെടുപ്പ് നടന്നത് കെ മണികണ്ഠന്‍ രാജിവച്ചതിനാല്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം കെ വിജയനെ തെരഞ്ഞെടുത്തു. സി പി എം ഉദുമ ഏരിയാ കമ്മറ്റി അംഗമാണ്. തിങ്കളാഴ്ച രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫിലെ എം കെ വിജയന് എട്ടും യു ഡി എഫിലെ എം കെ ബാബുരാജിന് നാലു വോട്ടും ലഭിച്ചു. കനത്ത പൊലീസ് സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെ മണികണ്ഠന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ …

കാറ്റും മഴയും: കുമ്പള കോയിപ്പാടിയില്‍ വീടു തകര്‍ന്നു; വീട്ടിനുള്ളിലുണ്ടായിരുന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

കുമ്പള: തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന യുവതി പുറത്തേക്കു ഓടി രക്ഷപ്പെട്ടതിനാല്‍ അത്യാഹിതത്തില്‍ നിന്നു രക്ഷപ്പെട്ടു.കടപ്പുറത്തെ പരേതയായ അലീമയുടെ വീടിന്റെ മേല്‍ക്കൂരയാണ് മഴക്കും ഒപ്പം അനുഭവപ്പെട്ട കാറ്റിലും തകര്‍ന്നത്. ഈ വീട്ടില്‍ ഇപ്പോള്‍ അലീമയുടെ മകള്‍ ആമിന(35)മാത്രമാണ് താമസിക്കുന്നത്. ഏഴുമണിയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞു നാട്ടുകാര്‍ സ്ഥലത്തെത്തിയിരുന്നു. അപകടവിവരം അവര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; തെളിവെടുപ്പിനിടയില്‍ പൊലീസിനു നേരെ അക്രമം; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ലാത്തി എറിഞ്ഞു വീഴ്ത്തി കീഴ്‌പ്പെടുത്തി

മംഗ്‌ളൂരു: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനുള്ള ശ്രമം നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ലാത്തി വീശി കീഴ്‌പ്പെടുത്തി. ഡാനിഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ജൂലായ് എട്ടിനു മല്‍പ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് എട്ടുവയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഡാനിഷ്, ഷമി, മോഷി എന്നിവര്‍ ഒരു സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. മുഖ്യപ്രതിയായ ഡാനിഷിനെയും മറ്റു രണ്ടു പ്രതികളെയും പൊലീസ് …

സി പി ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ നാട്ടിക എം എല്‍ എയെ റാഞ്ചാന്‍ സി പി എമ്മും ബി ജെ പിയും കോണ്‍ഗ്രസ്സും; സമയമായില്ലെന്നു സി സി മുകുന്ദന്‍

തൃശൂര്‍: കഴിഞ്ഞ ദിവസം നടന്ന സി പി ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയ നാട്ടിക എം എല്‍ എ സി സി മുകുന്ദനെ റാഞ്ചാന്‍ സി പി എമ്മും ബി ജെപിയും കോണ്‍ഗ്രസും. എന്നാല്‍ ഏതു പാര്‍ട്ടിയുടെ കൂടെ പോവണമെന്നു തീരുമാനിക്കാന്‍ സമയമായിട്ടില്ലെന്നു അദ്ദേഹം പ്രതികരിച്ചു.സി പി ഐ നേതൃത്വത്തിലെ ചിലര്‍ തനിക്കെതിരെ പാര്‍ട്ടിയില്‍ പാരപണിയുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സമ്മേളനത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കിടയിലാണ് പ്രകോപിതനായ മുകുന്ദന്‍ സമ്മേളന ഹാള്‍ വിട്ടിറങ്ങിയത്.സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയതിനു പിന്നാലെ …

സംസ്ഥാന സര്‍ക്കാരിനെതിരെ സമരസംഗമം; കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫിനും എ പി അനില്‍ കുമാറിനും ഉജ്ജ്വല സ്വീകരണം

കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഡി സി സി നേതൃത്വത്തിലുള്ള സമര സംഗമം പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫിനും വര്‍ക്കിംഗ് പ്രസിഡണ്ട് എ പി അനില്‍കുമാറിനും കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് കെ പി സി സി പ്രസിഡണ്ടിനെ ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ ഹാരമണിയിച്ചു സ്വീകരിച്ചു. നേതാക്കളായ കെ നീലകണ്ഠന്‍, എം സി പ്രഭാകരന്‍, കെ വാസുദേവന്‍, സാജിദ് …

കനത്ത മഴ; കാസര്‍കോട് ബാങ്ക് റോഡില്‍ വെള്ളപൊക്കം

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, ബാങ്ക്‌റോഡില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. ഇതു കാരണം കാല്‍നടയാത്രക്കാരും ദുരിതത്തിലായി.തിങ്കളാഴ്ച രാവിലെ 9 മണിയോടെ കനത്തമഴ പെയ്തതാണ് വെള്ളപ്പൊക്കത്തിനു ഇടയാക്കിയത്. മഴവെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ റോഡില്‍ കെട്ടിക്കിടന്നു. കാല്‍നടയാത്രക്കാരും നന്നേ ബുദ്ധിമുട്ട് അനുഭവിച്ചു. സ്‌കൂളിലേയ്ക്കു പോവുകയായിരുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ചത്.

എന്‍മകജെ ഷേണിയില്‍ യുവാവ് മരിച്ച നിലയില്‍

കാസര്‍കോട്: ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി സ്‌കൂളിനു സമീപത്തു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാഡൂര്‍, സന്തനടുക്കയിലെ പരേതനായ രാമനായികിന്റെ മകന്‍ ഐത്തപ്പ (46)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഷേണി സ്‌കൂളിനു സമീപത്തുള്ള കോളനിയില്‍ മൃതദേഹം കണ്ടെത്തിയതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ജൂലായ് 11നു രാത്രി 10 മണിക്കും 13നു വൈകുന്നേരത്തിനും ഇടയില്‍ ഏതോ സമയത്താണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ …

മാപ്പിളപ്പാട്ട് രചയിതാവ് എം.എച്ച്. സീതിക്ക് സാഹിത്യവേദി ആദരവ് തിങ്കളാഴ്ച

കാസർകോട്: മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി പഴയകാല മാപ്പിളപ്പാട്ട് രചയിതാവ് ചെമനാട്ടെ എം.എച്ച്. സീതിയെ കാസർകോട് സഹിത്യവേദി അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തി ആദരിക്കും. ഇന്ന് (തിങ്കൾ) വൈകിട്ട് 4.30 ന് എരുതും കടവിലെ വീട്ടിലാണ് പരിപാടി.മഹാകവി ടി. ഉബൈദിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി കവിതകളും മാപ്പിളപ്പാട്ടും രചിച്ചിരുന്നു. വടക്കെ മലബാറിലെ സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു എം.എച്ച്. സീതി.മാപ്പിളപ്പാട്ടിൻ്റെ തനത് പാരമ്പര്യ രീതിയിൽ ഗാനങ്ങൾ രചിക്കുന്നതിൽ ഏറെ ശ്രദ്ധേയനായ മാപ്പിള …

ഇത് ‘ഓപ്പറേഷന്‍’ വേറെ!

നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരും ഇനി മേലില്‍ ലഹരി പദാര്‍ത്ഥങ്ങളും ലഹരി പാനീയങ്ങളും ഉപയോഗിക്കുകയില്ല. അവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു; അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം. ലഹരി ദോഷം അറിയാതിരുന്ന കാലത്ത് അത് ഉപയോഗിച്ചു; ലഹരിക്ക് അടിമയായിപ്പോയി. അവരെ ബോധവല്‍ക്കരിച്ച് പുനരധിവസിപ്പിക്കുന്നതിനുള്ള പരിപാടി ‘നേര്‍വഴി’ എന്ന് പേര് പ്രതിജ്ഞയെടുക്കല്‍ ‘ഇനിയൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല; സത്യം, സത്യം, സത്യം.’ വലത് കൈ മുന്നോട്ട് നീട്ടിപ്പിടിച്ച് മൂന്നു പ്രാവശ്യം പറയുക. പൊതുജനങ്ങളും പ്രതിജ്ഞയെടുക്കട്ടെ. ‘ഓപ്പറേഷന്‍ ഡീ ഹണ്ട്’-ലഹരിവേട്ട: പൊലീസും എക്‌സൈസ് വകുപ്പും കര്‍മ്മ …

ക്ഷേത്ര സംരക്ഷണസമിതി രാമായണ പാരായണം നടത്തി

തിരുവനന്തപുരം: ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രാമായണ പാരായണം ആരംഭിച്ചു.സംസ്ഥാനതലത്തിലാരംഭിച്ച രാമായണ പാരായണം ചിന്മയ മിഷന്‍ സംസ്ഥാന മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.പരിപാടിക്കു ശേഷം സ്വാമി വിവിക്താനന്ദ സംസ്ഥാന ഗവര്‍ണ്ണര്‍ രാജേന്ദ്ര വി അര്‍ലേക്കറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. ഗവര്‍ണര്‍ക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു.

ചട്ടഞ്ചാല്‍, കുന്നാറയില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: ചട്ടഞ്ചാലില്‍ യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഹൈലി(28)നെയാണ് മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മാസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. ചട്ടഞ്ചാല്‍, കുന്നാറയിലെ ജീലാനി സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തു നില്‍ക്കുകയായിരുന്ന അര്‍ഷാദി(27)നെയാണ് കാറില്‍ എത്തിയ നാലംഗസംഘം തട്ടികൊണ്ടുപോയത്. പിന്നീട് വയനാട്ടിലെത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് കേസ്.

16നും 17നും കാസര്‍കോട്ട് ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനത്ത് ഇന്നും മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് മഴക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിച്ചു. മഴ എല്ലാ ജില്ലകളിലും അനുഭവപ്പെടും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നു മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും. 115.5 മില്ലീമീറ്റര്‍ വരെ മഴക്കു സാധ്യതയുണ്ട്. ഇടിയോടുകൂടിയ മഴയും ഉണ്ടായേക്കാം.അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിത്താമസിക്കണമെന്നു അധികൃതര്‍ മുന്നറിയിച്ചിട്ടുണ്ട്.16നും 17നും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും 17ന് ഓറഞ്ച് അലര്‍ട്ടാണ്. …

കുമ്പള ദേശീയ പാതയില്‍ വീണ്ടും അപകടം; കാര്‍ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് ഒരാളുടെ നില അതീവ ഗുരുതരം, മൂന്നു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള ദേശീയ പാതയില്‍ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാര്‍ സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കണ്ണൂര്‍, ഇരിക്കൂര്‍ സ്വദേശികളായ അബ്ദുല്‍ നാസര്‍, നുസ്രത്ത്, അയൂബ്, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അബ്ദുല്‍ നാസറിനെ മംഗ്‌ളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് കുമ്പള ബദ്ര്‍ ജുമാമസ്ജിദിനു മുന്‍ വശത്താണ് അപകടം. …

ഗ്രാമപഞ്ചായത്ത് അംഗവും മാതാവും തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഒരു ഗ്രാമപഞ്ചായത്ത് അംഗവും മാതാവും തൂങ്ങി മരിച്ചു. വക്കം ഗ്രാമ പഞ്ചായത്തംഗത്തേയും മാതാവിനേയുമാണ് വീടിന് പിറകു വശത്തുള്ള ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വക്കം നെടിയവിള വീട്ടില്‍ വത്സല (71), മകനും പഞ്ചായത്തു മെമ്പറുമായ അരുണ്‍ (42) എന്നിവരാണ് മരിച്ചത്. അരുണ്‍ വക്കം ഗ്രാമ പഞ്ചായത്തിലെ 9-ാം വാര്‍ഡ് മെമ്പറാണ്.

മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ നേരറിയാൻ പൊലീസ്; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയാറാക്കി

കോഴിക്കോട്: കൂടരഞ്ഞിയിൽ 39 വർഷങ്ങൾക്ക് മുൻപ് കൊലപാതകം നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ സത്യാവസ്ഥ കണ്ടെത്താൻ നിർണായക നീക്കവുമായി പൊലീസ്. മുഹമ്മദലി നൽകിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കി. രേഖാചിത്രത്തിനു മരിച്ചയാളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് മുഹമ്മദലി പറയുന്നത്. ഒപ്പം കൊല്ലപ്പെട്ടയാൾ ജോലി ചെയ്തിരുന്ന തോട്ടത്തിന്റെ ഉടമയും രേഖാചിത്രത്തിനു മരിച്ചയാളുമായി സാമ്യമുണ്ടെന്ന് പൊലീസിനോട് വ്യക്തമാക്കി. 1986ൽ കോഴിക്കോട് കുടരഞ്ഞിയിലെ മിഷൻ ആശുപത്രിക്കു പിൻവശത്തെ തോട്ടിൽ 14 വയസ്സുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. തുടർന്ന് …

64 വിഭവങ്ങള്‍: ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

ആലപ്പുഴ: 64 വിഭവങ്ങള്‍; 80 നാള്‍ നീണ്ടു നില്‍ക്കുന്ന ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. നിലവിളക്കിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എല്‍.എ., തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഭഗവാനെ സങ്കല്‍പ്പിച്ച് വിഭവങ്ങള്‍ വിളമ്പിയതോടെയാണ് വള്ളസദ്യയ്ക്ക് തുടക്കമായത്. ആറന്മുള ക്ഷേത്രത്തിന്റെ കൊടി മരത്തിനു മുന്നില്‍ ആനക്കൊട്ടിലില്‍ സ്ഥാപിച്ച നിലവിളക്കിലേക്ക് അഗ്നി പകര്‍ന്നു കൊണ്ട് വള്ളസദ്യ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം …

പാദപൂജ വിവാദം കൊഴുക്കുന്നു: സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍; ജനാധിപത്യ വിരുദ്ധമെന്ന് എംവി ഗോവിന്ദന്‍

കാസര്‍കോട്/ പാലക്കാട്: കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന ഗുരുപൂജ വിവാദം പുതിയ തലത്തിലേയ്ക്ക്. ഗുരുപൂജ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ളേക്കര്‍ ശക്തമായി രംഗത്ത്. പാദപൂജ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജ നടത്തുന്നത് ആദരവാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പാലക്കാട്ട് നടത്തുന്ന ബാലഗോകുലം 50-ാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരത്തെയും രീതികളെയും ചിലര്‍ എതിര്‍ക്കുന്നു. സംസ്‌കാരത്തെ മറന്നാല്‍ നമ്മളെത്തന്നെ മറന്നുപോകും- അദ്ദേഹം പറഞ്ഞു.ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലേയ്ക്ക് കേരളത്തെ കൊണ്ടുപോകാനുള്ള …