ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 14കാരിയെ പീഡിപ്പിച്ച കേസിൽ 25 കാരന് 50 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

കണ്ണൂർ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ 50 വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുപുഴ തിമിരി കഴുക്കല്‍ സ്വദേശി താളയില്‍ പ്രമോദ് രാജ(25)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്. 2022 ജൂലായ് മുതല്‍ ആഗസ്ത് 29 വരെയുള്ള ദിവസങ്ങളില്‍ ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയുടെ വീട്ടില്‍ …

സ്കൂട്ടറിൽ കടത്തിയ 1.923 കിലോ ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത്‌ കാഞ്ഞങ്ങാട് സ്വദേശികൾ

കാസർകോട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.923 കിലോ ഗ്രാം കഞ്ചാവുമായി രണ്ടുപേരെ നീലേശ്വരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവും അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര എൽ പി സ്കൂളിന് സമീപത്തെ എ നവിത്ത് (31), കുശാൽനഗർ നരസിംഹ ഹൗസിൽ എച്ച്.എ അശ്വന്ത് (28) എന്നിവരെയാണ് നീലേശ്വരം കരുവാച്ചേരിയിൽ വച്ച് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് രാത്രി എട്ടരയോടെയാണ് ഇരുവരെയും പിടികൂടിയത്. കഞ്ചാവ് പിടികൂടിയ സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജൻ. പി , പ്രിവൻ്റീവ് ഓഫീസർ …

ബദിയഡുക്കയിൽ 14 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 14 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ .അരുൺ (34) എന്ന ആളാണ് ബദിയഡുക്ക പൊലീസിന്റെ പിടിയിലായത് . പെൺകുട്ടിയുടെ വീടുമായി ബന്ധം സ്ഥാപിച്ച ശേഷം നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ഭീഷണി കാരണം സംഭവത്തെ കുറിച്ച് പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത് .തുടർന്ന് പൊലീസിൽ പരാതി നൽകി. പോക്സോ പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്കു നേരെ നഗ്നതാ പ്രദർശനം …

പള്ളിയിൽ കിടന്നുറങ്ങിയ ആളുടെ 1,43,000 രൂപയും മൊബൈൽ ഫോണും കവർന്ന കേസ്: പ്രതി അറസ്റ്റിൽ, സംഭവം നോമ്പ് കാലത്ത്

കണ്ണൂര്‍: പള്ളിയില്‍ കിടന്നുറങ്ങിയ ആളുടെ 1,43,000 രൂപയും 5000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്ന വിരുതൻ അറസ്റ്റിൽ . ഏച്ചൂര്‍ മുണ്ടേരി പി.കെ ഹൗസില്‍ പി.ഉമ്മറി (52) നെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക ചിക്മംഗ്ളൂരു സ്വദേശിയായ ഇബ്രാഹിമിന്റെ പണം കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.കഴിഞ്ഞ നോമ്പുകാലത്തെ അവസാന ദിനത്തിലായിരുന്നു കവര്‍ച്ച . ഭിന്നശേഷിക്കാരനാണ് ഇബ്രാഹിം. കര്‍ണ്ണാടകയില്‍ നിന്ന് എത്തിയ ഇയാള്‍ പല സ്ഥലത്തും സഞ്ചരിച്ച് സക്കാത്ത് ശേഖരിച്ച് …

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ

കണ്ണൂർ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ചെറുപുഴ തിമിരി കഴുക്കല്‍ സ്വദേശി താളയില്‍ പ്രമോദ് രാജ(25)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആര്‍. രാജേഷ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ചുകയറല്‍ ഉള്‍പ്പെടെ ഏഴ് ഗുരുതരമായ വകുപ്പുകളിലും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. 2022 ജൂലായ് മുതല്‍ ആഗസ്ത് 29 വരെയുള്ള ദിവസങ്ങളില്‍ ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി. ഇന്‍സ്റ്റഗ്രാം വഴി …

ഓൺലൈൻ ട്രേഡിംഗ്: പുത്തിഗെ സ്വദേശിനിയുടെ പതിനൊന്നര ലക്ഷം രൂപ തട്ടി; പൊലീസ് കേസെടുത്തു

കാസർകോട്: വൻ ലാഭം വാഗ്ദാനം ചെയ്ത് യുവതിയുടെ 11,60,397 രൂപ തട്ടിയെടുത്തതായി പരാതി. പുത്തിഗെയിലെ കെ.എൻ.സന്ധ്യ (37) യുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. എക്സ് ട്രേഡ് ഇന്റർനാഷണൽ ട്രേഡിംഗ് കമ്പനിക്കെതിരെയാണ് കേസ്. 2025 മാർച്ച് 17 മുതൽ ഏപ്രിൽ 29 വരെയുള്ള കാലയളവിൽ പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നു പല തവണയായി പണം കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് കേസ്.

ടി.കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

കാസർകോട്: പൗരപ്രമുഖനും, ഇൽയാസ് നഗർ മുസ്ലിം ജമാ അത്ത് മുൻ ട്രഷററുമായ ഇൽയാസ് നഗറിലെ ടി.കെ മുഹമ്മദ് കുഞ്ഞി ഹാജി (57) അന്തരിച്ചു. അബൂദാബി ഇൽയാസ് നഗർമുൻ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് , അബുദാബി കെ എം സി സി പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.ഭാര്യ:ബീവി കമാംപാലം. മക്കൾ: യാസിൻ, ആസിഫ്, യാസിറ.സഹോദരങ്ങൾ: ടി.കെ മൊയ്തു, ടി.കെ ആലി, ടി.കെ അസൈനാർ, ടി.കെ ഇൽയാസ്, ടി.കെ മുനീർ, ടി.കെ ബീവി.

നീര്‍ച്ചാലില്‍ ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസ്; ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ

കാസര്‍കോട്: ജെസിബി ഓപ്പറേറ്ററെ വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു അറസ്റ്റ് ചെയ്തു. കിളിംഗാറിലെ ഗണേഷി(36) നെ ആണ് ബദിയഡുക്ക പൊലീസ്അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടക, സുള്ള്യ, പേരാജെ നിധിമല സ്വദേശിയായ ടി.എന്‍ കുമാര്‍ (26) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് . പാടലടുക്ക, നിടുഗളയിലെ വീട്ടിലാണ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽതിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. പിന്നീട് ഒരു സുഹൃത്ത് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. പല …

എക്സൈസിനെ കണ്ട് ഉപേക്ഷിച്ച കാറിൽ 528 പാക്കറ്റ് കർണ്ണാടക മദ്യം; കുപ്രസിദ്ധ മദ്യ കടത്തുകാരൻ അണ്ണു അരവിന്ദനെതിരെ കേസ്

കാസർകോട്: എക്സൈസ് സംഘം പിന്തുടർന്നപ്പോൾ ഉപേക്ഷിച്ച കാറിൽ നിന്നു 528 പാക്കറ്റ് കർണാടക മദ്യം പിടികൂടി. സംഭവത്തിൽ കുപ്രസിദ്ധ മദ്യ കടത്തുകാരൻ മഞ്ചേശ്വരം, കുഞ്ചത്തൂർ, ശാരദാ നിവാസിൽ അണ്ണു എന്ന അരവിന്ദാക്ഷ ( 44 )നെതിരെ കാസർകോട് എക്സൈസ് കേസെടുത്തു. ബുധനാഴ്ച്ച പുലർച്ചെ കാസർകോട്, ആലംപാടി – മാന്യ റോഡിൽ മുണ്ടോടാണ് സംഭവം. അണ്ണു ഓടിച്ചിരുന്ന കാറിനെ സംശയത്തിന്റെ പേരിൽ എക്സൈസ് ഇൻസ്പെക്ടർ എൻ. സൂരജും സംഘവും പിന്തുടർന്നു. പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ കാർ ഉപേക്ഷിച്ച് അണ്ണു രക്ഷപ്പെടുകയായിരുന്നുവെന്ന് …

അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: നീലേശ്വരം,പുതുക്കൈ നരിക്കാട്ടെ ഞെക്ലിയിൽ എൻ. ബാബു (41) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞമ്പുവിന്റെയും എൻ.മാധവിയുടെയും മകനാണ്. ഭാര്യ: മോഹിനി. മക്കൾ: ഇശാൻ, വേദിക. സഹോദരങ്ങൾ: പുഷ്പ, ശോഭന, പ്രേമ. മൃതദേഹം പുതുക്കൈ യങ്മെൻസ് ക്ലബിൽ പൊതുദർശനത്തിന് വെച്ചു. നിരവധിപേർ ആദരാജ്ഞലി അർപ്പിച്ച

മരപ്പണിക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മരപ്പണിക്കാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കാട്ടാക്കട, കോട്ടൂര്‍ സ്വദേശിയും കാസര്‍കോട്, ചൗക്കിയില്‍ താമസക്കാരനുമായ മണികണ്ഠന്‍(65) ആണ് മരിച്ചത്. ജോലിക്കു പോയ ഭാര്യ ശോഭന ചൊവ്വാഴ്ച്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മക്കള്‍: പ്രിയങ്ക, പ്രവീണ്‍. മരുമക്കള്‍: കൃഷ്ണ രാജ്, നിഖില. സഹോദരങ്ങള്‍: നാഗമ്മ, കോസല, സിന്ധു, ഓമന, സുലോചന, ചന്ദ്രന്‍, ശിവന്‍ കുട്ടി, പത്മനാഭന്‍.

കാഞ്ഞങ്ങാട്ടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേന്ദ്രത്തിൽ തയ്യാറാക്കിയത് 1800 ൽ പരം സർട്ടിഫിക്കറ്റുകൾ; സംഘം വലയിലായത് പൊലീസിന്റെ രണ്ടാഴ്ച്ചത്തെ നിരീക്ഷണത്തിനു ഒടുവിൽ, സൈബർ സെല്ലിന്റെ നീക്കവും നിർണ്ണായകമായി

കാസർകോട്: കാഞ്ഞങ്ങാട്, പുതിയ കോട്ടയിലെ നെറ്റ് ഫോർ യു കഫെ യിൽ ഒരു വർഷത്തിനുള്ളിൽ വ്യാജമായി തയ്യാറാക്കിയത് 1800 ൽ പരം വ്യാജരേഖകളും സർട്ടിഫിക്കറ്റുകളും . ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം കണ്ടെത്തിയത്. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ ഞെട്ടിപ്പി ക്കുന്ന വിവരങ്ങൾ പുറത്തു വരുമെന്നു പൊലീസ് കരുതുന്നു.സംഭവത്തിൽ കമ്പ്യൂട്ടർ സെന്റർ ഉടമ കാഞ്ഞങ്ങാട് , കൊവ്വൽപ്പള്ളിയിലെ സന്തോഷ് കുമാർ (45), ഹൊസ്ദുർഗ്ഗ് കടപ്പുറത്തെ ഷിഹാബ് (38), മുഴക്കോം, ക്ലായിക്കോട്ട് …

കാമുകനുമായുള്ള സല്ലാപത്തിനു തടസമായ മകനോട് മാതാവിന്റെ ക്രൂരത; പാത്രം ചൂടാക്കി മകന്റെ വയർ പൊള്ളിച്ചു, ഒളിച്ചോടിയ മാതാവിനെ തേടി പൊലീസ്

കാസർകോട്: കാമുകനുമായുള്ള വീഡിയോ കോളിനു തടസ്സമായ പത്തു വയസുകാരനായ മകനെ പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര, കീക്കാൻ സ്വദേശിനിക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പത്തു വയസുള്ള മകനാണ് ക്രൂരതയ്ക്ക് ഇരയായത് . കുട്ടിയുടെ മാതാവായ യുവതിയും ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ദിവസവും വീഡിയോ കോൾ വഴി സംസാരിക്കാറുണ്ടത്രെ. ഈ സമയത്ത് മകൻ ശല്യമാകുന്നതിൽ പ്രകോപിതയായ യുവതി ഒരു ദിവസം അലൂമിനിയം പാത്രം ചൂടാക്കി മകന്റെ വയറു പൊള്ളിക്കുകയായിരുന്നുവെന്നു കേസിൽ പറയുന്നു. …

റിട്ട. ജീവനക്കാരൻട്രെയിൽ തട്ടി മരിച്ച നിലയിൽ

കാസർകോട്: വ്യവസായവകുപ്പിലെ റിട്ടയേർഡ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ, വെങ്ങാട് സ്വദേശി എൻ.കെ.സുകുമാരൻ (70) ആണ് മരിച്ചത്. ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ കടന്നുപോയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് മരണമെന്ന് സംശയിക്കുന്നു. റെയിൽവെ സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സുകുമാരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്ക് മാറ്റി. ചന്തേര പൊലീസ് കേസെടുത്തു.

ഇടിമിന്നൽ ആഘാതം; 25 ദിവസം മുമ്പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ പെൺകുട്ടി മരിച്ചു

കാസർകോട്: ഇടിമിന്നലിന്റെ ആഘാതത്തിൽ 25 ദിവസം മുമ്പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ പെൺകുട്ടി മരിച്ചു.നേപ്പാൾ സ്വദേശി സഞ്ജീവ് ബോറയുടെ ഒരു വയസും എട്ട് മാസവും പ്രായവുമുള്ള മകൾ അസ്മിതയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ശക്തമായുണ്ടായ ഇടിമിന്നലിന്റെ ആഘാതത്തിൽ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ഡോക്ടറുടെ സമീപിച്ചെങ്കിലും നില ഗുരുതരമാണെന്ന് അറിയിച്ചതിനെതുടർന്നു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജന്മനാ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന അസ്മിതയെ നാട്ടുകാരുടെ സഹായത്തോടെ കൊച്ചി അമൃത ആശുപത്രിയിലാണ് …

ഫോർട്ട് കൊച്ചിയിൽ നിന്നു കാണാതായ കുട്ടികൾ തിരുവനന്തപുരത്ത്; ലക്ഷ്യം ഗോവയായിരുന്നെന്ന് സംശയം

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നു കാണാതായ 3 കുട്ടികളെ തിരുവനന്തപുരത്തു നിന്നു കണ്ടെത്തി. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ്, അഫ്രീദിന്റെ സഹോദരനായ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹഫീസ് എന്നിവരെയാണ് കണ്ടെത്തിയത്. ഇവർ തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപം കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇന്നലെ രാവിലെ 11നാണ് മൂവരെയും കാണാതാകുന്നത്. വീട്ടിൽ നിന്നു 3000 രൂപയും വസ്ത്രം നിറച്ച ബാഗുമായാണ് ഇവർ പോയത്. ഗോവയിലേക്കു പോകുന്നതിനെക്കുറിച്ച് കുട്ടികൾ …

സമൂസ വാങ്ങുന്നതിനെച്ചൊല്ലി തർക്കം; ചായക്കട ഉടമയെ വെടിവച്ചു കൊന്നു

ഗുരുഗ്രാം: ഉത്തർപ്രദേശിൽ ചായക്കട ഉടമയെ അഞ്ചംഗ സംഘം വെടിവച്ചു കൊന്നു. ഗുരുഗ്രാമിലെ ഫാറൂഖ്നഗറിൽ ചായക്കട നടത്തിയിരുന്ന രാകേഷ് കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒരു സംഘം യുവാക്കൾ കടയിൽ ചായ കുടിക്കാൻ എത്തിയിരുന്നു. സമൂസ വാങ്ങിയതിനെ ചൊല്ലി രാകേഷും ഇവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വധഭീഷണി മുഴക്കിയ ശേഷം സംഘം കട വിട്ടു. പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ട് രാകേഷ് പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസ് ഇതിനു തയാറായില്ല. ചൊവ്വാഴ്ച രാവിലെ ആയുധങ്ങളുമായെത്തിയ സംഘം രാകേഷിനു നേരെ വെടിയുതിർക്കുകയായിരുന്നു.സംഭവത്തിൽ …

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

കാസര്‍കോട്: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു അറിയിപ്പില്‍ പറയുന്നു.ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം. ജനലും വാതിലും അടച്ചിടണം. ജനലിനും വാതിലിനുമടുത്ത് നില്‍ക്കരുതെന്നും ഭിത്തിയിലും തറയിലും സ്പര്‍ശിക്കരുതെന്നും അറിയിപ്പില്‍ പറഞ്ഞു. ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇത്തരം സമയങ്ങളില്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ …