രേഖയുടെ ജീവിതം ഇനി സുജേഷിന്റെ കണ്ണുകളിലൂടെ; കാഴ്ച ശക്തിയില്ലാത്ത യുവതിക്ക് പുതുജീവിതം

കാസര്‍കോട്: രേഖയ്ക്ക് ഇനി സുജേഷിന്റെ കണ്ണുകളിലൂടെ പുതുജീവിതം. ജന്മനാ അന്ധയായ പെരിയ, വടക്കേക്കരയിലെ രേഖയും വലിയപറമ്പ, സ്വദേശി സുജേഷും തമ്മിലുള്ള വിവാഹം ഞായറാഴ്ചയായിരുന്നു. പെരിയയിലെ സുമംഗലി ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ആയിരത്തിലധികമാളുകള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വധൂവരന്മാരെ ഇവര്‍ ആശീര്‍വദിച്ചു. വടക്കേക്കര സ്വദേശിയും റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അച്യുതന്റെയും ശോഭയുടെയും മകളാണ് പാക്കം ഗവ.ഹയര്‍സക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ രേഖ (28). ജന്മനാ അന്ധയാണെങ്കിലും വിധിയോട് പോരാടിയാണ് രേഖ അധ്യാപികയായത്. ഇതിനിടയിലാണ് വലിയ പറമ്പ് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ സുജേഷുമായുള്ള …

പി.എസ്.സി അംഗ നിയമനത്തിന് കോഴ ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി; നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നു; നടപടി ഉടന്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; പി.എസ്.സിഅംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍. വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതില്‍ വഴി വിട്ട രീതിയില്‍ ഒന്നും നടക്കാറില്ല. നാട്ടില്‍ പലതരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാല്‍ അതിന് തക്ക നടപടി എടുക്കും. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്റെ ചോദ്യം. …

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 13ന്; കാസര്‍കോട്ട് ലഹരിക്കെതിരെ കൂട്ടയോട്ടം

കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി. കാസര്‍കോട്ട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പൊലീസ് ചീഫ് പി. ബിജോയ് ഫ്ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ടി. തമ്പാന്‍, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബി. രാജകുമാര്‍, രാജീവന്‍, കെ.പി.ഒ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്‍, ടി. ഗിരീഷ് ബാബു, എം. സദാശിവന്‍ നേതൃത്വം നല്‍കി. കൂട്ടയോട്ടം ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ചികിത്സ നല്‍കാന്‍ പണമില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി

ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പിഞ്ചു കുഞ്ഞിന് ചികിത്സ നല്‍കാന്‍ തന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. കുട്ടിയെ ചാക്കിനുള്ളില്‍ വെച്ച ശേഷമായിരുന്നത്രെ കുഴിച്ചു മൂടിയത്. ക്രൂരമായ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതിന് …

‘പാപപ്പട്ടിക’യും പാഴ്പ്പട്ടിക!

‘സബ് കലക്ടര്‍മാര്‍ എന്നും രാവിലെ നാട്ടിന്‍ പുറത്തുകൂടി നടന്നു ശീലിക്കണം’… പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തില്‍ മലബാറിലെ ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഐസിഎസ് മാനുവലിലെ ഒരു നിര്‍ദ്ദേശം.കേരള സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ ഐഎഎസിന്റെ സര്‍വീസ് സ്റ്റോറി (‘എന്ദരോ മഹാനുഭാവലു’) യില്‍ നിന്ന്. അദ്ദേഹം സര്‍വീസിന്റെ തുടക്കത്തില്‍ മലപ്പുറം സബ് കളക്ടര്‍ ആയിരിക്കെ തന്റെ ഓഫീസ് മുറിയില്‍ കാണപ്പെട്ട വളരെക്കാലമായി ആരും തുറക്കാതിരുന്ന ഒരു പെട്ടി തുറന്നു നോക്കിയപ്പോള്‍ കിട്ടിയ പഴയ പുസ്തകങ്ങളുടെ …

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) അന്തരിച്ചു: വിട വാങ്ങിയത് നിരവധി മഹല്ലുകളുടെ ഖാസിയും പ്രമുഖ പണ്ഡിതനും

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) അന്തരിച്ചു. 64 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടില്‍. വൈകുന്നേരം അഞ്ചു മണിക്ക് മംഗളൂരു കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്‌കാരം രാത്രി ഒന്‍പതിന് കുറത്തില്‍ നടക്കും.പരേതനായ താജുല്‍ ഉലമ ഉള്ളാള് സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി തങ്ങളുടെ മകനാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാള്‍ ഉള്‍പ്പെടെ …

സ്ഥലം ഉടമയുടെ ഭീഷണി; എലിവിഷം കഴിച്ച യുവതിയുടെ നില ഗുരുതരം, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

കാസര്‍കോട്: സ്ഥലമുടമയുടെ ഭീഷണിയെത്തുടര്‍ന്ന് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി ഗുരുതര നിലയില്‍. ബന്തടുക്കയിലെ വെല്‍ഡിംഗ് തൊഴിലാളിയും പടുപ്പില്‍ വാടകവീട്ടില്‍ താമസക്കാരനുമായ ജയരാമന്റെ ഭാര്യ രേഷ്മ(35)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ബന്തടുക്ക, ഏണിയാടിയിലെ ഒരാളില്‍ നിന്ന് 2020ല്‍ ജയരാമന്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിതിരുന്നു. സ്ഥലമുടമ അടുത്തിടെ മരണപ്പെട്ടു. സ്ഥലം നല്‍കുന്ന സമയത്ത് ഗള്‍ഫിലായിരുന്ന സ്ഥലം ഉടമയുടെ മകന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം ജയരാമനോട് കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു. പണം …

മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം തൊഴില്‍; കൊല്ലം സ്വദേശിയില്‍ നിന്ന് കണ്ടെത്തിയത് 39 ബാറ്ററികള്‍

മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം തൊഴിലാക്കിയ മലയാളി പിടിയില്‍. കൊല്ലം സ്വദേശിയായ ഇട്ടി പണിക്കര്‍ (58) ആണ് വലയിലായത്. 2.56 ലക്ഷം രൂപ വിലയുള്ള 39 ബാറ്ററികള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. 52,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുമ്പ് ഗേറ്റുകള്‍, 5 ലക്ഷം രൂപയുടെ പിക്കപ്പ് ഗുഡ്സ് ടെമ്പോ എന്നിവയും പൊലീസ് കണ്ടെടുത്തു. മംഗളൂരു മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊബൈല്‍ ടവറുകളില്‍ നിന്നാണ് ഇയാള്‍ ബാറ്ററികളും കോമ്പൗണ്ട് ഗേറ്റുകളും മോഷ്ടിച്ചത്. എസിപി മനോജ് കുമാര്‍, മുല്‍ക്കി …

നീലേശ്വരം മേല്‍പ്പാലത്തില്‍ ബൈക്കില്‍ കാറിടിച്ചു, ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാരനായ പിതാവ് മരിച്ചു, മകന് ഗുരുതരം, അപകടം മരണവീട് സന്ദര്‍ശിച്ച് മടങ്ങവേ

കാസര്‍കോട്: മരണവീട്ടില്‍ പോയി മകനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന പിതാവ് കാറിടിച്ച് മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍, ഇരിക്കൂര്‍, നിലാമുറ്റം, ഏട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ബസ് ഡ്രൈവറുമായ കെ.വി ഹുസൈന്‍ (62)ആണ് മരിച്ചത്. മകന്‍ ഫൈസലി(40)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നീലേശ്വരം മേല്‍പ്പാലത്തിന് മുകളിലാണ് അപകടം. മംഗളൂരുവിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. നീലേശ്വരം മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ വാഹനം …

ഉപ്പളയില്‍ പൊതു കിണര്‍ അപ്രത്യക്ഷമായി; കാണാതായത് ഇന്നലെ വൈകിട്ട് വരെ കുടിവെള്ളം നല്‍കിയ കിണര്‍

കാസര്‍കോട്: ഇന്നലെ വൈകുന്നേരം വരെ നാട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന പൊതു കിണര്‍ തിങ്കളാഴ്ച രാവിലേക്ക് അപ്രത്യക്ഷമായി. മംഗല്‍പ്പാടി, പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉപ്പള, ഭഗവതി ഗേറ്റിലുള്ള ആള്‍മറയോടു കൂടിയ പൊതു കിണറാണ് അപ്രത്യക്ഷമായത്. ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയായിരിക്കം കാരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ പതിവ് പോലെ വെള്ളം കോരാന്‍ എത്തിയവരാണ് കിണര്‍ ഇടിഞ്ഞു താഴ്ന്ന സംഭവം ആദ്യം അറിഞ്ഞത്. 50 വര്‍ഷത്തോളം പഴക്കമുള്ള ഈ കിണര്‍ കൊടും വേനലില്‍ പോലും വറ്റാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. സമീപത്തെ …

കുനില്‍ സ്‌കൂളിന്റെ ബസ് ബാഡൂരില്‍ കുഴിയിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

കാസര്‍കോട്: ബാഡൂരില്‍ ഇന്ന് രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞു.കുനില്‍ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ബസില്‍ രണ്ട് കുട്ടികളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ബാഡൂര്‍ പദവിനടുത്താണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. അപകടവിവരമറിഞ്ഞു നാട്ടുകാര്‍ സ്ഥലത്തേക്ക് പാഞ്ഞെത്തിയിരുന്നു.രാവിലെ സ്‌കൂളിലേക്ക് കുട്ടികളെ കയറ്റിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ബസ്.

യുവതിയെ വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തി; മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളി; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മംഗ്‌ളൂരു: 24കാരിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളിയ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷിമോഗ, ആകുംബയിലെ മണി (25)യാണ് പൊലീസിന്റെ പിടിയിലായത്. ആകുംബയിലെ കുശാലിന്റെ മകള്‍ പൂജ(24)യാണ് കൊല്ലപ്പെട്ടത്. പൂജയും മണിയും സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പറയുന്നു.ഇതിനിടയിലാണ് ജൂണ്‍ 30ന് പൂജയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൂജയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പൂജയുടെ ഫോണിലേക്ക് ഏറ്റവും അവസാനമായി …

വീടിന്റെ മേൽക്കൂര തകർന്നു മൂന്നു കുട്ടികൾ മരിച്ചു

ന്യൂഡെൽഹി: മേൽക്കൂര തകർന്നു വീടിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു പിഞ്ചുകുട്ടികൾ ദാരുണമായി മരിച്ചു. ഹരിയാനഫരീദാബാദിലെ സിക്രിയിലുണ്ടായ അപകടത്തിൽ ധർമ്മേന്ദ്രകുമാർ എന്നയാളുടെ മക്കളായ ആദിൽ (6), മുസ് യാൻ (8) ആകാശ് (10) എന്നിവരാണ് മരിച്ചത്. വീട്ടിലുള്ള മറ്റുള്ളവരെ മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയാണ് അപകടത്തിനിടയാക്കിയതെന്നു കരുതുന്നു. തകർന്നു വീണ സ്ലാബിനടിയിൽ കുടുങ്ങിയ കുട്ടികളെ ഓടി കൂടിയ നാട്ടുകാർ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോകടർമാർ സഹോദരങ്ങളായ മൂന്നു പേരുടെയും മരണം സ്ഥിരീകരിച്ചു. അപകടാവസ്ഥയിലായിരുന്ന വീട് വാടകക്കു …

പൊള്ളലേറ്റ 3 വയസ്സുകാരനു നാട്ടുചികിത്സ;മരണം: പിതാവും നാട്ടുവൈദ്യനും അറസ്റ്റിൽ

വയനാട് : പൊള്ളലേറ്റ മൂന്നുവയസ്സുകാരന്റെ മരണത്തിനിടയാക്കിയ നാട്ടുവൈദ്യനെയും കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് വൈശസത്തെ അൽത്താഫിന്റെ മകൻ മുഹമ്മദ് അസാനാ(3)ണ് മരിച്ചത്. ജൂൺ 20 നായിരുന്നു മരണം.പിതാവ് അൽത്താഫിനെയും നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജിനെയുമാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമം എന്നിവയനുസരിച്ചാണ് അറസ്റ്റ് . ജൂൺ ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണു കുട്ടിക്കു പൊള്ളലേറ്റത്. ഉടനെ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ പെട്ടെന്നു …

മുളിയാറില്‍ തൊഴുത്തില്‍ കെട്ടിയ പശുകുട്ടിയെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍; പുലിയെന്ന് നാട്ടുകാരുടെ സംശയം; പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്

കാസര്‍കോട്: മുളിയാര്‍ പാലത്തിനടുത്ത് വീട്ടുവളപ്പിലെ തൊഴുത്തില്‍ പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. പുലി കടിച്ചുകൊന്നതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. അതേ സമയം ഇവിടെ പുലിയുടെ സാന്നിദ്ധ്യം ഇല്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമെന്ന് പറയുന്നു. മുളിയാര്‍ ചീരംകോട് അബ്ദുള്ളക്കുഞ്ഞിയുടെ ഒന്‍പതുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്. വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് റേഞ്ച് ഓഫീസില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. മുളിയാര്‍ മൃഗാശുപത്രിയിലെ വെറ്ററനറി …

ദുരഭിമാന കൊല വീണ്ടും: ഭര്‍ത്താവിന്റെ സമീപത്തുനിന്നും 20 കാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കത്തിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജാല്‍വാറില്‍ വീണ്ടും ദുരഭിമാന കൊലപാതകം. ഭര്‍ത്താവിന്റെ സമീപത്തു നിന്നും 20 കാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.20 കാരിയായ യുവതിയും യുവാവും ഇഷ്ടപ്പെട്ട് വിവാഹിതരായവരാണ്. വിവാഹത്തിന് ശേഷവും കുടുംബാംഗങ്ങളുടെ എതിര്‍പ്പ് തുടര്‍ന്നു. ഇതോടെ പലയിടങ്ങളിലായി മാറി മാറി താമസിച്ചുവരികയായിരുന്നു യുവ ദമ്പതികള്‍. വീട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് താമസസ്ഥലം മാറിക്കൊണ്ടിരുന്നത്. ഏറ്റവുമൊടുവില്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ എത്തിയതായിരുന്നു ദമ്പതികള്‍. വിവരമറിഞ്ഞ് അവിടെയെത്തിയ ബന്ധുക്കള്‍ …

എക്‌സ്പാന്‍ഷന്‍ ജോയിന്റ് പ്രവൃത്തി പൂര്‍ത്തിയായില്ല; തുറന്നു കൊടുത്ത കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു

കാസര്‍കോട്: ജുലായി ഒന്നിനു ഗതാഗതത്തിനായി തുറന്നുകൊടുത്ത കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു. വാഹന ഗതാഗതം പഴയ പാലത്തിലൂടെ തിരിച്ചുവിട്ടു. പുതിയ പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റ് പ്രവൃത്തി പൂര്‍ത്തിയായില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം ഇത് പിന്നീട് ചെയ്താല്‍ മതിയാകുമെന്ന നിര്‍മാണ കമ്പനി അധികൃതരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പാലം തുറന്നത്. എന്നാല്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ തോതില്‍ കുലുക്കം അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നു. തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ ഇടപെട്ടാണ് പാലം …

നീറ്റ് -പിജി പരീക്ഷ ആഗസ്ത് 11ന്

ന്യൂഡല്‍ഹി: നീറ്റ് -പോസ്റ്റു ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് ആഗസ്ത് 11 നു നടത്തും. രണ്ടുഷിഫ്റ്റായാണ് പരീക്ഷകള്‍ നടത്തുക. ഷിഫ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍.ബി.ഇ.എം.എസ് വെബ് സെറ്റില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 23നു പരീക്ഷയ്ക്ക് ഏതാനും മണിക്കൂര്‍ മുമ്പാണ് പരീക്ഷ മാറ്റിവച്ചത്. ചില മല്‍സര പരീക്ഷകളുടെ സുതാര്യതയ്‌ക്കെതിരെ ഉയര്‍ന്ന ആശങ്കകളെ തുടര്‍ന്നാണ് ജൂണിലെ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചത്.