ടെറസില്‍ ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊല്ലം: ടെറസില്‍ ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്‌സം പണിക്കായി എത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണ്(30) പരിക്കേറ്റത്. ഫില്‍റ്റര്‍ ഹൗസ് ജംക്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. എന്നാല്‍ കനത്ത ചൂട് കാരണം തൊഴിലാളികള്‍ രാത്രി ടെറസില്‍ കിടക്കുകയാണ് പതിവ്. രാവിലെ മറ്റ് തൊഴിലാളികള്‍ എഴുന്നേറ്റപ്പോള്‍ തംബുരുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീണു കിടക്കുന്നത് …

ചൂടുകാലത്ത് ‘ചൂടന്മാർ’ സജീവം;വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നു ദുരന്തനിവാരണ അതോറിറ്റി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

കാസര്‍കോട്: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണം നടക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005, സെക്ഷന്‍ 54 പ്രകാരം നടപടിയെടുക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു. “ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നും കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുതെന്നുമാണ് …

കിണര്‍ പണിക്കിടെ അപകടം: കയര്‍ പൊട്ടി വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കാസര്‍കോട്: കിണര്‍ പണിക്കിടയില്‍ കയര്‍പൊട്ടി വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനപ്പെട്ടി, കാവില്‍ വീട്ടിലെ ചന്ദ്രന്‍ നായരുടെ മകന്‍ രാജന്‍ (64)ആണ് മരിച്ചത്.ഞായറാഴ്ച വാഴുന്നോറടി, മേനിക്കോട്ടാണ് അപകടം. ജോലിക്കിടയില്‍ വീണ് കാലൊടിഞ്ഞ നിലയിലാണ് രാജനെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമായിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക സംശയം. പോസ്റ്റു മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത …

അമ്മമാരുടെ ദുഃഖം: ഈറനണിഞ്ഞു നാട്

തിരുവനന്തപുരം: അധ്യാപകരുടെ അധിക്ഷേപത്തിലും പരിഹാസത്തിലും പീഡനത്തിലും സഹികെട്ട് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത കണ്ണൂർ അഞ്ചരക്കണ്ടി ബി.ഡി. എസ്. കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മാതാവിന്റെ രോദനം ,പൂക്കോട്ട് വെറ്റിനറി കോളേജിൽ നിന്ന് എസ്എഫ്ഐ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന്റെ മാവിനെ ഈറനണിയിച്ചു. നിതിൻ രാജിനെ അവസാന നോക്ക് കാണാൻ തടിച്ചുകൂടിയ നാടിന്റെ കണ്ണ് ഈ കാഴ്ചകൾ കണ്ട് കണ്ണു നീർ വാർത്തു.വിദ്യാഭ്യാസ – സാംസ്കാരിക- സാമൂഹ്യ നേട്ടങ്ങളുടെ അത്യുന്നതങ്ങളിൽ എത്തിയെന്ന് അഭിമാനിക്കുന്ന …

ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ യുദ്ധസാധ്യത വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. ​​ഹോർമുസ് കടലിടുക്കിൽ ഉപരോധം: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ളതുമായ എല്ലാ കപ്പൽ ഗതാഗതവും തടയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇന്ന് (ഏപ്രിൽ 13) ഉച്ചയ്ക്ക് 2 മണിയോടെ യുഎസ് സെൻട്രൽ കമാൻഡ് ഈ ഉപരോധം നടപ്പിലാക്കി തുടങ്ങും. ​ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ …

കണ്ണൂരിൽ മെഡിക്കൽ വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചസംഭവം: 2 അധ്യാപകർ സസ്പെൻഷനിൽ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ അധ്യാപകരായ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ് പെൻഡ് ചെയ്തത്. ജാതിയും നിറവും പറഞ്ഞ് അധ്യാപകർ അധിക്ഷേപിക്കുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയെ ത്തുടർന്നാണു നടപടി. ഹോസ്റ്റൽ വാർഡൻ കമലിനെതിരെയും പരാതിയുണ്ട്. കോളേജിലെ ബി.ഡി.എസ് . ഒന്നാം വർഷ വിദ്യാർഥിയായ നിധിൻ രാജ് വെള്ളിയാഴ്ചയാണ് …

യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തി

ബംഗളൂരു :യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടുകാരുടെ മുന്നിട്ടു വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച മാതാവിനും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ധാർവാഡ് ഹാഷ്മി നഗറിലാണ് പൈശാചിക അക്രമം ഉണ്ടായത് . യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാനാ ( 32 )ണ് കൊല്ലപ്പെട്ടത്. ഫൈറോസിന്റെ വിവാഹം 24 നു നടത്താനിരിക്കുകയായിരുന്നു. വീട്ടിനു പുറത്തു ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു അക്രമം . വീടിനുള്ളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വൈറോസിനെ അക്രമികൾ മാരകങ്ങളുമായി പിന്തുടർന്ന് വീട്ടിനുള്ളിലിട്ടു ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.ഫൈറോസിൻറെ രണ്ട് ഫോണുകൾ …

ഇന്നത്തെ പ്രധാന വാർത്തകൾ

​യുഎസ് – ഇറാൻ സംഘർഷവും സമാധാന ചർച്ചകളും​ഇസ്ലാമാബാദ് ചർച്ചകൾ: 1979-ന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള നയതന്ത്ര ചർച്ചകൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്നു. അമേരിക്കൻ പ്രതിനിധി വാൻസ് ഇറാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ​ട്രംപിന്റെ മുന്നറിയിപ്പ്: ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്നു എന്ന റിപ്പോർട്ടുകളെത്തുടർന്ന് ചൈനയ്ക്ക് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ​ലബനൻ അതിർത്തി: ലബനനിൽ ഇസ്രായേൽ …

സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ കുത്തിനിറയ്ക്കുന്നു; അകലം പാലിക്കാത്തതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ കുടുങ്ങുന്നതായി പരാതി

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും കൂടുതല്‍ സീറ്റുകള്‍ കുത്തിനിറയ്ക്കുന്നതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങുന്നതായും പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി.സി വിജീഷ് ആണ് മനുഷ്യാവകാശ കമ്മീഷന് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതിയില്‍ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകള്‍ തമ്മില്‍ നിയമാനുസൃത അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഇത് പ്രകാരമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ …

ശ്രീനന്ദയുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി കടമ്പഴിപ്പുറം നിവാസികള്‍; അവസാന നോക്ക് കാണാനെത്തിയത് നൂറുകണക്കിനാളുകള്‍

പാലക്കാട്: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ താഴ് വാരത്തില്‍ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നാട് നിറകണ്ണുകളുമായി കാത്തുനിന്നു. പഠനത്തിലും കലാ കായിക രംഗത്തും മികവ് പ്രകടിപ്പിക്കുന്ന ശ്രീനന്ദയുടെ വേര്‍പാട് കൂട്ടുകാര്‍ക്കും വിശ്വാസിക്കാനാവുന്നതിലും അപ്പുറമായിരുന്നു. സ്‌കൂളിലും വീട്ടിലും നാട്ടിലും ഓടിക്കളിച്ചു നടക്കുന്ന ശ്രീനന്ദ മരിച്ചുവെന്ന് വിശ്വസിക്കാന്‍ എല്ലാവരും പ്രയാസപ്പെട്ടു. അവസാന നോക്കുകാണാന്‍ ദൂരദേശങ്ങളില്‍ നിന്നുവരെ നിരവധി പേര്‍ എത്തിയിരുന്നു. മൃതദേഹത്തില്‍ റീത്ത് വച്ച് പൊട്ടിക്കരയുന്ന സഹപാഠികള്‍ കണ്ടുനിന്നവര്‍ക്കും നൊമ്പരമായി. തങ്ങളുടെ പ്രിയ ശിഷ്യയുടെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് …

തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍;75 മുതല്‍ 87 സീറ്റുകള്‍ നേടാന്‍ ആകുമെന്ന് കണക്കുകൂട്ടല്‍, 27 സീറ്റുകളിലെ ഫലം നിര്‍ണായകം, അമ്പലപ്പുഴയിലും പേരാവൂരിലും കടുത്ത മത്സരം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 മുതല്‍ 87 വരെ സീറ്റുകളില്‍ വിജയിച്ച് തുടര്‍ഭരണം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തല്‍. ഓരോ ജില്ലകളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രാഥമികമായി പരിശോധിച്ച് വിലയിരുത്തിയാണ് സിപിഎം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. നാളെ (ഞായറാഴ്ച )ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ കണക്കുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി അന്തിമ വിലയിരുത്തൽ നടത്തുമെന്നാണ് സൂചന. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ഇത്തവണയും പതിവുപോലെ യുഡിഎഫ് വിജയിക്കും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഉദുമ, കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ഉജ്ജ്വല …

ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ എച്ച്.ആര്‍.ഡി.എസ് സ്ഥാപക ചെയര്‍മാനെതിരെ പോക്‌സോ കേസ്

ന്യൂഡല്‍ഹി: ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡല്‍ഹിയിലെ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണനെതിരെ പോക്‌സോ കേസെടുത്തു. 11 കാരിയായ മകളെ പീഡിപ്പിച്ചെന്ന് കാട്ടി ഈ സ്ഥാപനത്തിലെ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് കേസ്. അജി കൃഷ്ണനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപെടുത്തുമെന്ന് പൊലീസ് പറഞ്ഞു. എഫ്.ഐ.ആറില്‍ ഇതുവരെ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. അതേസമയം പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ …

കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; കുട്ടി മരിച്ചു

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജൈജനിൽ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഒരു ദിവസം മുഴുവൻ അധികൃതർ നടത്തിയ ഭഗീരഥ പ്രയത്നം പരാജയപ്പെട്ടു. കുട്ടിയെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പു മരണപ്പെടുകയായിരുന്നു. കുട്ടിയെ കുഴൽക്കിണറിൽ നിന്നു പുറത്തെടുക്കാൻ 23 മണിക്കൂർ അധികൃതർ രാപകൽ ശ്രമം നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് കുട്ടി കുഴിൽ കിണറിൽ വീണത് .ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തന ത്തിൽ വ്യാപൃതരായിരുന്നു. കുഴൽ കിണറിന്റെ 60 അടി താഴ്ചയിലാണ് …

തെക്കിൽ – ബേവിഞ്ച ദേശീയപാത വഴിയുള്ള ഗതാഗതം നിരോധിച്ചു

കാസർകോട്:നാഷണൽ ഹൈവേ 66-ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്ത് വർക്ക് നടക്കുന്നതിനാൽഇന്ന് (ഏപ്രിൽ 11 ) രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് അത് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. 11-നു രാവിലെ 8 മണി മുതൽ താഴെ പറയുന്ന ട്രാഫിക് ക്രമീകരണം നിലവിൽ വരുന്നതാണ്. കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നും കെ.എസ്.ടി.പി. റോഡ് വഴിയും, പെരിയ പൊയ്‌നാച്ചി ഭാഗത്തു നിന്നും …

ഇറാൻ -അമേരിക്ക സമാധാന ചർച്ച അതീവ സുരക്ഷിതത്വത്തിൽ രാവിലെ ആരംഭിക്കും

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സമാധാന ചർച്ച അതീവ സുരക്ഷിതത്വത്തിൽ രാവിലെ ഇസ്ലാമാബാദി ൽ ആരംഭിക്കും. ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയിലെ ഹോട്ടലിലാണ് ചർച്ച . ഇറാൻ- അമേരിക്കൻ പ്രതിനിധികൾ വ്യത്യസ്ത മുറികളിൽ ഇരിക്കും .പാകിസ്ഥാൻ മധ്യസ്ഥ സംഘം ഇരു കൂട്ടർക്കും പരസ്പരം ആശയം കൈമാറും. ചർച്ചാ സ്ഥലത്തും സമീപ പ്രദേശങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച വരെ ഹോട്ടലിൽ നിന്ന് മറ്റ് താമസക്കാരെ ഒഴിപ്പിച്ചു . ഇറാനു നേരെ ഇനി ആക്രമണം ഉണ്ടാവില്ല എന്ന് ഉറപ്പാണ് ഇറാൻ ആവശ്യപ്പെടുന്ന …

ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ഇ- ഫയൽ മാറ്റം വിവാദ തീരുമാനങ്ങൾ മാറ്റാനാണെന്ന് പ്രതിപക്ഷനേതാവ്: ഫയൽമാറ്റം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന ഭരണ സിരാകേന്ദ്രമായ ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ ഇ- ഓഫീസ് പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരി നീക്കം ഇലക്ഷൻ കമ്മീഷൻ തടഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് ഉടനെ ഇ- ഓഫീസിലെ സോഫ്റ്റ്‌വെയർ പരിഷ്കരണം നടത്താനുള്ള നീക്കം വിവാദ ഫയലുകൾ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. പരാതികളെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ, ചീഫ് സെക്രട്ടറി ജയ തിലകനോട് …

കാമുകനെ വേണം; ആറ് വയസ്സുകാരനായ മകനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു ;മരിച്ചുവെന്ന് ഉറപ്പാക്കാൻ മൃതദേഹം നിലത്തടിച്ചു ; ഒടുവിൽ മാതാവ് കുടുങ്ങി; കാമുകനെ തേടി പോലീസ്

പൂനെ : കാമുകനൊപ്പം ജീവിക്കാൻ മാതാവ് ആറു വയസ്സുകാരനായ മകനെ കാമുകന്റെ സഹായത്തോടെ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കിക്കൊന്നു. ബക്കറ്റിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു എന്ന് ഉറപ്പാക്കാൻ മൃതദേഹം നിലത്തടിച്ചു.നാലിന് രാത്രി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഖേഡിലാണ് ദാരുണ സംഭവം ഉണ്ടായത്. പിറ്റേന്ന് മാതാവ് ബാ സിരൻ മെഹബൂബ് ഷെയ്ക്ക് (27) കുട്ടിയുടെ ജഡം തന്റെ കുടുംബവീട്ടിൽ എത്തിച്ചു. ഹൃദയാഘാതം മൂലം മകൻമരിച്ചുവെന്ന മാതാവിന്റെ വിശദീകരണം വിശ്വസിച്ച ബന്ധുക്കൾ കുട്ടിയുടെ അന്തിമ കർമ്മങ്ങൾക്ക് ജഡം കുളിപ്പിച്ചപ്പോൾ …

മാതാവിന് കൂടുതല്‍ സ്‌നേഹം അനുജത്തിയോട്; 13 കാരി വീട്ടില്‍ നിന്ന് പിണങ്ങിപ്പോയി

മുംബൈ: മാതാവ് അനുജത്തിയോട് കൂടുതല്‍ സ്‌നേഹവും കരുതലും കാണിക്കുന്നതിലുള്ള സങ്കടത്തില്‍ 13 കാരി വീടുവിട്ടുപോയതായി പൊലീസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ഹഞ്ചരോളി ഗ്രാമത്തിലെ താമസക്കാരിയായ പെണ്‍കുട്ടി അമ്മ തന്റെ അനുജത്തിയോട് കൂടുതല്‍ സ്‌നേഹം കാണിക്കുകയും പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുന്നതില്‍ നിരന്തരം പരാതിപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെറിയ കുട്ടിയായതിനാലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതിനാലുമാണ് അനുജത്തിയോട് കൂടുതല്‍ കരുതല്‍ കാണിക്കുന്നതെന്ന് മനസിലാക്കി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി അത് ചെവികൊണ്ടില്ല. തന്നെ സ്‌നേഹിക്കുന്നില്ലെന്നായിരുന്നു അവളുടെ പരിഭവം. ഇക്കാര്യത്തെ ചൊല്ലി …