ടി.വിയുടെ റിമോട്ട് തകര്‍ത്ത വിരോധം; മകളുടെ കൂട്ടുകാരനായ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ചെളിയില്‍ കുഴിച്ചിട്ടു, സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ടിവിയുടെ റിമോട്ട് തകര്‍ത്ത വിരോധത്തില്‍ എട്ടു വയസ്സുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തടാകക്കരയിലെ ചെളിയില്‍ കുഴിച്ചിട്ടു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ചന്ദേശ്വര്‍ മട്ടാരു(26)വിനെ പൊലീസ് അറസ്റ്റു ചെയ്തു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷന്‍പരിധിയില്‍ താമസക്കാരനായ ബീഹാര്‍ സ്വദേശി നടൂണ്‍ സഹായിയുടെ മകന്‍ രാമാനന്ദ്(8) ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-മെയ് ആറിന് രാത്രിയിലാണ് കൊലപാതകം. ബീഹാര്‍ സ്വദേശിയായ നടൂണ്‍ സഹായിയും ചന്ദേശ്വറും ഏഴു …

കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നു പുറത്തിറങ്ങി നാലാംനാള്‍ തൊട്ട് കവര്‍ച്ചാ പരമ്പര; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തളിപ്പറമ്പ്, നടുവില്‍ പുലിക്കുരുമ്പയിലെ തൊരപ്പന്‍ സന്തോഷ് എന്ന നെടുമന സന്തോഷ് (45) അറസ്റ്റില്‍. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ വി.ജെ അഗസ്റ്റ്യന്‍, എസ്.ഐ പി.ഡി റോയിച്ചന്‍ എന്നിവരാണ് തൊരപ്പനെ അറസ്റ്റു ചെയ്തത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനായ തൊരപ്പന്‍ സന്തോഷ് ഏപ്രില്‍ 11ന് ആണ് കാഞ്ഞങ്ങാട്, ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന്‍ കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. അതിനാല്‍ സന്തോഷ് പുറത്തിറങ്ങിയ ശേഷം പൊലീസ് ജാഗ്രതയിലായിരുന്നു. കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍, …

ബേഡകത്ത് യുവാവിനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, അരിച്ചെപ്പില്‍ അധ്യാപക ദമ്പതികളെ അക്രമിക്കാന്‍ ശ്രമിച്ച വിവരം അറിഞ്ഞെത്തിയ യുവാവിനെയും പൊലീസുകാരനെയും വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അരിച്ചെപ്പ്, പുളിക്കാല്‍ ഹൗസിലെ ജിഷ്ണു സുരേഷ് എന്ന സുരേഷ് (24), സഹോദരന്‍ വിഷ്ണു സുരേഷ് (25) എന്നിവരെയാണ് ബേഡകം പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. അക്രമം നടന്ന സ്ഥലം, പ്രതികളുടെ വീട്, വസ്ത്രം മാറിയതായി പറയുന്ന സ്ഥലം, സംഭവത്തിനു …

മടിക്കൈയില്‍ കുന്നുകള്‍ ഇടിച്ചു വന്‍തോതില്‍ മണ്ണു കടത്തുന്നു; കൊള്ള കണ്ടെത്തിയത് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍

കാസര്‍കോട്: മടിക്കൈ, കൊരങ്ങനാടിയില്‍ കുന്നിടിച്ച് വന്‍തോതില്‍ മണ്ണു കടത്തുന്നത് കണ്ടെത്തി. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അതിഭീകരമായ മണ്ണു കൊള്ള കണ്ടെത്തിയത്. കൊരങ്ങനാടി യുവശക്തി ക്ലബ്ബിനു സമീപത്തെ ഏക്കറു കണക്കിനു സ്ഥലത്തു നിന്നാണ് അപകടകരമായ രീതിയില്‍ മണ്ണു കടത്തി കൊണ്ടു പോയത്. അതിരാവിലെ തുടങ്ങുന്ന മണ്ണെടുപ്പ് രാത്രി വരെ തുടരുന്നതായി പറയുന്നു. അനധികൃതമായ മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നു ആക്ഷേപമുണ്ട്.അനധികൃത …

അധികൃതർ അറിയാൻ

09 മെയ് 2025ശ്രീമതി. വീണ ജോര്‍ജ്ബഹു. ആരോഗ്യ വകുപ്പു മന്ത്രി ഇതോടൊപ്പം അറ്റാച്ചുചെയ്തിട്ടുളള റിക്വസിഷന്‍ ഫോം നോക്കുക. ബഹുമാനപ്പെട്ട മാഡം, കാസർകോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കൃത്യവിലോപം ശ്രദ്ധയില്‍ പെടുത്താനാണ് ഇതെഴുതുന്നത്. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളെ പന്തുതട്ടുന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്നതു അവസാനിപ്പിക്കണം. ഇതോടൊപ്പം അറ്റാച്ചുചെയ്തിട്ടുളള റിക്വസിഷന്‍ ഫോം നോക്കുക. ഇതില്‍ പ്രോട്ടോകോള്‍ പ്രകാരം രേഖപ്പെടുത്തേണ്ട യാതൊരു വിവരവും എഴുതിയിട്ടില്ല. ഈ കുറിപ്പുമായി എക്‌സ്‌റേ എടുക്കാന്‍ ചെന്നപ്പോള്‍ വിവരം രേഖപ്പെടുത്തി വരാന്‍ നിര്‍ദേശിച്ചു രോഗിയെ പറഞ്ഞുവിട്ടു. …

കുമ്പളയില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി 18.46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ചള്ളങ്കയം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 18,46,127 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ധര്‍മ്മത്തടുക്ക, ചള്ളങ്കയം ഒളക്കുന്നിലെ എസ്.എ സയ്ദി(28)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ ഗണേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കുമ്പള, മുളിയടുക്ക, റഹ്‌മാനിയ മന്‍സിലിലെ അബ്ദുല്‍ റഷീദി(32)ന്റെ പരാതി പ്രകാരമാണ് അറസ്റ്റ്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണില്‍ വച്ച് തന്നെ ബലമായി പിടിച്ച് ഫോര്‍ച്യൂണര്‍ കാറില്‍ കയറ്റിയ ശേഷം സീതാംഗോളി …

ഹല്‍ദി ആഘോഷത്തില്‍ മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാര്‍; വധു വിവാഹത്തില്‍ നിന്നു പിന്മാറി

ആലപ്പുഴ: ഹല്‍ദി ആഘോഷത്തില്‍ വധുവിനെ മുക്കുപണ്ടം അണിയിച്ചെന്നു പറഞ്ഞ് ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി. കഴിഞ്ഞ ദിവസം ഹരിപ്പാട്, കരീലകുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടു വര്‍ഷം മുമ്പായിരുന്നു യുവതീയുവാക്കളുടെ വിവാഹ നിശ്ചയം നടന്നത്. വ്യാഴാഴ്ച ഹരിപ്പാടിനു സമീപത്തെ ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹത്തിനു മൂന്നു ദിവസം മുമ്പ് വധുവിന്റെ വീട്ടില്‍ നടന്ന ഹല്‍ദി ആഘോഷത്തില്‍ വരന്റെ വീട്ടുകാരും പങ്കെടുത്തിരുന്നു. ആഘോഷത്തിനിടയില്‍ കല്യാണപ്പെണ്ണിനെ മുക്കുപണ്ടം അണിയിച്ചതായി വരന്റെ വീട്ടുകാര്‍ക്കൊപ്പം എത്തിയ …

പൊലീസിനെ കണ്ട് സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍; പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു എംഡിഎംഎ പിടികൂടി

കാസര്‍കോട്: പൊലീസിനെ കണ്ട് സ്‌കൂട്ടറുമായി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ എംഡിഎംഎ.യുമായി അറസ്റ്റു ചെയ്തു. കണ്ണൂര്‍, വെള്ളൂര്‍, കാറമേലിലെ ദാറുല്‍ഫനയില്‍ ജാബിര്‍ അബ്ദുല്‍ ഖാദര്‍ (34), കാറമേല്‍ നങ്ങാരത്ത് ഹൗസില്‍ മുഷിഫിഖ് (30) എന്നിവരെയാണ് ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രശാന്തും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരമണിയോടെ വടക്കേ തൃക്കരിപ്പൂരിലുള്ള പൂച്ചോല്‍ വിശ്വകര്‍മ്മ സമുദായ ശ്മശാനത്തിനു സമീപത്തു വച്ചാണ് യുവാക്കളെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് വാഹനം കണ്ടതോടെ യുവാക്കള്‍ …

ഇന്ത്യാ-പാക് സംഘര്‍ഷം; കാസര്‍കോട്ടെ 3 കേന്ദ്രസ്ഥാപനങ്ങള്‍ക്ക് പൊലീസ് കാവല്‍, നിരീക്ഷണം, കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കാസര്‍കോട്: ഇന്ത്യാ-പാക് പോര് രൂക്ഷമായ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലും അതീവ ജാഗ്രത; മൂന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊലീസ് കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തി. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് നടപടി.സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എ.എല്‍ ആണ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രമുഖ സ്ഥാപനം. യുദ്ധ വിമാനങ്ങളുടെ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണിത്. ചൗക്കിയിലുള്ള സിപിസിആര്‍ഐ, പെരിയയിലെ കേന്ദ്ര കേരള സര്‍വ്വകലാശാല എന്നിവയാണ് ശക്തമായ പൊലീസ് കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു സ്ഥാപനങ്ങള്‍.വിദേശികളടക്കം താമസിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളും പരിസരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. …

ചികിത്സയ്ക്കായി കുടുംബ സ്വത്ത് ഉപയോഗിച്ചു; സഹോദരനെ കുത്തി കൊലപ്പെടുത്തിയ വെറ്റിനറി ഡോക്ടർക്ക് ജീവപര്യന്തം

തിരുവനന്തപുരം:ചികിത്സയ്ക്കു കുടുംബസ്വത്ത് ഉപയോഗിച്ചതിന്റെ വൈരാഗ്യത്തിൽ സഹോദരനെ കുത്തികൊലപ്പെടുത്തിയ വെറ്റിനറി ഡോക്ടർക്കു ജീവപര്യന്തം തടവുശിക്ഷ. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് സർക്കാർ വെറ്റിനറി ഡോക്ടറായ സന്തോഷിന് (47) ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ ജീവനക്കാരനായ സഹോദരൻ സന്ദീപിനെ സന്തോഷ് കുത്തിക്കൊല്ലുകയായിരുന്നു. സെറിബ്രൽ പാൾസി രോഗം ബാധിച്ചതിനെ തുടർന്ന് സന്ദീപ് കിടപ്പിലായിരുന്നു. ഇതോടെ ചികിത്സയ്ക്കായി കുടുംബ സ്വത്ത് ഉപയോഗിക്കേണ്ടി വന്നു. ഇതിനെ ചൊല്ലി അമ്മയും സന്തോഷുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് …

സുധാകരനെ മാറ്റി,സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്, 3 വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു

ന്യൂഡൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റായി എഐസിസി നിയമിച്ചു. സ്ഥാനം നഷ്ടമായ കെ.സുധാകരൻ എംപി കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എംപി എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. 2011 മുതൽ പേരാവൂരിൽ നിന്നുള്ള എംഎൽഎയാണ് സണ്ണി ജോസഫ്. ആന്റോ ആന്റണി ആന്റണി എംപിയുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ കത്തോലിക്ക …

നടൻ വിനായകൻ മദ്യപിച്ചു ഹോട്ടലിൽ ബഹളമുണ്ടാക്കിയതായി പരാതി: പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കിയെന്ന പരാതിയിൽ നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചു ബഹളമുണ്ടാക്കിയ നടൻ വിദേശ വനിതയോടു മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്.സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിനായകൻ ഹോട്ടലിലെത്തിയത്. നടൻ ജയസൂര്യ ഉൾപ്പെടെയുള്ളവരും അവിടെയുണ്ടായിരുന്നു. എന്നാൽ ഷൂട്ടിങ് അവസാനിച്ചതോടെ മറ്റു അഭിനേതാക്കൾ റൂം ഒഴിഞ്ഞു കൊടുത്തെങ്കിലും വിനായകൻ അതിനു തയാറായില്ല. ഇതോടെ ഹോട്ടൽ ജീവനക്കാരുമായി തർക്കമായി. ഇതോടെ നടനെ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പിന്നീട് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തിച്ച വിനായകൻ ഉദ്യോഗസ്ഥരോടു കയർക്കുകയും …

മന്ത്രി വീണ ജോർജ്ജിന്റെ യു.എസ്. സന്ദർശനം പൊളിഞ്ഞു; കേന്ദ്ര സർക്കാർ യാത്രാ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ്ജിന് യു.എസ്. സന്ദർശനത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചു. യുഎസിലെ പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനാണ് മന്ത്രി കേന്ദ്രാനുമതി തേടിയിരുന്നത്. മന്ത്രിയുടെ യാത്രയ്ക്കുള്ള രാഷ്ട്രീയാനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു.സർവകലാശാല ക്ഷണിച്ചതിനനുസരിച്ചാണ് മന്ത്രിമൂന്നാഴ്ച മുൻപ് കേന്ദ്രസർക്കാരിനോടു അനുമതി തേടിയത്. എന്നാൽ അനുമതി നിഷേധിക്കുന്ന അറിയിപ്പ് ലഭിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.1876ൽ സ്ഥാപിതമായ ജോൺസ് ഹോപ്കിൻസ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ സർവകലാശാലയാണ്. ഒപ്പം യുഎസിലെ ആദ്യത്തെ ഗവേഷണ സർവകലാശാലയുമാണ്.

പേവിഷബാധയേറ്റ് 13വയസ്സുകാരി മരിച്ച സംഭവം: നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്

പത്തനംതിട്ട: പേവിഷബാധയേറ്റ് 13 വയസ്സുകാരി മരിച്ച സംഭവത്തില്‍ നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി (13) ഏപ്രില്‍ 9ന് പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഭാഗ്യലക്ഷ്മിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്.നായയ്ക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് കുട്ടിയെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.ഡിസംബര്‍ 13നാണ് ഭാഗ്യലക്ഷ്മിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്നു വാക്‌സീനെടുത്തിരുന്നു. എന്നാല്‍ ഏപ്രില്‍ 3ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് പേവിഷബാധ സ്ഥിരീകരിച്ചു. ഏപ്രില്‍ 9ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് …

ബാല്യത്തോടുള്ള വേട്ടയാടലുകള്‍ക്കെതിരെ കുട്ടിക്കൂട്ടായ്മയുടെ പ്രതിരോധം: പച്ചത്തെയ്യം സിനിമാ പ്രദര്‍ശനം 10ന് രാവിലെ കാഞ്ഞങ്ങാട്ട്

കാസര്‍കോട്: ഭാവിയെയും അതിനെ രൂപപ്പെടുത്തുന്ന കുട്ടികളെയും നന്മയുടെ വഴിയിലേക്കു നയിക്കുന്നതിനു ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഗോപി കുറ്റിക്കോലിന്റെ പച്ചത്തെയ്യം സിനിമയുടെ ആദ്യ പ്രദര്‍ശനം 10നു രാവിലെ 9 മണിക്കു കാഞ്ഞങ്ങാട് ദീപ്തി തീയേറ്ററില്‍ നടക്കും. പ്രത്യാശാപൂര്‍ണ്ണമായ ഈ സിനിമയുടെ പ്രഥമദര്‍ശനം കാണാന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍ സരിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി എസ്, ഫിനാന്‍സ് ഓഫീസര്‍ ശബരീഷ് എം.എസ്, സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, കോഡിനേറ്റര്‍ മണി, കണ്‍വീനര്‍ എന്‍.ഡി ശശി …

കേരളത്തില്‍ വീണ്ടും നിപ; മലപ്പുറത്തെ സ്ത്രീ കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍

കോഴിക്കോട്: കേരളത്തില്‍ വീണ്ടും ‘നിപ’ പനി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, വളാഞ്ചേരി സ്വദേശിനിയായ 42 കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ചുമയും കാരണമാണ് സ്ത്രീയും വീട്ടിലെ മറ്റൊരു അംഗവും ആശുപത്രിയില്‍ എത്തിയത്. നിപ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു. കേരളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലെ ഫലം പോസിറ്റീവായി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെ വളര്‍ത്തു കോഴികള്‍ ചത്തിരുന്നു. അവയില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നു സംശയിക്കുന്നു.

പാക്കിസ്ഥാനു പിന്തുണയുമായി അല്‍ഖ്വയ്ദ; ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍ഖ്വയ്ദ പാക്കിസ്ഥാനു പിന്തുണ പ്രഖ്യാപിച്ചു.ഇതു സംബന്ധിച്ച് അല്‍ഖ്വയ്ദ പുറപ്പെടുവിച്ച പരസ്യ പ്രസ്താവനയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നാണിത്. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രസ്താവനയില്‍ അല്‍ഖ്വയ്ദ അപലപിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യ വലിയ കടന്നാക്രമണം നടത്തിയെന്നും അതിനു തിരിച്ചടി നല്‍കണമെന്നുമാണ് അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ കോണ്ടിനന്റ് എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പാക്കിസ്ഥാന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന പേരിലാണ് പ്രസ്താവന. ഇന്ത്യക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും പ്രസ്താവന പറയുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനെ …

ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ടവരില്‍ ജയ്‌ഷെ മുഹമ്മദ് സുപ്രീം കമാന്റര്‍ അബ്ദുല്‍ റൗഫ് അസറും; മരണം നൂറിലേറെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഒന്‍പതു ഭീകര പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ അബ്ദുല്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഖാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസിലെ മുഖ്യ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് സുപ്രിം കമാന്ററുമാണ് അബ്ദുല്‍ റൗഫ് അസര്‍. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് ഇയാള്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തലയ്ക്ക് വിലയിട്ടിട്ടുള്ള കൊടും ഭീകരനാണ് അസര്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും …