മോഡി : തൃശ്ശൂരിൽ ആവേശത്തിര

തൃശൂർ : പ്രധാനമന്ത്രിയുടെ റോഡ് ഷോ തൃശൂരിൽ ആവേശത്തിരഇളക്കി. മോഡി ഗാരന്റിയിൽ മാറാത്തതു മാറുമെന്ന് പ്രധാനമന്ത്രിയുടെ 900 മീറ്റർ റോഡ് ഷോ പ്രതീതി സൃഷ്ടിച്ചു. സ്വരാജ് റൗണ്ടിലെ സമ്മേളന സ്ഥലത്തേക്ക് സ്ഥാനാർത്ഥികളായ സി സി മുകുന്ദൻ , കെ കെ അനീഷ്, പത്മജ എന്നിവർക്കും സുരേഷ് ഗോപി എം .പി ക്കുമൊപ്പം പുഷ്പാലംകൃത തുറന്ന വാഹനത്തിൽ നീങ്ങിയ പ്രധാനമന്ത്രിയെ റോഡിൽ തിങ്ങി നിറഞ്ഞ ആബാല വൃത്തം ആവേശത്തോടെ വരവേറ്റു. പ്രധാനമന്ത്രി ജനങ്ങളെ ഇരു കൈകളും വീശി പ്രത്യഭിവാദ്യം …

തിരഞ്ഞെടുപ്പ് പ്രചരണം: പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നാളെ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി തിരഞ്ഞെടുത്ത പ്രചരണത്തിന് ഇന്ന് കേരളത്തിൽ എത്തും. ആദ്യ തെരഞ്ഞെടുപ്പ് പ്രചരണം സമ്മേളനം പാലക്കാട്ടാണ് .ഉച്ചക്ക് 1.30നു കോട്ട മൈതാനത്ത് നടക്കുന്ന എൻഡിഎ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. തുടർന്ന് തൃശ്ശൂരിലേക്ക് പോകുന്നതാണ്. സ്വരാജ് റൗണ്ടിൽ 900 മീറ്റർ റോഡ് ഷോ നടത്തും .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്ത് താമസിയാതെ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തും .യുഡിഎഫ് പ്രചരണത്തിന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ കേരളത്തിൽ എത്തും. കൊല്ലം അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് …

വേനൽ മഴ: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു ; വ്യാപക നാശം

മലപ്പുറം : വേനൽ മഴയിൽ മലപ്പുറം എടവണ്ണയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റയിലെ കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു .കോഴിക്കോട് മാവൂരിൽ വീട് തകർന്നു . കൊയിലാണ്ടിയിൽ മരം വീണു ബൈക്ക് യാത്രക്കാരനായ ആദർശിനു പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര തകർന്നു . പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതിശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നു പോയിട്ടുണ്ട്. മരം വീണു നിരവധി …

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

കൊല്ലം : കൊല്ലം കല്ലട ആറ്റിലെ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. 26 അംഗ തമിഴ്നാട് വിനോദസഞ്ചാര സംഘത്തിലെ മധുര റെയിൽവേ ഡിവിഷനിൽ പെട്ട ട്രാക്ക് മെയിന്റനൻസ് ജീവനക്കാരൻ തവമുനി (36), ഇതേ അണക്കെട്ടിലെ പൂമ്പാറ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ ചിതറ പാങ്ങോട്ടെ അർഷിദ് (20) എന്നിവരാണ് മുങ്ങിമരിച്ചതു്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അവർ നീന്തി രക്ഷപ്പെട്ടു .ഫോറസ്റ്റ് അധികൃതരാണ് തവമുനിയുടെ മൃതദേഹം കരക്കെടുത്തത്. ഇതേ ആറിന്റെ നെടുവണ്ണൂർ കടവ് മേഖലയിലാണ് അർഷിദ് …

കൊച്ചിയിൽ വൻ ലഹരി വേട്ട :ഡോക്ടർമാരും വക്കീലും യുവതികളും ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിലെ ഒരു ഹോട്ടലിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കെ യിനും മെത്താഫിറ്റാമിനുമായി ഡോക്ടർമാരും വക്കീലും യുവതികളും ഇവന്റ് മാനേജ്മെന്റ് ഉടമയും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശംഖുംമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ , കല്ലൂർ സ്വദേശി ഓസ്റ്റിൻ ജോസ് , അഡ്വക്കേറ്റ് രോഹിത് നായർ , കൊടുങ്ങല്ലൂരിലെ ജിനോ മുരളി, ന്യൂട്രീഷൻ ആലപ്പുഴ നൂറനാട്ടെ അക്ബർ ഷാ,ദന്ത ഡോക്ടർ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് കൊല്ലത്തെ സൈതലവി …

ധർമ്മടത്തെ ബിജെപി സ്ഥാനാർഥി കെ. രഞ്ജിത്ത് എകെജി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരങ്ങം ചൂടുപിടിച്ചിരിക്കെ ബി.ജെ.പി. സ്ഥാനാർത്ഥി,കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. പാവങ്ങളുടെ പടത്തലവനു ബി.ജെ.പി. നേതാവ് രഞ്ജിത് പുഷ്പാർച്ചന നടത്തിയതു മറ്റൊരു രാഷ്ട്രീയ വിവാദത്തിനു വഴിവച്ചു. സംഭവം ഇരു പാർട്ടികളിലും ചർച്ചയായിട്ടുണ്ട്.ധർമടം മണ്ഡലം എൻഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് കെ. രഞ്ജിത്ത്. പെരളശേരിയിലെ എകെജി സ്മാരകം സന്ദർശിച്ചാണ് ഇന്നലെ അദ്ദേഹംഎ.കെ.ജി.ക്കു പുഷ്പാർച്ചന നടത്തിയത്. ഇന്നലെ നടത്തിയ വാഹന യാത്രയ്ക്കിടെയായിരുന്നു എകെജിക്ക് ആദരം . പാവങ്ങളുടെ പടത്തലവൻ എന്ന നിലയിലും കമ്യൂണിസ്റ്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

യുഎസ്-ഇറാൻ ചർച്ചകൾ: ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ടുകൾ.  ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അനുമതിയോടെ മാത്രം കപ്പലുകൾ കടത്തിവിടുന്ന ‘ടോൾ ബൂത്ത്’ സംവിധാനം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ ബാധിക്കുന്നു. എണ്ണവില വർദ്ധന: സംഘർഷം തുടരുകയാണെങ്കിൽ ജൂൺ മാസത്തോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണനടപടികൾക്കും …

ഭാര്യയുടെ പീഡനം: യുവാവ് ആത്മഹത്യ ചെയ്തു

മുംബെ:ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. പൂനെ നാസിക്ക് മാലേഗാവിലെ മുഹമ്മദ് സാദ് ആസിഫ് സയ്യദ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും വീട്ടുകാരും ചേർന്ന് മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് മരണത്തിനുമുമ്പ് പീഡന വിവരങ്ങൾ വിവരിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ആയിരുന്നു അന്ത്യം .സംഭവത്തിൽ ഭാര്യയും അവരുടെ വീട്ടുകാരും ഉൾപ്പെടെ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ കസ്റ്റഡിയിലെടുത്ത് പോലീസ് വീഡിയോയുടെ ആധികാരികത ഉറപ്പാക്കാൻ പരിശോധനയ്ക്ക് അയച്ചു. ഭാര്യ കരി മുനീഷ ബന്ധുക്കളായ …

മദ്യത്തിനും മയക്കുമരുന്നിനും അടിമയെന്ന് മുദ്രകുത്തി; ഇന്ത്യന്‍ താരമായിരുന്നിട്ടും പെണ്ണ് കിട്ടാത്ത അവസ്ഥ; ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയെന്ന് മുന്‍ ക്രിക്കറ്റ് താരം

മുംബൈ: ഒരു കാലത്ത് താന്‍ കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഒരു അഭിമുഖത്തിനിടെയാണ് താന്‍ കടന്നുപോയ പ്രയാസകരമായ കാലഘട്ടത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. കൗമാരപ്രായത്തില്‍ ചില ആളുകള്‍ താന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയെന്നു മുദ്രകുത്തി. ഇത്തരം ആരോപണങ്ങള്‍ തന്റെ കരിയര്‍ നശിപ്പിച്ചുവെന്നു താരം പറഞ്ഞു. 17ാം വയസ്സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച താരമാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഇത്തരം ആരോപണങ്ങള്‍ തന്റെ വിവാഹ ജീവിതത്തെ വരെ ബാധിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. …

ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നു. ഇറാനിലെ നാവികസേനാ മേധാവി അലിറെസ തങ്‌സിരിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യയുമായുള്ള യുദ്ധത്തിനിടയിലും, ഗൾഫ് മേഖലയിലെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അഞ്ച് രാജ്യങ്ങളെ സഹായിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കി. കാലാവസ്ഥാ മുന്നറിയിപ്പ്: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി …

പൊതുമേഖല എണ്ണ കമ്പനികൾ പ്രീമിയം പെട്രോൾ വില വർദ്ധിപ്പിച്ചു

ന്യൂഡൽഹി : ഇറാൻ – അമേരിക്കൻ അക്രമങ്ങളെ തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ മാർച്ച് 20ന് പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.9 രൂപ മുതൽ 2.35 രൂപവരെ വർധിപ്പിച്ചിരുന്നു. സാധാരണ പെട്രോളിനും ഡീസലിനും തെരഞ്ഞെടുപ്പ് കഴിഞ്ഞ് വില വർദ്ധിപ്പിച്ചേക്കുമെന്ന് കരുതുന്നു . രാജ്യത്ത് 7000 പെട്രോൾ പമ്പുള്ള സ്വകാര്യ സ്ഥാപനമായ നയാര എനർജി , പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വില വർദ്ധിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ലോകരാജ്യങ്ങൾ മുഴുവൻ ദീർഘകാലം അനുഭവിക്കേണ്ടി …

ഇറാൻ -അമേരിക്കൻ സംഘർഷം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി അടിയന്തര ചർച്ച ഇന്ന്

ന്യൂഡൽഹി : ഇറാൻ- അമേരിക്കൻ അക്രമങ്ങളുടെ പ്രത്യാഘാതം മറികടക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വൈകിട്ട് ആറരയ്ക്ക് മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. സംഘർഷത്തെ തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക എണ്ണ പ്രതിസന്ധി യോഗം ചർച്ചചെയ്യും. തിരഞ്ഞെടുപ്പ് പ്രക്രിയ യിലുള്ള കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പിന്നീട് ചർച്ച നടത്തും.

മധ്യേഷൻ സംഘർഷം: മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി

ടെഹ്റാൻ: ഇറാൻ- അമേരിക്കൻ സംഘർഷത്തിൽ ഇതുവരെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി ഉയർന്നു. വ്യാഴാഴ്ച അബുദാബിക്ക് മുകളിലൂടെ പോയ ബാലിസ്റ്റിക് മിസൈൽ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് ഒരു ഇന്ത്യക്കാരൻ മരിച്ചു.മറ്റൊരു ഇന്ത്യക്കാരനും രണ്ട് ജോർദാൻ കാർക്കും പരിക്കേറ്റു. സംഭവത്തിൽ ഒരു പാകിസ്ഥാനിയും മരിച്ചു. അക്രമം ആരംഭിച്ച ശേഷം അമേരിക്ക ഇറാനെ തിരെ 372 ബാലൻസ്ടിക് മിസൈലുകളും 15 ക്രൂയിസ് മിസൈ ലുകളും 1826 യു എ വി കളും പ്രയോഗിച്ചിട്ടുണ്ട്.

ഇറാൻ -അമേരിക്ക അക്രമം : പവർ പ്ലാന്റ് അക്രമം തൽക്കാലമി ല്ല : ട്രമ്പ്

വാഷിംഗ്ടൺ : ഏപ്രിൽ ആറു വരെ ഇറാന്റെ ഊർജ ശേഖരങ്ങൾക്ക് നേരെ ആക്രമം നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു.ഇറാന്റെ അഭ്യർത്ഥന മാനിച്ചാ ണിതെന്നും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.അമേരിക്കൻ സമാധാന പദ്ധതിയോടുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രതികരണം തണുത്ത മട്ടിൽ ആയിരുന്നെങ്കിലും മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിന് താൻ കാത്തിരിക്കുന്നു വെന്ന് ട്രംപ് സൂചിപ്പിച്ചു. ചർച്ച തുടരുന്നു. വ്യാജവാർത്ത മാധ്യമങ്ങളും മറ്റുള്ളവരും നടത്തുന്ന പ്രചാരണങ്ങൾ തെറ്റാണ്-സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് …

ജ്യേഷ്ഠൻ മരിച്ചതിന് പിന്നാലെ അനുജനും മരണപ്പെട്ടു

കരിന്തളം:ജ്യേഷ്ഠൻ മരണപ്പെട്ട് രണ്ടാഴ്ച കഴിയും മുമ്പേ അനുജനും മരിച്ചു . അസുഖബാധിതനായി ചികിത്സയിലായിരുന്ന കോയിത്തട്ടയിലെ കരിമ്പിൽ ഉണ്ണികൃഷ്ണ (45)നാ ണ് ഇന്നു മരിച്ച ത്.ഉണ്ണികൃഷ്ണന്റെ ജ്യേഷ്ഠൻ കരിമ്പിൽ സതീശൻ രണ്ടാഴ്ച മുമ്പ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. പെരിയെടുത്ത് രാഘവന്റെയും പരേതയായ കരിമ്പിൽ ബാലാമണി അമ്മയുടെയും മകനാണ്. മറ്റ്സഹോദരങ്ങൾ: കെ ബാലചന്ദ്രൻ,കെ സുരേശൻ ( പൂന), കെ ജയശ്രീ, ( സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ),കെ വനജ (ജി എച്ച് എസ് എസ് പരപ്പ ) ,കെ സുമതി (കോഴിക്കോട്),കെ …

മുൻ സന്തോഷ് ട്രോഫി താരം എം ഡി എം എ യുമായി അറസ്റ്റിൽ

തിരുവനന്തപുരം: മുൻ സന്തോഷ് ട്രോഫി താരവും ടൈറ്റാനിയത്തിന്റെ സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ നാലുഗ്രാം എം ഡി എം എയുമായിഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു എം ഡി എം എ ഇടപാട് എന്ന് എക്സ്സൈസ് പറഞ്ഞു. ഇടപാടുകരെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി ആയിരുന്നു കച്ചവടം. തലസ്ഥാനത്തെ മയക്കുമരുന്നിടപാടിന്റെ പ്രധാന കണ്ണിയാണ് ഇയാളെ ന്നു എക്സ്സൈസ് സംശയിക്കുന്നു.പൂന്തുറ സ്വദേശിയാണ്. മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ടു നേരത്തെ നജീബിനെതിരെ …

വേനലവധി ഒരു മാസമാക്കിയെന്ന് വ്യാജപ്രചാരണം; വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകിയാണ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയത്. സെക്രട്ടറിയുടെ പേരും വിലാസവും ഉപയോഗിച്ച് വ്യാജ ഉത്തരവുണ്ടാക്കിയായിരുന്നു പ്രചാരണമെന്ന് പരാതിയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും പരിഭ്രാന്തിയുണ്ടാക്കാന്‍ ബോധപൂര്‍വമായി നടത്തിയ ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. അവധി ക്രമീകരണങ്ങളില്‍ മാറ്റമൊന്നുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എം.എ മുംതാസിൻ്റെ മഹർ പുസ്തകം ചർച്ച ചെയ്തു

ബന്തടുക്ക :പുളുവിഞ്ചി യുവജ്യോതി ഗ്രന്ഥാലയം ഡോ എം എ മുതാസിൻ്റെ മഹർ നോവൽ ചർച്ച ചെയ്തു.ഡോ മുംതാസ് നോവൽ പരിചയപ്പെടുത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സതീശൻ വള്ളിയടി, പ്രിൻസിത, കൃഷ്ണൻ നമ്പ്യാർ ,സ്വാതി, നാരായണൻ നായർ. ഇ, അഞ്‌ജന, കൃഷ്ണ, സുരേഷ് പ്രസംഗിച്ചു.