8 വയസ്സുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം: മലപ്പുറം വേങ്ങരയിൽ നിന്ന് കുമരകത്ത് വിനോദസഞ്ചാരത്തിന്എത്തിയ ഒരു കുടുംബത്തിലെ 29 അംഗങ്ങളിൽ പെട്ട എട്ടുവയസ്സുകാരൻ ഇന്നലെ വൈകിട്ട് സ്വകാര്യ നീന്തൽ കു ളത്തിൽ മുങ്ങി മരിച്ചു. നെഹാൻ എന്ന എട്ടു വയസുകാരനാണ് ദാ രുണയായി മരിച്ചത്. അപകട സമയത്ത് സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ കുടുംബാംഗങ്ങളായ പത്തോളം പേർ കു ളിക്കുന്നുണ്ടായിരുന്നു വെന്ന് പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പ്രശസ്ത നൃത്ത കലാ ഗവേഷകനും യോഗ പരിശീലകനുമായ ആർ കെ കാനായി മരിച്ച നിലയിൽ

ചെറുവത്തൂർ: പ്രശസ്ത യോഗ പരിശീലകനും നൃത്ത ഗവേഷകനുമായ ആർ കെ കാനായി (60)യെ പിലിക്കോട്ഏച്ചിക്കൊവ്വലിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുച്ചുപ്പുടി,ഭരതനാട്യം, ദേശീയ നൃത്തരൂപങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.മികച്ച യോഗ പരിശീലകനുമായിരുന്നു.ആർ. കെ.കാനായി എന്ന് പ്രശസ്തനായ രാധാകൃഷ്ണൻ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. ഹോട്ടലുകാർ കൊണ്ടുവെച്ച ഭക്ഷണസാധനങ്ങൾദിവസങ്ങളായി റൂമിനു പുറത്തിരിക്കുന്നതിൽ സംശയം തോന്നിയ അവർ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു. കരിവെള്ളൂ രിലുള്ള സഹോദരി വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്.

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ സ്റ്റൈൽ കവർച്ച: ലക്ഷങ്ങളുടെ സ്വർ ണ്ണാഭരണങ്ങളുമായി ഒരാൾ ഓടി രക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണാ ഭരണങ്ങളുമായി ഒരാൾ ഓടി രക്ഷപ്പെട്ടു. കൊണ്ടോട്ടി പുളിക്കൽ കനകമല ജ്വല്ലറിയിലാണ്‌ ഇന്നലെ പട്ടാപ്പകൽ സിനിമ സ്റ്റൈൽ മോഷണം നടന്നത്. സ്വർണാഭരണങ്ങൾ വാങ്ങാൻ എന്ന ഭാവേ ന ജ്വല്ലറിയിൽ കയറിയ ആൾ വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങൾ ആവശ്യപ്പെടുകയും ജീവനക്കാർ അത് എടുത്ത് വയ്ക്കുകയും ആയിരുന്നു. ഇതിനിടയിൽ മൂന്ന് വളകൾ കയ്യിലെടുത്ത അയാൾ അതുമായി ഞൊടിയിടയിൽ ജ്വല്ലറി യിൽ നിന്ന് പുറത്തേക്കോടി. അതേസമയം തന്നെ പുറത്ത് സ്റ്റാർട്ട് ആക്കി നിർത്തിയിരുന്ന ബൈക്കിൽ …

പ്രായപൂർത്തിയാകാത്ത ആളെ നാല് പ്രായപൂർത്തിയാകാത്തവർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി: നാൽവർ സംഘംപിടിയിൽ

ന്യൂഡൽഹി : ഡൽഹിയിൽ പ്രായപൂർത്തിയാ കാത്ത കുട്ടിയെ പ്രായപൂർത്തിയാകാത്ത മറ്റു നാലുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി.സംഭവത്തിൽ നാല് പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു.ചൊവ്വാഴ്ച രാത്രി 17 കാരനായ ആൺകുട്ടിയെ ഒരു സംഘം ആക്രമിച്ചിരുന്നു. ബുധനാഴ്ച ആക്രമത്തിന് ഇരയായ കുട്ടി മറ്റൊരാളുമായി പുറത്ത് പോയപ്പോൾ നാലംഗ ബാലസംഘം അയാളെ തടഞ്ഞു നിർത്തി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബാബു ജഗജീവൻ റാം സ്മാരകആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ജഹാംഗീർപുരി സ്വദേശികളായ നാല് …

തന്നെയും പാർട്ടി ജില്ലാ നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ആസൂത്രിത നീക്കം; എം.എൽ. അശ്വിനി

കാസർകോട് : വ്യാജവാർത്തകൾ നൽകി തന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ ആസൂത്രിത നീക്കം നടക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു. നടക്കാത്ത മണ്ഡലം അവലോകന യോഗത്തിൽ ബിജെപി കാസർകോട് ജില്ലാ നേതൃത്വത്തിനും തനിക്കുമെതിരെ രൂക്ഷ വിമർശനമുയർന്നുവെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. വോട്ട് ചേർക്കൽ പ്രവർത്തനം ഏകോപിപ്പിച്ചില്ലെന്നും മകൻ്റെ വോട്ട് പോലും ചേർത്തില്ലെന്നുമുള്ള ആരോപണം തികച്ചും ബാലിശമാണ്. വോട്ട് ചേർക്കൽ പ്രവർത്തനത്തിന് വേണ്ട എല്ലാ സഹായങ്ങളും ജില്ലാ കമ്മിറ്റി എല്ലാ മണ്ഡലം കമ്മറ്റികൾക്കും ചെയ്തിട്ടുണ്ട്. 2 …

ഭാസ്കര കുമ്പള രക്തസാക്ഷി ദിനം ആചരിച്ചു

കുമ്പള: രക്തസാക്ഷി ഭാസ്കര കുമ്പളയുടെ 29 മത് രക്തസാക്ഷിത്വ ദിനം കുമ്പളയിൽ വിപുലമായി ആചരിച്ചു.ദിനാ ചരണത്തിന്റെ ഭാഗമായി ശാന്തിപ്പള്ളയിൽ നിന്നും ആരംഭിച്ച യുവജന റാലി കുമ്പള ടൗണിൽ സമാപിച്ചു. അനുസ്മരണ യോഗം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യ ക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ്, സി.പി.എം ജില്ലാ സെക്രട്ടറി എം രാജഗോപാൽ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, ജില്ലാ …

ഇന്നത്തെ പ്രധാന വാർത്തകൾ

​യുഎസ്-ഇറാൻ ചർച്ചകൾ: ഇറാനുമായി ഉടൻ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ചർച്ചകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ടെഹ്‌റാൻ പ്രതികരിച്ചു. പാകിസ്ഥാൻ തലസ്ഥാനത്ത് വെച്ച് ചർച്ചകൾ നടന്നേക്കുമെന്നും സൂചനയുണ്ട്. ​ഹോർമുസ് കടലിടുക്കിൽ സംഘർഷം: ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ വെടിവയ്പ്പുണ്ടായതായി റിപ്പോർട്ട്. ഇതിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന ഒരു കപ്പലും ഉൾപ്പെടുന്നു. ​യുകെയിലെ സിഗരറ്റ് നിരോധനം: ഭാവി തലമുറയെ പുകയില വിമുക്തമാക്കുന്നതിനായി ആജീവനാന്ത സിഗരറ്റ് നിരോധന ബിൽ യുകെ പാർലമെന്റ് പാസാക്കി. …

തൃശൂർ വെടിക്കെട്ട് അപകടം: തീഗോളത്തിന്റെ വായിൽ നിന്ന് രക്ഷപ്പെട്ട വിൻസെന്റ് വിതുമലകറ്റാൻ ആകാതെ

തൃശൂർ: തൃശൂർ വെടിക്കെട്ട് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൻസെന്റ് നടുക്കത്തിനിടയിലും ദുരന്ത വിവരങ്ങൾ വിതുമ്മലു കൾക്കിടയിൽ വിശദീകരിച്ചു. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാധനങ്ങൾ ഉണ്ടാക്കുന്നതിനിടയിൽ സംഭവിക്കുന്ന നാലാമത്തെ തീപിടുത്തം ആയിരുന്നു ഇന്നലെ മുണ്ടത്തിക്കോട് കൂട്ടംകുളം പാട ശേഖരത്തിൽ ഉണ്ടായത്.അര നൂറ്റാണ്ടിലേറെയായി വെടിക്കെട്ട് മേഖലയിൽ തൊഴിലെടുക്കുന്നവിൻസന്റ് 1986 ൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ലൈസൻസിയായിരുന്നു. ഇന്നലെ അപകടമുണ്ടായ വെടിക്കെട്ട് നിർമ്മാണശാലയിലെ ജോലിക്കാരനായ അദ്ദേഹം വെടിമരുന്ന് ഉണക്കാൻ ഇട്ടിരിക്കുന്ന സ്ഥലത്ത് തീ ആളിപ്പടരുന്നത് കണ്ടു അമ്പരന്നു. തിരിഞ്ഞുനോക്കുമ്പോൾ ആ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ലോക വാർത്തകൾ:​ യുഎസ് – ഇറാൻ വെടിനിർത്തൽ കാലാവധി ഇന്ന് (ഏപ്രിൽ 22) അവസാനിക്കുകയാണ്. കരാർ ഒപ്പിടുമെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും, രണ്ടാം ഘട്ട ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ​ഷി ജിൻപിങ്ങിന്റെ നിലപാട്: ഹുർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷാവസ്ഥയിൽ ചൈനയുടെ ഇടപെടൽ നിർണ്ണായകമായി കാണുന്നു. ​മെക്സിക്കോയിൽ വെടിവെപ്പ്: മെക്സിക്കോയിലെ പ്രശസ്തമായ തിയോതിവാക്കാൻ പുരാവസ്തു കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ ഒരു കനേഡിയൻ യുവതി കൊല്ലപ്പെടുകയും നിരവധി വിനോദസഞ്ചാരികൾക്ക് പരിക്കേൽക്കുകയും …

കുമ്പള കൃഷ്ണനഗറിനു സമീപം യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ചെന്നൈയിൽപിടിയിലായ പ്രതിയെ കുമ്പളയിൽ എത്തിച്ചു

കാസര്‍കോട്: സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ കുമ്പളയിൽ എത്തിച്ചു.ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനം, മുതലപ്പാറയിലെ അമീന്‍ സഫ്‌വാ (21)നെയാണ് എസ് ഐ സനിതിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുമ്പളയിൽ എത്തിച്ചത്. വിദേശത്തേയ്ക്ക് കടക്കാനായി ചെന്നൈയിൽ എത്തിയതായിരുന്നു ഇയാൾ. പൊലീസ് നേരത്തെ പുറത്തു വിട്ട നോട്ടീസ് പ്രകാരം യുവാവിനെ തിരിച്ചറിഞ്ഞ വിമാനത്താവള അധികൃതര്‍ യാത്രക്കാരനെ തടഞ്ഞു വയ്ക്കുകയായിരുന്നു. മാര്‍ച്ച് 30ന് രാത്രി 12ന് കുമ്പള- ബദിയഡുക്ക റോഡില്‍ …

തൃശ്ശൂർ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം : 8 പേർ മരിച്ചു: 18 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ: അഞ്ചുപേർ അതീവ ഗുരുതര നിലയിൽ

തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്റെ ഒരുക്കത്തിനിടെ തൃശ്ശൂർ മുണ്ടത്തിക്കോട്പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ തീപിടുത്തത്തിലും പൊട്ടിത്തെറിയിലും മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. പരിക്കേറ്റ 20 ലധികം പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയംഡ്രോൺ വഴി പോലീസ് നടത്തുന്ന അന്വേഷണത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തിയതായി സൂചനയുണ്ട്. തൃശ്ശൂർ പൂരത്തിലെ തിരുവമ്പാടി സംഘത്തിനു വെടിക്കെട്ടിനുള്ള കരിമരുന്ന് ഇനങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന മുണ്ടത്തിക്കോട്ടെപടക്ക നിർമ്മാണശാലയിലാണ് തീപിടുത്തവും സ്ഫോടകവും ഉണ്ടായത്. വെടിക്കെട്ട് ശാലകൾ പൂർണമായി തകർന്നു. ഇപ്പോഴും തീ പൂർണമായികെട്ടടങ്ങിയിട്ടില്ല. അതിനിടയിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാൻ – അമേരിക്ക തർക്കം: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ആർക്കും വിട്ടുനൽകില്ലെന്ന് ഇറാൻ പാർലമെന്റ് വ്യക്തമാക്കി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും സമാധാന ചർച്ചകളിൽ തങ്ങൾ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. ​ഇസ്രായേൽ – ലബനാൻ ചർച്ചകൾ: ഇസ്രായേലും ലബനാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ വ്യാഴാഴ്ച വാഷിംഗ്ടണിൽ നടന്നേക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ​ഗാസ പുനർനിർമ്മാണം: യുദ്ധം തകർത്ത ഗാസയുടെ പുനർനിർമ്മാണത്തിന് അടുത്ത പത്ത് വർഷത്തിനുള്ളിൽ 71 ബില്യൺ ഡോളറിലധികം ആവശ്യമാണെന്ന് പുതിയ റിപ്പോർട്ടുകൾ …

15കാരിയെ വെള്ളച്ചാട്ടത്തിനു അരികിലേയ്ക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചു; മെയ് 10ന് വിവാഹിതനാകേണ്ട യുവാവും സുഹൃത്തും അറസ്റ്റില്‍

മംഗ്‌ളൂരു: പതിനഞ്ചുകാരിയെ വെള്ളച്ചാട്ടത്തിനു അരികിലേയ്ക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കതിരുദ്യാവാര സ്വദേശി സുമന്ത് (28), ഹര്‍ദാഡിയിലെ നവനീത് (26) എന്നിവരെയാണ് ധർമ്മസ്ഥല പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. ഇവരില്‍ സുമന്തിന്റെ വിവാഹം മെയ് മാസം 10ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റിലായതോടെ വിവാഹം അനിശ്ചിതത്വത്തിലായി. ഏപ്രില്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എര്‍മായി വെള്ളച്ചാട്ടത്തിനു അരികിലേയ്ക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൂട്ടിപോയി രണ്ടു പേരും …

ബിറ്റ് കോയിന്‍ ഇടപാട്: കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

ബെംഗളൂരു/ചെന്നൈ: ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എയും മലയാളിയുമായ എന്‍.എ ഹാരിസ് എംഎല്‍എയുടെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ബെംഗളൂരുവിലെ ശാന്തിനഗര്‍ നിയമസഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗമാണ് എന്‍.എ. ഹാരിസ്. എന്‍.എ.ഹാരിസിന്റെ മക്കളായ ഒമര്‍ ഫാറൂഖ്, മുഹമ്മദ് ഹാരിസ് എന്നിവരുടെ വീടുകളിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്. ആറു വര്‍ഷം മുന്‍പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. തിങ്കളാഴ്ച രാവിലെ …

തമിഴ്നാട്ടിലെ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറി: മരണം 23,വീണ്ടും ഉണ്ടായ പൊട്ടിത്തെറിയിൽ 15 പേർക്ക് പരിക്ക്

ചെന്നൈ : 23 പേരുടെ മരണത്തിനും നിരവധിപേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ തമിഴ്നാട് വിരുദു നഗറിലെ പടക്ക നിർമ്മാണശാലയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ വീണ്ടും ഉണ്ടായ സ്ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നു.ഇവരെ വിരുതനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. 6 പേർക്ക് ഗുരുതരമായ പരിക്കേറ്റു . ഇവരിൽ അത്യാസന്ന നിലയിലായ നാലു പേരെ വിരുദു നഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തു ലിംഗപുരത്തെ വനജ പടക്ക നിർമ്മാണശാലയിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്ന …

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരായ നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല് : 9 പേർക്ക്പരിക്ക് : പോലീസിനും മർദ്ദനം

തിരുവനന്തപുരം: ബിജെപി പ്രവർത്തകരും സിപി എം പ്രവർത്തകരായ നാട്ടുകാരും തമ്മിൽ ഉണ്ടായ കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്കേറ്റു. അക്രമികളെ പിന്തിരി പ്പിക്കാൻ എത്തിയ പോലീസിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ബിജെപി പ്രവർത്തകർക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത് ചോദ്യം ചെയ്തതാണ് സംഘം ചേർന്നുള്ള ആക്രമത്തിൽ കലാശിച്ചതെന്ന് ബി ജെ പി ആരോപിച്ചു. എന്നാൽ ഒരു യുവാവിനെ മർദിച്ചത് തടയാൻ ശ്രമിച്ചതിനാണ് ബി ജെ പി അക്രമമെന്ന് സി പി എം പ്രവർത്തകരും പറയുന്നു. അക്രത്തിൽ 9പേർക്ക് മർദ്ദന മേറ്റ തായി …

ഇന്നത്തെ പ്രധാന വാർത്തകൾ​

​യുഎസ്-ഇറാൻ ചർച്ചകൾ:അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ രണ്ടാം വട്ട ചർച്ചകൾ ഇന്ന് (ഏപ്രിൽ 20) പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കും. ബുധനാഴ്ചയ്ക്കുള്ളിൽ കരാറായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​ഹോർമുസ് കടലിടുക്കിലെ സംഘർഷം: ഹോർമുസ് കടലിടുക്കിൽ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ യുഎസ് നാവികസേന തടഞ്ഞു. കപ്പലിൽ പരിശോധന തുടരുകയാണെന്ന് ട്രംപ് അറിയിച്ചു. ഈ മേഖലയിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെയും വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട് ഇന്ത്യൻ കപ്പലുകൾ അക്രമിച്ചാൽ ശക്തമായ പ്രത്യാ …

ഇന്നത്തെ പ്രധാന വാർത്തകൾ

​മിഡിൽ ഈസ്റ്റ് സംഘർഷം​ഹോർമുസ് കടലിടുക്കിൽ വെടിവയ്പ്പ്: ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച എണ്ണക്കപ്പലുകൾക്ക് നേരെ ഇറാനിയൻ ഗൺബോട്ടുകൾ വെടിവെച്ചതായി റിപ്പോർട്ട്. സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലേക്കുള്ള എട്ട് കപ്പലുകൾ തിരിച്ചുവിട്ടു.​ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ: ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായെങ്കിലും, തങ്ങൾ ഈ കരാറിൻ്റെ ഭാഗമല്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള നേതാവ് നൈം ഖാസിം അറിയിച്ചു. ​യുഎൻ സമാധാന സേനാംഗം കൊല്ലപ്പെട്ടു: തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ ഒരു ഫ്രഞ്ച് സമാധാന സേനാംഗം …