മഞ്ചേശ്വരം കൊലപാതകം മരണം രണ്ടായി; ചികിത്സയിലായിരുന്ന ഷേക്കുഞ്ഞി രാവിലെ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാട്ട് സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ സന്ധ്യയ്ക്ക് കൊല്ലപ്പെട്ട 18 കാരി ജുമൈലയുടെ മാതൃസഹോദരി ഭര്‍ത്താവ് ഷേക്കുഞ്ഞി (60)ആണ് ഇന്ന് രാവിലെ മംഗളൂരു ആശുപത്രിയില്‍ മരിച്ചത്. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ അനുരഞ്ജന ചര്‍ച്ച വാക്കേറ്റത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ജുമൈലയുടെ പിതാവ് ഉമ്മര്‍ ഫാറൂഖ് ആണ് ഇരുവരെയും അതീവ ഗുരുതരനിലയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വലതുകാലിന് കുത്തേറ്റ് സാരമായി പരിക്കേറ്റ ഷേക്കുഞ്ഞി മുറിവ് വകവയ്ക്കാതെ അവശനിലയിലായിരുന്ന ജുമൈലയുമായി മംഗളൂരു ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രിയില്‍ …

കേന്ദ്ര ബജറ്റ് കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കും : കെ. സുരേന്ദ്രൻ

കാസർകോട് : കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ധാതു ഇടനാഴി, നാളികേര ഉത്പാദന വർദ്ധനവിനുള്ള പദ്ധ തി എന്നിവ കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് ബിജെപി ജനപ്രതിനിധികളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻ്റ് കെ. ശ്രീകാന്ത്, വി. രവീന്ദ്രൻ, സവിത , സതീഷ് ചന്ദ്ര ഭണ്ഡാരി, പി.ആർ. …

കേരളത്തിലുള്ളത് കടലാമ മാത്രമല്ല; ധാതു ഇടനാഴി കുത്തകകളെ സഹായിക്കാൻ : മുഖ്യമന്ത്രി

കാസർകോട്: കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. കേന്ദ്രമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റിൽ രാജ്യത്തിൻറെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം മറന്നുവെന്ന് കുമ്പളയിൽ ഇടതുമുന്നണി വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബജറ്റിൽ കേരളത്തിൻറെ ആവശ്യം പരിഗണിച്ചതേയില്ല. എന്താണ് കേരളത്തിന്റെ അയോഗ്യത എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ധാതു ഇടനാഴി കുത്തകകളെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ പ്രധാന ആവശ്യങ്ങളൊന്നും ബജറ്റിൽ പ്രതിഫലിച്ചില്ല. കേന്ദ്രത്തിന് കേരളത്തോട് ഒരു മാറ്റവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. …

കേന്ദ്ര ബജറ്റ് ഇന്നു 11 മണിക്ക് ; കേരളത്തിന് എയിംസും അതിവേഗം റെയിൽപാതയും പ്രതീക്ഷ

ന്യൂഡൽഹി : ഇന്ത്യയെ വികസിത ഇന്ത്യയാക്കാനുള്ള പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി കേന്ദ്രബജറ്റ് ഇന്ന് 11 മണിക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിക്കും. നിർമല സീതാരാമൻറെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാ ണിത് . ഇത് റിക്കാർഡ് ആണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിന് അതിവേഗ റെയിൽ പാത ,എയിംസ് , അധികഫണ്ട് തുടങ്ങിയ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങൾക്കും പ്രത്യേക പരിഗണന ഉണ്ടായേക്കുമെന്ന് കരുതുന്നുണ്ട്. പ്രാദേശിക …

ബഡ്ജറ്റ് ടൂറിസം:കെഎസ്ആർടിസി വൻ കുതിപ്പിൽ ; വരുമാനം 43 കോടി കടന്നു

തിരുവനന്തപുരം:കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കഴിഞ്ഞ സാമ്പത്തിക വർഷം 43 കോടി രൂപ വരുമാനം നേടി. വൈവിധ്യമാർന്ന വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കൈവരിച്ചതെന്നു കെഎസ്ആർടിസി അവകാശപ്പെട്ടു . 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്നു ടൂറിസം സെല്ലിൻ്റെ വാർഷിക വരുമാനം. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, …

കിവീസിൻ്റെ ചിറകൊടിച്ചു; ന്യൂസിലൻ്റിനെ 46 റൺസിനു ഇന്ത്യ തകർത്തു

തിരുവനന്തപുരം: ന്യൂ സിലൻ്റിനെതിരെ തിരുവനന്തപുരത്ത് ഇന്നലെ നടന്ന അവസാന ടി – 20 യിൽ ഇൻഡ്യ 46 റൺസിനു വിജയിച്ചു. കാര്യവട്ടത്തു നടന്ന മത്സരത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യക്കു 271 റൺസ് ലഭിച്ചു. വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ ന്യൂസിലൻ്റ്225 റൺസിന് ആൾ ഔട്ടായി. മത്സരത്തിൽ ഇൻഡ്യ ന്യൂസിലൻ്റിനെ എറിഞ്ഞു തകർത്തു. ഇരുടീമുകളുടെയും വെടിക്കെട്ടു പ്രകടനത്തിൽ സ്റ്റേഡിയം ഇളകി മറിഞ്ഞു. ഇരു ടീമുകളും 36 സിക്സുകൾ അടിച്ചെടുത്തു. ടി – 20 യുടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ …

പോലീസിനെ കണ്ട് 11. 260 ഗ്രാം എം.ഡി.എം.എ കവറോടെ വിഴുങ്ങിയ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കൊല്ലം : പോലീസിനെ കണ്ട് കൈവശം ഉണ്ടായിരുന്ന 11.260 ഗ്രാം എം.ഡി.എം.എ. കവറോടെ വിഴുങ്ങിയ യുവാവിനെ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുലശേഖരപുരത്തെ സക്കീറാണ് ആശുപത്രിയിലായത്. കൊല്ലത്ത് പോലീസ് മയക്കുമരുന്ന് വേട്ട നടത്തുന്നതിനിടയിൽ സക്കീർ കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് കവർ സഹിതം വിഴുങ്ങുകയായിരുന്നു. എം.ഡി.എം.എ. കവർ വയറ്റിൽ കിടന്നു പൊട്ടിയാൽ ജീവൻ തന്നെ അപകടത്തിലാവുമെന്ന ഭീതിയിൽ ഇയാളെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സക്കീർ …

തെലുങ്കാനയിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ തീവച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: തെലുങ്കാനയിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പെട്രോൾ ഒഴിച്ച് ഒഴിച്ചു തീവച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. 25 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു അക്രമമെന്ന് ശനിയാഴ്ച വൈകിട്ടാണ് പോലീസ് വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് കൊലപാതകത്തിന്റെ ലക്ഷ്യം എന്തായിരുന്നു വെന്നും മറ്റും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിപ്പിൽ പറഞ്ഞു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീവയ്ക്കുന്നു എന്നു വിവരം ലഭിച്ച ഉടനെ ക്രൈം സീൻ ടീമുമായി പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി. അന്വേഷണം …

അടുത്ത വീട്ടിലെ വളർത്ത് നായയുടെ കടിയേറ്റ് 31 കാരിക്ക് 50 തുന്നൽക്കെട്ട്

ബംഗളൂരു: സോഫ്റ്റ്‌വെയർ എൻജിനീയറായ 31 കാരിയെ താമസസ്ഥലത്ത് അടുത്ത വീട്ടിലെ വളർത്തുനായ കടിച്ചുപറിച്ചു. മുഖത്തും കഴുത്തിനും കൈകാലുകൾക്കും കടിയേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 50 കുത്തിക്കെട്ടുകൾ വേണ്ടി വന്നു. ബംഗളൂർ എച്ച് എസ് ആർ ലേ ഔട്ട് ടീച്ചേഴ്സ് കോളനിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാ യിരിക്കുകയാണ്. രാവിലെ ഏഴുമണിയോടെ കോർട്ടേഴ്സിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ചീറിയെടുത്ത നായ യുവതിയെ കടിച്ച് പറിക്കുകയായിരുന്നു. കടിയേറ്റ യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാരൻ യുവതിയെ …

മനുഷ്യ ജീവനെക്കാൾ വലുത് നിയമ നടപടി; മകനെ ആക്രമിച്ച പുലിയെ കൊലപ്പെടുത്തിയതിന് അച്ഛനും മകനും എതിരെ നിയമലംഘനത്തിനുകേസ്

സോമനാഥ്ഗിർ : മകനെ കഴുത്തിന് കടിച്ച് കുടയുക യായിരുന്ന പുലിയെ കത്തിയും കുന്തവും ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് വനം വകുപ്പ് അച്ഛനും മകനും എതിരെ കേസെടുത്തു. ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽപ്പെട്ട വന്യ ജീവിയെ കൊന്നു എന്നതിനാണ് കേസ്. പുലിയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അച്ഛനും മകനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് . കഴിഞ്ഞദിവസം വീടിൻറെ വരാന്തയിൽ ഇരിക്കുകയായിരുന്ന പിതാവ് ബാബു ഭായിയെ വീട്ടിലെത്തിയ പുലി ആക്രമിക്കുന്നത് കണ്ട മകൻ ശാർദുൽ പുലിയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുലി മകനു നേരെ …

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമന്ത്രിയും എൻ സി പി നിയമസഭാ കക്ഷി നേതാവും പുനരൈക്യത്തിലൂടെ ഒന്നാവുന്ന എൻസിപി പ്രസിഡൻ്റുമായേക്കും

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി സുനേത്ര പവാർ ശനിയാഴ്ച സത്യപ്രതിജ് ചെയ്ത് അധികാരമേറ്റേക്കും . എൻ സി പി നിയമസഭാ പാർട്ടി ശനിയാഴ്ച രണ്ടുമണിക്ക് മുംബൈ വിധാൻ സഭയിൽ ചേരുന്നുണ്ട്. ഈ യോഗം ഉപമുഖ്യമന്ത്രിയായി സുനേത്രയെ ഔപചാരികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം വിമാന അപകടത്തിൽ മരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയാണ് സുനേത്ര പവാർ . ഫെബ്രുവരി മധ്യത്തോടെ എൻസിപി അജിത് കുമാർ ഗ്രൂപ്പും എൻസിപി ശരത് പവാർ ഗ്രൂപ്പും യോജിക്കും എന്ന് സൂചനയുണ്ട്. പുനരൈക്യത്തിലൂടെ …

കാസർകോട് കളക്ടറേറ്റിൽ ബോംബ് ഭീഷണി ; ഭീഷണി സന്ദേശം എത്തിയത് ഉക്രൈനിൽ നിന്ന്

കാസർകോട് : കാസർകോട് കളക്ടറേറ്റിൽ വൈകിട്ട് എത്തിയ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്കോഡും ബോംബ് സ്കോഡും സിവിൽ സ്റ്റേഷൻ വ്യാപകമായി പരിശോധിച്ചു. പരിശോധനയിൽ ബോംബിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും അധികൃതർ ജാഗ്രത പുലർത്തുന്നു. ഉക്രൈനിൽ നിന്നാണ് ബോംബ് ഭീഷണി ഉയർത്തിയ മെയിൽ സന്ദേശം എത്തിയതെന്ന് പറയുന്നു . സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കോടതി സമുച്ചയത്തിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണു ഭീഷണി സന്ദേശം ലഭിച്ചത്. ജീവനക്കാർ ഓഫീസിൽ നിന്നു …

തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരനെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു

ഇടുക്കി: തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരനെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു. മൂന്ന് ജീവനക്കാർ ചേർന്ന് യാത്രക്കാരനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഇടുക്കി ഡി ടി ഒ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശിച്ചു.സംഗതി വൈറലായെങ്കിലും ആരും പരാതി നൽകിയിട്ടില്ല. അതിനാൽ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം കെഎസ്ആർടിസി ജീവനക്കാർ വിശദീകരണവുമായി രംഗത്തുണ്ട്. ആക്രമിച്ചത് ഇടുക്കി യൂണിറ്റിലെ ജീവനക്കാരെല്ലെന്ന് അവർ പറയുന്നു.മദ്യപിച്ചു ബസിൽ ബഹളമുണ്ടാക്കിയ ആളെയാണ് ആക്രമിച്ചത് എന്നും പറയുന്നുണ്ട്. പരാതിയില്ലെങ്കിലും പ്രശ്നം ഗൗരവമുള്ളതാണെന്ന് പൊതുവേ പറയുന്നു.

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : രാജ്യസഭ എംപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോക്ടർ പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ (64) അന്തരിച്ചു . പയ്യോളി തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ ആശുപത്രയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ ഒരു മണിയോടെയായിരു ന്നു സംഭവം. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡെൽഹിയിലായിരുന്ന എം.പി. നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ശ്രീനിവാസൻ കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ ഡിവൈ.എസ്.പി. ആയിരുന്നു. മകൻ: ഡോ. ഉജ്വൽ വിഗ്നേഷ് .

കാരവൽ മീഡിയ ഇമ്പാക്ട്: മലിനജലം ഓടയിൽ ഒഴുക്കിയ ഹോട്ടലിന്₹50,000പിഴ

കുമ്പള:ഹോട്ടലിലെ മലിനജലം സമീപത്തെ ഓടയിൽ ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് കുമ്പളയിലെ ശ്രീ കൃഷ്ണ ഹോട്ടലിന് കുമ്പള ഗ്രാമപഞ്ചായത്ത് അമ്പതിനായിരം രൂപ പിഴയീടാക്കാൻ നോട്ടീസ് നൽകി. രാത്രി കാലത്ത് മോട്ടോർ ഉപയോഗിച്ച് ഓടയിലേക്ക് മലിന ജലം ഒഴുക്കിക്കളയുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന്പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഹോട്ടലിൽ നിന്നുള്ള മലിനജലം നിയമവിരുദ്ധമായി ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്.ഇതുസംബന്ധിച്ചു കാരവൽ മീഡിയഇന്ന് രാവിലെ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മലിനജലം ഓവുചാ ലിൽ ഒഴുക്കുന്ന തുമൂലം പരിസര പ്രദേശങ്ങളിൽ ഗുരുതരമായ പരിസ്ഥിതി …

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ : വെള്ളിയാഴ്ച തുടക്കം

കാസര്‍കോട് : സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ എക്‌സ്‌പോ വെള്ളിയാഴ്ച കുണിയയില്‍ ആരംഭിക്കും . വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും സര്‍ഗാത്മക ആവിഷ്‌കാരങ്ങളുമടങ്ങിയ ഗ്ലോബല്‍ എക്‌സ്‌പോ വെള്ളിയാഴ്ച വൈകിട്ട് കർണാടക മന്ത്രി റഹീം ഖാൻ ഉദ്ഘാടനം ചെയ്യും. 31നും ഫെബ്രുവരി ഒന്നിനും സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. രണ്ടു മുതല്‍ എട്ടുവരെ പുരുഷന്മാര്‍ക്കു എക്സ്പോയില്‍ പ്രവേശനമുണ്ടാവും. ഖാസി മുഹമ്മദ് സ്‌ക്വയറില്‍ എല്ലാ ദിവസവും നാലു മുതല്‍ അന്തര്‍ ദേശീയ, ദേശീയ മാപ്പിള കലകളുടെ അരങ്ങേറ്റവും വിവിധ വിഷയങ്ങളിലുള്ള …

ആഴ്ചയിൽ അഞ്ചുദിവസത്തെ പണി മതി : ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കിൽ

ന്യൂഡൽഹി : ആഴ്ചയിൽ അഞ്ചു ദിവസത്തെ പണി മതിയെന്ന് ആവശ്യപ്പെട്ടു ബാങ്ക് ജീവനക്കാർ ഇന്നു രാജ്യവ്യാപകമായി പണിമുടക്കും. പണിമുടക്ക് ബാങ്ക് പ്രവർത്തനം തടസ്സപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. എല്ലാ ശനിയാഴ്ചയും ബാങ്ക് അവധിയാക്കണം എന്ന യൂണിയനുകളുടെ ആവശ്യത്തെക്കുറിച്ച് ലേബർ കമ്മീഷണറു മായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ബാങ്ക് ജീവനക്കാരുടെ 9 സംഘടനകൾ ചേർന്നു പണിമുടക്ക് ആഹ്വാനം നൽകിയിട്ടുള്ളത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച നിലവിൽ ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. എന്നാൽ സ്വകാര്യ ബാങ്കുകളെ പണിമുടക്കു ബാധിക്കില്ല.

തുടർ ഭരണം ഉറപ്പ്; ആരും സ്വയം സ്ഥാനാർത്ഥി ആകണ്ട : മുഖ്യമന്ത്രി

പത്തനംതിട്ട : ആരും സ്വയം സ്ഥാനാർത്ഥിയാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി നേതാക്കളോട് നിർദ്ദേശിച്ചു. അക്കാര്യം സമയമാകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ അദ്ദേഹം പറഞ്ഞു. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം ഇടതു മുന്നണിക്കു സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും മാറ്റും. നിലവിലെ പാർട്ടി എംഎൽഎമാരോട് ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോൾ മാറേണ്ടി വരുമെന്നും മുഖ്യമന്ത്രി …