കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി ഖാദറും മന്ത്രിസഭയിലേക്ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി ഖാദറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഭരണ ഘടന ഉയര്‍ത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി.പരമേശ്വര ഉപമുഖ്യന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.പതിമൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി …

ഗ്രീന്‍ എം ഐ സി ക്യാമ്പയിന് പരിസ്ഥിതി ദിനത്തില്‍ തുടക്കം; ലക്ഷ്യം 30 ഏക്കര്‍ ക്യാമ്പസില്‍ 3000 വൃക്ഷത്തൈ നടല്‍

കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാല്‍ എംഐസി ക്യാമ്പസില്‍ 3000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ദേശീയപാതയോട് ചേര്‍ന്നതടക്കമുള്ള 30 ഏക്കറിലാണ് വൃക്ഷത്തൈകള്‍ നടുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എം ഐ സിക്കു കീഴിലുള്ള സ്ഥാപനങ്ങളിലായി 2000 വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ ഓരോരുത്തരും ഓരോ വൃക്ഷത്തൈകള്‍ നടും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും കാമ്പയിനില്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗം ലത്തീഫ് ഉപ്പള …

ദേശീയ പാത നിർമ്മാണം: സർവീസ് റോഡുകളിൽ ഗതാഗത കുരുക്ക് തടയാനും മണ്ണിടിച്ചിലും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനും കർശന നടപടിക്ക് നിർദ്ദേശം

കാസർകോട്: ദേശീയ പാതയിലെ മണ്ണിടിച്ചിലും സർവ്വീസ് റോഡിലെ വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ദേശീയ പാതയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തദ്ദേശസ്ഥാപന പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.കാസർകോട് നഗരസഭയിൽ നുള്ളിപ്പാടിയിൽ വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന്ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ സംവിധാനമൊരുക്കണമെന്ന് കാസർകോട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധിച്ച് ഗതാഗതം സുഗമമാക്കാൻ അധികമായി എൻട്രി പോയിൻ്റ് കൊടുക്കുന്നതിന് നടപടിയെടുക്കാൻ ജില്ലാ കളക്ടർ ദേശീയ …

അണ്‍ഫിറ്റായ സ്‌കൂള്‍ കെട്ടിടം 5 ലക്ഷം രൂപ ചെലവഴിച്ച് പിടിഎ കമ്മിറ്റി ഫിറ്റ്‌നസാക്കി; മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ ക്ലാസ് റൂം ക്ഷാമത്തിന് നേരിയ ആശ്വാസം

മൊഗ്രാല്‍: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസി: എന്‍ജിനീയര്‍മാര്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സര്‍ക്കാറിന്റെ കര്‍ശന വ്യവസ്ഥയെത്തുടര്‍ന്നു ടലെടുത്തക്ലാസ് റൂമുകളുടെ അഭാവം പിടിഎ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണിയിലുടെ പരിഹരിച്ചു. മൊഗ്രാലിലെ രണ്ട് ഓട് മേഞ്ഞ ഹൈസ്‌കൂള്‍ കെട്ടിടങ്ങള്‍ കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് കുമ്പള ഗ്രാമപഞ്ചായത്ത് അസി: എന്‍ജിനീയര്‍ വിഭാഗം മേല്‍ക്കൂരയുടെ അപകടാവസ്ഥയും, ചോര്‍ച്ചയും കണക്കിലെടുത്തു കെട്ടിടത്തിന് അണ്‍ഫിറ്റ് നല്‍കി ക്ലാസുകള്‍ നിറുത്തിവയ്പിക്കുകയായിരുന്നു.ഇതോടെ സ്‌കൂളില്‍ ഉണ്ടായ ക്ലാസ് റൂമുകളുടെ കുറവ് അധ്യാപകരെയും, പിടിഎയെയും …

സ്ത്രീകളുടെ സൗജന്യ യാത്ര:സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം: ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കു കുറഞ്ഞ നിരക്കില്‍ യാത്രാ സൗജന്യം ഒരുക്കിയും കോടിക്കണക്കിനു രൂപ സര്‍ക്കാരിലേയ്ക്ക് മുന്‍ കൂറായി നികുതി നല്‍കുകയും ചെയ്യുന്ന സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കും. തുച്ഛമായ കലക്ഷന്‍ തുക വച്ച് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ലെബനനിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ഇസ്രായേൽ ഇനി സൈനിക നീക്കം നടത്തില്ലെന്നും, ഹിസ്ബുള്ള ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുമെന്നുമാണ് ധാരണ. എങ്കിലും തെക്കൻ ലെബനനിൽ ഇപ്പോഴും ചെറിയ തോതിൽ ഏറ്റുമുട്ടലുകൾ തുടരുന്നതായാണ് റിപ്പോർട്ട്. ​ ​യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി വർദ്ധിച്ചതായി സാമ്പത്തിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ധന-ഊർജ്ജ വിലയിലുണ്ടായ വർദ്ധനവും സർവീസ് മേഖലയിലെ ചിലവുകളുമാണ് …

​ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ശാസ്ത്രക്രിയ കഴിഞ്ഞ കാൽ പുഴുവരിക്കുന്ന നിലയിൽ ;ബഹളത്തെ തുടർന്ന് വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറി കഴിഞ്ഞ് അഞ്ചുദിവസത്തിനുശേഷം ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റിയ രോഗിയുടെ സർജറി ചെയ്ത ഭാഗം പുഴുവരിച്ച നിലയിലെ ന്ന് പരാതി. സംഭവത്തെ തുടർന്ന് രോഗിയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെയ് 28 ന് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ ഇന്നലെ ജനറൽ വാർഡിലേക്ക് മാറ്റിയതോടെയാണ് ഗുരുതരമായ ചികിത്സാ പിഴവ് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് പറയുന്നു. അവർ ആശുപത്രിയിൽ ബഹളം …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷം ശക്തമാകുന്നു.ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക് ദ്വീപിലുള്ള ടെലികോം ടവർ യു.എസ് സൈന്യം ലക്ഷ്യമിട്ടതിന് തിരിച്ചടിയായി, അമേരിക്കയുടെ വ്യോമതാവളം തകർത്തതായി ഇറാന്റെ ഐ.ആർ.ജി.സി അവകാശപ്പെട്ടു. ഇറാൻ്റെ ആക്രമണത്തിൽ 20 യു.എസ് താവളങ്ങൾക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. ​ചർച്ചകൾ നിർത്തിവെച്ചു: ലെബനനിലെയും ഗസ്സയിലെയും ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ അമേരിക്കയുമായി യാതൊരുവിധ സമാധാന ചർച്ചകൾക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ മധ്യസ്ഥർ വഴിയുള്ള ചർച്ചകൾ ഇറാൻ നിർത്തിവെച്ചു. ​കുവൈറ്റിന് നേരെ ഇറാൻ വൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണങ്ങളെ …

ബിജെപി പ്രവർത്തകൻ ഓമച്ചേരിയിലെഎം ശങ്കരൻ അന്തരിച്ചു

കരിന്തളം: ആദ്യകാല ബിജെപി പ്രവർത്തകൻ ഓമച്ചേരിയിലെ എം ശങ്കരൻ (77) അന്തരിച്ചു.ഏറെക്കാലമായി പെരിയങ്ങാനത്തായിരുന്നു താമസം. പരേതരായ രാമന്റെയും കുമ്പയുടെയും മകനാണ്.ഭാര്യ പരേതയായ എം നാരായണി.മക്കൾ:പ്രസീത ,പ്രസന്ന, പ്രവിത, ബൈജു .മരുമക്കൾ:ദാമോദരൻ (പരപ്പ ) ,ഗോവിന്ദൻ (കരിവേടകം),രാധാകൃഷ്ണൻ (ചാമക്കുഴി ).സഹോദരങ്ങൾ:രാമൻ (ഓമച്ചേരി ),കൃഷ്ണൻ (ചാമക്കുഴി,മൂപ്പിൽ ),കാർത്ത്യായനി ( ഭീമനടി,ചെന്നടുക്കം),പരേതനായ കേളൻ.

മിൽമ പാൽ വിലവർധന ഇന്നുമുതൽ;കവറുകളുടെ കളർ മാറുന്നു

തിരുവനന്തപുരം:മിൽമ പാലിനു ലിറ്ററിനു നാലു രൂപയും തൈരിനു കിലോഗ്രാമിനു 10 രൂപയും വില വർധിച്ചു. വില വർധന ഇന്ന് നിലവിൽ വന്നു .മഞ്ഞ കവറിലെ പാലിന് 27 രൂപയും നീല കവറിലേതിനു 30 രൂപയും ഓറഞ്ച് കളർ കവറിലെ പാലിനു 30 രൂപയും പച്ച കവർ പാലിനു 32 രൂപയും പശുവിൻപാലിന് ഒരു ലിറ്റർ കുപ്പിക്ക് 75 രൂപയും തൈര് ക്ലാസിക്കിന് 40 രൂപയും തൈര് എലൈറ്റിന് 45 രൂപയും ആണ് വില. മിൽമയുടെ മറ്റ് ഉൽപ്പന്നങ്ങളായ …

650ഗ്രാം എംഡി എം.എ.യുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം :650 ഗ്രാം എംഡി എം.എ.യുമായി മലപ്പുറം സ്വദേശികളായ രണ്ടുപേരെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. മലപ്പുറം ഊരകത്തെ ജിം, മുന്നിയൂരിലെ അലി അക്ബർ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ പാഴ്സലായി വന്ന മയക്കുമരുന്ന് വാങ്ങാൻ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത് . കഴിഞ്ഞവർഷം ഇതേ വിമാനത്താവളം വഴി ഒരു കിലോ എംഡി എം എ കടത്തിയ കേസിലെ പ്രതികളാണ് ഇവർ. കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടത്. മയക്കുമരുന്ന് …

ഇന്നത്തെ പ്രധാന വാർത്തകൾ

മ്യാന്മറിൽ വൻ സ്ഫോടനം; 55 മരണം.​വടക്കൻ മ്യാൻമറിലെ കൗങ്‌ടപ് ഗ്രാമത്തിൽ ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ കുട്ടികളടക്കം 55 പേർ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ​ഫ്രാൻസിൽ പി.എസ്.ജി ആരാധകരുടെ വിജയാഘോഷം തെരുവുയുദ്ധമായി; 780 പേർ അറസ്റ്റിൽ.​ഫുട്ബോളിൽ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ ഫ്രാൻസിലുടനീളം വൻ സംഘർഷം. പാരിസിൽ ആരാധകരും പൊലീസും തമ്മിലുണ്ടായ തെരുവുയുദ്ധത്തിൽ നിരവധി പൊലീസുകാർ ഉൾപ്പെടെ 219 പേർക്ക് …

അനില്‍ കുംബ്ലെയോട് കുമ്പള പഞ്ചായത്തിന് ചൊടി; പരാതിയുമായി നാട്ടുകാര്‍

കുമ്പള: പ്രമുഖ ക്രിക്കറ്റ് കളിക്കാരനായ അനില്‍ കുംബ്ലെയോടെ കുമ്പള പഞ്ചായത്തിനും പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എന്തോ അതൃപ്തിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനില്‍ കുംബ്ലെയോട് അനുഭാവം പ്രകടപ്പിച്ചുകൊണ്ട് കുംബള -ബദിയഡുക്ക റോഡിലെ ചെറിയൊരു ഭാഗത്തിന് അനില്‍ കുംബ്ലെ റോഡെന്ന് പഞ്ചായത്ത് പേര് ഇട്ടിരുന്നു. കുംബള ടൗണ്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ടൗണ്‍ മുതല്‍ അനില്‍ കുംബ്ലെ റോഡുവരെ രണ്ടുഭാഗമായി തിരിച്ച് ഡിവൈഡര്‍ സ്ഥാപിച്ചു. രണ്ട് ഡിവൈഡറുകളിലായി 16 പോസ്റ്റുകള്‍ നാട്ടുകയും അവയുടെ ഇരുവശവും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. സന്ധ്യ കഴിയുമ്പോള്‍ …

ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡെൽഹി:തെക്കൻ ഡൽഹിയിലെ സഹകേത് മെട്രോ സ്റ്റേഷനടുത്ത് സൈദുള്ള ജാബിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാവുമെന്ന് സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുന്നു .പോലീസ്, ഫയർഫോഴ്സ്, എൻ.ആർ.ഡി.എഫ്, സിവിൽ ഡിഫൻസ് എന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കഫേകൾ, വിദ്യാർത്ഥികൾക്കുള്ള താമസസ്ഥലങ്ങൾ, കടകൾ എന്നിവ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് അപകട നിലയിലായിരുന്നു കെട്ടിടം .രാത്രി ലിഫ്റ്റിൽ ജോലി ചെയ്തിരുന്നവർ കെട്ടിടാവശിഷ്ടങ്ങൾ ക്കിടയിൽ കുടുങ്ങിയിട്ടുണ്ടാവുമെന്ന് സംശയിക്കുന്നു .

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു ;25 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ.ഡി. ഉദ്യോഗസ്ഥന്മാരെ ആക്രമിച്ച കേസില്‍ ആദ്യം പിടിയിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് കോടതി തള്ളിക്കളഞ്ഞു. മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹിന്‍, നിധിന്‍രാജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അക്രമത്തില്‍ പോലീസ് ഇന്നലെ ആറ് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 25 ആയിട്ടുണ്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ

യുഎസ് – ഇറാൻ സമാധാന കരാറിലെ അനിശ്ചിതത്വം.​അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ചില പ്രധാന നിബന്ധനകളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആണവ സാമഗ്രികൾ നശിപ്പിക്കുമെന്ന വ്യവസ്ഥ സമാധാന കരാറിലില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഉടൻ സാധാരണ നിലയിലാകുമെന്ന സൂചനകൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര് തുടരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നേരിയ അയവ് വന്നതോടെ ആഗോള വിപണിയിൽ എണ്ണവില 91 ഡോളറിലേക്ക് ഇടിഞ്ഞു. ​റഷ്യയിൽ ജനസംഖ്യ വർദ്ധിപ്പിക്കാൻ പുടിന്റെ പുതിയ …

മലപ്പുറത്തെ സ്ഫോടക വസ്തു ശേഖരം: മൂന്ന് സംസ്ഥാനങ്ങളിൽ പരിശോധന ;രേഖകൾ പിടിയിൽ ;ആറുപേർ അറസ്റ്റിൽ

മലപ്പുറം :മലപ്പുറത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ ഉള്ളിച്ചാക്കിനടിയിൽ ഒരു ലോറി സ്ഫോടക വസ്തുക്കൾ പിടി കൂടിയ സംഭവത്തിൽഎൻ.ഐ.എ. കേരള – തമിഴ്നാട് -കർണാടക സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ ആറുപേരെ അറസ്റ്റ് ചെയ്തു. നിരവധി രേഖകൾ പിടിച്ചെടുത്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് എന്ന നിലയിലാണ് പരിശോധന. മുന്നു സംസ്ഥാനങ്ങളിലെ 19 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കാസർകോട് ജില്ലയിലും ഇതിന്റെ ഭാഗമായി പരിശോധന ഉണ്ടായിരുന്നു. ഒരു ലൈസൻസുമില്ലാതെയായിരുന്നു വൻതോതിൽ സ്ഫോടക വസ്തുക്കൾ വിപണനം ചെയ്തിരുന്നത്. ഇന്നലെ നടന്ന റൈഡുകളിൽ 89 600 …

മഴ :എട്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ 8 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിച്ചു . എട്ടു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ആലപ്പുഴ, കോട്ടയം ,എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറഞ്ഞു. അടുത്ത അഞ്ചുദിവസം സംസ്ഥാന വ്യാപകമായി മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ ഒന്നു വരെ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ 45 …