പാകിസ്ഥാൻ – അഫ്ഗാൻ ഏറ്റുമുട്ടൽ; അഫ്ഗാനിൽ 300 ലധികം പേർ മരിച്ചെന്നു പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനും തമ്മിലുള്ള അക്രമത്തിൽ മുന്നൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി പാക് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. യുദ്ധം തുടരുകയാണെന്ന് കൂട്ടിച്ചേർത്തു. 450ലേറെ അഫ്ഗാനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് എന്ന് പേരിട്ട ആക്രമത്തിൽ അഫ്ഗാനിലെ 89 താലിബാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായും 18 പേരെ പിടികൂടിയതായും 135 ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുത്തതായും പാകിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം പാകിസ്ഥാനു നേരെ നടത്തിയ തിരിച്ചടിയിൽ അറുപതോളം പേർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു എന്ന് താലിബാൻ സർക്കാർ വക്താവ് …

ദുബായിലെ ബുർജ് ഖലീഫയിൽ ഇറാൻ മിസൈൽ പതിച്ചുവോ എന്ന് ആശങ്ക; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് സമീപം സ്ഫോടനം നടക്കുന്ന വീഡിയോ പുറത്ത്

ദുബൈയിലെ ഒരസ്തമായ ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ മിസൈൽ കണ്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെ കറുത്ത പുക ഉയരുന്ന വീഡിയോ പുറത്തുവന്നു. ദുബായിലെ ലോകപ്രശസ്ത അമ്പരചുംബിയായ കെട്ടിടം ആക്രമണ ലക്ഷ്യമായിരുന്നു എന്നും അതിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്ഫോടനം ഉണ്ടായപ്പോൾ തന്നെ ഈ കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ദുബൈയിലെ ഹൃദയഭാഗത്തുള്ള 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ കെട്ടിടത്തിന് 148 നിലകൾ ഉണ്ട് . ദുബായിൽ ഇന്നലെ രാവിലെ മുതൽ ഡ്രോൺ …

ഖമേനി മരിച്ചു;ട്രമ്പ്; അതുവെറുതെ:ഇറാൻ

ടെൽ അവീവ് :ഇറാൻ പരമോന്നത നേതാവ് ഖമേനി മരിച്ചതായി ധാരാളം സൂചനയുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഇറാനിൽ അമേരിക്കയും ഇസ്രായേലും ആക്രമണo ആരംഭിച്ചു മണിക്കൂറുകൾക്ക് ശേഷം വാർത്താലേഖകരോടാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത് . ടെഹറാൻ ഉൾപ്പെടെ പല ഭാഗങ്ങളിലും ഉണ്ടായ ശക്തമായ അപ്രതീക്ഷിത അക്രമത്തിൽ ഹൃദയഭാഗത്തുള്ള അയത്തുള്ള അലി ഖമേനിയുടെ കോമ്പൗണ്ട് നശിപ്പിച്ചു. ഇറാനെതിരെയുള്ള ആക്രമണം ആവശ്യമുള്ളിടത്തോളം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇകാര്യം നേരത്തേ പ്രസ്താവിച്ചിരുന്നു. അതേസമയം 86 വയസ്സുള്ള ഇറാൻ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇസ്രായേൽ ഇറാൻ യുദ്ധം പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡൻറ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജാഗ്രത. ഖത്തറിലെ ദോഹയിലും കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് . ഖത്തർ പൗരന്മാർക്ക് വീട്ടിനുള്ളിൽ തുടരാൻ നിർദ്ദേശം. യുദ്ധസാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ താളം തെറ്റി. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് …

ബാങ്ക് നോട്ടുമായി പോയ വിമാനം തകർന്ന് 15 പേർ മരിച്ചു

സുക്രെ:ബൊളീവിയൻ തലസ്ഥാനമായ സുക്രെക്കടുത്തു പണവുമായി പോയ സൈനിക ചരക്ക് വിമാനം തകർന്നു ദേശീയപാതയിൽ സഞ്ചരിക്കുകയായിരുന്ന നിരവധി വാഹനങ്ങൾ തകർന്നു. 15 പേർ മരിച്ചതായാണ് ആദ്യ വിവരം.പണവും രേഖകളും നാലുപാടുംചിതറി. വിമാനത്തിന്റെ അവശിഷ്ടങ്ങളും തകർന്ന വാഹനങ്ങളും മൃതദേഹങ്ങളും റോഡിൽ ചിതറികിടന്നു. ബൊ ളിവിയൻ സെൻട്രൽ ബാങ്കിൽ നിന്ന് മറ്റ് നഗരങ്ങളിലേക്ക് പുതിയ നോട്ടുകളുമാ യിപോവുകയായിരുന്ന വ്യോമസേനയുടെ ഹെർക്കുലീസ് വിമാനമാണ് തകർന്നത്. ചിതറിക്കിടന്ന നോട്ടുകൾ വാരിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പോലീസ് കർശനമായി നേരിട്ടു. എത്ര കോടി രൂപയുണ്ടായിരുന്നുവെന്നോ, വിമാനഅപകട കാരണമോ, വിമാനത്തിൽ …

മികച്ച അഭിനയത്തിനുള്ള കെഎസ് യു അവാർഡ് മന്ത്രി വീണാ ജോർജിന്

കണ്ണൂർ: ഇന്ന് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനിരിക്കെ മികച്ച അഭിനയത്തിനുള്ള കെഎസ്‌യു അവാർഡ് മന്ത്രി വീണ ജോർജിന് പ്രഖ്യാപിച്ചു. ട്രോഫിയും സോഫ്റ്റ്‌ സർവിക്കൽ കോളറും ആണ് അവാർഡ് എന്ന് കെഎസ്‌യു കണ്ണൂർ ജില്ലാകമ്മിറ്റി അറിയിച്ചു. കിടപ്പിലായതിനാൽ അവാർഡ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അയച്ചു. കണ്ണൂർ പോസ്റ്റ് ഓഫീസിൽ നിന്ന് പാഴ്സലായാണ് ഇവ അയച്ചിട്ടുള്ളതെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിനുപുറമേ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഹാജരാക്കിയാൽ ഒരു പവൻ സ്വർണം മെഡ ലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി കളക്ടറുടെ വീട്ടിൽനിന്ന് 4.27 കോടി രൂപ കൈക്കൂലി പണം പിടിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഒരു ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍നിന്ന് 4.27 കോടി രൂപ സംസ്ഥാന വിജിലന്‍സ് പിടിച്ചെടുത്തു. വര്‍ഷങ്ങളായി വാങ്ങിക്കൂട്ടിയ കൈക്കൂലി കാശ് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചു സൂക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം എവിടെയെങ്കിലും നിക്ഷേപിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ശിഷ്ടജീവിതം അടിച്ചു പൊളിക്കാന്‍ ആയിരുന്നു ഡെപ്യൂട്ടി കളക്ടര്‍ ദേബബ്രത മൊഹന്തിയുടെ ഉള്ളിലിരിപ്പെന്നു പറയുന്നു. വീട്ടില്‍ നിന്നാണ് ചരിത്ര സംഭവമായേക്കാവുന്ന കൈക്കൂലി പണം പിടിച്ചത്. എളിമയോടെയുള്ള സാധാരണ ജീവിതരീതി അഭിനയിച്ചിരുന്ന ഡെപ്യൂട്ടി കളക്ടരെ കാണുന്നവരൊക്കെ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ന് ലോക മെമ്പാടുമുള്ള ആകാശ നിരീക്ഷകർക്ക് അപൂർവമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം. 6 ഗ്രഹങ്ങൾ ഒരേ പാതയിൽ വരുന്ന പ്ലാനിറ്ററി പരേഡ് ഇന്ന് രാത്രി ദൃശ്യമാവും. സൂര്യാസ്തമയത്തിനുശേഷം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീളുന്ന സമയത്ത് ഇത് വ്യക്തമായി കാണാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് ഇത് കാണാൻ മികച്ച അവസരമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അജ്മീറിൽ വെച്ച് രാജ്യവ്യാപകമായ എച്ച് പി വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. 14 വയസ്സുള്ള പെൺകുട്ടികളെ ഗർഭാശയഗള …

പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു: കാബുളിലും കണ്ടഹാറിലും ബോംബ് ആക്രമണം

ഇസ്ലാമാബാദ്: സംഘർഷം രൂക്ഷമായ തിനെതുടർന്നു അഫ്ഗാൻ,പാകിസ്ഥാൻ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരേയുള്ള പാകിസ്ഥാൻ ആക്രമണത്തിനേയും അഫ്ഗാന്റെ തിരിച്ചടിയെയും തുടർന്ന് പാകിസ്ഥാൻ അഫ്ഗാനെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ അക്രമത്തിനെതിരെ അഫ്ഗാനിസ്ഥാൻ അതി രൂക്ഷമായി പ്രത്യാക്രമണം നടത്തിയിരുന്നു. “ഞങ്ങളുടെ ക്ഷമ നശിച്ചു.ഇനി പരസ്യയുദ്ധം”പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് എക്സിൽ പറഞ്ഞു.കാബുളിൽ 3 ഭീകര സ്ഫോടനം ഉണ്ടായതായി അഫ്ഗാനിസ്ഥാൻ വക്താവ് ബെബിഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. കണ്ടഹാറിലും …

മന്ത്രി വീണയെ പരിയാരത്തുനിന്ന് ഡിസ്ചാർജ് ചെയ്തു ; ഇനി തിരുവനന്തപുരത്ത്

കണ്ണൂർ :കണ്ണൂർ ജില്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മന്ത്രി വീണ ജോർജിനെ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തു. ഇനി വിദഗ്ധ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭ്യമാക്കും. മെഡിക്കൽ ബോർഡ് നിർദ്ദേശത്തെ തുടർന്നാണ് പരിയാരത്തു നിന്നു മന്ത്രിയെ ഡിസ്ചാർജ് ചെയ്തത് മന്ത്രി സ്വന്തം വാഹനത്തിൽ പുലർച്ചെ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.മന്ത്രിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മർദ്ദം സാധാരണ നിലയിയിലാണെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്. …

അനധികൃത മണൽ കടത്ത്:നീലേശ്വരത്ത് പോലീസ് നടപടി കടുപ്പിച്ചു :ടിപ്പർ ലോറി കസ്റ്റഡിയിൽ

നീലേശ്വരം :അനധികൃത മണൽ കടത്തിനെതിരെ നീലേശ്വരം പോലീസ് നടപടി കടുപ്പിച്ചു. അനധികൃതമായി കരമണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. പെട്രോളിങ് നടത്തുകയായിരുന്ന നീലേശ്വരം എസ് ഐ കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമണ് ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റിൽ നളന്ദ റിസോർട്ടിന് മുൻവശം വെച്ച് കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കര മണലുമായി വരികയായിരുന്ന കെ എൽ 59 ബി 3142 നമ്പർ ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്.ലോറി സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.പോലീസ് സംഘത്തിൽ എസ് ഐക്ക് പുറമേ സി …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ത്യയും ഇസ്രായേലും തമ്മിൽ വ്യാപാര പ്രതിരോധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കാനും പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിൽ ധാരണ. ഇറാൻ -അമേരിക്കൻ ചർച്ചകൾക്ക് ഇറാനിയൻ പ്രതിനിധികൾ ജനീവയിൽ എത്തി. ആണവായുധങ്ങൾ, ഉപരോധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായ ചർച്ചകൾക്കാണിത്. നാലുവർഷം പിന്നിടുന്ന ഉക്രൈൻ- റഷ്യ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ളചർച്ചകൾക്കു ഉക്രൈൻ പ്രസിഡന്റ് തയ്യാറെടുപ്പ് നടത്തുന്നു. അടുത്തഘട്ടം ചർച്ച അബുദാബിയിൽ നടക്കാൻ സാധ്യത. പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ വലിയ ആക്രമണം നടത്തിയതായും പാകിസ്താന്റെ അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായും റിപ്പോർട്ട്. …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേൽ സന്ദർശനത്തിൽ. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പം. യുഎസ് -ഇറാൻ സംഘർഷം തുടരുന്നു. ഇറാനെതിരെയുള്ള അമേരിക്കൻ യുദ്ധ ഭീഷണി വർദ്ധിക്കുന്നു. ഇറാന്റെ എണ്ണ ടാങ്കർ യൂ എസ് സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി നിർദേശം. ലോകകപ്പിൽ ഇംഗ്ലണ്ട് പാകിസ്താനെ തോൽപ്പിച്ച് സെമി ഫൈനലിൽ എത്തി. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി ഇംഗ്ലണ്ടിന് കരുത്തായി. ഇന്ന് നടക്കുന്ന ഇന്ത്യ സിംബ ബെ മത്സരം ഇന്ത്യയ്ക്ക് നിർണായകം. മലയാളി …

ഇന്ത്യ,ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കും: മോഡി, മോഡി സഹോദരൻ :നെതന്യാഹു

ജെറുസലേം:ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ഇസ്രയേൽ നൽകിയ രാജകീയ സ്വീകരണത്തിന് മറുപടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രണ്ട് ജനാധി പത്യ രാജ്യങ്ങളുടെ ഊഷ്മളത എടുത്തു കാട്ടുന്ന അപൂർവ്വവും രാജകീയോചിതവുമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോഡി. 140 കോടി ഇന്ത്യക്കാരുടെ ആവേശത്തിന്റെയും ആദരവിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശം ഇസ്രയേലിന് അദ്ദേഹം സമ്മാനിച്ചു. ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന അംഗീകാരത്തിന് അവസരം നൽകിയ ഇസ്രയേലിനെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരതയെ ന്യായീകരിക്കാൻ ഒന്നിനും കഴിയില്ലെന്ന് പ്രധാനമന്ത്രി …

ഓട്ടോ ഡ്രൈവർ വീടിനടുത്തു തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം :ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ വീടിനടുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ചായ്യോത്ത് സ്കൂളിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെയും നാരായണിയുടെയും മകനും ഓട്ടോ ഡ്രൈവറും ആയ കാരങ്കോട്ട് ദിനേശ (41) നെയാണ് വീടിന് സമീപത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു, ദിനേശൻ. മനോവിഷമമാകാം മരണത്തിനു കാരണമെന്ന് കരുതുന്നു.മരിക്കുന്നതിന് ഏകദേശം നാലു മണിക്കൂർ മുമ്പ് സ്വന്തം ഫേസ്ബുക്കിൽ തന്റെ പഴയ ഒരു ഫോട്ടോ ദിനേശൻ പോസ്റ്റ് …

റവന്യൂ വകുപ്പില്‍ സത്യസന്ധമായ അപേക്ഷക്ക് 30 വര്‍ഷം കഴിഞ്ഞിട്ടും രക്ഷയില്ല; ക്ഷുഭിതരായ അപേക്ഷകരേയും സി.പി.ഐ നേതാക്കളേയും താലൂക്ക് അധികൃതര്‍ അറസ്റ്റ് ചെയ്യിച്ചു

കാസര്‍കോട്: സി.പി.ഐ മന്ത്രിയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പില്‍ മൂന്നു ദശാബ്ദമായി ചോപ്പുനാടയില്‍ കെട്ടിവച്ചിരിക്കുന്ന ഒരു ഫയലിന് മോചനമുണ്ടാകാത്തതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ അപേക്ഷകയേയും സിപിഐ നേതാക്കളേയും തഹസില്‍ദാര്‍ പൊലീസിനെ വിളിപ്പിച്ച് അറസ്റ്റ് ചെയ്യിച്ചു. സംഭവം ചൂടുപിടിച്ചിട്ടുണ്ട്. ഭൂരഹിതര്‍ ഇല്ലാത്ത കേരളമുണ്ടാക്കുന്നതിന് മന്ത്രിയും സര്‍ക്കാരും ഓടിനടക്കുമ്പോഴാണ് 30 വര്‍ഷത്തിലധികമായി കുടിയിടപ്പും കൈവശമുള്ള സ്ഥലത്തിന് അധികൃതകര്‍ പട്ടയം നല്‍കാതെ ചുവപ്പുനാടയില്‍ കെട്ടിമുറുക്കി താലൂക്കാപ്പീസിന്റെ മൂലക്കിട്ടിട്ടുള്ളതെന്ന് പറയുന്നു. നാളെ നടക്കുന്ന ജില്ലയിലെ പട്ടയമേളയില്‍ ഇവരുടെ അപേക്ഷയിലുള്ള സ്ഥലത്തിന് പട്ടയം ശരിയായിട്ടുണ്ടോ എന്നറിയാന്‍ എത്തിയതായിരുന്നു …

പത്താംക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന; പിന്നാലെ ശുചിമറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

ഇന്‍ഡോര്‍: പത്താംക്ലാസ് പരീക്ഷയ്ക്കിടെ കടുത്ത കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച കണക്ക് പരീക്ഷ എഴുതുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. നവജാതശിശുവിന്റെ കരച്ചില്‍ കേട്ട് അധ്യാപകര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചത് കാണുന്നത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിനിയെയും നവജാതശിശുവിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. …

വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍

ബീഹാര്‍: വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍. ചൊവ്വാഴ്ച രാത്രി ബീഹാറിലെ ബക്‌സറില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് വധുവിന് നേരെ കാമുകന്‍ വെടിയുതിര്‍ത്തത്. അയല്‍വാസിയായ ദീന്‍ബന്ധു ആണ് അക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. പതിനെട്ടുകാരിയായ ആരതി കുമാരിക്ക് നേരെയാണ് വിവാഹ വേദിയില്‍ കാമുകന്റെ ആക്രമണം നടന്നത്. വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ബോധരഹിതയായി നിലത്തുവീണു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവസമയത്ത് വധൂ വരന്‍മാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും വേദിയിലുണ്ടായിരുന്നു. പലരും നിലവിളിച്ചുകൊണ്ട് ഓടുന്നത് കാണാമായിരുന്നു. പ്രണയപ്പകയാണ് …