പുഴയിൽ കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

പത്തനംതിട്ട: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിച്ചു കൊണ്ടിരുന്ന എൻജിനീയറിങ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയും മണിമല സ്വദേശിയുമായ ജോയേൽ ആന്റണി (21) യെയാണ് കാണാതായത്. മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനാണ്. ഇന്നലെ വൈകിട്ട് ചെങ്ങന്നൂർ മംഗലംപാറ കടവിൽ മൂന്ന് കൂട്ടുകാർക്കൊപ്പ മാണ് ജോയേൽ കുളിക്കാൻ ഇറങ്ങിയത്. കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരം ഉടൻ പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു. ഫയർഫോഴ്സ് – പൊലീസ് സംഘം വിവരമറിഞ്ഞുടനെ സ്ഥലത്ത് എത്തി …

മദ്യപാനത്തിനിടയിലെ വാക്കേറ്റം: 55 കാരൻ കുത്തേറ്റ് മരിച്ചു

കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. കൊല്ലം ഏരൂർ പത്തടിയിലാണ് സംഭവം . കുത്തേറ്റ് റോഡിൽ കിടന്ന സുകുമാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .തുമ്പോട്ടെ ജോൺ ,പത്തടിയിലെ നിഹാസ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു . സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാൻ-അമേരിക്ക ചർച്ചകളിൽ പുരോഗതി: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളിൽ ചെറിയ പുരോഗതി ദൃശ്യമായി. ഹോർമൂസ് കടലിടുക്കിൽ ഇറാൻ ചില ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 35 കപ്പലുകൾ സുരക്ഷിതമായി കടന്നുപോയി. ​ഹജ്ജ് തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മക്കയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് മക്കാ ഇമാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ​എവറസ്റ്റ് കൊടുമുടിയിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു: …

മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോയുമായി കള്ളന്‍ ബാറിലെത്തി; മദ്യവുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

പത്തനംതിട്ട: മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോയുമായി കള്ളന്‍ ബാറിലെത്തി മദ്യവുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കോന്നി പത്തനാപുരത്തെ പ്രകാശന്‍ എന്നയാളുടെ ഗുഡ്‌സ് ഓട്ടോയുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. കഴിഞ്ഞദിവസമാണ് വാഹനം മോഷണം പോയത്. പച്ചക്കറി കട നടത്തുകയാണ് പ്രകാശന്‍. വാഹനം കാണാതായതിന് പിന്നാലെ പ്രകാശന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കോന്നിയിലെ ഒരു ബാറിലെ സിസിടിവിയില്‍ പ്രകാശന്റെ ഗുഡ്‌സ് ഓട്ടോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വാഹനം കാണാതായ ദിവസം രാത്രി പതിഞ്ഞതാണ് ദൃശ്യങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചു. മോഷ്ടിച്ച …

തമിഴ്നാട്ടിൽ മുസ്ലിം ലീഗ് മന്ത്രിസ്ഥാനത്തേക്ക്; എ എം ഷാജഹാൻ മന്ത്രിയായേക്കും

ചെന്നൈ: തമിഴ്നാട്ടിൽ മുസ്ലിം ലീഗ് മന്ത്രിസഭയിലേക്ക് . പാവനാശിനി മണ്ഡലത്തിൽ നിന്നു വിജയിച്ച ലീഗ് സ്ഥാനാർത്ഥി എ.എം.ഷാജഹാനെ പാർട്ടി നേതൃയോഗം മന്ത്രിസ്ഥാനത്തേക്കു തിരഞ്ഞടുത്തു. നിയമസഭാതിരഞ്ഞെടുപ്പിൽ ഡി.എം.കെ.മുനണിയിലെ ഘടക കക്ഷിയായി മത്സരിച്ച ലീഗ് രണ്ട് സീറ്റിൽ വിജയിച്ചു.ഡി.എം.കെ ക്കു തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെടുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിയുടെ വി സി.കെ മുന്നിലെത്തുകയും ചെയ്തതോടെ അഞ്ച് എം.എൽ.എ. മാരുള്ള കോൺസ് ഡി.എം.കെ. മുന്നണി വിട്ടു വിജയിക്കു പിന്തു യുമായി എത്തി. അതിൽ രണ്ടു പേർ മന്ത്രിമാരാവുകയും ചെയ്തു. കോൺസ് …

പുഴയിൽ വീണ കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടയിൽ കാൽവഴുതി പുഴയിൽ വീണ കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങി മരിച്ചു. നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമ മരിച്ചു. ടെക്നോപാർക്ക് ജീവനക്കാരിയാണ് അനുപമ. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. അനുപമയും എട്ടു സുഹൃത്തുക്കളും പൊന്മുടി സന്ദർശിക്കാൻ എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിനടുത്ത് അനുപമയും ശ്രുതിയും പാറക്കെട്ടിലൂടെ കൈകോർത്ത് നടക്കുന്നതിനിടയിൽ ശ്രുതി കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ശ്രുതിയെ രക്ഷിക്കാൻ അനുപമ വെള്ളത്തിൽ ചാടി . ഇത് കണ്ട അന്യസംസ്ഥാന തൊഴിലാളികളാണ് ഇതുവരെയും കരക്കെത്തിച്ചത്. ഉടൻ …

ഇന്നത്തെ പ്രധാന വാർത്തകൾ

​എബോള പ്രതിരോധവും ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗവും: കോംഗോയിലും ഉഗാണ്ടയിലും പടരുന്ന ‘എബോള ബുന്ദിബുഗ്യോ’ രോഗബാധയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വാക്സിനുകളും പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിനുള്ള അടിയന്തര ശാസ്ത്ര കൺസൾട്ടേഷൻ യോഗം ഇന്ന് ജനീവയിൽ നടക്കുകയാണ്. നിലവിൽ ഫലപ്രദമായ എബോള വാക്സിൻ ലഭ്യമാക്കാൻ ഒൻപത് മാസമെങ്കിലും എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ​ നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗം സ്വീഡനിലെ ഹെൽസിൻബോർഗിൽ പുരോഗമിക്കുകയാണ്. അങ്കാറയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളും …

മുംബൈ ബാന്ദ്ര കയ്യേറ്റം : ആക്രമത്തിൽ പരിക്കേറ്റ പോലീസ് ഉൾപ്പെടെ 10 പേർ ആശുപത്രികളിൽ

മുംബൈ: മുംബൈ ഗരീബ് നഗറിലെ റെയിൽവേ സ്ഥലം കയ്യേറ്റം ഒഴിപ്പിക്കലിനിടയിലു ണ്ടായ ആക്രമങ്ങളിൽ പരിക്കേറ്റ പോലീസുകാർ ഉൾപ്പെടെ 10 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പോലീസുകാർ ഉൾപ്പെടെ ആറുപേർ ഭാഭാ ആശുപത്രിയിലും മറ്റുള്ളവർ വി.എൻ. ദേശായി ആശുപത്രിയിലു മാണുള്ളത്. വിപുൽ വിജയകുമാർ കാദം ( 39 ),മനീഷ് ഭീമറാവു ബച്ഹ (44 ), വൈഭവ് ഗൈറ്റ് (25)എന്നീ പോലീസുകാരും ഫൈസൽ അന്വയ് ഖാൻ (22 )റഷീദ് ഖാൻ, അൻവർ അലി …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷവും ട്രംപിന്റെ മുന്നറിയിപ്പും:​അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഏത് സാഹചര്യവും നേരിടാൻ ‘സർപ്രൈസുകളോടെ’ തങ്ങൾ കാത്തിരിക്കുകയാണെന്ന് ഇറാനും തിരിച്ചടിച്ചിട്ടുണ്ട്. ഇതിനിടെ, ഇറാനുമായുള്ള സംഘർഷത്തിൽ 42 യു.എസ് യുദ്ധവിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ​ബീജിംഗിൽ പുടിൻ – ഷി ജിൻപിങ് കൂടിക്കാഴ്ച:​റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചൈന സന്ദർശിക്കുകയും പ്രസിഡന്റ് …

പൂവന്‍കോഴിയുടെ കൊത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്; മുഖത്ത് 12 തുന്നലുകള്‍

കൊല്ലം: പൂവന്‍കോഴിയുടെ കൊത്തേറ്റ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പൂയപ്പള്ളി മരുതമണ്‍പള്ളി സുജിത്ത് ഭവനില്‍ ജോയിസിനാണ്(74) പൂവന്‍ കോഴിയുടെ കൊത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം കടയില്‍ പോയി വീട്ടിലേക്കു മടങ്ങി വരുന്നതിനിടെയാണു ഇവരെ കോഴി കൊത്തിയത്. ദേഹത്തു ചാടിക്കയറിയ കോഴി തലയില്‍ കയറി നിന്നു തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി പരിക്കേല്‍പ്പിച്ചു. ജോയിസിന്റെ നിലവിളി കേട്ട് സമീപവാസിയായ സ്ത്രീ ഓടി എത്തി കോഴിയെ ഓടിച്ചശേഷം അവരെ ആശുപത്രിയില്‍ എത്തിച്ചു. മുറിവിന് 12 തുന്നലുണ്ടെന്ന് …

കൂട്ടുകാർക്കൊപ്പം ഒളിച്ചു കളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്റ്റിൽ മരിച്ച നിലയിൽ

പൂനെ : കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ടിൽ കുടുങ്ങി ദാരുണമായി മരിച്ചു. പൂനെയിലെ സിദ്ധി വിനായക് അപ്പാർട്ട്മെന്റിലെ ബഹു നില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് ശിവാംശ് ശൈലേഷ് ധൂത് എന്ന കുട്ടി കുടുങ്ങിയത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം .ഫ്ലാറ്റിന് താഴെ കൂട്ടുകാർക്കൊ പ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ലിഫ്റ്റിൽ കയറി ബട്ടൻ അമർത്തുകയായിരുന്നു എന്നു കരുതുന്നു. മണിക്കൂറുകളോളം കുട്ടിയെ കാണാതെ വീട്ടുകാരും മറ്റും തിരച്ചിൽ നടത്തിയെങ്കിലും പാതിരാത്രിയോടെയാണ് ലിഫ്ട് പാതിവഴിയിൽ കുടുങ്ങിയ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഫയർഫോഴ്സിനെയും …

ഇന്നത്തെ പ്രധാന വാർത്തകൾ

സംസ്ഥാനത്തു മന്ത്രിമാരെ തീരുമാനിക്കാൻ വേണ്ടി വന്ന കാലതാമസം വകുപ്പു വിഭജനത്തിലും തുടരുകയാണ്.​മുതിർന്ന നേതാക്കൾക്ക് അവരുടെ സീനിയോരിറ്റിയും പ്രാധാന്യവും പരിഗണിച്ച് വകുപ്പുകളിൽ ഏകദേശ ധാരണ ആയിട്ടുണ്ട്.​പ്രധാന നേതാക്കളും അവർക്ക് ലഭിച്ചേക്കാവുന്ന പ്രധാന വകുപ്പുകളും​കോൺഗ്രസ് ( മന്ത്രിമാരും വകുപ്പുകളും:​വി.ഡി. സതീശൻ (മുഖ്യമന്ത്രി): പൊതുഭരണം, ധനകാര്യം, ആഭ്യന്തര കപ്പൽ ഗതാഗതം, തുറമുഖം, നിയമം, തെരഞ്ഞെടുപ്പ്, മറ്റ് മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകൾ. ​രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, ജയിൽ, ഫയർ ആൻഡ് റെസ്ക്യൂ. ​സണ്ണി ജോസഫ്: ലാൻഡ് റവന്യൂ, ഭൂമി സർവേ. ​കെ. …

പര പുരുഷ ബന്ധം ആരോപിച്ചു യുവതിയായ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിച്ചു; ഭർത്താവിനെതിരെ കേസ്

മുംബൈ : പര പുരുഷ ബന്ധം ആരോപിച്ചു ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഭർത്താവ് ആസിഡ് ഒഴിച്ചു പൊള്ളൽ ഏൽപ്പിച്ചു. പൂനെയിലാണ് സംഭവം. 25 കാരിയായ ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇരുപതിനാണ് സംഭവം ഉണ്ടായത്. എന്നാൽ ഈ മാസം 15നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പൂനെയിൽ വെൽഡറായി ജോലി ചെയ്യുന്ന യുവാവ് ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും മർദ്ദനമേറ്റ് അവശയായ ഭാര്യയുടെ …

​ കാസർകോട്ടും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയുണ്ടായേക്കുമെ ന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. മഴ തീവ്രതയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഈ ജില്ലകളിൽ വൈകിട്ട് മൂന്നരയ്ക്ക് സൈറൺ മുഴക്കി കവചം മുന്നറിയിപ്പ് നൽകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇരു ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. നാളെ കാസർകോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷം:​അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യത്തിൽ നിർണായക വഴിത്തിരിവ്. ഇന്ന് നടത്താനിരുന്ന സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഗൾഫ് രാജ്യങ്ങളുടെ ഇടപെടലിനെത്തുടർന്നാണ് തീരുമാനം. എങ്കിലും ആണവ കരാറുമായി ബന്ധപ്പെട്ട് അനുകൂലമായ ഒരു ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഏതു നിമിഷവും ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് ഇറാൻ അറിയിച്ചു. ​യു.എ.ഇ ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം:​യുണൈറ്റഡ് …

ബദിയഡുക്ക, മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്നു

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്നു. കുംബഡാഡെ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാര്‍പ്പിനടുക്ക, ബദ്ര കുഡ്‌ലു ഹൗസ് സ്വദേശിയുമായ സുരേഷ് (42)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.25 മണിയോടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ മാര്‍പ്പിനടുക്കയിലെ കിരണ്‍, അഖിലേഷ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലിശിച്ചതെന്നു ബദിയഡുക്ക പൊലീസ് …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി – ക്ലോക്ക് ടിക് ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു –​യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും സമയം അതിക്രമി ക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.​”ഇറാന്റെ കാര്യത്തിൽ ക്ലോക്ക് ടിക്ക് ചെയ്യുകയാണ്, അവർ എത്രയും വേഗം ചർച്ചകളിൽ തീരുമാനമെടുക്കണം. ഇല്ലെങ്കിൽ അവരുടേതായി ഒന്നും ബാക്കിയുണ്ടാകില്ല,” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.​ഇതോടൊപ്പം ട്രംപ് …

കൊല്ലൂർ തീർത്ഥാടകർ സഞ്ചരിച്ച ജീപ്പിൽ ലോറി ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ

മംഗലാപുരം: കൊല്ലൂർ – കുടജാദ്രി ക്ഷേത്രദർശനത്തിനുശേഷം മടങ്ങുകയായിരുന്ന ജീപ്പിൽ ലോറിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. മൂന്നു പേരെ പരിക്കുകളുടെ മംഗലാപുരത്തെ മണിപ്പാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാല പയപ്പാറിലെ ജ്യോതി ബിജു (42), അന്ത്യാളം പയപ്പാർ കീച്ചേരിയിലെ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ മാതാവ് മിനി വേണുഗോപാൽ (65 ),മകൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (4 വയസ്സ്) എന്നിവർക്കാണ് പരിക്കേറ്റത്. മൃതദേഹങ്ങൾ കുന്താപുരം സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. മൂകാംബിക ക്ഷേത്ര …