എസ്.ഐ.ആര്‍ പട്ടികയില്‍നിന്ന് പുറത്താകുന്നത് 24.95 ലക്ഷം പേര്‍; പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) വഴി പട്ടികയില്‍നിന്നു പുറത്താകുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 24.95 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്താകുന്നത്.https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ പോയി ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാവുന്നതാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ് സൈറ്റിലും പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിഎല്‍ഒമാര്‍ക്കും പട്ടിക കൈമാറും. പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷന്‍ നിരസിച്ചു. പുറത്താക്കല്‍ …

കാലിഫോണിയ ലോംഗ് ബീച്ചിലെ പ്രമുഖ ഇന്ത്യൻ റസ്‌റ്റോറന്റ് ഉടമ ഇമിഗ്രേഷൻ കസ്റ്റഡിയിൽ : ഗ്രീൻ കാർഡ് അപേക്ഷക്കിടെ തടങ്കലിൽ

പി പി ചെറിയാൻ ലോംഗ് ബീച്ച് (കാലിഫോർണിയ): ലോംഗ് ബീച്ച് ബെൽമോണ്ട് ഷോറിലെ പ്രശസ്തമായ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’ റസ്‌റ്റോറന്റ് ഉടമ ബബിൾജിത് “ബബ്ലി” കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ. ഗ്രീൻ കാർഡ് അപേക്ഷയുമായി ബന്ധപ്പെട്ട് ഡിസംബർ 1-ന് ബയോമെട്രിക്‌സ് സന്ദർശനത്തിനെത്തിയപ്പോഴാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്. 20 വർഷത്തിലേറെയായി ഭർത്താവിനൊപ്പം റസ്‌റ്റോറന്റ് നടത്തിവരുന്ന കൗറിനെ നിലവിൽ വിക്ടോർവില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ഐ സി ഇ പ്രോസസ്സിംഗ് സെന്ററിലാണ് പാർപ്പിച്ചിരിക്കുന്നത്. 30 വർഷത്തിലേറെയായി ലോംഗ് ബീച്ചിൽ …

കറന്തക്കാട് ശാന്തിനഗറിലെ കെ. ശാരദ അന്തരിച്ചു

കാസര്‍കോട്: കറന്തക്കാട്, ശാന്തിനഗര്‍, ചന്തം നിവാസിലെ ശാരദ (87) അന്തരിച്ചു. പരേതനായ ചന്തഭണ്ഡാരിയുടെ ഭാര്യയാണ്. മക്കള്‍: കെ. വിജയ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), കെ. കസ്തൂരി, കെ. നിര്‍മ്മല (മുന്‍ നഗരസഭാ കൗണ്‍സിലര്‍), കെ. അശോക (കാരവല്‍). മരുമക്കള്‍: ഉമാവതി, രാധാകൃഷ്ണ, ദാമോദര. സഹോദരങ്ങള്‍: അനസൂയ, അഹല്യ, പരേതരായ യാദവ, സുകുമാര.

പെരിയ, കാലിയടുക്കത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, കാലിയടുക്കത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി വൈശാഖ് (17) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം. അച്ഛന്‍ കമലാക്ഷനും മാതാവ് സിന്ധുവും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരനായ വൈഷ്ണവ് ഉണര്‍ന്ന് നോക്കിയപ്പോള്‍ വൈശാഖ് കിടന്നിരുന്ന മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നതായി കണ്ടു. വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നി അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് വൈശാഖിനെ ജനലില്‍ …

കേളുഗുഡ്ഡെ അയ്യപ്പ ഭജന മന്ദിരം മേൽശാന്തി സത്യനാരായണ അഡിഗ അന്തരിച്ചു

കാസർകോട്: കേളുഗുഡ്ഡെ ശ്രീ അയ്യപ്പ ഭജന മന്ദിരം മേൽശാന്തിയും കുഡ്‌ലു സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് മുൻ ജീവനക്കാരുനുമായ കുഡ്‌ലു ഗംഗേ ക്രോസ് റോഡിലെ ശ്രീ ദുർഗ നിവാസിലെ സത്യനാരായണ അഡിഗ (73) അന്തരിച്ചു. അസുഖം മൂലം ബുധനാഴ്ച വൈകിട്ട് വീട്ടിലായിരുന്നു അന്ത്യം. 25 വർഷത്തോളമായി കേളുഗുഡ്ഡെ അയ്യപ്പ ഭജന മന്ദിരം മേൽശാന്തിയായിരുന്നു.10 വർഷത്തോളം കുഡ്‌ലു സർവീസ് സഹകരണ ബാങ്കിലെ അറ്റൻഡർ ആയി ജോലിചെയ്തിരുന്നു. ഭാര്യ: ശാന്ത. മക്കൾ: പ്രശാന്ത് അഡിഗ, പ്രദീപ് അഡിഗ. മരുമക്കൾ: ദീപ്തി, …

ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്തയാളെ കയ്യോടെ പിടികൂടി പൊലീസ്; ചോദ്യം ചെയ്തപ്പോള്‍ തലയില്‍ കയറുന്നില്ലെന്ന് മറുപടി; പരീക്ഷിച്ചതോടെ ഞെട്ടി ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്തയാളെ കയ്യോടെ പിടികൂടി പൊലീസ്. ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് തലയില്‍ കയറുന്നില്ലെന്ന രസകരമായ മറുപടി. മധ്യപ്രദേശില്‍ നിന്നുള്ള ഒരു ഹെല്‍മറ്റ് പരിശോധനയിലാണ് രസകരമായ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരാള്‍ ഹെല്‍മറ്റ് ഇല്ലാതെ മോട്ടോര്‍ സൈക്കിളില്‍ വരുന്നത് കാണാം. ഇത് കണ്ട പൊലീസുകാരന്‍ അയാളെ വഴിയില്‍ തടയുകയും ഹെല്‍മറ്റ് വയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍, ബൈക്ക് യാത്രികന്റെ മറുപടി കേട്ട് പൊലീസുകാരന്‍ …

വയോധികയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; തൊണ്ടി മുതല്‍ കണ്ടെടുത്തു

മംഗളൂരു: വയോധികയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഡിസംബര്‍ 3 ന് മുക്കമിത്ര പട്ടണയിലെ ജലജ എന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലാണ് പ്രതികളായ മൂന്ന് പേരെ സൂറത്ത് കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൂറത്ത്കല്‍ ഗുഡ്ഡെകൊപ്ല ശ്രീരാമ ഭജന മന്ദിറിന് സമീപം താമസിക്കുന്ന ഷൈന്‍ എച്ച് പുത്രന്‍ എന്ന ഷൈന്‍ (21), ബെംഗളൂരിലെ യെലച്ചെനഹള്ളിയിലെ കാശിനഗര്‍ അഞ്ചാം ക്രോസ് നിവാസി കോത്തി വിനോദ് …

ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 20 മുതല്‍ 31 വരെ

കാസര്‍കോട്: മൂന്നാമത് ബേക്കല്‍ ബീച്ച് ഫെസ്റ്റ് 20 മുതല്‍ 31 വരെ ആഘോഷിക്കും. പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കിലാണ് ഉത്സവം. ബിആര്‍ഡിസി കേരള വിനോദ സഞ്ചാര വകുപ്പ്, ബേക്കല്‍ ബീച്ച് ടൂറിസം പ്രമോഷന്‍ ഐഎന്‍സി, ജില്ലാ കുടുംബശ്രീ മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിന് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. …

‘പോറ്റിയെ കേറ്റിയേ’…; പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഹിറ്റായി മാറിയ ‘പോറ്റിയെ കേറ്റിയേ…’ പാരഡി ഗാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമാക്കി ഭക്തരെ അപമാനിച്ചുവെന്നും പാട്ട് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്തിയ പാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടയിലാണ് പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.

സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മംഗളൂരു: സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.തൊക്കോട്ടിലെ കല്ലാപ്പു സേവന്തിഗുട്ടുവിന് സമീപമാണ് സംഭവം. ഹുന്‍ഗുണ്ട് നിവാസിയായ ബാലപ്പ (45) ആണ് മരിച്ചത്. സ്വകാര്യ സ്ഥലത്ത് അഞ്ച് തൊഴിലാളികള്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണില്‍ കുഴിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ട ബാലപ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണവും സംഭവിച്ചു. ഉള്ളാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വയനാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി; മേഖലയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ചീക്കല്ലൂര്‍ മേഖലയിലെ തോട്ടത്തിലായിരുന്നു കടുവയെ ആദ്യം കണ്ടെത്തിയത്. കടുവ അതേസ്ഥലത്ത് തന്നെയാണ് ഇപ്പോഴും ഉള്ളത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം മേഖലയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ്, ആര്‍ ആര്‍ ടി സംഘം, …

കാപ്പി കൃഷി കാണാന്‍ ഇനി കുടകിലേക്ക് പോകേണ്ട; കാസര്‍കോട് നഗരത്തിന്റെ ഹൃദയത്തില്‍ ഇതാ ഒരു കാപ്പിത്തോട്ടം

കാസര്‍കോട്: കാപ്പികൃഷി കാണാന്‍ ഇനി കുടകിലേക്ക് പോകേണ്ട; കാസര്‍കോട് നഗരമധ്യത്തിലെ ആനബാഗിലുവിലെ നാഗരാജിന്റെ വീട്ടുപറമ്പില്‍ എത്തിയാല്‍ മതി. മരം നിറയെ കാപ്പിക്കുരു കായ്ച്ചു നില്‍ക്കുന്നതിന്റെ നയനമനോഹരമായ കാഴ്ച ആരെയും ആകര്‍ഷിക്കും. പ്രത്യേക കാലാവസ്ഥയുള്ള മലയോരത്ത് മാത്രം വ്യാപകമായി കൃഷി ചെയ്യുന്ന വാണിജ്യ വിളയായ കാപ്പി കാസര്‍കോട്ടും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് നാടകനടനും ബാങ്ക് പിഗ്മി കലക്ഷന്‍-എല്‍ഐസി ഏജന്റുമായ നാഗരാജ്.കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പില്‍ ജോലി ചെയ്തിരുന്ന ശ്രീനിവാസയുടെ മകനായ നാഗരാജിന് വൈവിധ്യങ്ങളായിരുന്നു എന്നും കൂട്ട്. പരിചിതമല്ലാത്ത കാര്യങ്ങള്‍ പരിശീലിച്ചു വിജയിപ്പിച്ചു …

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും താല്‍ക്കാലിക ആശ്വാസം; ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് കോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും താല്‍ക്കാലിക ആശ്വാസം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പരിഗണിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും പ്രഥമ വിവര റിപ്പോര്‍ട്ടിന്റെയോ എഫ്.ഐ.ആറിന്റെയോ അടിസ്ഥാനത്തിലല്ലെന്നും അതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പിഎംഎല്‍എ) പ്രകാരം ഏജന്‍സി സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ പരാതി നിലനില്‍ക്കില്ലെന്നും റൗസ് അവന്യൂ കോടതി പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ …

പിലിക്കോട് കോതോളിയിലെ കെ പ്രഭാകരന്‍ അന്തരിച്ചു

പിലിക്കോട്: കോതോളിയിലെ കെ പ്രഭാകരന്‍ (54) അന്തരിച്ചു. പരേതരായ കുഞ്ഞമ്പുവിന്റെയുംകുളിരംകൈ ചിരിയുടെയും മകനാണ്. ഭാര്യ: രമ്യ പിപി. മക്കള്‍: ആദിത്യന്‍, ആദില്‍, ആദിമിത്ര.സഹോദരങ്ങള്‍: ഗൗരി, രമേശന്‍, ഉഷ

ബസ് യാത്രക്കാരന്റെ 9000 രൂപ പോക്കറ്റടിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബസ് യാത്രക്കാരന്റെ 9000 രൂപ പോക്കറ്റടിച്ച യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍, പെരുവളത്തുപറമ്പ് സ്വദേശിയായ ജാഫറി(32)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പിഎ ബിനു മോഹന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.കൂടാളിയിലെ പിവി ഹരീന്ദ്ര കുമാറാണ് പോക്കറ്റടിക്കിരയായത്. കാഞ്ഞിരങ്ങാടു നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. മേലെ ചൊവ്വയില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പോക്കറ്റടിക്കു പിന്നില്‍ ജാഫര്‍ ആണെന്നു വ്യക്തമായത്.

6 വര്‍ഷത്തെ ദുരൂഹത അവസാനിച്ചു; സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേത് തന്നെ; ഡിഎന്‍എ പരിശോധനാഫലം പുറത്ത്

കോഴിക്കോട്: ഒടുവില്‍ ആറുവര്‍ഷത്തെ ദുരൂഹത അവസാനിച്ചു. കോഴിക്കോട് തണ്ണീര്‍തട സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് വെസ്റ്റ് ഹില്‍ സ്വദേശിയായ വിജിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. പിതാവ് വിജയന്റെ പരാതിയില്‍ പൊലീസ് തിരോധാന കേസ് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കോവിഡും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളുമാണ് അതിന് കാരണമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് അന്വേഷണം പുനരാരംഭിച്ചതോടെ വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തുകയായിരുന്നു. …

അമേരിക്കയിലും നായ ശൗര്യക്കാരൻ തന്നെ : പ്രഭാതസവാരിക്ക് ഇറങ്ങിയയാൾ നായയുടെ കടിയേറ്റു മരിച്ചു; സ്ത്രീക്കും കുട്ടിക്കും പരിക്ക്

പി പി ചെറിയാൻ ഹാരിസ് കൗണ്ടി, ടെക്സസ്: കാറ്റിയിലെ മേസൺ ക്രീക്ക് ഹൈക്ക് ആൻഡ് ബൈക്ക് ട്രയലിൽ മൂന്ന് നായകളുടെ ആക്രമണത്തിൽ 60 വയസ്സുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സ്ത്രീക്കും ചെറിയ കുഞ്ഞിനും പരിക്കേറ്റു . തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പതിവായി ഈ വഴിയിലൂടെ പ്രഭാതസവാരിക്ക് പോകുന്നയാളാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം തിരിച്ചെത്തത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷനത്തിലാണ് മരണം സ്ഥിരീകരിച്ചത്. നായകൾ വളരെ അക്രമാസക്തരായിരുന്നെന്നും ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നുവെന്നും പോലീസ് അറിയിച്ചു. ആക്രമണം …

ഇത് ദുബായില്‍ മാത്രം സംഭവിക്കുന്ന കാര്യം; 25 ലക്ഷം രൂപയുടെ ആഡംബര ബാഗ് പൊതുസ്ഥലത്ത് ഉപേക്ഷിച്ച് യുവതി; മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ബാഗ് അതേ സ്ഥലത്ത്; യുവതിക്ക് അത്ഭുതം

ദുബായ്: ഇന്ത്യയില്‍ ഒരു പൊതുസ്ഥലത്ത് നിങ്ങളുടെ സാധനങ്ങള്‍ മറന്നു പോകുന്നത് ഒരു പേടിസ്വപ്‌നമാണ്. കാരണം ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് സാധനം വച്ചിരുന്ന സ്ഥലത്തെത്തി പരിശോധിച്ചാല്‍ അത് കണ്ടെത്താനാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ദുബായില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എത്ര വിലപിടിപ്പുള്ള സാധനം കാണാതായാലും എത്ര മണിക്കൂര്‍ കഴിഞ്ഞ് നോക്കിയാലും അത് അവിടെ തന്നെ കാണും. ഇതിന് തെളിവാണ് ദുബായില്‍ നിന്നുള്ള ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഈ മാസം ആദ്യമാണ് സംഭവം. ദുബായില്‍ ഒരു സ്ത്രീ പരീക്ഷണത്തിനായി …