മുസോടിയില്‍ കടലാക്രമണം രൂക്ഷം; ഒരു വീട് തകര്‍ന്നു, അഞ്ചു വീടുകള്‍ ഭീഷണിയില്‍, നിരവധി തെങ്ങുകള്‍ കടപുഴകി

കാസര്‍കോട്: മംഗല്‍പ്പാടി, പഞ്ചായത്തിലെ ഉപ്പള, മുസോടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഒരു വീട് തകര്‍ന്നു. അഞ്ചു വീടുകള്‍ ഭീഷണിയില്‍; നിരവധി തെങ്ങുകള്‍ കടപുഴകി. ദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തിലാണ് നാശം ഉണ്ടായത്. മുസോടിയിലെ മൂസയുടെ വീടാണ് തകര്‍ന്നത്. ആസ്യുമ്മ, താഹിറ, അലിക്കുഞ്ഞി, മുഹമ്മദ്, ഇസ്മയില്‍ എന്നിവരുടെ വീടുകളാണ് അക്രമണ ഭീഷണി നേരിടുന്നത്. വിവരമറിഞ്ഞ് ഫിഷറീസ് വകുപ്പ് അധികൃതരും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന വീട്ടുകാരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഓണാഘോഷം: സെപ്റ്റംബര്‍ 21നു കുറ്റിക്കോലില്‍ ഉത്തരമേഖലാ വടംവലി മത്സരം

കാസര്‍കോട്: ഓണം വിപുലമായി ആഘോഷിക്കാന്‍ കുറ്റിക്കോലില്‍ സി. ഐ.ടി.യു. തയ്യാറെടുപ്പ് ആരംഭിച്ചു. ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സെസറ്റംബര്‍ 21 നാണ് ഓണാഘോഷം നടത്തുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി യൂണിയന്‍ നേതൃത്വത്തില്‍ ഉത്തരമേഖലാ വടംവലി മത്സരം നടത്താന്‍ സംഘാടക സമിതി രൂപീകരണയോഗം തീരുമാനിച്ചു. ഭാരവാഹികളായി പി.ഗോപിനാഥന്‍ (ചെയ.)സി.സുരേഷ് (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.

കട്ടിലില്‍ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീണു; കയ്യിലുണ്ടായിരുന്ന പേന തലയില്‍ തറച്ചുകയറി യുകെജി വിദ്യാര്‍ഥിനി മരിച്ചു

പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഭദ്രഗിരി കോതഗുഡം ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുകെജി വിദ്യാര്‍ഥിനിയായ റിയാന്‍ഷിക ആണ് മരിച്ചത്. ജൂലൈ 1-നായിരുന്നു സംഭവം. കട്ടിലില്‍ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീണിരുന്നു. കയ്യിലുണ്ടായിരുന്ന പേന ചെവിക്ക് മുകളിലായി തറച്ചുകയറി. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും അടിയയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ബുധനാഴ്ച ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് …

കാഞ്ഞങ്ങാട് പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട് സ്‌കൂളിനു സമീപത്തെ ആശുപത്രിയില്‍നിന്നുള്ള ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ച് 38 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ചാണു തൊട്ടടുത്തുള്ള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോയ 50 പേരില്‍ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.ബാക്കിയുള്ള 18 പേരില്‍ …

കാറിടിച്ചു കാല്‍നടയാത്രക്കാരി മരിച്ച സംഭവം; സിപിഒ ലിതേഷിനെ സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിപിഒ ലിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ ഏച്ചൂരിലായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിച്ചു മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി. അതേസമയം അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ …

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; ലഹരി പാനീയം നല്‍കി കൂട്ടബലാത്സംഗത്തിനു ഇരയാക്കി, സംഭവം പുറത്തായത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ

ഹൈദരാബാദ്: പത്തുവയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മയക്കുമരുന്നു കലര്‍ത്തിയ പാനീയം കുടിപ്പിച്ചു മയക്കിയ ശേഷമായിരുന്നു സംഭവം. എന്നാല്‍ സംഭവം പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായും ഗര്‍ഭിണിയാണെന്നും വ്യക്തമായത്. ഇതേ തുടര്‍ന്ന് കേസെടുത്ത പൊലീസ് പത്തു പേരെ അറസ്റ്റു ചെയ്തു.കാര്‍ ഡ്രൈവര്‍ ചക്കോലു നരേഷ്(26), കൂലിപ്പണിക്കാരനായ ബാലാജി (22), സിപംഗ വിജയകുമാര്‍ (22), മുന്‍സിപ്പല്‍ ജീവനക്കാരനായ കൃഷ്ണ (22) തൊണ്ടെ കിരണ്‍ കുമാര്‍ …

‘ക്ഷമിക്കണം, ഒരുമാസത്തിനകംഞാന്‍ എല്ലാം തിരികെ തരാം’; മോഷണം നടത്തിയ ശേഷം കത്ത് എഴുതിവച്ച് കള്ളന്‍ സ്ഥലം വിട്ടു

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപക ദമ്പതികളുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍ തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടത്. തമിഴ്നാട്ടിലെ മേഘനാപുരത്താണ് സംഭവം നടന്നത്. ജൂണ്‍ പതിനേഴിന് ചെന്നൈയിലുള്ള സെല്‍വിനും ഭാര്യയും മകനെ കാണാനായി ഇരുവരും പോയപ്പോഴാണ് മേഘനാപുരത്തെ വീട്ടില്‍ മോഷണം നടന്നത്. വീടും പരിസരവും വൃത്തിയാക്കാന്‍ സെല്‍വി എന്ന ജോലിക്കാരിയെ ഏല്‍പ്പിച്ചാണ് ഇരുവരും പോയത്. അതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 26ന് ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ …

കാര്‍ഗിലില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നീര്‍ച്ചാല്‍ കാര്‍ഗിലില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബേള, കുഞ്ചാര്‍ ഹൗസിലെ കെ.എ ഇബ്രാഹിം ഇഷ്ഫാഖിനെയാണ് ബദിയഡുക്ക എസ്.ഐ. എന്‍.അന്‍സാര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 5.93 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവിന്റെ ചില്ലറ വ്യാപാരം വ്യാപകമാണെന്ന ആക്ഷേപം വ്യാപകമായതോടെയാണ് പൊലീസ് പരിശോധന വ്യാപകമാക്കിയത്. കഴിഞ്ഞ ദിവസം പെര്‍ള ടൗണിലും അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായിരുന്നു.

വന്യമൃഗഭീഷണി; ജനജാഗ്രതാ സമിതികള്‍ വിളിച്ചു ചേര്‍ക്കണമെന്ന് ജില്ലാ നിയമ സഹായ അതോറിറ്റി

കാസര്‍കോട്: വന്യമൃഗ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനജാഗ്രതാ സമിതി യോഗങ്ങള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദ്ദേശം. വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ നിയമ സഹായ അതോറിറ്റി യോഗമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.എഫ്.ഒ. കെ.അഷ്റഫിന് നല്‍കിയത്. വന്യ മൃഗഭീഷണി ഇല്ലാതാക്കുന്നതിന് വേണ്ടി അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പി.രാമചന്ദ്രന്‍ ആണ് അതോറിറ്റിക്ക് പരാതി നല്‍കിയത്. അതോറിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരാതിക്കാരനായ പി.രാമചന്ദ്രന്‍, ഈശ്വരഭട്ട് കാനത്തൂര്‍, കുഞ്ഞമ്പു, സുരേഷ് കാനത്തൂര്‍, …

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക; കാഞ്ഞങ്ങാട്ട് 50 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കാസര്‍കോട്: ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. അവശരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവരില്‍ പകുതിയിലേറെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനററേറ്ററില്‍ നിന്നുള്ള പുകയാണ് ശ്വസിച്ചത്.ജനറേറ്ററില്‍ നിന്നുള്ള പുക ഉയരത്തിലേക്ക് കടത്തി വിടുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു. വിവരമറിഞ്ഞ് പൊലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേ സമയം ചികിത്സ …

പിണറായി മഹാരാജാവല്ലെന്ന് സതീശന്‍; ജനങ്ങളുടെ ദാസനെന്ന് പിണറായി

തിരുവനന്തപുരം: നിങ്ങള്‍ മഹാരാജാവല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ ജനങ്ങളുടെ ദാസനാണെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അതിക്രമത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനിടയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊമ്പുകോര്‍ത്തത്.ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് മുഖ്യമന്ത്രി എസ്.എഫ്.ഐക്ക് നല്‍കിയിരിക്കുകയാണെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.നെറികേടിന്റെ ഇന്‍ക്യുബലേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളില്‍ ഇടിമുറികളുണ്ടാക്കി എതിര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എ.ഐ.എസ്.എഫിനെ പോലും അനുവദിക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു. എസ്.എഫ്.ഐ.യെക്കുറിച്ച് സിപിഐ.യുടെ മുഖപത്രം …

പ്രതീക്ഷകള്‍ അസ്തമിച്ചു; പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ചക്കരക്കല്‍ സ്വദേശിനി സൂര്യയുടെ മൃതദേഹവും കണ്ടെടുത്തു

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ചക്കരക്കല്‍ നാലാം പീടിക സ്വദേശിനി ശ്രീ ലക്ഷ്മി ഹൗസില്‍ സൂര്യ(21)യുടെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെ കണ്ടെത്തിയത്. ദുരന്തം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലെ പോതിയിറങ്ങിയ കുണ്ടില്‍ വച്ചാണ് മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിയെടുത്തത്. എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്സത്തിന്റെയും മകള്‍ ഷഹര്‍ബാനയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. 30 അംഗ എന്‍ഡിആര്‍എഫ് …

കാസര്‍കോട് എല്‍ബിഎസിന് അക്രഡിറ്റേഷന്‍ ലഭിച്ചു

കാസര്‍കോട്: പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിങ് കോളജിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും നാഷ്ണല്‍ ബോസ് ഓഫ് അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ചു. അക്കാദമിക് മികവും സാങ്കേതിക സൗകര്യങ്ങളും പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം. സിവില്‍ എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് അക്രഡിറ്റേഷന്‍ ലഭിച്ചതെന്ന് എല്‍ബിഎസ് ഡയരക്ടര്‍ ഡോ.അബ്ദുല്‍ റഹിമാന്‍ അറിയിച്ചു.

നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് പട്ടാപ്പകല്‍ ബാറ്ററി മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്ന് പട്ടാപ്പകല്‍ ബാറ്ററി മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍, പഴശ്ശിയിലെ കെ. റൗഫ് (35), കല്ലൂരിലെ പി. റമീസ് (34) എന്നിവരെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്. ജൂണ്‍ 27ന് ആണ് കേസിനാസ്പദമായ സംഭവം. കരിക്കോട്ടകരി സ്വദേശി തോമസിന്റെ ഓട്ടോയില്‍ നിന്നാണ് ബാറ്ററി മോഷ്ടിച്ചത്.കീഴൂരില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോ. വിവരമറിഞ്ഞ് എത്തിയ പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നേരത്തെ …

എല്‍കെ അദ്വാനി അപ്പോളോ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍പ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെ ബുധനാഴ്ച രാത്രി ന്യൂഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96 കാരനായ അദ്വാനി ഡോ.വിനീത് സ്‌കറിയയുടെ നീരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അസുഖത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പതിവു പരിശോധനയാണെന്നാണ് അദ്വാനിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.

വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി. ഉത്തര്‍പ്രദേശ്, കേരിയിലെ ഹരിശ്ചന്ദ്ര-സോനാദേവി ദമ്പതികളുടെ മകന്‍ അമരേന്ദ്ര കുമാറാ(24)ണ് മരിച്ചത്. കാസര്‍കോട് നിന്നു ആംബുലന്‍സില്‍ മംഗ്‌ളൂരുവിലെത്തിച്ച് വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക. സഹോദരങ്ങളുടെ നേതൃത്വത്തിലാണ് മൃതദേഹം കൊണ്ടു പോകുന്നത്. വര്‍ഷങ്ങളായി കാസര്‍കോട്ട് നിര്‍മ്മാണ ജോലി നടത്തി വരികയായിരുന്നു അമരേന്ദ്ര കുമാര്‍. ബുധനാഴ്ച മൊഗ്രാലില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അമരേന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ …

കോളജില്‍ മദ്യപിച്ചെത്തി; ഗേറ്റില്‍ തടഞ്ഞത് പിടിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി

കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ കെംപപുര സിന്ധി കോളജ് കാംപസിലാണ് ദാരുണ സംഭവം. കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജയ് കിഷോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി ഭാര്‍ഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. കോളജിലെ അവസാന വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് ഭാര്‍ഗവ്. ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങിയ ഇയാളെ ജയ് കിഷോര്‍ വിലക്കി. ഫെസ്റ്റിനിടെ പുറത്ത് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലെന്ന് ഇയാള്‍ അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെ ഭാര്‍ഗവ് പുറത്തിറങ്ങി. പിന്നീട് …

സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ഹൊസങ്കടി രാജധാനി ജ്വല്ലറി കൊള്ള; രണ്ട് കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍

കാസര്‍കോട്: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശികളും കുപ്രസിദ്ധ കവര്‍ച്ചക്കാരുമായ മുഹമ്മദ് ഇസ്മയില്‍ (52), മുഹമ്മദ് ഗോസ് (41) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ അറസ്റ്റിലായി കര്‍ണ്ണാടക ജയിലില്‍ കഴിയുന്നതിനിടയിലാണ് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഇരുവരും പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്. ഈ വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കസ്റ്റഡിയില്‍ കിട്ടുന്നതിനും …