കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കൊപ്പം വേദി പങ്കിടില്ല;മന്ത്രി കെ.രാജന്റെ 24ലെ പരിപാടി മാറ്റി

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനുമായി ചേര്‍ന്ന് പൊതുപരിപാടിക്കില്ലെന്ന കര്‍ശന നിലപാടില്‍ റവന്യൂമന്ത്രി കെ. രാജന്‍. ഇതേത്തുടര്‍ന്ന് 24ന് റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ജില്ലയിലെ പരിപാടികള്‍ റദ്ദാക്കി. 24ന് തീരുമാനിച്ച രണ്ട് പട്ടയമേള ഉള്‍പ്പെടെയുള്ള പരിപാടികളാണ് റദ്ദാക്കിയത്. അന്ന് രാവിലെ പത്തിന് മണിക്ക് കൂത്തുപറമ്പിലും 11.30ന് ഇരിട്ടിയിലും പട്ടയമേളയും 3.10ന് ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് മന്ത്രിക്കുണ്ടായിരുന്നത്. ഈ പരിപാടികള്‍ റദ്ദാക്കിയപ്പോള്‍ അതേദിവസം തന്നെ ഉച്ചക്ക് …

മുന്നാട്ട് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പൊലീസ് വിരട്ടിയോടിച്ചു, 23 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. രണ്ടു തവണ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പള്‍ ബേഡകം പൊലീസില്‍ പരാതി നല്‍കി.ഇതേ തുടര്‍ന്ന് പൊലീസെത്തി സംഘട്ടനത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 23 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. സംഘട്ടനം ക്യാമ്പസില്‍ നിന്നു പൊതുനിരത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നു കൂട്ടിച്ചേര്‍ത്തു.

ലക്ഷങ്ങള്‍ തട്ടിയെടുത്ത സച്ചിതാറൈ എവിടെ?; ഇരുട്ടില്‍ തപ്പി പൊലീസ്, മേല്‍പ്പറമ്പ് പൊലീസും കേസെടുത്തു

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മുന്‍ ഡി.വൈ.എഫ്.ഐ നേതാവും ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയുമായ സച്ചിതാറൈക്കെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പെരുമ്പളയിലെ ധനിഷ്മ (27)നല്‍കിയ പരാതിയിലാണ് കേസ്. സിപിസിആര്‍ഐയിലും കേന്ദ്ര സര്‍വ്വകലാശാലയിലും ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തില്‍പ്പരം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്. ഇതോടെ സച്ചിതാറൈയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി. ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ നാലും കുമ്പള, മേല്‍പ്പറമ്പ് പൊലീസ് …

കാസര്‍കോട്ടെ ആശുപത്രിയില്‍ കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം: ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഉദുമ സ്വദേശി ബംഗ്‌ളൂരു വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ഉദുമ, തെക്കേക്കര സ്വദേശിയായ മുഹമ്മദ് ജൗഹര്‍ ജിസ്വാന്‍ (24) ആണ് ബംഗ്‌ളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. ഗള്‍ഫിലേക്ക് പോകാനായി എത്തിയതായിരുന്നു ജിസ്വാന്‍.വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കാസര്‍കോട് നഗരത്തിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അക്രമ സംഭവം അരങ്ങേറിയത്.ആശുപത്രിയിലെ എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ടെക്‌നിക്കല്‍ ജീവനക്കാരനായ ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ദുല്‍ റസാഖി(28)നാണ് കുത്തേറ്റത്.അക്രമി ആശുപത്രിയിലേക്ക് കയറി വരുന്നതും അക്രമം നടത്തുന്നതും അതിനു …

വൊര്‍ക്കാടിയിലും മിയാപ്പദവിലും ഭണ്ഡാരക്കവര്‍ച്ച; ഹെല്‍മറ്റ് ധരിച്ച് മോഷ്ടാക്കള്‍ എത്തിയത് സ്‌കൂട്ടറില്‍, ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍

കാസര്‍കോട്: വൊര്‍ക്കാടിയിലും മിയാപ്പദവിലും ആരാധനാലയങ്ങളില്‍ നിന്നു ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തു. വൊര്‍ക്കാടി ക്രിസ്ത്യന്‍ ചര്‍ച്ചിലെ രണ്ടു ഭണ്ഡാരങ്ങളും മിയാപ്പദവ് അയ്യപ്പഭജനമന്ദിരത്തിലെ ഒരു ഭണ്ഡാരവുമാണ് കവര്‍ച്ച ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ആരാധനാലയം ഭാരവാഹികള്‍ അറിയിച്ചത് പ്രകാരം മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേരാണ് കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നു. ചര്‍ച്ചിലെ സിസിടിവിയില്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ ഏതാനും വ്യാപാര സ്ഥാപനങ്ങളിലും കവര്‍ച്ചാശ്രമം നടത്തിയതായും പരാതിയുണ്ട്.

കോടികളുമായി മുങ്ങി ആത്മീയതയുടെ മറവില്‍ അഭയം തേടി; നൂറോളം വാറന്റ് കേസുകളില്‍ പ്രതിയായ പെരുമ്പള സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കോടികളുടെ തട്ടിപ്പ് നടത്തി ആത്മീയതയുടെ മറവില്‍ അഭയം തേടിയ നൂറോളം കേസുകളിലെ പ്രതി നാടകീയമായി അറസ്റ്റില്‍. പെരുമ്പള, മേലത്ത് കുഞ്ഞിച്ചന്തു നായരെ(60)ആണ് അമ്പലത്തറ പൊലീസ് ഗുരുപുരത്തു വച്ച് അറസ്റ്റു ചെയ്തത്.കോട്ടയം ആസ്ഥാനമായുള്ള ‘സിക് സെക്ട് ഐ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം ഇടപാടുകാര്‍ക്ക് തിരികെ നല്‍കാതെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നുവെന്നാണ് കേസ്. 18 ശതമാനം വരെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പലരില്‍ നിന്നു നിക്ഷേപമായി …

കുമ്പളയില്‍ മൂന്ന് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍; പിടിയിലായത് തളങ്കര, പെര്‍വാഡ്, ധര്‍മ്മത്തടുക്ക സ്വദേശികള്‍

കാസര്‍കോട്: പിടികിട്ടാപ്പുള്ളികളായ മൂന്നു പേരെ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.കുമ്പള, പെര്‍വാഡ് കടപ്പുറത്തെ മുഹമ്മദലി, തളങ്കരയിലെ അച്ചു എന്ന അബ്ദുല്‍ ഹാരിഫ്, ധര്‍മ്മത്തടുക്കയിലെ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. അച്ചുവിനെതിരെ നരഹത്യാശ്രമത്തിനും മുഹമ്മദലി അടിപിടിക്കേസിലും മുഹമ്മദ് അഷ്‌റഫ് ചെക്ക് കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ വിനോദ്, മഹേഷ്, വിപിന്‍ ചന്ദ്രന്‍, ശരത്, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി അരുംകൊല; ഗള്‍ഫിലേക്ക് മുങ്ങിയ മുഖ്യപ്രതിയടക്കം ആറു പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയടക്കമുള്ള ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റ് ഡിവൈ.എസ്.പി പി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബലേനോ കാര്‍ തിങ്കളാഴ്ച പൈവളിഗെയില്‍ നിന്നു കണ്ടെടുത്തിരുന്നു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി അസ്‌കര്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഈ കാറാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും …

ഓണ്‍ലൈന്‍ പരിചയം പ്രണയമായി; ഒടുവില്‍ 22കാരിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജുകളിലെത്തിച്ച് പീഡനം, കാമുകനെതിരെ ബലാത്സംഗത്തിനും ഗര്‍ഭഛിദ്രത്തിന് ഒത്താശ ചെയ്ത സുഹൃത്തിനുമെതിരെ കേസ്

കാസര്‍കോട്: ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കാഞ്ഞങ്ങാട്ടെത്തിച്ച് വിവിധ ലോഡ്ജുകളില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കാമുകനും ഗര്‍ഭഛിദ്രത്തിനു സഹായം ചെയ്തു കൊടുത്ത സുഹൃത്തിനുമെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22കാരിയാണ് പരാതിക്കാരി. കാഞ്ഞങ്ങാട് സ്വദേശിയായ മുഹമ്മദ് സിനാന്‍ ഓണ്‍ലൈന്‍ വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറി. 2024 ഫെബ്രുവരി മാസത്തില്‍ യുവതിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തിയ മുഹമ്മദ് സിനാന്‍ ഒരു ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിച്ചു. ആഗസ്ത് മാസം വരെയുള്ള …

ഇസ്രായേല്‍ അക്രമം:ഗാസയില്‍ 87 പേര്‍ കൊല്ലപ്പെട്ടു: പലസ്തീന്‍

-പി പി ചെറിയാന്‍ ദേര്‍ അല്‍-ബാല, ഗാസ സ്ട്രിപ്പ്: വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 87 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തുവെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.രണ്ടാഴ്ചയായി വടക്കന്‍ ഗാസയില്‍ ഹമാസ് വീണ്ടും സംഘടിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കുകയായിരുന്നു.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു നേരെ ഹമാസ് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ജനവാസ മേഖലയായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് അവിടെ ശക്തമായ സാന്നിധ്യമുണ്ട്, എന്നാല്‍ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമില്ലാത്ത സാധാരണക്കാരും …

നോര്‍ത്ത് ടെക്സസ് മലയാളി പോസ്റ്റ്ല്‍ ജീവനക്കാരുടെ പ്രഥമ പിക്നിക് അവിസ്മരണീയമായി

-പി പി ചെറിയാന്‍ ഡാളാസ്: അമേരിക്കയിലെ നോര്‍ത്ത് ടെക്സസ് ഡാളാസ് കോപ്പല്‍ പോസ്റ്റ്ല്‍ സര്‍വീസ് മലയാളി ജീവനക്കാരുടെ പ്രഥമ പിക്നിക് അവിസ്മരണീയ അനുഭവമായി. 14നു കോപ്പല്‍ ആന്‍ഡ്രൂ ബ്രൗണ്‍ പാര്‍ക്കില്‍ നടന്ന പിക്നിക് കോപ്പല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യൂ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ ബിജു മാത്യൂ മലയാളികളുടെ ഈ കൂട്ടായ്മയെ അനുമോദിച്ചു. കുട്ടായ്മയുടെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍ ആയ കപ്പപ്പുഴുക്ക്, കട്ടന്‍കാപ്പി, കൊഴുക്കട്ട, പരിപ്പുവട, സംഭാരം, എന്നിവ കൂട്ടായ്മയില്‍ വിതരണം …

ഇറങ്ങിയത് പുലി തന്നെ; കൂട് സ്ഥാപിക്കാന്‍ നടപടി തുടങ്ങി, പുലി എത്തിയത് കര്‍ണ്ണാടകയില്‍ നിന്നെത്തിയ ലോറിയിലൂടെയെന്നു സംശയം

കണ്ണൂര്‍: തളിപ്പറമ്പ് ടൗണിനു സമീപത്ത് ഇറങ്ങിയത് പുലിയാണെന്നു സ്ഥിരീകരിച്ചു. കണ്ണൂര്‍, ആര്‍.ആര്‍.ടീം, വയനാട് ക്യാമറ ട്രാപ്പ് ടീം എന്നിവര്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് കണിക്കുന്നില്‍ കാണപ്പെട്ടത് പുലിയാണെന്നു സ്ഥിരീകരിച്ചത്.ഒരാഴ്ച മുമ്പാണ് സ്ഥലത്ത് പുലിയെ കണ്ടതായുള്ള വിവരം ആദ്യം പുറത്തുവന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ഒരാളാണ് പുലിയെ കണ്ടത്. വിവരം പുറത്തു വന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുപ്പം-കീഴാറ്റൂര്‍ നിര്‍ദ്ദിഷ്ട ബൈപ്പാസില്‍ കണിക്കുന്ന് ക്ഷേത്രത്തിനു സമീപത്തു നടത്തിയ പരിശോധനയില്‍ പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. …

അബൂബക്കര്‍ സിദ്ദിഖ് കൊലക്കേസ്; തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍, ക്രൈംബ്രാഞ്ച് സംഘമെത്തി കാര്‍ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: പുത്തിഗെ, മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെ കേസിലെ നിര്‍ണ്ണായക തെളിവായ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബലേനോ കാറാണ് തിങ്കളാഴ്ച ഉച്ചയോടെ പൈവളിഗെയ്ക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈ.എസ്.പിയെ കൂടാതെ എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് …

ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചരണം പാലക്കാട്ടാണെന്നാ വിചാരം? എങ്കില്‍ തെറ്റി: അമേരിക്കയിലെ സ്ഥിതി അറിയണോ?

പി.പി ചെറിയാന്‍ ഫിലാഡല്‍ഫിയ: പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലുമൊക്കെ വലിയ തിരഞ്ഞെടുപ്പു പ്രചരണമാണെന്നു കരുതുന്നവരുണ്ടാവാം. എങ്കില്‍ അവര്‍ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പു പ്രചരണം കത്തിക്കയറുന്നതു കാണുന്നതും കേള്‍ക്കുന്നതുമുണ്ടാവില്ല.താന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ ഫാസ്റ്റ് ഫുഡ് മേഖലയില്‍ ജോലി ചെയ്തിരുന്നെന്നു തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമലാഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതു കമലക്കനുകൂല തരംഗമായേക്കുമെന്നു സംശയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് തൊട്ടടുത്ത ദിവസം 25000ത്തില്‍പ്പരം പാചകത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന പെന്‍സില്‍വാനിയയിലെ ഫെസ്റ്റര്‍വില്ലെട്രെവോസിലെ ഒരു മക്ഡൊണാള്‍ഡ് …

മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടല്‍; തുടര്‍നടപടികള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു

ന്യൂദെല്‍ഹി: മദ്രസാ ബോര്‍ഡുകള്‍ പിരിച്ചു വിടണമെന്നും മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയിന്മേല്‍ തുടര്‍ നടപടിയെടുക്കുന്നത് സുപ്രിം കോടതി സ്‌റ്റേ ചെയ്തു. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ഇതിനെതിരെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രിംകോടതി സ്‌റ്റേ അനുവദിച്ചു കൊണ്ട് ഉത്തരവായത്. സ്‌റ്റേ അനുവദിച്ചതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു.

പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ടെക്സാസ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

-പി.പി ചെറിയാന്‍ ഡാളസ്(ടെക്സാസ്):യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് ടെക്സാസ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി. ടെക്‌സാസില്‍ 2-മുതല്‍ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 5 നാണു രാജ്യവ്യാപകമായി പൊതുതിരഞ്ഞെടുപ്പ്. നേരത്തെയുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 21മുതല്‍ ആരംഭിച്ച് നവംബര്‍ 1 വരെ നടക്കും. നോര്‍ത്ത് ടെക്സാസില്‍ ബാലറ്റില്‍ നിരവധി പ്രധാന മത്സരങ്ങളുണ്ട്. നിലവിലെ റിപ്പബ്ലിക്കന്‍ ടെഡ് ക്രൂസും ഡെമോക്രാറ്റിക് ചലഞ്ചര്‍ കോളിന്‍ ഓള്‍റെഡും തമ്മിലുള്ള കടുത്ത മത്സരമുള്ള യുഎസ് സെനറ്റ് മത്സരം വോട്ടര്‍മാര്‍ തീരുമാനിക്കും. ഡാളസില്‍ വിവിധ നഗര ചാര്‍ട്ടര്‍ നിര്‍ദ്ദേശങ്ങളും …

ജിഹ്വാഗ്രേ കാളകൂടം! | Narayanan Periya

നാരായണന്‍ പേരിയ തല ചൊറിയാന്‍ മുട്ടിയാല്‍ എന്തു ചെയ്യും? അമര്‍ത്തി മാന്തും, തെല്ലൊരു ശമനം കിട്ടും വരെ. നാവ് ചൊറിഞ്ഞാലോ? അതും ഇതും പുലമ്പിക്കൊണ്ടേയിരിക്കും; അത് ഒരു രോഗലക്ഷണമാണ്, ചികിത്സയുണ്ട്-മുഖമടച്ച് ഒരു വീക്ക്, നല്ല കനത്തില്‍.വളരെ കരുതലോടെ ഉപയോഗിക്കേണ്ട അവയവമാണ് നാവ്. നമ്മുടെ ശരീരത്തില്‍ നാവിന്റെ ഘടന തന്നെ അങ്ങനെയാണ്. സൂക്ഷിച്ചേ അത് ഇളക്കാവു. നമ്മുടെ ‘വദനഗഹ്വര’ത്തില്‍-അതായത്, വായ എന്ന ഗുഹയില്‍-കട ഭാഗം ഉറപ്പിച്ച്, ശേഷം മുമ്പോട്ടു നീട്ടാന്‍ തക്ക വിധത്തില്‍. നീട്ടുന്നതിനും അതിരുണ്ട്-ദന്തനിര എന്ന വേലിക്കെട്ട്. …

ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തതായി പരാതി; യുവാവിനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. നീലേശ്വരം, പാലാത്തടം സ്വദേശിയായ മുരളി(40)ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.20വയസ്സുകാരിയാണ് പരാതിക്കാരി. ഭര്‍ത്താവിനൊപ്പം ജീവിച്ചു വരുന്നതിനിടയില്‍ രണ്ടു തവണ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി പരാതി നല്‍കിയത്. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.