പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; അധ്യാപിക അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപിക അറസ്റ്റില്‍. യു.എസിലെ ന്യൂജഴ്സി ഫ്രീ ഹോള്‍ഡ് ഇന്റര്‍ മീഡിയറ്റ് സ്‌കൂളിലെ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയായ അലിസണ്‍ ഹ വേമെന്‍(43) ആണ് പൊലീസിന്റെ പിടിയിലായത്. ആറു മുതല്‍ എട്ട് വരെ ക്ലാസുകളുള്ള സ്‌കൂളിലെ അധ്യാപികയാണ് അലിസണ്‍. ഇതേ സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുമായി അധ്യാപിക ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയാണ് പൊലീസ് അലിസണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്ത് മോണ്‍മേത് കൗണ്ടി ജയിലിലേക്കയച്ചു.

ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; പെണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി

മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.മരിയ സയ്യദ് (ഒന്‍പത്)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ലോണാവാല അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസ്സുകാരനെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി(12), ഉമേര അന്‍സാരി(എട്ട്) എന്നിവരുടെ മൃതദേഹം ഞായറാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മുംബൈയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയാണ് ലോണാവാലഹില്‍സ്റ്റേഷന്‍. ഇവിടെ അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഞായറാഴ്ച അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ പെയ്ത മഴയില്‍ …

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിങ്കളാഴ്ച വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച മഴമുന്നറിയിപ്പില്‍ മാറ്റമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കാസര്‍കോട്. കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ യല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ടാണ് അറിയിപ്പില്‍ പറയുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേരള തീരം മുതല്‍ മഹാരാഷ്ട്ര …

ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു, ബെഞ്ചുകള്‍ക്കും നാശം

കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. 200 ല്‍പ്പരം പുസ്തകങ്ങളും ശുചീകരണ ഉപകരണങ്ങളും തീയിട്ടു നശിപ്പിച്ചു. കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന ക്രയോണ്‍പെന്‍സിലുകളും നശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് അതിക്രമവിവരം അധികൃതര്‍ അറിഞ്ഞത്. പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിയിലാണ് അതിക്രമം നടന്നത്. വാതില്‍ പുറത്ത് നിന്നു പൂട്ടിയിരുന്നു. പുറത്ത് നിന്ന് ജനല്‍ വഴി അകത്തേക്ക് തീ കത്തിച്ചിടുകയായിരുന്നെന്ന് സംശയിക്കുന്നു. തീ ആളിപ്പടര്‍ന്നപ്പോള്‍ ബെഞ്ചുകളുടെ കാലുകളും കത്തി നശിച്ചു.

യൂ ട്യൂബില്‍ റീച്ച് കിട്ടണം; യൂട്യൂബറായ നീലേശ്വര്‍ കൂറ്റന്‍ ടവറില്‍ കയറി; പിന്നീട് സംഭവിച്ചത്

യൂട്യൂബില്‍ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവ് താഴെയിറങ്ങാനാവാതെ കുടുങ്ങിപ്പോയി. ഒടുവില്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും അഞ്ച് മണിക്കൂറോളം പരിശ്രമിച്ചതിനുശേഷം യൂട്യൂബറായ നീലേശ്വറിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലായിരുന്നു സംഭവം. ‘നീലേശ്വര്‍22’ എന്ന പേരുളള യൂട്യൂബ് ചാനലാണ് യുവാവിനുളളത്. 8,87,000 സബ്‌സ്‌ക്രൈബര്‍മാരുണ്ട്. സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്താല്‍ ചാനല്‍ വൈറലാകുമെന്ന് കരുതിയാണ് യുാവാവ് ടവറില്‍ കയറിയത്. ഒരു സുഹൃത്തിനോടൊപ്പമാണ് നീലേശ്വര്‍ ടവറിനടുത്ത് എത്തിയത്. യുവാവ് ടവറിലേക്ക് അതിസാഹസികമായി കയറുന്നത് സുഹൃത്ത് …

കാര്യങ്കോട് പുതിയ പാലം തുറന്നു; 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ, കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലം ഗതാഗത്തിനായി തുറന്ന് കൊടുത്തു. 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും. പകരം പടിഞ്ഞാറ് ഭാഗത്ത് പുതിയൊരു പാലം കൂടി വരും. ഇതിന്റെ നിര്‍മാണത്തിനും തുടക്കമായി. കാസര്‍കോട് ജില്ലയില്‍ ദേശീയപാതയിലെ ഏറ്റവും വലിയ പാലമാണിത്. 1963 എപ്രില്‍ 17ന് അന്നത്തെ മുഖ്യമന്ത്രി ആര്‍.ശങ്കറാണ് കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള ആദ്യത്തെ പാലം തുറന്നു കൊടുത്തത്. പാലം വരുന്നതിനു മുന്‍പ് കാര്യങ്കോട് പഴയകടവില്‍ …

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുക്കള വരെ സ്വാധീനമുള്ള മുതലാളി ആര്? ജില്ലാ കമ്മറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി. കരമന ഹരിയോടാണ് നേതൃത്വം വിശദീകരണം തേടിയത്.ലോക്്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യാനും ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കരമന ഹരി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാധീനം ഉണ്ടെന്നാണ് കരമന ഹരി യോഗത്തില്‍ ആരോപിച്ചത്. മുതലാളി ആരാണെന്ന് പറയണമെന്നു യോഗത്തില്‍ പങ്കെടുത്ത എം.സ്വരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേര് പറയാന്‍ ഹരി …

തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ എത്തിയ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധിക്കുന്നു

തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ എത്തിയ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിസ്താര വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്തുനിന്നും 12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ അധികൃതര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. യാത്രക്കാരെ ആരേയും പുറത്തേക്ക് പോകാന്‍ അനുവദിച്ചിട്ടില്ല. പരിശോധന തുടരുകയാണ്.

ചികിത്സ തേടി പൊലീസ് സ്റ്റേഷനിലെത്തിയ ഉപ്പക്കും മകള്‍ക്കും ജനമൈത്രി പൊലീസും ആശുപത്രി ജീവനക്കാരും തുണയായി

കാസര്‍കോട്: ചികിത്സ തേടി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഉപ്പക്കും മകള്‍ക്കും ജനമൈത്രി പൊലീസും ആശുപത്രി ജീവനക്കാരും തുണയായി. നെഞ്ച് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട രോഗിയായ പിതാവിനെയും കൊണ്ട് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മകള്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ സമീപിച്ചാല്‍ ഭക്ഷണവും ചികിത്സയും ലഭിക്കുമെന്ന പിതാവിന്റെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് മകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനായ ഫിലിപ്പ് തോമസ് ജനറല്‍ ആശുപത്രി ജീവനക്കാരുമായി ബന്ധപ്പെട്ട് അവരെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയെങ്കിലും …

ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും

തെക്കന്‍ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലും ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.ജൂണ്‍ 29, 30, ജൂലൈ 01 തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ …

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച 12 കാരന്റെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12കാരന്റെ നില ഗുരുതരം. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് കുട്ടി. ഇതിനടുത്തുള്ള അച്ചന്‍കുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇങ്ങനെയാണോ രോഗം വന്നതെന്നാണ് സംശയിക്കുന്നത്. ഇതോടെ കുളത്തില്‍ കുളിച്ച മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും അമീബിക് മസ്തിഷ്‌ക ജ്വരത്തെ അപകടകാരിയാക്കുന്നത്. നിപയെക്കാള്‍ ഗൗരവമുള്ളതാണ് …

പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച; അന്തര്‍സംസ്ഥാന മോഷ്ടാവ് ബന്തിയോട് അഷറഫ് അലി അറസ്റ്റില്‍

കാസര്‍കോട്: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവാസിയുടെ വീടുകുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ അന്വേഷണത്തിനിടെ കുടുങ്ങിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ്. ഉപ്പള ബന്തിയോട് സ്വദേശിയും കര്‍ണ്ണാടക ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ അഷറഫ് അലി(26)യാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.എ.ഉമേഷിന്റെ ക്രൈം സ്‌ക്വാഡിന്റെ പിടിയിലായത്. കര്‍ണാടകയില്‍ വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. പെരുമ്പയില്‍ നടന്ന കവര്‍ച്ചയില്‍ നിരീക്ഷണ ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവിന്റെ രൂപസാദൃശ്യമാണ് കുപ്രസിദ്ധ മോഷ്ടാവിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. എന്നാല്‍ പ്രതിക്ക് പയ്യന്നൂരില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട തെളിവുകള്‍ …

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ആദൂരില്‍ പൊലീസ് തെളിവെടുപ്പ് നടത്തി; പ്രതിയായ തങ്ങള്‍ മുങ്ങി

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആദൂരില്‍ തെളിവെടുപ്പ് നടത്തി. ബദിയഡുക്ക എസ്.ഐ.യും സംഘവുമാണ് കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെയും കൂട്ടി ആദൂരിലെത്തി തെളിവെടുപ്പ് നടത്തിയത്. ആദൂരിലെ തങ്ങളെന്നു പറയുന്ന ഒരാളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. കേസിലെ കൂട്ടുപ്രതിയായ മുസ്തഫയെന്ന ആള്‍ തന്നെയും കൂട്ടി ആദൂരിലെ ഒരു വീട്ടില്‍ എത്തിയിരുന്നുവെന്നും അവിടെ വെച്ചാണ് തന്നെ ആദ്യം പീഡിപ്പിക്കുവാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി …

വീട്ടില്‍ അതിക്രമിച്ച് കയറി 76കാരിയെ പീഡിപ്പിച്ചു; 25കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് 76കാരിയെ പീഡിപ്പിച്ചു. അവശനിലയിലായ വയോധികയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കായംകുളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അതിക്രമം നടത്തിയ കൊല്ലം, ഓച്ചിറ സ്വദേശി ഷഹനാസി(25)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു.നേരത്തെയും സമാനരീതിയില്‍ നടന്ന അതിക്രമ സംഭവത്തില്‍ ഷഹനാസ് പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കായംകുളം സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സമാനരീതിയില്‍ നേരത്തെയും …

വിഷം കഴിച്ച് ചികിത്സയിലായിരുന്ന കക്കാട്ടെ മധ്യവയസ്‌ക്കന്‍ മരിച്ചു

കാസര്‍കോട്: വിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന മുന്‍ കള്ളുചെത്ത് തൊഴിലാളി മരിച്ചു.മടിക്കൈ കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്ര സമീപം താമസിക്കുന്ന ബിനോയ് (46) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിഷം കഴിച്ച് അവശനായ ബിനോയിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരണം. ഭാര്യ: സിന്ധു. ഏക മകന്‍ അഖില്‍.

യുവ ബാങ്ക് മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: അസിസ്റ്റന്റ് ബാങ്കു മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് മലപ്പുറം, ചെമ്മാട് ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ അഖില്‍ ഷാജിയാണ് മരിച്ചത്. വയനാട് മുള്ളന്‍കൊല്ലി സ്വദേശിയാണ്. വെള്ളിയാഴ്ച ബാങ്കിലെത്താത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ഫോണ്‍ ചെയ്തുവെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ താമസസ്ഥലത്ത് എത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

വീട്ടില്‍ അതിക്രമിച്ചു കയറി 67കാരിയെ പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് കഠിന തടവും പിഴയും

തൃശൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ രണ്ട് പ്രതികളെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി പെരിന്തല്‍മണ്ണ, കാരാട്ടുപറമ്പ്, ചാത്തന്‍കോട്ടില്‍ ഇബ്രാഹിം (27), വടക്കേത്തൊടി വിനോദ് (45) എന്നിവരെയാണ് പെരിന്തല്‍മണ്ണ, അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.2018 ല്‍ ആണ് കേസിന്നാസ്പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടിലേക്ക് രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാം പ്രതി അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്ത് …

ക്യൂനില്‍ക്കാന്‍ ആവശ്യപ്പെട്ട മദ്യഷോപ്പ് ജീവനക്കാരിയെ ചവിട്ടി വീഴ്ത്തി; മാനേജര്‍ക്ക് നേരെ വധശ്രമവും; 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ട ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലെ ജീവനക്കാരിയെ ചവിട്ടി വീഴ്്ത്തുകയും മാനേജരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, ചാലാട് സ്വദേശികളായ അയ്യൂബ് (26), ഡിജിത്ത് (31) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റവും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യം വാങ്ങാനെത്തിയ ഇരുവരും ക്യൂ നില്‍ക്കാന്‍ തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത ജീവനക്കാരിയായ വത്സലയെ ചവിട്ടി വീഴ്്ത്തുകയായിരുന്നു. …