സഹോദരിയുടെ അസുഖവും കടബാധ്യയും; നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ബെംഗളൂരു: സഹോദരിയുടെ അസുഖവും കടബാധ്യയും കാരണം ബെംഗളൂരുവില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. അട്ടിബെലെ മല്ലേനഹള്ളിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 32 കാരനായ മോഹന്‍ ഗൗഡയാണ് അമ്മ ആശ (55), മൂത്ത സഹോദരി വര്‍ഷിത (34), വര്‍ഷിതയുടെ മകന്‍ മായങ്ക് (11) എന്നിവരെ കഴുത്തറുത്തശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശയും വര്‍ഷിതയും സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മോഹന്‍ ഗൗഡയെയും മായങ്കിനെയും ആശുപത്രിയില്‍ …

കുരുത്തോല പെരുന്നാള്‍: ഭക്തിപൂര്‍വ്വം ആഘോഷങ്ങള്‍

കാസര്‍കോട്: ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കുന്നു.ആഘോഷത്തോടനുബന്ധിച്ചു പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും ഭക്തിപൂര്‍വ്വം കൊണ്ടാടുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുമ്പു ജെറുസലേമിലേക്കു കഴുതപ്പുറത്തു വരുന്ന യേശുവിനെ ഈന്തപ്പനയോലകള്‍ വഴിയില്‍ വിരിച്ച് ഓശാന, ഓശാന, ദാവീദിന്റെ പുത്രന് ഓശാന എന്നു ഭക്തിപൂര്‍വ്വം ആലപിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ആഘോഷത്തിന്റെ ഭാഗമായി നടന്നു. കാസര്‍കോടു കോട്ടക്കണി സെന്റ് ജോസഫ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന കുരുത്തോല പെരുന്നാളിനു ഫാ. ജോര്‍ജ് വള്ളിമല നേതൃത്വം നല്‍കി.ഈസ്റ്ററിനു മുമ്പുള്ള, ഞായറാഴ്ചയാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്. കുരുത്തോല പെരുന്നാള്‍ എന്നും …

ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാതായി

കാസര്‍കോട്: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാതായതായി പരാതി. ഹൊസബെട്ടു, അനന്തേശ്വരം ക്ഷേത്രത്തിനു സമീപത്തെ അശോക് കെ ഷേണായി(46)യെ ആണ് കാണാതായത്. മാര്‍ച്ച് 21ന് രാത്രി വീട്ടിനകത്തു ഉറങ്ങാന്‍ കിടന്നതായിരുന്നു. 22ന് രാവിലെ ആറുമണിയോടെയാണ് ഇയാളെ കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നു ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ചയാണ് സഹോദരന്‍ അശ്വിന്‍ കെ. ഷേണായ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.

ഇടിമിന്നലേറ്റു തെങ്ങിനു തീപിടിച്ചു

മഞ്ചേശ്വരം: ഇന്നലെ വൈകിട്ടു വേനല്‍ മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ തെങ്ങിനു തീപിടിച്ചു. ബന്തിയോട് അടുക്കത്തെ സക്കീറിന്റെ വീട്ടു മുറ്റത്തെ തെങ്ങിനാണ് തീപിടിച്ചത്. മറ്റ് അപകടമൊന്നുമുണ്ടായിട്ടില്ല.ശക്തമായ കാറ്റും അതിനൊപ്പമുണ്ടായ മഴക്കുമിടയിലാണ് ഇടിമിന്നലനുഭവപ്പെട്ടത്. കാതടപ്പിക്കുന്ന തരത്തിലുണ്ടായ ഇടിയുടെ ശബ്ദം കേട്ടു പുറത്തിറങ്ങി നോട്ടിയപ്പോഴാണ് തെങ്ങിന്‍ തലപ്പില്‍ തീ ആളിക്കത്തുന്നതു കണ്ടതെന്നു വീട്ടുകാര്‍ പറഞ്ഞു. തീപിടിത്തത്തില്‍ തെങ്ങു നശിച്ചു.

ബദ്രഡുക്കയില്‍ കോഴി അങ്കം; മൂന്നുപേര്‍ പിടിയില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, ബദ്രഡുക്കയില്‍ കോഴിക്കെട്ട് നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. പുത്തൂര്‍, വെള്ളൂരെ ഹൗസില്‍ കെ മഹേഷ് (35), ബദ്രഡുക്കയിലെ നന്ദു (40), പുത്തൂരിലെ സതീശ ഷെട്ടി (42) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ വി മോഹനനും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്തു നിന്നു ഒരു അങ്കക്കോഴിയെയും 2000 രൂപയും പിടികൂടി. പൂമാണി കിന്നിമാണി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള മൈതാനിയില്‍ കോഴിക്കെട്ടു നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം ശനിയാഴ്ച …

ദേശീയ പാതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് അഭ്യാസ പ്രകടനം; വീഡിയോ വൈറലായി, യുവാവ് അറസ്റ്റില്‍

മംഗ്‌ളൂരു: ദേശീയപാത 66ല്‍ സ്‌കൂട്ടര്‍ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍. ഫൗസാന്‍ അഹമ്മദ് (25) എന്ന ആളെയാണ് കുന്ദാപുരം ട്രാഫിക് പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് 20ന് ഹെമ്മാഡി- കുന്ദാപൂര്‍ പാതയിലാണ് സ്‌കൂട്ടര്‍ അഭ്യാസം നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതും കേസെടുത്ത് അറസ്റ്റു ചെയ്തതും.ഹെല്‍മറ്റ് വയ്ക്കാതെ സ്‌കൂട്ടറില്‍ നിന്നും കിടന്നും സ്‌കൂട്ടറിന് മുകളില്‍ ഒറ്റക്കാലില്‍ നിന്നും ഓടിക്കുന്ന വീഡിയോകളാണ് വൈറലായത്. ടാങ്കര്‍ ലോറിക്കു പിന്നിലൂടെ അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ …

യാത്രക്കാരി ബസില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: യാത്രക്കാരി ബസില്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ വൈകിട്ടു മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്ക് വരുകയായിരുന്ന കര്‍ണ്ണാടക സ്‌റ്റേറ്റ് ബസിലെ യാത്രക്കാരിയായിരുന്ന തമിഴ്‌നാട് സ്വദേശിനി അഞ്ജല(60)യാണ് ബസില്‍ കുഴഞ്ഞു വീണത്. ഇവരെ ഉടന്‍ കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തമിഴ്‌നാട് കലൂര്‍ കള്ളക്കുറിച്ചിയിലെ പരേതനായ മാരിമുത്തുവിന്റെ ഭാര്യയാണ്.കാസര്‍കോട് തളങ്കര ഭാഗത്താണ് ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി കല്ലുമ്മക്കായ ശേഖരിച്ചാണ് ജീവിക്കുന്നത്. മകള്‍ നിത്യയും അനന്തിയും കള്ളക്കുറിച്ചിയിലാണ് താമസം. സഹോദരന്‍ പാവാട്. അസുഖത്തെത്തുടര്‍ന്നു അഞ്ജല തമിഴ്‌നാട്ടില്‍ മക്കളോടൊപ്പമായിരുന്നു. ചികിത്സയും വിശ്രമവും …

ഉപ്പളയില്‍ പ്ലസ്ടു പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി

കാസര്‍കോട്: പ്ലസ്ടു പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. മഞ്ചേശ്വരം എസ് എ ടി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഖദീജത്ത് സഫ്‌വാന (18)യെ ആണ് കാണാതായത്. മാതാവ് ഉപ്പള, റഹ്‌മാന്‍ മന്‍സിലിലെ യു എം സഫിയ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അവസാന പ്ലസ്ടു പരീക്ഷ എഴുതാനായി ശനിയാഴ്ച രാവിലെയാണ് മകള്‍ വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്, നെല്ലിക്കുന്നില്‍ നിന്നു യുവതിയെയും …

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയെ കാട്ടാന തൂക്കിയെറിഞ്ഞു; ഗുരുതര പരിക്ക്

കല്‍പ്പറ്റ: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയെ കാട്ടാന തുമ്പിക്കൈയില്‍ ചുറ്റി തൂക്കിയെറിഞ്ഞു.വയനാട് സുല്‍ത്താന്‍ ബത്തേരി മൂടക്കൊല്ലിയിലാണ് സംഭവം. കൈതവേലില്‍ തങ്കമ്മയ്ക്കാണ് (80) ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി തൂക്കിയെറിയുകയായിരുന്നു. വീഴ്ചയില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍ കടുത്തതോടെ വയനാട്ടില്‍ കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. ഇവ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. ആളുകള്‍ക്ക് നേരെ അക്രമം നടത്തുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരെ സ്ഥലവാസികള്‍ …

തിരഞ്ഞെടുപ്പ്: എസ്ഡിപിഐയുമായിഒരു നീക്കുപോക്കുമില്ലെന്ന് എം എ ബേബി; വർഗീയ ഭ്രാന്തിന്റെ വോട്ട് വേണ്ടെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം ; ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇ.പി.ജയരാജൻ

കോഴിക്കോട് : തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ബന്ധം സംബന്ധിച്ച് ഇടതു നേതാക്കന്മാർ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചു.എസ്ഡിപിഐ യുമായി സിപിഎമ്മിന് ഒരു തിരഞ്ഞെടുപ്പു നീക്കുപോക്കും ഉണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രസ്താവിച്ചു. ഒരു മതഭ്രാന്തിന്റെയും വോട്ട് തങ്ങൾക്ക് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തീർത്തു പറഞ്ഞു. അതേസമയം ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കി.ഇത് സംബന്ധിച്ചുള്ള പത്ര ലേഖകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി …

മാതാവ് ഉപേക്ഷിച്ചതിനെ ത്തുടർന്നു ഒറ്റപ്പെട്ട കുട്ടികൾക്ക് കരുതലിന്റെ സ്നേഹ സ്പർശവുമായി ജനമൈത്രി പോലീസ്

നീലേശ്വരം :മാതാവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് വാടക ക്വാർട്ടേഴ്സിൽ ഒറ്റപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്ത നാല് കുട്ടികളെ കരുതലിന്റെ സ്നേഹ സ്പർശവുമായി നീലേശ്വരം ജനമൈത്രി പോലീസ് ചേർത്തു പിടിച്ചു.കർണാടക മൈസൂർ ഹുൻസൂർ അർണാലി സ്വദേശിനിയും ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയുമായ ശാന്ത ( 36) യെ ഇക്കഴിഞ്ഞ 19 മുതൽ ചായ്യോത്ത് നിന്നും കാണാതാവുകയായിരുന്നു.ഇത് സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്’.അന്വേഷണത്തിന്റെ ഭാഗമായി ചായ്യോത്തെ വാടക ക്വാർട്ടേഴ്സിൽ പോലീസ് എത്തിയപ്പോഴാണ് ഭക്ഷണം …

ആദ്യത്തെ 10 മിനിറ്റ് വേനൽ മഴയിൽ കാസർകോട് ടൗൺ പുഴ

കാസർകോട്: ആദ്യത്തെ വേനൽ മഴക്ക് കാസർകോട് ടൗൺ പുഴ ആയി . കെ എസ് ആർ ടി സി സ്റ്റാൻഡിന് മുൻവശത്തെ ബാങ്ക് റോഡ് ആണ് പരമാവധി 10 മിനിറ്റ് പെയ്ത മഴയിൽ പുഴയായത്. കാലവർഷം വരുമ്പോൾ എന്താവും സ്ഥിതി എന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു. മലിന ജലം ഒഴുക്കിവിടുന്നതിനു കോടികൾ ചെലവഴിച്ച് ഏതാനും വർഷം മുമ്പ് ടൗണിലെ റോഡുകൾക്ക് മുഴുവൻ ഓവുചാലുണ്ടാക്കിയിരുന്നു .അതു മുഴുവൻ കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ കുത്തിനിറച്ച് പൂർണമായി അടഞ്ഞിരിക്കുകയാണ് എന്ന് പറയുന്നു. മുനിസിപ്പാലിറ്റി …

മെഡിസെപ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം:കെ. എസ് എസ് പി യു

കാസർകോട്:മെഡിസെപ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കണമെന്നുകെ. എസ് എസ് പി യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപാപ്പിക്കണം. പണരഹിത ചികിത്സ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യമുന്നയിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.പി. ജോസ് ഉദ്ഘാടനം ചെയ്തു- ജില്ലാ പ്രസിഡണ്ട് കെ. ജയറാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അനുവദിച ക്ഷാമാശ്വാസ കുടിശ്ശിക തുക ഒറ്റതവണയായിനൽകുക,എഴുപത് കഴിഞ്ഞവർക്ക് അധിക പെൻഷൻ അനുവദിക്കുക,ഇരുപത് വർഷ സർവീസ് പൂർണ പെൻഷന് പരിഗണിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സംഘാടക സമിതി ചെയർമാൻ യു …

പശുവിനെ കെട്ടാൻ പോകുന്നതിനിടയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 64കാരന് 7 വർഷം കഠിനതടവും പിഴയും ശിക്ഷ

കാസർകോട്: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തായന്നൂർ ഗ്രാമത്തിലെ പനയാർ കുന്ന് മണ്ണാലയിൽ വീട്ടിൽ എം കെ .ജോണി (64) നെയാണ് ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. 2024 ജൂലൈ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒൻപത് വയസ്സുകാരി അമ്മൂമ്മയോടൊപ്പം പശുവിനെ കെട്ടാൻ പോകുന്നതിനിടെ വഴിയിൽ വച്ച് പ്രതി കുട്ടിയെ …

ബൈക്കിൽ ഒൻപതര കിലോ കഞ്ചാവ് കടത്തിയ കേസ്: നെല്ലിക്കട്ട സ്വദേശിക്ക് ഒരു വർഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ

കാസർകോട്: കഞ്ചാവ് കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും, പതിനായിരം രൂപ പിഴയും ശിക്ഷ. 2018 ഏപ്രിൽ മാസം പതിനാലിന് ഉച്ചക്ക് രണ്ടര മണിക്ക് കാസർകോട് സി പി സി ആർ ഐ ക്ക് മുൻവശം മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന ഒൻപതര കിലോ കഞ്ചാവുമായി പിടിയിലായ നെല്ലിക്കട്ട, ചെന്നടുക്ക, ആരിഫ മൻസിലിലെ അബ്ദുൾ നൗഷാദ് എകെ (37 )യെ ആണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു …

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു: സെനറ്റിൽ ബിൽ പാസായി

പി പി ചെറിയാൻ ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ് ഐകകണ്ഠേന പാസാക്കി. നിലവിൽ പ്രായപൂർത്തിയാകാത്തവർക്ക് വിവാഹം കഴിക്കാൻ നൽകിയിരുന്ന എല്ലാ ഇളവുകളും പുതിയ നിയമത്തിലൂടെ നീക്കം ചെയ്യും. വിവാഹിതരാകാൻ കുറഞ്ഞത് 18 വയസ്സ് പൂർത്തിയാകണം.ഇളവുകൾ ഒഴിവാക്കി: മാതാപിതാക്കളുടെ സമ്മതത്തോടെയോ കോടതി ഉത്തരവിലൂടെയോ 18 വയസ്സിന് താഴെയുള്ളവർക്ക് വിവാഹം കഴിക്കാമെന്ന നിലവിലെ നിയമത്തിലെ പഴുതുകൾ ഇതോടെ അടയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും …

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

പി പി ചെറിയാൻ വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിർദ്ദേശങ്ങളുമായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ . ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് ഹബ്ബുകളെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും. വിദേശ കോൾ സെന്ററുകൾ വഴി സേവനം ലഭിക്കുന്നതിൽ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയും, വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ‘റോബോകാൾ’ തട്ടിപ്പുകളുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് എഫ്‌സി‌സി …

തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

തലപ്പാടി: തൊക്കോട്ട് ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഉള്ളാള്‍, സുറത്ത്ക്കല്ല്, വാമഞ്ചൂര്‍, ബണ്ട്വാള്‍ സ്വദേശികളാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇവരെ കണ്ടെത്താന്‍ വിവിധ പൊലീസ് സംഘങ്ങള്‍ ശ്രമം ആരംഭിച്ചു. അതേസമയം കൊലയാളികള്‍ സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന ഇന്നോവ കാര്‍ വിട്‌ലയ്ക്കു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത കാര്‍. എന്നാൽ കാറു ടമയ്ക്കു കൊലപാതകവുമായി എന്തെങ്കിലും ബന്ധം ഉണ്ടോയെന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …