വെള്ളപൊക്കം: മുളിയാറില്‍ 18 കുടുംബങ്ങളെയും മൊഗ്രാലില്‍ ഏഴ് പേരെയും മാറ്റി പാര്‍പ്പിച്ചു, 50 വീടുകളില്‍ വെള്ളം കയറി, രക്ഷകരായി ഫയര്‍ ഫോഴ്‌സ്

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് താലൂക്കിലെങ്ങും ജലനിരപ്പ് ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിലും പുഴകളിലും വെള്ളം കയറിയതോടെ വീടുകളിലേയ്ക്കു വെള്ളം ഇരച്ചെത്തി. മുളിയാര്‍ വില്ലേജില്‍ 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.മൊഗ്രാല്‍ പുത്തൂരില്‍ 9,10,11 വാര്‍ഡുകളില്‍ വെള്ളം കയറി. കൂഡ്‌ലു തോടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളം കയറാന്‍ ഇടയാക്കിയതെന്നു പറയുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.50 മണിയോടെ വീടുകളിലേയ്ക്ക് വെള്ളം കയറിയതോടെയാണ് ഉറങ്ങികിടന്നവര്‍ വിവരം അറിഞ്ഞത്. ഇരുനില വീടുകള്‍ ഉള്ളവര്‍ മുകളിലത്തെ …

കനത്ത മഴയിൽ ട്രാക്കിൽ മരം വീണു: ട്രെയിനുകൾ വൈകി ഓടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുന്നു.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് വൈകി പുറപ്പെടും. 5.55 ന് സർവീസ് ആരംഭിക്കേണ്ട ട്രെയിൻ 8.45നാകും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. കോഴിക്കോട് നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 1.41 നാണ് തിരുവനന്തപുരത്ത് എത്തിയത്.തിരുവനന്തപുരം- ഗുരുവായൂര്‍ എക്സ്പ്രസ് 2 മണിക്കൂർ വൈകിയോടുന്നു.ഇന്നലെ മലബാർ , മാവേലി , ഇൻറർസിറ്റി , ഷാലിമാർ , പരശുറാം …

പാല്‍ വാങ്ങാന്‍ പോയ പത്താം ക്ലാസുകാരനെ സഹപാഠി വെടിവച്ചു കൊന്നു

ചണ്ഡീഗഡ്: ഹരിയാനയില്‍ പത്താം ക്ലാസുകാരനെ സഹപാഠി വെടിവച്ചു കൊന്നു. ഹിസാര്‍ സ്വദേശിയായ ഭീക്ഷിത് (15) ആണ് കൊല്ലപ്പെട്ടത്. സഹപാഠിയായ 15 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരും തമ്മില്‍ 2 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. ഇതു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച രാവിലെ പാല്‍ വാങ്ങുന്നതിനായി സ്‌കൂട്ടറില്‍ പോയ ദീക്ഷിതിനെ പ്രതി റെയില്‍വേ ലൈനിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം സൈനികനായിരുന്ന മുത്തച്ഛന്റെ തോക്ക് ഉപയോഗിച്ച് …

മഞ്ചേശ്വരം മേഖലയില്‍ പരക്കെ വെള്ളപ്പൊക്കം; കുന്നിടിച്ചല്‍, ഗതാഗത തടസ്സം, പുഴകള്‍ കരകവിഞ്ഞു

മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയില്‍ അതിരൂക്ഷമായിത്തുടരുന്ന കാലവര്‍ഷത്തില്‍ പുഴകള്‍ കരകവിഞ്ഞു. മണ്ണിടിച്ചിലും മരങ്ങളുടെ കടപുഴകി വീഴ്ചയും തുടരുകയാണ്. ഗതാഗതം താറുമാറായി.മലയോര ഹൈവെയിലെ പൈവളിഗെക്കും മിയാപ്പദവിനുമിടയില്‍ മണ്ണിടിഞ്ഞു. ഇതിനെ തുടര്‍ന്നു ഗതാഗത തടസ്സവും അനുഭവപ്പെട്ടു. നാട്ടുകാരും അധികൃതരും മണ്ണു നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.മംഗല്‍പാടി പഞ്ചായത്തിലെ കുബണൂരില്‍ സുവര്‍ണ്ണ ഗിരിപ്പുഴ കരകവിഞ്ഞു. കുഞ്ചത്തൂരില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു റോഡ് മുങ്ങി. ശ്രീശാസ്താ അമ്പലത്തില്‍ വെള്ളം കയറി. അഞ്ചു വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.ലാല്‍ബാഗ്-കുതിരപ്പടവ് റോഡിലെ സിറന്തടുക്കയില്‍ കുന്ന് ഇടിഞ്ഞു വീണു. കുന്നിലുണ്ടായിരുന്ന …

മൊഗ്രാല്‍ പുത്തൂര്‍, കല്ലങ്കൈയില്‍ 15 കാരനെ കാണാതായി

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍, കല്ലങ്കൈയില്‍ 15 കാരനെ കാണാതായതായി പരാതി. ബംഗ്‌ളൂരു, മാച്ചോഹള്ളിയിലെ ഗംഗാ ഹനുമയ്യയുടെ മകന്‍ ജി. നന്ദ (15) നെയാണ് കാണാതായത്. മാതാവ് എ. രേണുക നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കല്ലങ്കൈയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഗംഗാ ഹനുമയ്യയും കുടുംബവും താമസിക്കുന്നത്. 28ന് രാവിലെ 9ന് വീട്ടില്‍ നിന്നു പോയ മകന്‍ പിന്നീട് തിരിച്ച് വന്നിട്ടില്ലെന്നു മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മംഗ്‌ളൂരുവിലും റെയില്‍വെ ട്രാക്കില്‍ മരം കടപുഴകി വീണു; ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു

മംഗ്‌ളൂരു: മംഗ്‌ളൂരുവിനടുത്തു റെയില്‍വെ ട്രാക്കില്‍ മരം കടപുഴകി വീണു വീണ്ടും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ മേഖലയില്‍ മരം വീണ് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ച് അധികം കഴിയും മുമ്പാണ് മംഗ്‌ളൂരുവില്‍ അപകടമുണ്ടായത്. ഇതു മൂലം മംഗ്‌ളൂരു സെന്‍ട്രലില്‍ നിന്നു കോഴിക്കോടു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു. കണ്ണൂര്‍ ഭാഗത്തു നിന്നു മംഗ്‌ളൂരുവിലേക്കു പോകുന്ന ട്രെയിനുകള്‍ മംഗ്‌ളൂരു ജംഗ്ഷന്‍ വരെ പോയ്‌ക്കൊണ്ടിരിക്കുന്നു. ജംഗ്ഷനില്‍ നിന്ന് മംഗ്‌ളൂരു സെന്‍ട്രലിലേക്ക് ഉള്ള ട്രെയിനുകള്‍ നിറുത്തിവച്ചിരിക്കുകയാണ്.അതിനിടയില്‍ ട്രാക്കില്‍ വീണ മരം മുറിച്ചു …

ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: മൂന്നാം വിവാഹത്തിനായി പത്രപരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതായി പരാതി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 34 കാരിയുടെ പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍, കയ്പമംഗലം സ്വദേശി പ്രശാന്ത് എന്ന ഷോബിക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ സമാന കേസുകള്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. 2023 ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ വരെ വിവിധ ദിവസങ്ങിലാണ് പീഡിപ്പിച്ചതെന്നാണ് കേസ്. കാസര്‍കോട്, മൂന്നാര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ …

മഞ്ചേശ്വരത്ത് നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറും ബൈക്കും ഒഴുകി പോയി

കാസര്‍കോട്: കനത്ത മഴയില്‍ കാറും സ്‌കൂട്ടറും ബൈക്കും ഒഴുകി പോയി. മഞ്ചേശ്വരം, മജിബയല്‍, പട്ടത്തൂരിലാണ് സംഭവം. വീടുകളിലേക്ക് വാഹനങ്ങള്‍ പോകാന്‍ റോഡില്ലാത്തതിനാല്‍ വയലരുകിലാണ് വാഹനങ്ങള്‍ പതിവായി നിര്‍ത്തിയിടാറ്. വ്യാഴാഴ്ച്ച രാത്രി നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഒഴുകി പോയ വിവരം വെള്ളിയാഴ്ച്ച രാവിലെയാണ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കാര്‍ വയലില്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കാണപ്പെട്ടു. അര്‍പ്പിത് എന്നയാളുടെ കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വിക്കിത്ത് എന്നിവരുടെ സ്‌കൂട്ടറും ശിവപ്രസാദിന്റെ ബൈക്കും കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്.

വെള്ളിക്കോത്ത് വീണച്ചേരിയില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ അപകടഭീഷണിയില്‍; പരിസര പ്രദേശങ്ങളില്‍ മണ്ണിടിഞ്ഞ് വന്‍ അപകടം

കാസര്‍കോട്: കാഞ്ഞങ്ങാട് -വെള്ളിക്കോത്ത് -ചാലിങ്കാല്‍ റോഡിലെ വീണച്ചേരി ഇറക്കത്തില്‍ നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില അപാര്‍ട്‌മെന്റിന്റെ തറ ഒഴികെയുള്ള അരിക് ഭാഗങ്ങള്‍ മുഴുവന്‍ ഇടിഞ്ഞ് തൊട്ടു താഴത്തെ വീട്ടിലേക്ക് വീണു.വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വീണച്ചേരിയിലെ പൈനി ചന്ദ്രന്‍ നായരുടെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് കൂറ്റന്‍ മതില്‍ അപ്പാടെ തകര്‍ന്നു വീണത്. അപാര്‍ട്‌മെന്റിന്റെ തറ ഒഴികെയുള്ള ഭാഗങ്ങളിലെ മുഴുവന്‍ മണ്ണും ചെങ്കല്ലുകളും കോണ്‍ക്രീറ്റ് പാളികളും ഉള്‍പ്പെടെ തകര്‍ന്നു വീണു. കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ വീടിന്റെ സണ്‍ഷേഡില്‍ വീണു കിടക്കുകയാണ്. അപാര്‍ട്‌മെന്റിലെ …

17 എസ് പി മാര്‍ മെയ് 31 നു വിരമിക്കും

കാസർകോട്: പൊലീസ് സേനയില്‍ നിന്ന് 17 എസ്.പിമാര്‍ മെയ് 31 ന് വിരമിക്കും. അജിത്. വി ഐ.പി.എസ് (ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ എ.ഐ.ജി), രാജു. എ. എസ് ഐ.പി.എസ് (കമാണ്ടന്റ്, മലബാര്‍ സ്‌പെഷ്യല്‍ പൊലീസ്), പ്രജീഷ് തോട്ടത്തില്‍ (എസ്.പി, ക്രൈംബ്രാഞ്ച് കണ്ണൂര്‍ & കാസറഗോഡ്), സുനില്‍ കുമാര്‍. എ .യു (എസ്.പി, അസിസ്റ്റന്റ് ഡയറക്ടര്‍(ട്രെയിനിംഗ്,കേരള പൊലീസ് അക്കാദമി), സി. എസ് ഷാഹുല്‍ ഹമീദ് (എസ്.പി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, എറണാകുളം റെയ്ഞ്ച്), മധുസൂദനന്‍ .എസ് (എസ്.പി, ക്രൈംബ്രാഞ്ച് …

ഏറ്റുമുട്ടാൻ മോഹൻലാലും സൂര്യയും നാനിയും ; സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒടിടിയിലേക്ക്

തിരുവനന്തപുരം: പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ വാരാന്ത്യത്തിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തുന്നത്.മോഹൻലാലിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺമൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ബോക്സോഫീസിൽ റെക്കോർഡ് വിജയം നേടിയ ശേഷമാണ് ഒടിടിയിലെത്തുന്നത്. ആഗോളതലത്തിൽ 232.5 കോടി രൂപയുടെ കളക്ഷൻ ചിത്രത്തിനു ലഭിച്ചെന്നാണ് റിപ്പോർട്ട്. കേരള ബോക്സോഫീസിൽ 100 കോടി കളക്ഷൻ നേടുന്ന ആദ്യചിത്രമാണ് തുടരും. 200 കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള സിനിമയും. ജിയോ ഹോട്ട്സ്റ്റാറിൽ വെള്ളിയാഴ്ച മുതൽ ചിത്രം ലഭ്യമാകും.സൂര്യയെ നായകനാക്കി കാർത്തിക്ക് …

കുളത്തിൽ വൃദ്ധന്റെ തലയില്ലാത്ത മൃതദേഹം: ദുർമന്ത്രവാദിയാണെന്ന് സംശയിച്ച് കൊലപാതകം, യുവാവ് അറസ്റ്റിൽ

ഭുവനേശ്വർ: ദുർമന്ത്രവാദിയാണെന്ന് സംശയിച്ച് വൃദ്ധനെ യുവാവ് തലയറുത്ത് കൊലപ്പെടുത്തി. ഒഡിഷയിലെ കലഹന്ദി ജില്ലയിലാണ് സംഭവം. 65 വയസ്സുകാരനായ രൂപ്സിങ് മാഞ്ചിയെ 2 ദിവസമായി കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ഗ്രാമത്തിലെ കുളത്തിൽ മാഞ്ചിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ മാഞ്ചിയെ കാണാതായതിനു പിന്നാലെ ഗ്രാമം വിട്ട 21 വയസ്സുകാരനിലേക്കു അന്വേഷണം എത്തി. ഇയാളെ ഗോവയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കോടാലി കൊണ്ട് മാഞ്ചിയുടെ തല …

കൊച്ചിയിലെ കപ്പൽ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു,തീരത്തടിയാതെ അപകടകരമായ രാസവസ്തുക്കളുള്ള 13 കണ്ടെയ്നറുകൾ

തിരുവനന്തപുരം: കൊച്ചി തീരത്ത് എംഎസ്ഇ എൽസ 3 ചരക്കുകപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നടപടി. . തീരദേശത്ത് അപകടം ഒഴിവാക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സഹായിക്കും.മേയ് 24നാണ് അറബിക്കടലിൽ കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയത്. തുടർന്ന് കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ തീരങ്ങളിൽ അടിഞ്ഞു. അപകടകരമായ രാസവസ്തുക്കളുള്ള …

കോഴിക്കോട് ബീച്ചിൽ 7 വയസ്സുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടു പോകാൻ ശ്രമം: 2 നാടോടികൾ കസ്റ്റഡിയിൽ

കോഴിക്കോട്: ബീച്ചിൽ പട്ടാപ്പകൽ 7 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 2 നാടോടികൾ പിടിയിൽ. മംഗളൂരു സ്വദേശികളായ ശ്രീനിവാസൻ, ലക്ഷ്മി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് 12.30ഓടെ പുതിയ കടവ് ബീച്ച് പരിസരത്തു വച്ച് കുട്ടിയെ പിടികൂടി ചാക്കിലാക്കി കൊണ്ടു പോകാനാണ് ശ്രമം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരം അറിയിച്ചതോടെ പൊലീസ് പട്രോളിങ് സംഘമെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കസ്റ്റഡിയിലുള്ള ശ്രീനിവാസൻ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലായി മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. …

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ബന്തിയോട്ടെ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

കാസർകോട് : കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. കുമ്പളക്ക് സമീപത്തെ ബന്തിയോട് , ഹേരൂർ,ബജയിലെ ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ സൂര്യനാരായണമയ്യ (47) ആണ് മരിച്ചത്. ബുധനാഴ്ച്ച മംഗളൂരു, പണമ്പൂർ , കുളൂർ, കോടിക്കൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത് . സൂര്യനാരായണമയ്യ ഓടിച്ചിരുന്ന ആൾട്ടോ കാർ നിയന്ത്രണം തെറ്റി റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പണമ്പൂരിൽ നടന്ന ഒരു സീമന്ത ചടങ്ങിന്റെ ഫോട്ടോകൾ പകർത്താൻ വേണ്ടി പോവുകയായിരുന്നു …

വീട്ടിലെ രഹസ്യ അറകളിൽ 13 കിലോ കഞ്ചാവും എംഡിഎംഎയും , പ്രതി പിടിയിൽ

തിരുവനന്തപുരം: ചാക്കയിൽ വീട്ടിലെ പ്രത്യേകം പണികഴിപ്പിച്ച അറകളിൽ ഒളിപ്പിച്ച വൻ ലഹരിമരുന്ന് ശേഖരം എക്സൈസ് പിടികൂടി. തിരുവനന്തപുരം ചാക്ക ഐടിഐയുടെ സമീപത്തെ അനീഫ് ഖാൻ എന്നയാളുടെ വീട്ടിൽ നിന്നാണ് 13 കിലോ കഞ്ചാവും എഡിഎംഎയും കണ്ടെത്തിയത്. വീടിന്റെ ചുമരിലും വാഷ്ബേസിനിലുമൊക്കെയായി രഹസ്യ അറകൾ പണിതാണ് ഇവ സൂക്ഷിച്ചിരുന്നത്.ലഹരിവസ്തുക്കൾ പാക്ക് ചെയ്യാനായി ഉപയോഗിക്കുന്ന പാക്കറ്റുകളും ഇവ അളക്കാനായി ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 2024ൽ 20 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു. പഴയകാല പ്രതികളെ എക്സൈസ് …

വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കപ്പെട്ട സ്ത്രീക്കു ജീവനാംശത്തിനു അർഹതയില്ലെന്ന് കോടതി

റായ്പുർ: വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കപ്പെട്ട സ്ത്രീക്കു ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭർത്താവിന്റെ സഹോദരനുമായുള്ള അവിഹിത ബന്ധത്തിനു വിവാഹമോചനം അനുവദിക്കപ്പെട്ട യുവതിക്കു 4000 രൂപ ജീവനാംശം അനുവദിച്ച കുടുംബ കോടതി നടപടി റദ്ദാക്കി കൊണ്ടാണ് വിധി.2019ലാണ് ദമ്പതിമാർ വിവാഹിതരാകുന്നത്. എന്നാൽ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. 2021 മാർച്ചിൽ ഭർത്താവും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ആരോപിച്ച് ഭാര്യ വീടു വിട്ടിറങ്ങി. പിന്നാലെ ജീവനാംശമായി ഭർത്താവ് 20,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് റായ്പുർ കുടുംബ …

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം, കടൽ മത്സ്യം കഴിക്കുന്നതിൽ കുഴപ്പമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചു. ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പെട്രോളിങ്ങിനായി 9 തീരദേശ ജില്ലകളിൽ നിന്നായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. ഒപ്പം വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് …