സ്ത്രീധന പീഡനവും ആത്മഹത്യാപ്രേരണയും; 20 വര്‍ഷം മുമ്പ് നാട് വിട്ട വനിതാ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍, ഒളിവില്‍ കഴിഞ്ഞത് വ്യാജ പേരില്‍

തളിപ്പറമ്പ്: സ്ത്രീധന-ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 20 വര്‍ഷം മുമ്പ് നാടുവിട്ട വനിതാ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ആലക്കോട്, അരങ്ങം, വട്ടക്കയത്തെ വടക്കനിപുരയില്‍ ബിന്ദു (50)വിനെയാണ് ആലക്കോട് പൊലീസ് തമിഴ്‌നാട്, തൂത്തുക്കുടിയില്‍ വച്ച് പിടികൂടിയത്.2005 ജൂലായ് മാസത്തില്‍ ബിന്ദുവിന്റെ സഹോദരന്‍ പ്രകാശന്റെ ഭാര്യ കുഞ്ഞിനെയും കൊണ്ട് ജീവനൊടുക്കിയിരുന്നു. പ്രസ്തുത കേസിലെ പ്രതിയാണ് ബിന്ദു. കേസില്‍ പ്രതിയായതോടെ ബിന്ദു തന്റെ രണ്ടു കുട്ടികളുമായി നാടു വിടുകയായിരുന്നു. 2008ല്‍ കോടതി ബിന്ദുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച …

പയ്യന്നൂരിലും മയ്യിലിലും വാഹനാപകടം; 2 പേര്‍ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിലും മയ്യിലിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ പരിക്കേറ്റ രണ്ടു പേര്‍ മരിച്ചു.മണിയറ-പയ്യന്നൂര്‍ റൂട്ടിലെ കൊക്കോട് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ പേരൂരിലെ ഇ. ജിഷ്ണു (27)വാണ് മരണപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജിഷ്ണു തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.കാനാ നാരായണന്‍-സജിന ദമ്പതികളുടെ മകനാണ്. സഹോദരന്‍ സഞ്ജു.കഴിഞ്ഞയാഴ്ച മയ്യില്‍, ചെറുവത്തലമൊട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കടൂര്‍, ഒറവയലിലെ …

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ നേരത്തെ താപ നില ഉയരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനുമുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കടുത്ത ചൂട് സൂര്യാഘാതത്തിനും നിര്‍ജ്ജലീകരണത്തിനും ഇടയാക്കുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു അതോറിറ്റി വ്യക്തമാക്കി.പകല്‍ 11 മണിക്കും മൂന്നു മണിക്കും ഇടയില്‍ തുടര്‍ച്ചയായി വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണമെന്നും അറിയിപ്പില്‍ പറഞ്ഞു.പോയവര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിന്റെ തുടക്കത്തില്‍ തന്നെ കടുത്ത …

പരീക്ഷയ്ക്ക് താമസിച്ചെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ മര്‍ദിച്ചു; വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഗാന്ധിനഗര്‍: പരീക്ഷയ്ക്ക് താമസിച്ചെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പന്ത്രണ്ടാം ക്ലാസുകാരനാണ് അറസ്റ്റിലായത്. ഗുജറാത്തിലെ പഞ്ച് മഹല്‍ ജില്ലയിലെ ഷഹാറയിലെ സ്‌കൂളില്‍ ജനുവരി 24ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിക്കെതിരെയുള്ള നടപടി. സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയത്ത് താമസിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത അധ്യാപികയോട് വീട്ടില്‍ പോലും തന്നെ ആരും ചോദ്യം ചെയ്യാറില്ലെന്നും നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും ചോദിച്ചാണ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക …

മുരളിധരൻ പുക്കളം വ്യത്യസ്തനാം കർഷകൻ; പെരിയയുടെ ആദരവ്

കാസർകോട്:എക്കർ കണക്കിന് തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പെരിയ ബസാറിലെ മുരളീധരൻ പൂക്കളത്തെ ആദരിച്ചു. പെരിയ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽപി.ടി.എ യുടെ നേതൃത്വത്തിൽ നടത്തിയ വിജയാരവം പരിപാടിയിലാണ് ആദരവ് നൽകിയത് . പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ :സി കെ സബിതയിൽ നിന്നും സ്നേഹാദരവ് ഏറ്റുവാങ്ങി.എല്ലാത്തരം കൃഷികളും നടത്തുന്ന മുരളീധരൻ നാടിന് മാതൃകയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ 6 വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കുളക്കടവില്‍ ഉപേക്ഷിച്ചു; പ്രതി അറസ്റ്റില്‍

ബിഹാര്‍: കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ 6 വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കുളക്കടവില്‍ ഉപേക്ഷിച്ചു. ബീഹാറിലെ ദര്‍ഭംഗയിലാണ് ക്രൂരമായ സംഭവം നടന്നത്. വീട്ടില്‍ നിന്ന് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ കുട്ടിയെ രാത്രി വൈകിയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനുശേഷം കുളക്കടവില്‍ നിന്ന് നായ്ക്കളുടെ കുര കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് …

തിരുപ്പതി ലഡ്ഡുവില്‍ ബാത്ത്‌റൂം ക്ലീനിങ് കെമിക്കലുകളും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചന്ദ്രബാബു നായിഡു

തെലങ്കാന: തെലങ്കാനയില്‍ തിരുപ്പതി ലഡ്ഡുവിനെ ചൊല്ലിയുള്ള ആരോപണങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. ജഗന്‍ മോഹന്‍ റെഡ്ഡി നയിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (വൈഎസ്ആര്‍സിപി) സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവില്‍ ബാത്ത്‌റൂം ക്ലീനിങ് കെമിക്കലുകള്‍ ചേര്‍ത്തിരുന്നുവെന്നാണ് നായിഡുവിന്റെ ആരോപണം. മൃഗക്കൊഴുപ്പ്, പാംഓയില്‍, കെമിക്കല്‍ എന്നിവ ലഡ്ഡുവില്‍ ഉണ്ടായിരുന്നുവെന്ന് പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും നായിഡു പറഞ്ഞു. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ വ്യാജ നെയ്യ് …

ഒഡീഷയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തമ്മില്‍ മദ്യപാനത്തിനിടെ വാക്കേറ്റം; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു; പ്രതി പിടിയില്‍

മൂവാറ്റുപുഴ:അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശിരാകേഷ് ബെഹ്‌റ ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ ഒഡീഷ സ്വദേശി ശരത് മാരനെ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇവിടെ ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവര്‍. അവധി ദിവസമായതിനാല്‍ ഇന്നലെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ ശരത് മാരന്‍ രാകേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പറയുന്നു. രാകേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന …

തുടര്‍ഭരണം: വീണ്ടും ആഞ്ഞടിച്ച് സച്ചിദാനന്ദന്‍; സാറാ ജോസഫും രംഗത്ത്

തിരുവനന്തപുരം: തുടര്‍ഭരണം കേരളത്തിനു നല്ലതല്ലെന്ന് ആവര്‍ത്തിച്ച് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ സച്ചിതാനന്ദന്‍. കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.കേരളത്തിന് നല്ലത് രണ്ടു മുന്നണികളും മാറി, മാറി ഭരിക്കുന്നതാണ്. ഇത് തെരഞ്ഞെടുപ്പു കാലത്ത് പറയുന്നതല്ല, എല്ലാ കാലത്തും പറയുന്നതാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി, മാറി വരണം. ബംഗാള്‍ ഉദാഹരണമാണ്. അക്കാര്യം എനിക്ക് നേരിട്ടറിയാം. തുടര്‍ഭരണം, പാര്‍ട്ടി തന്നെ ആഗ്രഹിക്കാത്ത ആളുകള്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോടെ കടന്നു വരാന്‍ ഇടയാക്കും. അധികാര കേന്ദ്രീകരണം വര്‍ധിക്കാന്‍ …

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച : ജില്ലയിൽ നിന്നു പുറപ്പെട്ട മൂന്ന് പ്രതിനിധികൾക്കു യാത്രയയപ്പ് നൽകി

കാസർകോട് : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കു അവസരം ലഭിച്ച സംസ്ഥാനത്തെ നൂറംഗ ജനപ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട മധൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുജ്ഞാനി ഷാൻബാഗ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡി. ശങ്കര, മീഞ്ച ഗ്രാമപഞ്ചായത്ത് അംഗം ആശാലത ബി.എം. എന്നിവർക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ആവേശകരമായ യാത്രയയപ്പ് നൽകി.കാസർകോട്ടു നിന്നു ഇൻ്റർസിറ്റി എക്സ്പ്രസിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം അവിടെ നിന്നും കേരള എക്സ്പ്രസിലാണ് നൂറംഗ ജനപ്രതിനിധി സംഘം ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് …

സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു; ഇന്ന് പവന് കൂടിയത് 1,640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഗ്രാമിന് 205 രൂപ വര്‍ധിച്ച് 14,560 രൂപയായി. പവന് 1,640 രൂപ കൂടി 1,16,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,116 രൂപയുമെന്ന റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുകയായിരുന്നു. പവന് 1,07,920 രൂപയില്‍ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറി. രാജ്യാന്തര വിപണിയിലെ വിലമാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞത് വില കൂടാന്‍ ഇടയാക്കിയെന്നാണ് വിദഗ്ധരുടെ …

ഷിരൂര്‍ അപകടം: അര്‍ജ്ജുന്റെ സ്വപ്‌നം പൂവണിഞ്ഞു; സഹോദരി അഭിരാമി വിവാഹിതയായി

കോഴിക്കോട്: കര്‍ണ്ണാടക, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. അര്‍ജുന്റെ വലിയ ആഗ്രഹമായിരുന്നു അനുജത്തിയുടെ വിവാഹം. ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടില്‍ പ്രകാശിന്റെയും രജിതയുടെയും മകന്‍ ആദര്‍ശാണ് അഭിരാമിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോഴിക്കോട്, കണ്ണാടിക്കല്‍ സി കുഞ്ഞിക്കുട്ടി സ്മാരക ഹാളില്‍ ഞായറാഴ്ചയായിരുന്നു വിവാഹം.അഭിരാമിയുടെ കല്യാണ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു 2024 ജൂലായ് 16ന് കര്‍ണ്ണാടക, ബെളഗാവി, ഷിരൂരില്‍ അര്‍ജുനെ കാണാതായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചലിനെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. തലേന്നാള്‍ രാത്രി അര്‍ജുന്‍ വീട്ടിലേയ്ക്ക് …

ബദിയടുക്ക എ.എസ്.ബി.എസ് കുംട്ടികാന സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികള്‍

കാസര്‍കോട്: കുംട്ടിക്കാന എ എസ് ബി എസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി അപ്പന്ന മാസ്റ്റര്‍മാനേജര്‍ ശങ്കരനാരായണ ശര്‍മ്മ, മൊയ്തീന്‍ (രക്ഷാ.), ഖാലിദ് മാടത്തടുക്ക(പ്രസി.), ഉമ്മര്‍ പാടലടുക്ക (ജന.സെക്ര.), സലാം പാടലടുക്ക (വര്‍. സെക്ര.), ജോണ്‍ ഡിസോജ( ട്രഷ.), ചന്ദ്ര ഗോപാല, പരമേശ്വര, അബ്ദുല്‍ ഖാദര്‍ (വൈ.പ്രസി.), മൗറീസ, അന്നത്ത് ബീവി, രാമനായക് (ജോ.സെക്ര.), രാജേന്ദ്ര കൃഷ്ണ, രമേശ മാടത്തടുക്ക, താഹിറ, സിദ്ദീഖ്, റസാഖ്, അസീസ്, ഷംസുദ്ദീന്‍, നാരായണ, ഷാഹിറ ബാനു, ഇഖ്ബാല്‍, മൂകാംബിക …

സുന്നി ഐക്യത്തിന് ആഹ്വാനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി; പോസ്റ്റ് വൈറലായി

കാസര്‍കോട്: സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പിന്നാലെ സുന്നി ഐക്യത്തിനു ആഹ്വാനം ചെയ്ത് മുസ്ലീം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ പുറത്തുവിട്ട പോസ്റ്റ് വൈറലായി. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ അനുകൂലിച്ച് കൊണ്ട് ഒരു മണിക്കൂറിനകം നാലായിരത്തോളം പേരാണ് രംഗത്ത് എത്തിയത്. ഇരുനൂറോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.”അത്യുജ്ജ്വല ചരിത്രമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക …

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; മാവേലി എക്‌സ്പ്രസ്സില്‍ ടിടിഇക്ക് നേരെ അതിക്രമം; 24 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ : ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയില്‍ 24 കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലാപുരം മാവേലി എക്‌സ്പ്രസ്സില്‍ നടന്ന സംഭവത്തില്‍ എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ എത്തിയ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അതിക്രമം നടന്നുവെന്നും പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മതിലിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവിനും മകനും ഗുരുതരം

തിരുവനന്തപുരം: വര്‍ക്കല പാലച്ചിറയില്‍ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മതിലിലിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനും മകനും ഗുരുതരമായി പരിക്കേറ്റു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. നാട്ടുകാരാണ് കാറിലുണ്ടായിരുന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ലൈല മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഭര്‍ത്താവും മകനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആശുപത്രിയിലേക്ക് പോയ യുവതിയേയും മകളെയും കാണാതായി

കാസര്‍കോട്: എട്ടുവയസ്സുള്ള മകളെയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയ യുവതിയെ കാണാതായതായി പരാതി. ഹൊസ്ദുര്‍ഗ്ഗ്, കുശാല്‍ നഗറിലെ ആയിഷത്തുല്‍ സഫൂറ (32)യെയും മകളെയുമാണ് കാണാതായത്. മാതാവ് കെ പി റഹ്‌മാബിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകുന്നേരമാണ് ആയിഷത്തുല്‍ സഫൂറ മകളെയും കൂട്ടി ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നു പരാതിയില്‍ പറയുന്നു.രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.

എന്‍മകജെ കൃഷി ഓഫീസിലെ അസി. കൃഷി ഓഫീസര്‍ കെ സി ജയശ്രീ അന്തരിച്ചു

കാസര്‍കോട്: എന്‍മകജെ കൃഷി ഓഫീസിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കാടകത്തെ കെ സി ജയശ്രീ (50) അന്തരിച്ചു. രാമന്‍- ജാനകി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: വി രാജീവന്‍ (അസി. എഞ്ചിനീയര്‍, കെ എസ് ഇ ബി സീതാംഗോളി). മക്കള്‍: ഋതുവര്‍ണ്ണരാജ്, ഋത്വിക്‌രാജ്. സഹോദരങ്ങള്‍: രഘുവരന്‍, വിജയകുമാരി, രാജേഷ് കുമാര്‍(സയിന്റിസ്റ്റ് പൂനെ).അറിയപ്പെടുന്ന നര്‍ത്തകിയും നാടക നടിയുമായിരുന്ന ജയശ്രീ അസുഖബാധിതയായി ചികിത്സയിലായിരുന്നു.