പത്തുവയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതിയെ 13 വര്‍ഷത്തിന് ശേഷം ആന്ധ്രയില്‍ നിന്ന് പിടികൂടി, തുമ്പായത് പ്രതി രണ്ടുവര്‍ഷം മുമ്പെടുത്ത സിംകാര്‍ഡ്

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയിലെ ലോഡ്ജ് മുറിയില്‍ പത്തുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. കര്‍ണാടക ബാഗേപ്പള്ളി ജൂവല്‍പ്പാളിയ സ്വദേശി സഹീര്‍ അഹമ്മദിനെ(48)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് ആന്ധ്രാപ്രദേശില്‍ എത്തി പിടികൂടിയത്. എസ്‌ഐ എ.ആര്‍ ശാര്‍ങ്ധരന്റെ നേതൃത്വത്തിലുള്ള സംഘം തിരുപ്പതി ജില്ലയിലെ വൈഎസ്ആര്‍ കോളനിയില്‍ നിന്നാണ് സാഹസീകമായി പ്രതിയെ പിടികൂടിയത്. 2008-ലാണ് കൊല നടന്നത്. കര്‍ണാടകയില്‍ നിന്നു പൂക്കള്‍ വില്‍ക്കാന്‍ കാഞ്ഞങ്ങാട്ടെത്തിയ കുടുംബത്തിലെ സുനില്‍ എന്ന 10 വസയുകാരനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ 17-ന് …

അന്നൂരിലെ സികെ പ്രദീപ് കുമാര്‍ അന്തരിച്ചു

പയ്യന്നൂര്‍: അന്നൂരിലെ സി കെ പ്രദീപ് കുമാര്‍ (57) അന്തരിച്ചു. റിട്ട.കണ്ണൂര്‍ ജില്ലാ ആശുപത്രി ലാബ് അസിസ്റ്റന്റും, കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗമായിരുന്നു. പരേതനായ ഡി.വി നാരായണ പൊതുവാളുടെയും സി.കെ.തമ്പായിയുടെയും മകനാണ്. ഭാര്യ: കെകെ ഷൈമ. മക്കള്‍: നവനീത് നാരായണന്‍(മാടായി കോളേജ് ജീവനക്കാരന്‍), കെ.കെ നന്ദഗോപന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: സികെ വിനോദ് കുമാര്‍ (ഖാദികേന്ദ്രം ഏറ്റുകുടുക്ക), സി കെ അരുണ്‍കുമാര്‍ (ആരോഗ്യവകുപ്പ് ജീവനക്കാരന്‍). സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.

ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

കാസര്‍കോട്: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതി പിടിയില്‍. ഓട്ടോഡ്രൈവര്‍ പരപ്പ കൂരാംകുണ്ട് സ്വദേശി മധുവിന്(48) നേരെയാണ് ആക്രമണം നടന്നത്. ചെമ്പഞ്ചേരി സ്വദേശി സുനിലാ(39)ണ് ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് വെളളരിക്കുണ്ട് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബളാല്‍ ചെമ്പഞ്ചേരിയില്‍ വച്ചാണ് പ്രതി ഓട്ടോ തടഞ്ഞത്. റോഡില്‍ കല്ലിട്ട് ഓട്ടോയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിന്നീട് കല്ലകൊണ്ട് മധുവിന്റെ തലക്കിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയില്ലെങ്കില്‍ മരണം സംഭവിച്ചേനെയെന്ന് പരാതിയില്‍ …

മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂര്‍ സ്വദേശിനി ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍ നിന്നാണ് ഷോക്കേറ്റത്. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്വാതന്ത്ര്യദിനത്തിൽ മദ്യ വിൽപന; കർണാടക മദ്യവുമായി ഏരോലിൽ യുവാവ് പിടിയിൽ

കാസർകോട്: വില്പനക്കായി എത്തിച്ച കർണാടക നിർമിത മദ്യവുമായി യുവാവ് എക്സ്സൈസിന്റെ പിടിയിലായി. പനയാൽ നെല്ലിയടുക്കം സ്വദേശി ജെ ജഗദീഷ (39) ആണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃ ത്വത്തിൽ ബാര എരോലിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. യുവാവിന്റെ കൈവശം 7.56 ലിറ്റർ കർണാടക മദ്യം കണ്ടെത്തിയിരുന്നു. കേസ് രേഖകളും തൊണ്ടിയും പ്രതിയെയും തുടർ നടപടിക്കായി ഹോസ്ദുർഗ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. അസി.എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്)ശ്രീനിവാസൻ പത്തിലിന്റെ …

കല്യാണം നടത്തി തരുന്നില്ല, പ്രണയത്തിന് തടസം നിന്നു; ആലപ്പുഴയിൽ മകൻ പിതാവിനേയും മാതാവിനെയും കൊന്നത് പക മൂലം

ആലപ്പുഴ: ആലപ്പുഴയിൽ മകൻ പിതാവിനേയും മാതാവിനെയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ തങ്കരാജനേയും 69 കാരി ആഗ്‌നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊന്നത്. പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാതാവ് ഇതിനെ എതിർത്തു. ഇതോടെ അവരോട് കടുത്ത പകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും ചോദ്യംചെയ്യലിൽ …

വനിതാ ഡോക്ടർ താമസ സ്ഥലത്ത് മരിച്ച നിലയില്‍

കൊച്ചി: വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്തുവരികയായിരുന്നു.കുന്നുവഴിയിലെ ഫ്‌ളാറ്റിലാണ് മീനാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഫ്‌ളാറ്റിലുള്ളവരെ വിവരം അറിയിച്ചു. ഫ്‌ളാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരുടെ …

താമരശ്ശേരിയിലെ ഒമ്പതു വയസുകാരിയുടെ മരണം മസ്തിഷ്കജ്വരം മൂലം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിലെ 9 വയസ്സുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോരങ്ങാട് ഗവ.എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി താമരശ്ശേരി കോരങ്ങാട് ആനപ്പാറപൊയിൽ സനൂപിന്റെ മകൾ അനയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. പനി ബാധിച്ച അനയയെ വ്യാഴാഴ്ച വീട്ടുകാർ ആദ്യം താമരശ്ശേരി താലൂക്ക് സർക്കാർ ആശുപത്രിയിലും പിന്നീട് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഉയർന്ന രക്തത്തിന്റെ അളവും ആരോഗ്യസ്ഥിതി വഷളായതും കാരണം അനയയെ ഉടൻ തന്നെ …

കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം മുള്ളേരിയ മെഡിക്കൽ സെന്ററിന് ബോഡി ഫ്രീസർ നൽകി

കുമ്പള: കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം മുള്ളേരിയ മെഡിക്കൽ സെന്ററിനു ബോഡി ഫ്രീസർ സംഭാവന ചെയ്തു.അടുത്തിടെ അന്തരിച്ച ഗോപാലകൃഷ്ണ ഭട്ട്, എംഎസ് ചാത്തു, പിസി കുഞ്ഞിരാമൻ എന്നിവരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങളാണ് ബോഡി ഫ്രീസർ സംഭാവന ചെയ്തത്. എംഎൽഎ സിഎച്ച് കുഞ്ഞമ്പു ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡണ്ട് സിജി മാത്യു, സംഘം ഡയറക്ടർ കെ നാസർ പ്രസംഗിച്ചു. സംഘം പ്രസിഡണ്ട് പി രഘുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ വസന്തൻ, എ പി കുശലൻ ആശംസ അറിയിച്ചു. സെക്രട്ടറി …

‘അമ്മ’ യെ നയിക്കാന്‍ വനിതകള്‍; ശ്വേതാ മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: താര സംഘടനയുടെ ചരിത്രത്തിലാദ്യമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വനിതയെത്തി.ശ്വേത മേനോന്‍ ‘അമ്മ’ പ്രസിഡന്റായും കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.ട്രഷറര്‍ ഉണ്ണി ശിവപാല്‍. നടന്‍ ദേവനെയാണ് ശ്വേത തോല്‍പ്പിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിച്ചിരുന്നത്. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. 357 പേരായിരുന്നു കഴിഞ്ഞ …

കൊല്ലംമ്പാറയില്‍ ദേശീയ പതാക ഉയര്‍ത്തിയത് കോണ്‍ഗ്രസ് കൊടിമരത്തില്‍; കണ്ണൂരില്‍ ബിജെപി കൊടിമരത്തില്‍ ദേശീയപതാക കെട്ടി, പേരാവൂരില്‍ ലീഗ് കൊടിമരത്തിലും ദേശീയപതാക

കാസര്‍കോട് /കണ്ണൂര്‍: കണ്ണൂരിലും കാസര്‍കോടും പാര്‍ടി കൊടിമരത്തില്‍ ദേശീയ പതാക കെട്ടിയതായി ആരോപണം. കൊല്ലംമ്പാറ സ്‌കൂളിന് സമീപമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തിലാണ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ ദേശീയ പതാക ഉയര്‍ത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ പതാക ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ കൊടിമരത്തില്‍ ഉയര്‍ത്തുവാന്‍ പാടില്ല എന്നതാണ് നിയമം. അങ്ങനെ ചെയ്താല്‍ അത് രാജ്യദ്രോഹ കുറ്റമാണ്. അറിഞ്ഞു കൊണ്ട് തന്നെ ദേശീയ പതാകയെ അപമാനിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. …

ടിപ്പര്‍ ലോറി ഡ്രൈവറായി അടിച്ചുപൊളി ജീവിതം; വലയില്‍ വീഴ്ത്തിയത് 20 വയസു മാത്രം പ്രായമുള്ള യുവാക്കളെ, ആറ്റടപ്പയിലെ വിഷ്ണു കുടുങ്ങിയപ്പോള്‍ പുറത്തുവന്നത്

കണ്ണൂര്‍: ആറ്റടപ്പയില്‍ വന്‍ ലഹരി വേട്ട. വീട്ടില്‍ വില്‍പനക്ക് സൂക്ഷിച്ച എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും എടക്കാട് പൊലീസ് പിടികൂടി. ലോറി ഡ്രൈവറായ ആറ്റടപ്പ സ്വദേശി പി.പി വിഷ്ണുവി(23)നെ പൊലിസ് അറസ്റ്റ് ചെയ്തു. 141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. ബംഗളൂരില്‍ നിന്നുമെത്തിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എ യുമാണ് ഇയാള്‍ അതീവ രഹസ്യമായി നാട്ടിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയാണ്. 20 വയസ് പ്രായമുള്ള …

പാര്‍ട്ടിക്കെത്തിയ 24 കാരി കൂട്ടബലാല്‍സംഗത്തിനിരയായി; പീഡിപ്പിച്ചവരില്‍ ആണ്‍സുഹൃത്തും മറ്റൊരു യുവതിയും

ന്യൂഡല്‍ഹി: പാര്‍ട്ടിക്കിടെ 24 കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി സിവില്‍ ലൈന്‍സില്‍ ഞായറാഴ്ചയാണ് സംഭവം. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തിലക് നഗര്‍ സ്വദേശിയായ 24 കാരിയാണ് ബലാത്സംഗത്തിനിരയായത്. ആണ്‍സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് 24 കാരി പാര്‍ട്ടിയില്‍ എത്തിയത്. പാര്‍ട്ടിയില്‍ വച്ച് മദ്യം കഴിച്ചതിന് പിന്നാലെ 24 കാരി മയങ്ങി വീണു. പിന്നാലെയാണ് അര്‍ധബോധാവസ്ഥയില്‍ ആണ്‍സുഹൃത്ത് അടക്കം നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. ശുചിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ …

കഴിഞ്ഞ 9 വര്‍ഷമായി കേരളത്തില്‍ പവര്‍ കട്ടോ, ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

കാസര്‍കോട്: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തില്‍ ഷെഡ്യൂള്‍ ചെയ്ത പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിന്റെ നെടുംതൂണായ ഊര്‍ജ്ജ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വൈദ്യുതി വിതരണം മേഖലയില്‍ 13015 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി.കരിന്തളം 400 കെവി ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ …

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; തിങ്കളാഴ്ച വരെ ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദം വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 17നും 18നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ …

അച്ചാംതുരുത്തി സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: അച്ചാംതുരുത്തി സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അച്ചാംതുരുത്തി കത്യന്റെമാട്ടുമ്മല്‍ എ.കെ രവീന്ദ്രന്റെയും പി.വി സുശീലയുടെയും മകന്‍ പിവി സുവീഷ്(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുമ്പാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീലേശ്വരത്തെ ബേക്കറി കടയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ഉച്ചക്ക് 2 മണിക്ക് പ്രിയദര്‍ശിനി ക്ലബ്ബ് പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൂന്നുമണിക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍. ഭാര്യ: രശ്മി. സഹോദരന്‍ …

ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറി; നടന്‍ ബിജുക്കുട്ടന് അപകടത്തില്‍ പരിക്ക്

പാലക്കാട്: വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വെളളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചകയറുകയായിരുന്നു. കാറിന്റെ മുന്‍വശം പാടേ തകര്‍ന്നു. ബിജുക്കുട്ടനും കാര്‍ ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ഇരുവരും ചികിത്സ തേടി. ആട് 3 ലൊക്കേഷനില്‍ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു അപകടം.ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് താരം കൂടുതലായി അവതരിപ്പിക്കുന്നത്. ഛോട്ടാ മുംബൈ, ഗോദ, ആന്‍മരിയ കലിപ്പിലാണ്, …

മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശി ആശുപത്രിയില്‍, പ്രതിയെ പിടികൂടി പരിക്കേറ്റ ഉദ്യോഗസ്ഥന്‍

മംഗളൂരു: മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമം. പ്രതിയെ ഉദ്യോഗസ്ഥന്‍ തന്നെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. കാസര്‍കോട് തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശി പ്രകാശ് ബാബുവിനെയാണ് കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ഷംസുദ്ദീന്‍(58) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ വെല്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലാണ് അക്രമം നടന്നത്. മദ്യപിച്ച് ബഹളം വച്ച ഷംസുദ്ദീനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രകാശ് ബാബു പ്ലാറ്റ്‌ഫോമില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ബ്ലേഡ് കൊണ്ട് കഴുത്തിന് മുറിവേല്‍പ്പിച്ചത്. ആക്രമണത്തിന് …