വലിയ പറമ്പിൽ മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണു മരിച്ചു

കാസർകോട്: മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണമരിച്ചു. വലിയ പറമ്പിൽ ആണ് സംഭവം. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ കെപിപി മനോജ് ( 38)ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് മനോജിനെ കാണാതാവുകയായിരുന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി മനോജിനെ കണ്ടെത്തി. ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ …

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു; ബന്ധുക്കളെത്തിയില്ലെങ്കിൽ മുനിസിപ്പാൽ ശ്മശാനത്തില്‍ സംസ്‌കരിക്കും

കാസർകോട്: പത്തു വർഷമായി പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ താമസിച്ച് വരുന്ന കല്യാണി (70) അന്തരിച്ചു. പരേതയുടെ മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014 ഏപ്രില്‍ 11 മുതല്‍ വൃദ്ധ സദനത്തിൽ താമസിച്ചു വരികയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഏതെങ്കിലും ബന്ധുക്കള്‍ സന്നദ്ധമാണെങ്കില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ സദനവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ആരും എത്തിയില്ലെങ്കിൽ ജൂലൈ ഒന്നിന് മുനിസിപ്പൽ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 9446680206.

നീലേശ്വരം ആലിൻ കീഴിലെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; കള്ളന്റെ ദൃശ്യം സിസിടിവിയിൽ

കാസർകോട്: പട്ടാപ്പക്കൽ നീലേശ്വരത്ത് വീട് കുത്തിതുറന്ന് കവർച്ച. സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി രവീന്ദ്രൻ്റെ ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് വൈകിട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിവരം. രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ മക്കളും ആണ് വീട്ടിൽ താമസം. മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാൽ നളിനി ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് …

മഡിയനിലെ 23 കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ കൂലോം ക്ഷേത്രത്തിന് സമീപത്തെ ബാബു – പ്രേമ ദമ്പതികളുടെ മകൻ പ്രണവ് ( 23) ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മാതാവ്ജോലി കഴിഞ്ഞ് വന്നപ്പോഴാണ്പ്രണവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സഹോദരൻ: പ്രവീൺ (ഗൾഫ്).

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ കർണാടക ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു; നിരവധി മലയാളികൾക്ക് പരിക്ക്

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 10:15ന് പുറപ്പെട്ട …

സൈക്കിളുമായി വീട്ടിലേക്ക് വരികയായിരുന്ന ഒമ്പതാം ക്ലാസുകാരൻ മതിലിടിഞ്ഞ് വീണ് മരണപ്പെട്ടു

മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയിലെ അല്‍ ഫയാസ് അലി(14) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് കുട്ടി അതിനടിയില്‍പ്പെടുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകനാണ്. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അല്‍ ഫയാസ് അലി. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഏറെനേരം കഴിഞ്ഞാണ് സംഭവം നാട്ടുകാർ അറിയുന്നത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ചേർത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലയില്‍ സ്കൂളുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽമുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.കേന്ദ്ര …

പിലിക്കോട് സ്വദേശിയായ ചുമട്ടു തൊഴിലാളി ജോലിക്കിടെ മംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പിലിക്കോട് സ്വദേശിയായ ചുമട്ടുതൊഴിലാളി മംഗളൂരുവിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പുവിന്റെയും കപ്പണക്കാൽ ചിരിയുടെയും മകൻ കെ സജീവൻ (47) ആണ് മരിച്ചത്. ബീഡി കമ്പനിയിലെ ചുമട്ടു തൊഴിലാളിയായ സജീവൻ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സജിത (നീലേശ്വരം). മക്കൾ: സാഗർ, പാർവണ (ഇരുവരും വിദ്യാർത്ഥികൾ ). സഹോദരങ്ങൾ: നളിനി, സതീശൻ( പിലിക്കോട് സർവീസ് സഹകരണ ബാങ്ക്), ശൈലജ, സജിത്ത്( ചുമട്ടുതൊഴിലാളി പടന്ന), നിഷാന്ത്. …

പെർവാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷം; കടൽ ഭിത്തിയും തീരദേശ റോഡും കടന്ന് തിരമാല, തീര മേഖല ആശങ്കയിൽ

കാസർകോട് : മഴ ശക്തമായതോടെ പെർവാഡ് കടപ്പുറത്തെ തീരദേശ നിവാസികളുടെ നെഞ്ചിടിപ്പ് കൂടി. ഓരോ കാലവർഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല. രൂക്ഷമായ കടലാക്രമണം തന്നെയാണ് പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്നത്. മുൻവർഷങ്ങളിലെ രൂക്ഷമായ കടലാക്രമണങ്ങളെ ചെറുക്കാൻ പ്രദേശത്ത് നിർമ്മിച്ച കടൽ ഭിത്തികൾക്കൊന്നും കഴിഞ്ഞിരുന്നില്ല. കടൽ ഭിത്തികളൊക്കെ കടൽ തന്നെ കൊണ്ടുപോയി. ശേഷിച്ചവയും ഇപ്പോൾ കടലെടുത്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞവർഷം കടൽ 200 മീറ്ററുകളോളം കരകവർന്നപ്പോൾ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. നിരവധി …

മൂന്നുദിവസം അതിതീവ്ര മഴ; സംസ്ഥാനത്തെ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ഇടുക്കിയിലെയും പത്തനംതിട്ടയിലെയും വയനാട്ടിലെയും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. മൂന്നുദിവസം സംസ്ഥാനത്ത് അത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. പത്തനംതിട്ടയിലും കണ്ണൂരിലും നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ …

മലയാളികളുടെ പ്രിയ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് ഇന്ന് 66-ാം പിറന്നാൾ

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു ഇന്ന് 66-ാം പിറന്നാൾ. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍. . സിനിമയ്ക്കും രാഷ്ട്രീയത്തിലുമൊപ്പം ആതുരസേവനരംഗത്തും തന്റെ സാന്നിധ്യമറിയിച്ച് രാഷ്ട്രീയത്തിലെ നന്മമുഖമായിമാറിയ സുരേഷ് ഗോപി ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച് മൂന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയുമായി.1958ലാണ് ജനനം. 1965ല്‍ കെ എസ് സേതുമാധവന്റെ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി സിനിമയിൽ എത്തിയത്. മമ്മൂട്ടി, മോഹൻലാൽ സൂപ്പർതാരങ്ങൾക്കൊപ്പം …

ഉള്ളാളിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; ദാരുണസംഭവം ഇന്ന് പുലർച്ചെ

മംഗ്‌ളൂരു: ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് തകര്‍ന്ന വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ഉള്ളാള്‍, മുഡൂര്‍, കുത്താറുമദനി നഗറിലെ യാസിന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന(17), റിയാന (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടിനകത്തു ഉറങ്ങിക്കിടന്നതായിരുന്നു. പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് വീട്ടിന് സമീപത്തെ മതില്‍ ഇടിഞ്ഞു വീട്ടിന് മുകളില്‍ പതിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരും പൊലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്നു പേരുടെ മൃതദേഹം പുറത്തെടുത്തു. ഒടുവില്‍ …

വരന്റെ സ്വഭാവം മോശമായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി; വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്

വിവാഹത്തിൽനിന്ന് പിൻമാറിയതറിഞ്ഞ വരൻ യുവതിയുടെ വീടിനു നേരെ വെടിവച്ചു. സംഭവത്തിൽ കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്. വെടിയുണ്ടയേറ്റ് വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർഅബു താഹിറിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറാനുള്ള കാരണം. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. അബു താഹിർ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലാണ്.

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മ‍ഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മ‍ഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം 6 ജില്ലകളിൽ ശക്തമായ മ‍ഴ മുന്നറിയപ്പായ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് അതിശക്തമ‍ഴ മുന്നറിയിപ്പ്. അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ …

കാഞ്ഞങ്ങാട് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കുഴഞ്ഞുവീണ ഓട്ടോ ഡ്രൈവർ മരിച്ചു. ചെമ്മട്ടംവയൽ അടമ്പിലെ മോഹനൻ എന്ന നിട്ടൂർപ്രകാശൻ (50) ആണ് മരിച്ചത്.കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് വെച്ച് ഹൃദയാഘതത്തെ തുടർന്ന് കുഴഞ്ഞ് വീണ പ്രകാശനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. .പരേതരായ പാറക്കണ്ടത്തിൽ തമ്പാൻ പൊതുവാളുടേയും നിട്ടൂർ കുഞ്ഞിപ്പെണ്ണ് അമ്മയുടേയും മകനാണ്. ഭാര്യ: സതീദേവി. മക്കൾ: മഞ്ജിമ മോഹൻ, ദേവാഞ്ജന ( ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഗംഗാധരൻ, ദാക്ഷായണി, ശോഭ, മുരളി, ശ്രീജ.

എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന ഭർതൃമതിയായ യുവതി മരിച്ചു

കാസർകോട്: എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ വാഴക്കോട് സ്വദേശി സുനിലിന്റെ ഭാര്യ കെ ശ്രീപ്രിയ (23) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് യുവതി എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തിങ്കളാഴ്ച അർദ്ധരാത്രിയോടെ മരണപ്പെട്ടു. ഹൊസ്ദുർഗ് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ മൃതദേഹം യുവതിയുടെ ബന്തടുക്ക മാണിമൂലയിലെ വീട്ടിൽ എത്തിക്കും. മരണകാരണം …

പരപ്പയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മരണ കാരണംവ്യക്തമല്ല. മൃതദേഹം ജില്ലാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഡെങ്കിപനി ബാധിച്ചു നേരത്തെ ചികിൽസയിൽ കഴിഞ്ഞിരുന്നു. അവിവാഹിതനാണ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: രതീഷ്, രജിത.

‘നീയിറങ്ങിവാ.. നീയെന്നെ ചതിച്ചു…’, വിവാഹ ദിവസം മേക്കപ്പിടുന്നതിനിടെ 22 കാരിയെ വെടിവച്ചുകൊന്ന് കാമുകന്‍

വിവാഹദിവസം മേക്കപ്പിടുന്നതിനിടെ 22കാരിയെ മുന്‍ കാമുകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ബ്യൂട്ടി പാര്‍ലറില്‍ യുവതി മേക്കപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം. മധ്യപ്രദേശിലെ ധാതിയ സ്വദേശിനി കാജല്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി ദീപക് ഒളിവിലാണ്. കാജല്‍ പുറത്തു വരൂ, നീ എന്നെ ചതിച്ചു’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ദീപക് യുവതിയെ ആക്രമിച്ചത്. തൂവാല കൊണ്ട് മുഖം മറച്ചായിരുന്നു പ്രതി ഇവിടേയ്ക്ക് എത്തിയത്. തുടര്‍ന്ന് പുറത്തേക്ക് വിളിച്ചശേഷം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ കാജലിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും …