പെരിയ പുതിയകുടി കൃഷ്ണന്‍ നായര്‍ അന്തരിച്ചു

കുണ്ടംകുഴി: പെരിയ പുതിയകുടി കൃഷ്ണന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യ: മേലത്ത് നാരായണി അമ്മ. മക്കള്‍: മേലത്ത് സുരേഷ്(ദുബായ്), എം പവിത്രന്‍(കുണ്ടംകുഴി), എം ജയശ്രീ (ശങ്കരംകാട്), എം വിജയശ്രീ (ചാമക്കുഴി), എം വിശാലന്‍ (മോലോത്തുംകാല്‍). മരുമക്കള്‍: ദാമോദരന്‍ (ശങ്കരംകാട്), ശശീന്ദ്രന്‍(ചാമക്കുഴി), എം ആരതി (തൊട്ടത്തില്‍കണ്ടം), ശ്രീജ വി (പെരുമ്പള), ജ്യോതി (പുത്തൂര്‍). സഹോദരങ്ങള്‍: നഞ്ചില്‍ ലക്ഷ്മി അമ്മ, ഇന്ദ്രാണി അമ്മ (നീലേശ്വരം), ശാരദ അമ്മ (പെരുമ്പള), കര്‍ത്യായാനി (പെരുമ്പള), ഭവാനി അമ്മ (പൊയ്നാച്ചി). പരേതനായ പെരിയ മാധവന്‍ …

ബാബു കാണാമറയത്തുതന്നെ, രണ്ടരവര്‍ഷം പിന്നിട്ടിട്ടും കാണാതായ പടന്നക്കടപ്പുറത്തെ അധ്യാപകനെ കണ്ടെത്താനായില്ല

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം കാണാതായ അധ്യാപകനെ രണ്ടരവര്‍ഷം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. പൊറോപ്പാട് സ്വദേശി ബാബു(44) 2022 ഡിസംബര്‍ പത്തുമുതല്‍ ഒളിവിലാണ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ അധ്യാപകനില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് വിദ്യാര്‍ഥി തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ചന്തേര പൊലീസ് അധ്യാപകനെ പ്രതി ചേര്‍ത്ത് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. പിറ്റേദിവസം പ്രതിയായ അധ്യാപകന്‍ സ്‌കൂളിലെത്തിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. മോഡല്‍ പരീക്ഷക്കിടെ ഇപ്പോ വരാമെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്ന് പോവുകയായിരുന്നു. സ്‌കൂളിന് സമീപത്തെ കടല്‍ത്തീരത്ത് …

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം; 5.1 തീവ്രത

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 6.10ന് ആണ് സംഭവം. കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപവും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം കൊൽക്കത്ത നിവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ലോ കോളേജ് വിദ്യാര്‍ഥിനി വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും മൗസ മെഹ്റിസിനെയാണ്(21) വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് മൗസ. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്തെ പെയിങ്ങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയില്‍ എത്തിയപ്പോള്‍ മൗസയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ചേവായൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

സ്ത്രീശക്തി പുരസ്കാര നിറവിൽ സതി കൊടക്കാട്

കാസർകോട്: എഴുത്തുകാരി സതി കൊടക്കാടിന് സംസ്ഥാന വനിതാ കമ്മീഷൻ സ്ത്രീശക്തി പുരസ്കാരം. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് വച്ച് മന്ത്രി വീണാ ജോർജ് പുരസ്കാരം സമ്മാനിക്കും.സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ് 2 രോഗം ബാധിച്ച, കാസർകോട് കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശി എം.വി.സതി (സതി കൊടക്കാട്) പേന മുറുകെ പിടിക്കാൻ പോലുമാവാത്ത അവസ്ഥയിലിരുന്ന് എഴുതിക്കൂട്ടിയത് രണ്ടു പുസ്തകങ്ങളാണ്. ‘ഗുളിക വരച്ച ചിത്രങ്ങൾ’ എന്ന കഥാസമാഹാരവും ‘കാൽവരയിലെ മാലാഖ’ എന്ന കവിതാസമാഹാരവും. ജന്മനാ രോഗം തളർത്തിയ സതിക്ക് നടക്കാനോ കൈകൾ ശരിയായി …

കൂട്ട കൊലയ്ക്ക് കാരണം പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തത്?; ഫര്‍സാന ബിരുദ വിദ്യാര്‍ത്ഥി, ആദ്യം കൊലപ്പെടുത്തിയത് പിതാവിന്റെ മാതാവിനെ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതെന്ന് വിവരം. കൊല്ലപ്പെട്ട ഫര്‍സാനയുമായുള്ള പ്രതിയുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊടും ക്രൂരത ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തിങ്കളാഴ്ച രാവിലെയാണ് ഫർസാനയെ പ്രതി വീട്ടില്‍ നിന്നും ഇറക്കി പേരുമലയിലെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുരുക്കോണം സ്വദേശിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് അഫാസിനൊപ്പം ഇറങ്ങി വരികയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായ കാര്യം പറയാൻ അഫാൻ ഒടുവില്‍ പോയത് പാങ്ങോടുള്ള പിതാവിന്റെ …

കേരളത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം; ആറുപേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് യുവാവ് , സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് 5 പേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാൻ(23) ആണ് ക്രൂരത ചെയ്തത്. കൊല്ലപ്പെട്ടവരില്‍ യുവാവിന്‍റെ പെണ്‍സുഹൃത്തും സഹോദരനും ഉള്‍പ്പെടുന്നു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവാവിന്‍റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഈ …

ചേട്ടന്റെ മരണവിവരമറിയിക്കാൻ അന്വേഷിക്കുന്നതിനിടെ അനുജൻ കായംകുളത്ത് മരിച്ച നിലയിൽ; ഇരുവരുടെയും സംസ്കാരം ഒരുമിച്ച്

കോട്ടയം: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാൻ ശ്രമിക്കുന്നതിനിടെ അനുജനും മരണപ്പെട്ടതായി വിവരം ലഭിച്ചു. എരുമേലി നെടുങ്കാവയൽ ചാത്തനാംകുഴി സി.ആർ.മധു (51) ആന്ധ്രയിൽ ശനിയാഴ്ചയാണു മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ അനുജൻ സി.ആർ.സന്തോഷ്(45) ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ആഴ്ചകൾക്കു മുൻപു വീട്ടിൽനിന്നു പോയത്. ജേഷ്ഠൻ മരിച്ചപ്പോൾ വീട്ടുകാർ ഫോൺ വഴി ബന്ധപ്പെട്ടെങ്കിലും സന്തോഷിന് വിവരം കൈമാറാൻ കഴിഞ്ഞില്ല. അതിനാൽ സമൂഹമാധ്യമം വഴി അന്വേഷിക്കുന്നതിനിടെ അനുജനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കായംകുളം പൊലീസ് ആണ് ബന്ധുക്കളെ വിവരമറിയിച്ചത്. ഞായറാഴ്ച രാവിലെ കായംകുളം ബസ് സ്റ്റാൻഡിലെ …

ആറളത്ത് യുഡിഎഫ്- ബിജെപി ഹർത്താൽ തുടങ്ങി, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും, സർവ്വകക്ഷിയോഗം വൈകിട്ട്

കണ്ണൂര്‍: കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് ബിജെപി നേതൃത്വത്തിൻ്റെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് ശേഷം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആറളം ഫാം സന്ദർശിക്കും. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിക്കാൻ ഇടയായ സംഭവത്തെ തുടർന്ന് തിങ്കളാഴ്ച സർവകക്ഷി യോഗം വിളിച്ചു ചേർക്കാൻ കണ്ണൂർ ജില്ലാ ദുരന്ത നിവാരണ …

ബേഡകം, കൊളത്തൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

കാസർകോട്: കഴിഞ്ഞ ഒന്നരമാസമായി പുലി ഭീതി നിലനിൽക്കുന്ന ബേഡകം , കൊളത്തൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. ഞായറാഴ്ച രാത്രിയാണ് നിടു വോട്ടു സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. ആവലു ങ്കാലിലെ മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയുടെ സാന്നിധ്യം പറഞ്ഞുകേട്ടിട്ടുള്ള മേഖലയാണിത്. രണ്ടാഴ്ച മുമ്പ് സമീപപ്രദേശമായ മടന്തക്കോട്ട് പുലിമട പോലൊരു ഗുഹയ്ക്കകത്തു പുലിയെ കണ്ടെത്തിയിരുന്നു. വനം വകുപ്പ് …

വീണ്ടും ജീവനെടുത്ത് കാട്ടാന; ആറളത്ത് ആദിവാസി ദമ്പതികളെ ചവിട്ടിക്കൊന്നു, സ്ഥലത്ത് ജനങ്ങളുടെ പ്രതിഷേധം

കണ്ണൂർ: സംസ്ഥാനത്തെ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കണ്ണൂർ ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.ഇവരുടെ വീടിന് സമീപത്താണ് സംഭവം. അക്രമത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കശുവണ്ടിത്തോട്ടത്തില്‍ വെച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ഇവരെ ആക്രമിച്ചത്. സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് …

നിര്‍ധന യുവതി; ചികില്‍സയ്ക്ക് ഉദാരമതികളുടെ സഹായം തേടുന്നു

കാസര്‍കോട്: ലൂക്കീമിയ ബാധിച്ച് ഗുരുതരനിലയില്‍ ചികില്‍സയില്‍ കഴിയുന്ന നിര്‍ധന യുവതി ഉദാരമതികളോടു ചികില്‍സാ സഹായം അഭ്യര്‍ഥിച്ചു. കാറഡുക്ക മുണ്ടോള്‍മൂലയിലെ നളിനിയുടെ മകള്‍ സുജാതയാണ് ചികില്‍സാ സഹായം തേടുന്നത്. രോഗബാധിതയായ സുജാത മൂന്നു വര്‍ഷമായി ചികില്‍സായിലാണ്. ഇപ്പോള്‍ തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് മജ്ജയെ ബാധിക്കുന്ന ക്യാന്‍സറാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. മജ്ജ മാറ്റിവക്കുകയാണ് ഏക പരിഹാരമാര്‍ഗം. ഇതിന് ഭാരിച്ച തുക ആവശ്യമുണ്ട്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഇതുവരെയുള്ള ചികില്‍സ നടത്തിയിരുന്നു. ഇവര്‍ക്ക് പറക്കമുറ്റാത്ത രണ്ട് കുട്ടികളുമുണ്ട്. …

മഞ്ചേശ്വരം കുണ്ടുകുടുക്ക ബീച്ചില്‍ തിരയില്‍പെട്ടു കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ഹൊസബെട്ടു കുണ്ടുകുടുക്ക ബീച്ചില്‍ തിരയില്‍പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കടമ്പാര്‍ ബെജ്ജ റോഡിലെ ഭാസ്‌കര(56)ന്റെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കുമ്പള കോസ്റ്റല്‍ പൊലീസ് കുണ്ടുകുടുക്കയ്ക്ക് സമീപം കടലില്‍ കണ്ടെത്തിയത്. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭാസ്‌കരനെ തിരയില്‍പെട്ട് കാണാതായത്. ഭാര്യ മാലതിയും ബീച്ചില്‍ ഒപ്പം വന്നിരുന്നു. സ്‌കൂട്ടര്‍ കടല്‍ത്തീരത്തിന് സമീപം നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് കടപ്പുറത്ത് വീണുകിടക്കുന്ന മാലതിയെ കണ്ടത്. പിന്നീടാണ് ഒപ്പമുണ്ടായിരുന്ന ആളെയും …

തൊണ്ടയില്‍ പാല്‍ കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊല്ലം: കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്റെയും റിനിയുടെയും മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെ എന്തോ ശബ്ദം കേട്ടാണ് കുട്ടിയെ ശ്രദ്ധിച്ചത്. അനക്കമില്ലായെന്ന് മനസിലായതോടെ കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

നേരം പുലര്‍ച്ചെയായിട്ടും വഴക്ക് തീര്‍ന്നില്ല; സ്വത്ത് തര്‍ക്കത്തില്‍ ജ്യേഷ്ഠനെ അനുജന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ചെങ്ങന്നൂരില്‍ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം ജ്യേഷ്ഠ സഹോദരന്റെ കൊലപാതക ത്തില്‍ കലാശിച്ചു. തിട്ടമേല്‍ ഉഴത്തില്‍ ചക്രപാണി വീട്ടില്‍ പിജെ ശശീധരന്റെ മകന്‍ പ്രസന്നന്‍ (47) മരിച്ചത്. അനുജന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും കുടുംബ സ്വത്ത് വീതം വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കിക്കുകയായിരുന്നു. അതിനിടെ അനുജന്‍ കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് സഹോദരനെ കൊലപ്പെടുത്തിയത്. മരിച്ച പ്രസന്നന്‍ അവിവാഹിതനാണ്. മരിച്ച പ്രസന്നന്‍ അനുജന്‍ പ്രസാദിന്റെ കാല്‍ മുന്‍പ് തല്ലി …

വിര്‍ജീനിയയില്‍ വാഹന പരിശോധനക്കിടയില്‍ 2 പൊലീകാരെ വെടിവച്ചു കൊലപ്പെടുത്തി

പി പി ചെറിയാന്‍ വിര്‍ജീനിയ ബീച്ച്(വിര്‍ജീനിയ): വിര്‍ജീനിയയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാര്‍ വാഹന പരിശോധനക്കിടയില്‍ വെടിയേറ്റ് മരിച്ചു. കാലഹരണപ്പെട്ട ലൈസന്‍സുകള്‍, വാഹനം തടഞ്ഞു നിറുത്തി പരിശോധിക്കുന്നതിനിടയിലാണ് കാമറൂണ്‍ ഗിര്‍വിന്‍, ക്രിസ്റ്റഫര്‍ റീസ് എന്നീ പൊലീസുകാര്‍ കൊല്ലപ്പെട്ടതെന്നു വിര്‍ജീനിയ ബീച്ച് പൊലീസ് മേധാവി പോള്‍ ന്യൂഡിഗേറ്റ് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ജോണ്‍ മക്കോയ് മൂന്നാമ(42)നോട് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തുകയും പിന്നീട് വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍, മക്കോയ് ഒരു പിസ്റ്റള്‍ പുറത്തെടുത്ത് …

നീലേശ്വരം പുതുക്കൈ സ്വദേശിയായ റിട്ട. എസ്‌ഐ ടികെ പവിത്രന്‍ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം പുതുക്കൈ സ്വദേശി അജ്ഞനത്തില്‍ റിട്ട. എസ്‌ഐ ടികെ പവിത്രന്‍(61) അന്തരിച്ചു. ഭാര്യ: ശ്രീലത (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്). മക്കള്‍: അജ്ജന, ഹരിമുരളി.സഹോദരങ്ങള്‍: സുമതി (അതിയാമ്പൂര്‍), മണികണ്ഠന്‍(മാവുങ്കാല്‍), വിജയകുമാര്‍(മാവുങ്കാല്‍), പരേതനായ സുരേശന്‍.

‘കോണ്‍ഗ്രസിന് മികച്ച നേതൃത്വമില്ല; പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എനിക്ക് മറ്റ് വഴികളുണ്ട്’ – ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിക്ക് നിലവില്‍ നേതൃപ്രതിസന്ധിയുണ്ട്. പാര്‍ട്ടി ഇനിയും കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൂന്നാം തവണയും തിരിച്ചടി നേരിടുമെന്നും തന്നെ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. ‘പാര്‍ട്ടി തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പാര്‍ട്ടിക്ക് വേണ്ടി …