വിൽപ്പനക്കായി ഹാഷിഷ് കൈവശം വെച്ച പടന്നക്കാട് സ്വദേശിക്ക് പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട് : മയക്കുമരുന്ന്, ഹാഷിഷ് ഓയിൽ എന്നിവ അനധികൃത വില്പനക്കായി കൈവശം വച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. പടന്നക്കാട് ബിസ്മില്ലാ ഹൗസിലെ എ സി റിയാസിനെ(29)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ.കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി അധികതടവും അനുഭവിക്കണം. 2022 സപ്തംബർ 29ന് ഉച്ചയ്ക്ക് ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള റിസോർട്ടിൽ വച്ചാണ് പ്രതിയിൽ നിന്ന് മയക്ക് മരുന്ന്, ഹാഷിഷ് …

വന്ദേ ഭാരത് എക്‌സ്പ്രസ്‌ ട്രെയിൻ വരുന്നതിനിടെ പാളത്തിൽ കോൺക്രീറ്റ് മിക്സിങ് മെഷീൻ വാഹനം, എമർജൻസി ബ്രേക്ക് ഇട്ട് ലോക്കോ പൈലറ്റ്, പയ്യന്നൂരിൽ ഒഴിവായത് വൻ ദുരന്തം, റെയിൽവേ അന്വേഷണം ആരംഭിച്ചു

പയ്യന്നൂർ: കാസർകോട് നിന്ന് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്‌ ട്രെയിൻ വരുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് യന്ത്ര വാഹനം പാളം മുറിച്ചു കടന്നു പോയി. ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കർണാടക സ്വദേശിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പയ്യന്നൂരിൽ പ്ലാറ്റ്‌ഫോം ഉയർത്തുന്നതിനുള്ള പ്രവർത്തികൾ നടക്കുന്നുണ്ടായിരുന്നു. കോൺക്രീറ്റ് മിക്സിങ് വാഹനം നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നു. കാസർകോട് നിന്ന് പുറപ്പെട്ട ട്രെയിൻ പയ്യന്നൂരിലെത്താറായപ്പോൾ വാഹനം …

എഡിഎമ്മിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തു. മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കല്‍ ഹെല്‍പ്പറാണ് പ്രശാന്തന്‍. എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാള്‍ സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് ഈ സസ്‌പെന്‍ഷന്‍. പരിയാരം മെഡിക്കല്‍ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ റഗുലറൈസ് ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്. പെട്രോള്‍ പമ്പിന് …

കോടി ബീച്ചില്‍ നീന്തുന്നതിനിടെ രണ്ട് പേര്‍ തിരയില്‍പെട്ട് മുങ്ങിമരിച്ചു

മംഗളൂരു: ഉഡുപ്പി കോടി ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പെട്ട രണ്ട് പേര്‍ മുങ്ങിമരിച്ചു. ബംഗളൂരുവിലെ ഹസനല്ലി സ്വദേശി അജയ്, കുന്ദാപൂര്‍ താലൂക്കിലെ അങ്കള്ളി സ്വദേശി സന്തോഷ് എന്നിവരാണ് മരിച്ചത്.ബംഗളൂരുവില്‍ നിന്ന് എത്തിയ സുഹൃത്ത് അജയനെ കോടി ബീച്ച് കാണിക്കാന്‍ എത്തിയതായിരുന്നു. നീന്തുന്നതിനിടെ തിരമാലകളില്‍ പെട്ട ഇരുവരും ഒഴുകിപ്പോയി. വിവരത്തെ തുടര്‍ന്ന് എത്തിയ നാട്ടുകാരായ മത്സ്യത്തൊഴിലാളികളും നീന്തല്‍ വിദഗ്ധരും തിരച്ചിലില്‍ അജയന്റെ മൃതദേഹം ആദ്യം കണ്ടെടുത്തു. സന്തോഷിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. കുന്ദാപുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മസാജ് പാര്‍ലര്‍ ജീവനക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി; ഭര്‍ത്താവിനെ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ പറഞ്ഞയച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പൊലീസുകാരന്‍ അറസ്റ്റില്‍

ചെന്നൈ: മസാജ് പാര്‍ലര്‍ ജീവനക്കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ബാവുഷ (28) ആണ് അറസ്റ്റിലായത്. ചെന്നൈയിലാണ് സംഭവം. ഒക്ടോബര്‍ 17ന് രാത്രി 10 മണിയോടെയാണ് സംഭവം.ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ അയല്‍വാസിയോട് പൊലീസുകാരന്‍ സംസാരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന ബാവുഷ വീട്ടില്‍ അതിക്രമിച്ച കയറി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതിനാല്‍ അറസ്റ്റ് ചെയ്യാനാണ് താന്‍ വന്നതെന്ന് ബാവുഷ പറയുകയും കേസ് പിന്‍വലിക്കണമെങ്കില്‍ ഒരു …

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിന്റെ 52 പവനുമായി വരന്‍ മുങ്ങി; പിന്നെ ആഢംബര ജീവിതം, വധുവിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് പൊക്കിയപ്പോള്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര പള്ളിച്ചല്‍ കലമ്പാട്ടുവിള ദേവീകൃപയില്‍ അനന്തുവാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്.വര്‍ക്കല സ്വദേശിയായ യുവതിയുമായായിരുന്നു അനന്തുവിന്റെ വിവാഹം. വര്‍ക്കല താജ് ഗേറ്റ് വേയില്‍ വെച്ച് ആഢംബര വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് ആദ്യദിവസം മുതല്‍ അനന്തുവും കുടുംബവും സ്ത്രീധനം ചോദിച്ച് യുവതിയെ മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്.യുവതിയുടെ പേരിലുള്ള വസ്തുവും വീടും …

തുലാം പത്ത് നാളെ, ഇനി തെയ്യക്കാലം; വരവേല്‍ക്കാനൊരുങ്ങി ഉത്തരകേരളം

കാസര്‍കോട്: നാളെ തുലാം പത്ത്. മറ്റൊരു തെയ്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും തറവാടുകളും. തുലാം പത്തു മുതലാണ് വടക്കേ മലബാറില്‍ തെയ്യക്കാലം തുടങ്ങുന്നത്. കുരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങള്‍ക്ക് ജീവനേകാന്‍ തെയ്യം കെട്ടുന്നവര്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലും നാളെ തെയ്യം അരങ്ങിലെത്തുന്നതോടെ ഉത്തരകേരളത്തിലെ കളിയാട്ടങ്ങള്‍ക്ക് തുടക്കമാവും. അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം ഇനി തട്ടകങ്ങളില്‍ ആളും ആരവവും നിറയും. ഉത്തരകേരളത്തിലും, കര്‍ണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളില്‍ ഒന്നാണ് അനുഷ്ഠാന …

മംഗല്‍പ്പാടി പഞ്ചായത്ത് വിഭജനമോ, നഗരസഭയോ ഇല്ല; ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് കൈമാറി

കാസര്‍കോട്: ജനസംഖ്യാനുപാധികമായി പഞ്ചായത്ത് വിഭജനമോ നഗരസഭയോ ആകേണ്ട മംഗല്‍പ്പാടിയെ ഇത്തവണയും കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍. പഞ്ചായത്ത് രണ്ടായി വിഭജിക്കുകയോ, നഗരസഭയായി ഉയര്‍ത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മംഗല്‍പ്പാടി പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കുക സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ വാദം. വിഷയത്തില്‍ മംഗല്‍പ്പാടി പഞ്ചായത്ത് അംഗം മജീദ് പച്ചമ്പള അഭിഭാഷകന്‍ അനസ് ഷംനാട് മുഖേന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടും. കേരള പഞ്ചായത്ത് രാജ് …

പെര്‍മുദയിലെ ഹോട്ടല്‍ വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച; വെള്ളിയാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും മോഷണം പോയി

കാസര്‍കോട്: പെര്‍മുദയിലെ ഹോട്ടല്‍ വ്യാപാരി രാമകൃഷ്ണന്റെ വീട്ടില്‍ കവര്‍ച്ച. വെള്ളിയാഭരണങ്ങളും ഇരുപതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷണം പോയി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്നും രാത്രി വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കവര്‍ച്ച നടത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. 2017ലും ഈവീട്ടില്‍ സമാനമായ കവര്‍ച്ച നടന്നിരുന്നു. വീട് കുത്തിത്തുറന്ന് …

വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ച് ഭര്‍ത്താവിനെ കെട്ടിയിട്ട് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; വിഡിയോ ചിത്രീകരിച്ചു; ഏഴുയുവാക്കള്‍ പിടിയില്‍

ഭോപ്പാല്‍: ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നവവധു കൂട്ടബലാത്സംഗത്തിന് ഇരയായി. എട്ട് പേര്‍ ചേര്‍ന്നാണ് 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം കൂട്ടബലാത്സംഗത്തിരയാക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുയുവാക്കള്‍ പിടിയിലായി.ഒക്ടോബര്‍ 21 ന് മധ്യപ്രദേശിലെ റിവ ജില്ലയിലുള്ള ഗുര്‍ഹ് എന്ന പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യുവതി അടുത്ത ദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രേവ പൊലീസ് എട്ട് പ്രതികളില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. രാംകിഷന്‍ കോരി, ദീപക് …

ശബരിമല തീര്‍ഥാടകര്‍ക്ക് സന്തോഷ വാര്‍ത്ത; വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി

ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ നാളികേരം ഇടംപിടിച്ചിട്ടുണ്ട്. ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത് കൈയിലുള്ള ബാഗില്‍ കയറ്റി കൊണ്ടുപോകാന്‍ മുന്‍പ് സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് …

ദമ്പതികള്‍ ചമഞ്ഞ് മയക്കുമരുന്ന് കടത്ത്; വ്യാജ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്ന് പിടികൂടിയത് 101 ഗ്രാം എം.ഡി.എം.എ

ബംഗളൂരുവില്‍ നിന്ന് സ്വിഫ്റ്റ് കാറില്‍ എം.ഡി.എം.എ കടത്തിയ വ്യാജ ദമ്പതികള്‍ അറസ്റ്റില്‍.കോഴിക്കോട് പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുരളീധരന്റെ മകന്‍ മുഹമ്മദ് അമീര്‍(36), അമീറിനോടൊപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര സല്‍മ ഖത്തൂണ്‍(30) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുപുഴ ചെക്പോസറ്റില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. സ്വിഫ്റ്റ് കാറില്‍ …

ഏഴുമാസം ഗര്‍ഭിണിയായ കാമുകിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടി, കാമുകനും സുഹൃത്തും പിടിയില്‍, മറ്റൊരാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

ന്യൂഡല്‍ഹി: വിവാഹം കഴിക്കണമെന്ന് കാമുകനോട് വാശിപിടിച്ച ഏഴുമാസം ഗര്‍ഭിണിയായ കാമുകിയെ കൂട്ടുകാരുമായി ചേര്‍ന്ന് കാമുകന്‍ കൊന്നുകുഴിച്ചുമൂടി. ഡല്‍ഹി നാന്‍ഗ്ലോയി സ്വദേശിനിയായ സോണിയാണ്(19) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകന്‍ സഞ്ജു എന്ന സലീമും ഒരു സുഹൃത്തും അറസ്റ്റിലായി. സലീമിന്റെ മറ്റൊരു ചങ്ങാതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സോണിയ സലിമുമായി ചങ്ങാതിയാവുകയായിരുന്നു. ചങ്ങാത്തം പ്രേമത്തില്‍ കലാശിച്ചു. ഏഴുമാസം ഗര്‍ഭിണിയായതോടെ വിവാഹത്തിന് സോണിയ സലീമിനെ നിര്‍ബന്ധിച്ചു. ഏഴുമാസം വളര്‍ച്ചയെത്തിയ കുട്ടിയെ നശിപ്പിക്കാനായിരുന്നു കാമുകനായ സലീമിന്റെ നിര്‍ദ്ദേശമെന്ന് …

തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം; ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം. അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെയെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നതെന്ന് …

എൻജിനീയറായ കാസർകോട് സ്വദേശിനി ബംഗളൂരുവിൽ അന്തരിച്ചു

കാസർകോട്: ബംഗളൂരുവിൽ എന്‍ജിനിയറായ ഉദുമ സ്വദേശിനി മരിച്ചു. കുണ്ടോളംപാറയിലെ അനുപമ (38) ആണ് മരിച്ചത്. കാസര്‍കോട് ഉളിയത്തടുക്കയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പരേതനായ സീതാരാമയുടെയും മുൻ അധ്യാപിക സരോജിനിയുടെയും മകളാണ്. ഭര്‍ത്താവ്: കൗശിക്. മകന്‍: അഭിജിത്ത് (ഒന്‍പതാം തരം വിദ്യാര്‍ഥി കേന്ദ്രീയ വിദ്യാലയം ഉദയഗിരി). സഹോദരി: അനസൂയ (ക്ലാര്‍ക്ക് കാറുഡുക്ക ബ്ലോക്ക് പഞ്ചായത്ത്). സഞ്ചയനം ഞായറാഴ്ച.

മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്നു: എം.കെ മുനീർ

കാസർകോട്: ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ തീവ്രവാദ കേന്ദ്രമാക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണെന്ന് മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ.എം.കെ മുനീർ പറഞ്ഞു. ഇടത് സർക്കാറിൻ്റെ മാഫിയ ഭരണത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല പ്രക്ഷോഭങ്ങളുടെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു …

ഓട്ടോറിക്ഷയിൽനിന്ന് 3 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: കഞ്ചാവ് കൈവശം വച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പടന്ന ആലക്കോൽ സുഹ്‌റ മൻസിലിലെ നൂർ മുഹമ്മദ് എന്ന നൂറു ( 44 )വിനെയാണ് ജില്ലാ അഡീഷണൽ ഡിസ്ടിക്റ്റ് ആന്റ് സെഷൻസ് കോടതി (2) ജഡ്ജ് പ്രിയ കെ.ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും വിധിച്ചു. 2012 നവംബർ 13നു അജാന്നൂർ നോർത്ത് കോട്ടച്ചേരിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടികൂടിയ കേസിലെ …

ഡാന ചുഴലിക്കാറ്റ്; ബംഗാളില്‍ ഒരു മരണം

ന്യൂഡല്‍ഹി: ശക്തമായ ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. ഈസ്റ്റ് മിഡ്നാപൂരിലെ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് ഡാന തീരത്തെത്തിയത്, ഇതോടെ ഒഡീഷയും പശ്ചിമ ബംഗാളും നേരിയ നാശനഷ്ടങ്ങള്‍ നേരിട്ടു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വടക്കന്‍ ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയ്ക്കും ഇടയില്‍ ആണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, പശ്ചിമ ബംഗാളിലെ നെതാജി സുബാസ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളവും ഭുവനേശ്വര്‍ വിമാനത്താവളവും …