തല നദിയിൽ, കൈ വയലിൽ; ഭാര്യയും 3 കാമുകന്മാരും ചേർന്ന് 62 വയസ്സുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിഞ്ഞു

ലക്നൗ: ഭാര്യയും 3 കാമുകന്മാരും ചേർന്ന് 62 വയസ്സുകാരനെ കൊന്ന് മൃതദേഹം 10 കഷണങ്ങളാക്കി പല ഇടങ്ങളിലായി വലിച്ചെറിഞ്ഞു. വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാരനായ ദേവേന്ദ്രറാമാണ് മരിച്ചത്. ഭാര്യ മായ (55) കുറ്റസമ്മതം നടത്തി. ഉത്തർപ്രദേശിലെ സിക്കന്ദർപുറിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്തെ വയലിൽ നിന്നും മനുഷ്യന്റെ കൈയുടെ ഭാഗം കണ്ടെത്തിയിരുന്നു. അന്നേദിവസം വൈകുന്നേരം ഭർത്താവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മായ പൊലീസിനെ സമീപിച്ചു. ബിഹാറിലെ ബക്സർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകളെ കൂട്ടാൻ പോയ ദേവേന്ദ്രറാമിനെ കാണാനില്ലെന്നും ഫോണിൽ …

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പില്‍ തീപിടിത്തം; വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു

കല്‍പറ്റ: വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പില്‍ തീപിടിത്തം. ആയിരം ഏക്കറിലെ തേയില ഫാക്ടറിക്ക് പിറകിലുള്ള കള്ള് ഷാപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീ പിടിച്ചത്. ഓല മേഞ്ഞ മേല്‍ക്കൂരകള്‍ പൂര്‍ണമായി കത്തി നശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഗ്യാസ് ചോര്‍ന്നാണ് തീപിടിത്തം എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ വിനോദ സഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരേയും സുരക്ഷിതരായി മാറ്റിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. കല്‍പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് …

തുറന്നുപറച്ചില്‍ പുലിവാലായി; തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ: തപാല്‍ വോട്ട് തിരുത്തിയെന്ന തുറന്നുപറച്ചിലില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസ്. ാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ നടപടി. ഐപിസി 465,468, 471 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മൂന്നു പതിറ്റാണ്ടു മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെവി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലില്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. വെളിപ്പെടുത്തല്‍ വിവാദമായതോടെ വ്യാഴാഴ്ച ഉച്ചയോടെ പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍ എത്തി …

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നു; തിങ്കളാഴ്ച കാസര്‍കോട് അടക്കം 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ആഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാടിക്കാലിലെ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവറായ യുവാവ് മരിച്ചു. പരവനടുക്കം മാടിക്കാലിലെ എം.ജഗദീഷ്(36) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ തറവാട് ശ്മശാനത്തില്‍ നടന്നു. പരേതനായ ടി. ബാലകൃഷ്ണന്റെയും ടി. കല്യാണിയുടെയും മകനാണ്. ഭാര്യ: മാളവിക. മകള്‍: ഇവ. സഹോദരങ്ങള്‍: എം ജയന്തി, എം രതീഷ്.

കഞ്ചാവ് കേസില്‍ പിടിയിലായി; ഫോണ്‍ പരിശോധിക്കവെ പൊലീസ് ഒന്നു ഞെട്ടി, ഫോണില്‍ ബന്ധുവായ കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം

കൊച്ചി: കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം. ബന്ധുവായ നാലുവയസുള്ള കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പൊലീസ് 120 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് കഞ്ചാവിന്റെ ഉറവിടങ്ങള്‍ തേടി പരിശോധനകള്‍ നടത്തിയപ്പോഴാണ് പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചത്. ഇയാള്‍ തന്നെയാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് വിവരം. പെരുമ്പാവൂര്‍ പൊലീസ് സംഭവത്തില്‍ …

ഏഷ്യയില്‍ പുതിയ കോവിഡ് തരംഗമോ?; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും

ന്യൂഡല്‍ഹി: വിനാശകരമായ കോവിഡ് മഹാമാരിയുമായി പിടിമുറുക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും,ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി വിവരം. ഹോങ്കോങ്ങ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ രോഗം വ്യാപകമായതോടെ അധികാരികള്‍ ജാഗ്രതാ നിര്‍ദേശവുംപുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ കോവിഡ് തരംഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.പോസിറ്റീവായ സാമ്പിളുകളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോഗ്യ അധികാരികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ചൈനയില്‍ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളില്‍ ചൈനയിലെ ആളുകള്‍ക്കിടയില്‍ കോവിഡ് …

88 കാരിയോട് പേരക്കുട്ടിയുടെ ക്രൂരത; പയ്യന്നൂരില്‍ വയോധികയെ ക്രൂരമായി മര്‍ദിച്ച കൊച്ചുമകനെതിരെ കേസ്, പരാതി നല്‍കിയത് ഹോംനഴ്‌സ്

കണ്ണൂര്‍: പയ്യന്നൂരില്‍ വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത. എണ്‍പതിയെട്ടുകാരിയെ ക്രൂരമായി മര്‍ദിച്ച കൊച്ചുമകനെതിരെ പൊലീസ് കേസെടുത്തു. കണ്ടങ്കാളിയിലെ കര്‍ത്യായനിയെയാണ് കൊച്ചുമകന്‍ റിജു മര്‍ദ്ദിച്ചത്. വയോധികയെ ചവിട്ടിവീഴ്ത്തിയെന്നും തല ചുമരില്‍ ഇടിപ്പിച്ചെന്നും ഹോം നഴ്സാണ് യുവാവിനെതിരെ പരാതി നല്‍കിയത്. മെയ് 11ന് വീട്ടില്‍ വച്ചാണ് മര്‍ദനമേറ്റത്. തലക്കും കൈക്കും പരിക്കേറ്റ കാര്‍ത്യായനി പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൂടെ താമസിക്കുന്നതിന്റെ വിരോധത്തില്‍ ആക്രമിച്ചുവെന്നാണ് കേസ്. മദ്യപിച്ചെത്തിയാണ് റിജു അമ്മൂമ്മയെ തല്ലിയതെന്ന് മറ്റൊരു കൊച്ചുമകന്‍ രാഹുല്‍ പറഞ്ഞു. കുളിമുറിയില്‍ വീണതാണെന്നാണ് …

മംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ നടുക്കടലില്‍ മുങ്ങി; ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി

മംഗളൂരു: നാലുദിവസം മുമ്പ് മംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ചരക്ക് നടുക്കടലില്‍ കപ്പല്‍ മുങ്ങി. ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. മംഗളൂരുവില്‍ നിന്ന് ഏകദേശം 60 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് അപകടം. എംഎസ്വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് വന്‍ തിരമാലയില്‍ പെട്ട് മുങ്ങിയത്. വിവരത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. മെയ് 14 ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമെന്നാണ് വിവരം. സിമന്റ്, നിര്‍മ്മാണ സാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ വഹിച്ചുകൊണ്ടിരുന്ന …

കൈതക്കാട് സ്വദേശി എംസി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ചെറുവത്തൂര്‍: കൈതക്കാട് സ്വദേശിയും പയ്യന്നൂര്‍ കാങ്കോലില്‍ താമസക്കാരനുമായ എംസി മുഹമ്മദ് കുഞ്ഞി (73) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ജനാസ നമസ്‌കാരം ജുമുഅ നമസ്‌കാരത്തിന് ശേഷം കൈതക്കാട് ജുമാ മസ്ജിദില്‍. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കാങ്കോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കെ ഖദീജ. മക്കള്‍: കബീര്‍ (ദുബായ്), ഫാത്തിബി, ഇര്‍ഫാന്‍ (ദുബായ്). മരുമക്കള്‍: ഹബീബ് പെടേന, സെല്‍വ. സഹോദരങ്ങള്‍: അഹമ്മദ് അലി, ഹൈദര്‍ അലി, ഖാദര്‍ കുഞ്ഞി, സാദിഖ് അലി, സിദ്ദിഖ് അലി, അബ്ദുല്ല, …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കുണ്ടംകുഴി നെടുംബയലിലെ യുവതി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കുണ്ടംകുഴി നെടുംബയലിലെ രമ്യ(37) ആണ് മരിച്ചത്. ഒരുമാസത്തോളമായി തലശേരിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം വൈകീട്ട് 4 നു വീട്ടുവളപ്പില്‍ നടക്കും. കുണ്ടംകുഴി നിടുംബയലിലെ ടൈലര്‍ വിപി ഗോവിന്ദന്റെയും പത്മാവതിയുടെയും മകളാണ്. ഭര്‍ത്താവ്: രവീന്ദ്രന്‍(ബന്തടുക്ക). സഹോദരന്‍: രാജേഷ്.

ഉദുമ മാങ്ങാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഉദുമ മാങ്ങാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു.മാങ്ങാട് അംബാ പുരം റോഡില്‍ താമസിക്കുന്ന പാക്യാര മാങ്ങാടന്‍ ഹസൈനാറിന്റെയും റാഹിലയുടെയും മകന്‍ റകീബ് (25) ആണ് മരിച്ചത്. ദുബായില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ദുബൈ ബാര്‍ഷ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കും. സഹോദരങ്ങള്‍: ഷഫീഖ്, തൗഫീഖ്.

സിനിമ -നാടക നടൻ തമ്പാൻ കൊടക്കാട്  അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത സിനിമാ നാടക നടന്‍ തമ്പാന്‍ കൊടക്കാട്(69) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഡെമനിക് പ്രസന്റേഷന്‍, തറവാട്, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍, കുത്തൂട് തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്നു. നാടക നടനായും തിളങ്ങിയ തമ്പാന്‍ ഒരു മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു. ‘തിളക്കുന്ന കടല്‍’ എന്ന ബാല നാടകത്തിലൂടെയാണ് അഭിനയ രഗത്ത് എത്തിയത്. പിന്നീട് പല വേഷങ്ങള്‍ ചെയ്യുകയും സംവിധാന രംഗത്ത് പ്രവേശിക്കുകയും ചെയ്തിരുന്നു. ഇബ്രാഹിം വേങ്ങരയുടെ ‘പടനിലം’, ഭാവനാ തിയറ്റേഴ്‌സിന്റെ ‘രാജാ ഹരിശ്ചന്ദ്ര’, പയ്യന്നൂര്‍ …

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയിൽ ചികിത്സയിലായിരുന്ന 48 കാരൻ മരിച്ചു

ആലപ്പുഴ: കോളറ സ്ഥിരീകരിച്ച ആൾ മരിച്ചു. തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ രഘുവിന്റെ ആരോ​ഗ്യനില മോശമായിരുന്നു. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രഘുവിന്റെ ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് രഘു മരിച്ചത്. ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. രക്തപരിശോധനയിൽ നേരത്തെ ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചിരുന്നു. …

നടുക്കടലിൽ വച്ച് ഹൃദയാഘാതം; തിരുവക്കോളി സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു

കാസർകോട്: പാലക്കുന്ന് തിരുവക്കോളി സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തിരുവക്കോളി അങ്കക്കളരി ഹൗസിൽ പ്രശാന്ത് (39) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മുംബൈയിലെ വില്യംസെൻ കമ്പനിയിൽ നിന്നുള്ള പ്രതിനി ധികളാണ് നീലേശ്വരം തൈക്കടപ്പുറത്തെ വീട്ടിലുള്ള ഭാര്യ ലിജിയെ മരണവിവരം അറിയിച്ചത്. ജപ്പാനിൽ നിന്ന് യുഎസ് പോർട്ട് ലക്ഷ്യമിട്ടുള്ള തൈബേക് എക്സ്‌പ്ലോറർ എന്ന എൽപിജി കപ്പലിൽ യാത്രയ്ക്കിടെ നടുക്കടലിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. കപ്പൽ നാളെ തീരത്ത് എത്തുമ്പോൾ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് …

‘അവസാനശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും’; ബിഗ് ബോസ് താരങ്ങളായ ആര്യയും സിബിനും വിവാഹിതരാവുന്നു

കൊച്ചി: നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച കഴിഞ്ഞു. ആര്യയും സിബിനും തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീർഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് ഒട്ടേറെ പേരാണ് …

പഹൽഗാം ഭീകരാക്രമണം; വിദ്വേഷ പോസ്റ്റിട്ട യുവാവിനെതിരെ കേസ്, ഉറക്കത്തിനിടെ സംഭവിച്ച കൈയ്യബദ്ധമെന്ന് യുവാവ്

മലപ്പുറം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിദ്വേഷ പരമായ പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം വാഴക്കാട് സ്വദേശി നസീബിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്.പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ വിമര്‍ശിച്ചാണ് പോസ്റ്റ് ഇട്ടത്. പാകിസ്ഥാനെ അനുകൂലിച്ചും സാമൂഹിക മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. എന്നാൽ, അർദ്ധരാത്രി ഉറക്കത്തിനിടെ ടൈപ്പ് ചെയ്തപ്പോഴുണ്ടായ കൈയ്യബദ്ധമെന്നാണ് നസീബ് പൊലീസിന് നൽകിയ മൊഴി. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ രാവിലെ തന്നെ പിൻവലിച്ചെന്നും യുവാവ് വിശദീകരിച്ചു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റ്‌ നിരവധി ആളുകളിൽ എത്തിയിരുന്നു.

ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ച് 5 പേര്‍ മരിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. ഡല്‍ഹിയില്‍ നിന്നു ബിഹാറിലേക്കു പോകുകയായിരുന്ന സ്ലീപ്പര്‍ ബസിനാണ് ലക്‌നൗവിലെ മോഹന്‍ലാല്‍ ഗഞ്ചില്‍ വച്ച് തീപിടിച്ചത്. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഈ സമയം ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. ബസില്‍ നിന്നു പുക ഉയര്‍ന്നതോടെ ഉണര്‍ന്ന യാത്രക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ സാധിക്കാത്തതു അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. തീ കണ്ടതോടെ പരിഭ്രാന്തിയിലായ ഡ്രൈവറും സഹായിയും …