സംസ്ഥാനത്തെ മികച്ച എസ്.പി.സി ജില്ല- കാസര്‍കോട്: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സമ്മാനം നല്‍കി

തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജില്‍ ഏഴു ദിവസങ്ങളിലായി നടന്ന സംസ്ഥാന സഹവാസ ക്യാമ്പില്‍ മികച്ച എസ്.പി.സി ജില്ലക്കുള്ള അംഗീകാരം കാസര്‍കോട് നേടി. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളില്‍ നിന്നും ആയിരത്തോളം കേഡറ്റുകള്‍ പങ്കെടുത്ത സംസ്ഥാന സഹവാസ ക്യാമ്പിലാണ് കാസര്‍കോടിനെ മികച്ച എസ്പിസി ജില്ലയായി തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളില്‍ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് പാസിംഗ് ഔട്ട് പരേഡില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പ്ലറ്റൂണ്‍ കമാന്റര്‍ ആര്‍ദ്ര പിവി ക്കു സമ്മാനം കൈമാറിയത്. കുമാരി വാണി കൃഷ്ണയും …

ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്തി, 13-ാം വയസില്‍ മകള്‍ വളര്‍ത്തമ്മയെ കൊന്നു; ആണ്‍സുഹൃത്തുക്കളും പെണ്‍കുട്ടിയും പിടിയില്‍

ഭുവനേശ്വര്‍: മൂന്നു ദിവസം പ്രായമുള്ളപ്പോള്‍ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി 13 വയസായപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് വളര്‍ത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വര്‍ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കര്‍(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജലക്ഷ്മിയുടെ വളര്‍ത്തുമകള്‍, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗജപതി പരാലഖേമുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. …

മദ്യം നല്‍കി മക്കളെ പീഡിപ്പിച്ചത് ആണ്‍സുഹൃത്ത്, സംഭവമറിഞ്ഞിട്ടും മാതാവ് മറച്ചുവച്ചു, കുറുപ്പംപടി പീഡന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ മാതാവിന്റെ ആണ്‍സുഹൃത്ത് ധനേഷ് രണ്ട് വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മാതാവും ആണ്‍സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. സുഹൃത്തായ ധനേഷ് കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം മനസിലായിട്ടും പൊലീസിനെ മാതാവ് അറിയിക്കാതെ മറച്ച് വെച്ചതായും കണ്ടെത്തി. പീഡന വിവരം മറച്ചുവെച്ചതിന് മാതാവിനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീഡന വിവരം മൂന്ന് മാസമായി പെണ്‍കുട്ടികളുടെ മാതാവിനു അറിയാമെന്നായിരുന്നു മുന്‍പ് …

റോഡില്‍ നിറയെ 500 ന്റെ നോട്ടുകള്‍ പാറിപ്പറക്കുന്നു; വാഹനങ്ങള്‍ വരുന്നതുപോലും ശ്രദ്ധിക്കാതെ പണത്തിന് പിന്നാലെ ഓടി ജനങ്ങള്‍, വിഡിയോ വൈറല്‍

റോഡില്‍ 500 ന്റെ നോട്ടുകള്‍ പാറിപ്പറക്കുന്നു. അതുകണ്ട് ഓടി പെറുക്കിയെടുക്കുന്ന ആളുകള്‍. ചീറിപ്പായുന്ന വാഹനങ്ങളെ വകവക്കാതെയാണ് ജനങ്ങള്‍ പണം കൈക്കലാക്കിയത്. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയില്‍ തിരക്കേറിയ ഒരു ഹൈവേയിലാണ് അവിശ്വസനീയമായ കാഴ്ച നടന്നത്.അഞ്ഞൂറ് രൂപയുടെ നൂറുകണക്കിന് നോട്ടുകളാണ് ഹൈവേയില്‍ വീണത്. ദൃക്സാക്ഷികള്‍ ആ നിമിഷത്തെ ‘പണത്തിന്റെ മഴ’ എന്ന് വിശേഷിപ്പിച്ചു. കാഴ്ചക്കാരും യാത്രക്കാരും വീണുകിടക്കുന്ന പണം ശേഖരിക്കാന്‍ നെട്ടോട്ടമോടുകയായിരുന്നു. ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്ന് സ്വയം അപകടത്തില്‍പ്പെടുക പോലും ചെയ്തു. ഡസന്‍ കണക്കിന് ആളുകള്‍ ഓടിനടന്ന് കറന്‍സി …

മെസ്സിയും അര്‍ജന്റീന ടീമും വരുമെന്നാണ് പ്രതീക്ഷ; പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി കായിക മന്ത്രി വി.അബ്ദുറഹിമാന്‍.ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്പോണ്‍സര്‍ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കേരളത്തിലെത്തുമെന്ന് അറിയിച്ച സമയത്ത് അര്‍ജന്റീന ടീം കളിക്കാന്‍ പോകുന്നത് ചൈനയിലേക്കാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്നത് സംബന്ധിച്ച് അനിശ്ചിതാവസ്ഥയുണ്ടായത്. എന്നാല്‍ അര്‍ജന്റീന …

ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരില്‍ മൂന്ന് കുട്ടികളും

ഭുവനേശ്വര്‍: ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു. ആറ് സ്ത്രീകളും 3 കുട്ടികളുമടക്കമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഉണ്ടായ ശക്തമായ മഴയോടൊപ്പമാണ് ഈ ദുരന്തം സംഭവിച്ചത്. നിരവധി പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുര്‍ദ, നയാഗഞ്ച്, ജജ്പൂര്‍, ബാലസോര്‍, ഗഞ്ചം തുടങ്ങിയ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോരാപുട്ട് ജില്ലയില്‍ മൂന്ന് …

മുക്കുപണ്ടം പണയംവച്ച് തട്ടിയത് നാലര ലക്ഷം, പിടിക്കപ്പെടാതിരിക്കാന്‍ സ്വന്തം മരണവാര്‍ത്ത പത്രത്തില്‍ നല്‍കി, മുങ്ങി നടന്ന പ്രതി ഒടുവില്‍ അറസ്റ്റില്‍

പാലക്കാട്: തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാന്‍ മരണപ്പെട്ടെന്ന് സ്വയം വാര്‍ത്ത കൊടുത്തു പത്രത്തില്‍ പ്രസിദ്ധീകരിച്ച് മുങ്ങിയ ആള്‍ പിടിയില്‍. പാലക്കാട് പെരുമ്പായിക്കാട് വില്ലേജില്‍ കുമാരനല്ലൂര്‍ കരയില്‍ മയാലില്‍ വീട്ടില്‍ സജീവ് എം.ആറിനെയാണ് കൊടൈക്കനാലില്‍ നിന്ന് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കുമാരനല്ലൂരിലുള്ള സ്വര്‍ണ്ണ പണയസ്ഥാപനത്തില്‍ നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2024-ലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പു നടത്തിയ ശേഷം ഇയാള്‍ …

അര്‍ബുദത്തോട് പോരാടിയ ആസാമീസ് ഗായിക ഗായത്രി ഹസാരിക മരണത്തിന് കീഴടങ്ങി

ഗുവഹത്തി: അസുഖം മൂലം ചികില്‍സയിലായിരുന്ന ആസാമീസ് ഗായിക ഗായത്രി ഹസാരിക അന്തരിച്ചു. 44 വയസ്സായിരുന്നു. ഗുവാഹത്തിയിലെ നെംകെയര്‍ ആശുപത്രികളില്‍ വന്‍കുടല്‍ കാന്‍സറിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. മൂന്ന് ദിവസം മുമ്പ് നില വഷളായതിനെ തുടര്‍ന്ന് അവരെ പ്രവേശിപ്പിച്ചിരുന്നു. ഗായികയുടെ അകാല വിയോഗം ആരാധകരെയും സംഗീത സിനിമ ലോകത്തെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിട്ടുണ്ട്. പലരും സോഷ്യല്‍ മീഡിയയില്‍ ദുഃഖം രേഖപ്പെടുത്തി. ‘സാറാ പാടേ പാടേ ഫാഗുണ്‍ നെയിം’ എന്ന പ്രശസ്ത ഗാനത്തിലൂടെയാണ് പ്രശസ്തയായത്. ‘തുമി കുന്‍ ബിരോഹി …

ജീവന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ചെന്നൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ​ഗൗതമി പൊലീസ് സംരക്ഷണം തേടി. തന്റെ ജീവന് സംരക്ഷണം ആവശ്യമാണെന്നു ​ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു.ചെന്നൈയിലെ നീലങ്കരൈയിലുള്ള ​ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി മുമ്പ് പരാതി നൽകിയിരുന്നു. പിന്നാലെ …

കഷണ്ടിക്കു പരിഹാരമായി ഹോംമെയ്ഡ് എണ്ണ; 70 പേരെ ആശുപത്രിയിലാക്കിയ ഇൻഫ്ലുവൻസർക്ക് കോടതി ജാമ്യം നിഷേധിച്ചു

ചണ്ഡീഗഡ്: മുടി വളരാനുള്ള എണ്ണ തേച്ച് 70 പേർ ആശുപത്രിയിലായ സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കു ഹരിയാന-പഞ്ചാബ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഹെയർ സ്റ്റൈലനിസ്റ്റ് അമൻദീപ് സിങ്ങിനെതിരെയാണ് നടപടി. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത അവകാശവാദത്തിലൂടെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിനാൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സമൂഹമാധ്യമത്തിൽ 86,000 ഫോളോവേഴ്സുള്ള ഇയാൾ സംഗ്രൂരിവെ ക്ഷേത്രത്തിൽവച്ച് നടത്തിയ ക്യാമ്പിലാണ് സംഭവം. താൻ വീട്ടിൽ തയാറാക്കിയ എണ്ണ ഉപയോഗിച്ചാൽ കഷണ്ടി മാറുമെന്ന് ഇയാൾ അവകാശപ്പെട്ടു. ഇതു വിശ്വസിച്ച് ക്യാമ്പിൽ …

അമ്പലത്തറ, എണ്ണപ്പാറ രേഷ്മയുടെ ദുരൂഹ മരണം; ബിജു പൗലോസ് അറസ്റ്റിൽ

കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ എണ്ണപ്പാറ, മൊയോലം കോളനിയിലെരാമൻ – കല്യാണി ദമ്പതികളുടെ മകൾ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പാണത്തൂർ, ബാപ്പുങ്കയം സ്വദേശിയും നിർമ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് ഐ.ജി. പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശനിയാഴ്ച്ച കാസർകോട്ടെത്തുന്ന ഐ. ജി വിശദീകരിക്കുമെന്നാണ് സൂചന. 2011 ജനുവരിയിലാണ് രേഷ്മയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. സംഭവത്തിൽ പിതാവിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു …

വീണ്ടും ആർത്തിരമ്പാൻ ഗ്യാലറികൾ: ഐപിഎൽ ക്രിക്കറ്റ് ഇന്ന് പുനരാരംഭിക്കും, ആദ്യ മത്സരം ബെംഗളൂരും കൊൽക്കത്തയുമായി

ബെംഗളൂരു: ഇന്ത്യ- പാക്കിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ ക്രിക്കറ്റ് ഇന്ന് പുനരാരംഭിക്കും. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. ഇന്ന് വൈകിട്ട് 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.മേയ് 8ന് പഞ്ചാബ്-കിങ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിൽക്കെയാണ് സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ടൂർണമെന്റ് നിർത്തിവച്ചത്. ഈ മത്സരം 24ന് വീണ്ടും നടക്കും.17 മത്സങ്ങളാണ് ഇനി അവശേഷിക്കുന്നത്. വേദികളുടെ എണ്ണം ആറായി കുറച്ചിട്ടുണ്ട്. സെമിഫൈനൽ, ഫൈനൽ മത്സങ്ങളുടെ വേദി തീരുമാനിച്ചിട്ടില്ല. …

ഹിലാരി സ്റ്റെപ്പ് ‘മരണ മേഖല’; എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തിൽപ്പെട്ട് ഇന്ത്യക്കാരനായ പർവ്വതാരോഹകന് ദാരുണാന്ത്യം

ന്യൂഡൽഹി: എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തിൽപ്പെട്ട് ഇന്ത്യക്കാരനായ പർവ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശിയായ സുബ്രത ഘോഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 8,849 മീറ്റർ (29,032 അടി) കൊടുമുടിയിലെത്തിയത്. ശേഷം മടങ്ങുന്നതിനിടെയാണ്‌ സുബ്രത ഘോഷിനു അപകടം സംഭവിക്കുന്നത്. ഹിലാരി സ്റ്റെപ്പിന് സമീപത്ത് നിന്നും താഴെ ഇറങ്ങുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.ഹിലാരി സ്റ്റെപ്പ് എന്ന പ്രദേശം ‘മരണ മേഖല’യെന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്ത ഓക്സിജന്റെ അളവ് ഇവിടെ വളരെ കുറവാണ്. കൊടുമുടി കീഴടക്കിയ ആവേശത്തിലും സന്തോഷത്തിലുമായിരുന്ന ഘോഷ് …

അടിമുടി ദുരൂഹത; 4 വയസ്സുകാരൻ സ്കൂളിൽ മരിച്ച നിലയിൽ, ലൈംഗികാതിക്രമ സാധ്യത തള്ളാതെ പൊലീസ്, പിന്നിൽ അധ്യാപകർ ?

ലക്നൗ: ഉത്തർപ്രദേശിലെ സ്കൂളിൽ 4 വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച യമുനനഗറിലെ സ്കൂളിലാണ് സംഭവം. കുട്ടി ബോധരഹിതനായി വീണുവെന്ന് സ്കൂൾ അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളും സ്കൂൾ ജീവനക്കാരെ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായതിനാൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടു പോകാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഇവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാൽ പോസ്റ്റ്മാർട്ടത്തിൽ കുട്ടിയുടെ കണ്ണിനടുത്തും നാവിലും സ്വകാര്യ ഭാഗത്തും മുറിവുകൾ കണ്ടെത്തി. 2 അധ്യാപികമാർ കുട്ടിയെ മർദിച്ചതായി പൊലീസ് …

അധ്യാപികയുടെ പിഎഫ് പാസ്സാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ, കുടുങ്ങി പോയത് അടുത്തമാസം വിരമിക്കാനിരിക്കെ

കോഴിക്കോട്: വടകര പാക്കയില്‍ പ്രൊവിഡന്റ് ഫണ്ട് പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാനാധ്യാപകന്‍ വിജിലന്‍സിന്റെ പിടിയില്‍. പാക്കയില്‍ ജൂനിയര്‍ ബെയ്‌സിക്ക് സ്‌കൂളിലെ അധ്യാപകന്‍ ഇ.വി രവീന്ദ്രനാണ് പിടിയിലായത്. മൂന്നുലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് എടുത്തു നല്‍കാന്‍ ഒരുലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ മാസം വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ അധ്യാപകന്‍ പിടിയിലാകുന്നത്. മൂന്ന് ലക്ഷം രൂപ ലോണ്‍ എടുക്കാനായാണ് അധ്യാപിക പ്രധാനാധ്യാപകനെ സമീപിച്ചത്. ഇതിനിടെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അധ്യാപിക വിവരം വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. …

എസ്ഐ ഹോംസ്റ്റേയിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: ചെറിയ കലവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ഹോംസ്റ്റേയിൽ തൂങ്ങി മരിച്ച നിലയിൽ. കളമശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസനെ(55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അജയ് കലവൂരിലെ ഹോംസ്റ്റേയിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതോടെ ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അജയ്ക്ക് കുടുംബ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

21 വിഭാഗങ്ങളിൽ 42 എഐ ഡോക്ടർമാർ; ലോകത്തെ ആദ്യ എഐ ആശുപത്രി ചൈനയിൽ

ബെയ്ജിങ്: ലോകത്തിലെ ആദ്യ എഐ ആശുപത്രി ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. 21 വിഭാഗങ്ങളിലായി 42 എഐ ഡോക്ടർമാരാണ് രോഗികളെ ചികിത്സിക്കുന്നത്. സിങ്ഹുവ സർവകലാശാലയിലെ എഐ ഇൻഡസ്ട്രി റിസർച്ചാണ് ആശുപത്രിക്കു പിന്നിൽ. ആശുപത്രിയിലെ എല്ലാ ജീവനക്കാരും എഐയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം 3000 രോഗികളെ വരെ ഇവിടെ ചികിത്സിക്കാനാകും. രോഗികളുമായുള്ള സമ്പർക്കം, രോഗനിർണയം എന്നിങ്ങനെ വിവിധ മേഖലകളിൽ വൈദഗ്ധ്യം ലഭിച്ചവയാണ് എഐ ഡോക്ടർമാർ. സാധാരണ ഡോക്ടർമാർ വർഷങ്ങൾ നീണ്ട സേവനം കൊണ്ട് നേടുന്ന അനുഭവസമ്പത്ത് ഇവയ്ക്കു പഠിച്ചെടുക്കാൻ കഴിയും. …

ഫുട്ബോൾ ആരാധകർക്കു നിരാശ; മെസിയും അർജന്റീനയും കേരളത്തിലേക്കില്ല, സ്ഥിരീകരിച്ച് മന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: ലോക ചാംപ്യന്മാരായ അർജന്റീന ദേശീയ ഫുട്ബോൾ ടീമും നായകൻ ലയണൽ മെസിയും കേരളത്തിൽ സൗഹൃദ മത്സരത്തിന് എത്തില്ലെന്ന് ഉറപ്പായി. സ്പോൺസർ പിന്മാറിയതിനാൽ മത്സരം നടക്കില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫിസ് വ്യക്തമാക്കി.അർജന്റീന ടീം കേരളത്തിലെത്തുന്ന പരിപാടിക്കു 3 സ്പോൺസർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ പണം നൽകാൻ ഇവർക്കു കഴിഞ്ഞില്ല. 300 കോടി രൂപയായിരുന്നു ആകെ ചെലവ്. ഇതിൽ 200 കോടി രൂപ അർജന്റീന ടീമിനു നൽകാനുള്ളതാണ്.ഒക്ടോബറിൽ 2 സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിലെത്താമെന്ന് …