കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് സ്വദേശി ചെറിയ മധു (33 എന്ന എം മധുവിനെയാണ് കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവര്‍ത്തനം നിലച്ച കമ്പനിയാണ് ഇത്.സ്ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധനാ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മരിച്ച മധു. കേസില്‍ ജാമ്യം കിട്ടിയതിനുശേഷം ഇയാള്‍ കൊച്ചിയിലെത്തിയതാണ്. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. പീഡനത്തിനിരയായ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണ് കേസിലെ പ്രതികൾ.വലിയ മധുവാണ് ഒന്നാം പ്രതി. രാജാക്കാട് സ്വദേശിയായ ഷിബു,ചേർത്തല സ്വദേശിയായ പ്രദീപ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇതിൽ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധു ജീവനൊടുക്കിയത്. പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ പിന്നീട് ഒഴിവാക്കിയിരുന്നു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)