26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) പാക്കിസ്ഥാനിൽ വരുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കും.
ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രാദേശിക അസംബ്ലി മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയെന്നാണ് റിപ്പോർട്ട്. ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച് ദേശീയ അസംബ്ലിയുടെ മണ്ഡലമായ NA-127, ലാഹോറിൽ നിന്നാണ് തൽഹ സയീദ് മത്സരിക്കുക.
അതേസമയം പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു NA-130 ലാഹോറിൽ നിന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ മത്സരിക്കും. ‘കസേര’യാണ് പാകിസ്ഥാൻ മർകസി മുസ്ലീം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം.