ന്യൂഡൽഹി: ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടികൂടിയാൽ റെയിൽവേ ഈടാക്കിവരുന്ന 250 രൂപ ഫൈൻ 500 രൂപയായി ഉയർത്തി. ഉയർത്തിയ ഫൈൻ ജൂലൈ 1 മുതൽ നിലവിൽ വരും. നിലവിൽ 250 രൂപയാണ് ഫൈൻ ഈടാക്കിയിരുന്നത്.
ജൻ വിശ്വാസ് ആക്ടനുസരിച്ചു റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ ഭേദഗതി ചെയ്താണ് ഫൈൻ തുക ഇരട്ടിപ്പിച്ചത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ടിക്കറ്റിലെ യാത്രാദൂരം കഴിഞ്ഞ് യാത്ര ചെയ്യുന്ന ദൂരത്തിന് 500 രൂപ പിഴയടിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ആറുമാസം തടവും 1000രൂപ പിഴയുമാണ് ശിക്ഷ.







