തുർക്കിയിൽ തട്ടിപ്പ് നടത്തിയ യൂട്യൂബർക്ക് 45,376 വർഷം തടവുശിക്ഷ

പി പി ചെറിയാൻ

തുർക്കി: ‘ഫാം ബാങ്ക്’ എന്ന വ്യാജ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോം വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുൻ റാപ്പറും യൂട്യൂബറുമായ മെഹ്മെത് അയ്ദിൻ , സഹോദരൻ ഫാത്തിഹ് എന്നിവർക്ക് 45,376 വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു.

ഗെയിമുകളിലൂടെ ഡിജിറ്റൽ പശുക്കളെയും കോഴികളെയും വാങ്ങി യഥാർത്ഥ കൃഷിയിൽ നിക്ഷേപിക്കാം എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഇത് വഴി ഏകദേശം 1.32 ലക്ഷം ആളുകളിൽ നിന്നായി 34 മില്യൺ ഡോളർ (ഏകദേശം 280-ലധികം കോടി രൂപ) ഇവർ തട്ടിയെടുത്തു.

ഇതൊരു പോൺസി സ്കീം ആയിരുന്നു. ഐടി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘം രൂപീകരിക്കൽ തുടങ്ങി 4,414 കുറ്റകൃത്യങ്ങൾ വെവ്വേറെ തെളിയിക്കപ്പെട്ടതിനാലാണ് ഇത്രയും വലിയ കാലയളവിലേക്ക് ശിക്ഷ ലഭിച്ചത്.

2018-ൽ രാജ്യം വിട്ട അയ്ദിൻ 2021-ൽ ബ്രസീലിൽ വെച്ച് കീഴടങ്ങുകയായിരുന്നു. തുർക്കി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളിലൊന്നാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page