ഡാലസ് ;അമേരിക്കയിലെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ ഡാലസിൽ ആരംഭിച്ച “ഡി മലയാളി” ഓൺലൈൻ ദിനപത്രം രണ്ടാം വർഷത്തിലേക്കു കടക്കുന്ന ആഹ്ളാദ മുഹൂർത്തം ആഗോള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിച്ചു. സത്യസന്ധവും സുതാര്യവുമായ മാധ്യമപ്രവർത്തനം ലക്ഷയം വച്ചു ആരംഭിച്ച സംരംഭം പ്രവാസി മാധ്യമ ചരിത്രത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു.

2025 ഏപ്രിൽ 13-ന്, ലോക മലയാളികൾക്ക് വിഷു സമ്മാനമായാണ് ഡി മലയാളി പ്രകാശനം ചെയ്തത്.. ട്വന്റി ഫോർ ന്യൂസ് എഡിറ്റർ ഇൻ ചാർജ് . പി.പി. ജെയിംസ് സൂം പ്ലാറ്റ്‌ഫോമിലൂടെ പത്രം വായനക്കാർക്കായി സമർപ്പിച്ചു. ഇതിനു മുന്നോടിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് വേദിയെ സാക്ഷിയാക്കി മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നടത്തിയ പ്രാഥമിക ചടങ്ങുകൾ അമേരിക്കൻ മലയാളി മാധ്യമ രംഗത്ത് പുതിയൊരു മാറ്റത്തിന് വഴിതെളിച്ചു.
സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളുടെയും കൃത്രിമത്വത്തിന്റെയും കാലത്ത്, മാധ്യമ ധർമ്മം മുറുകെ പിടിക്കുക എന്നതാണ് ഡി മലയാളിയുടെ അടിസ്ഥാന തത്വം.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് വാർത്തകൾ സൗജന്യമായി ലഭ്യമാക്കുന്നു.
ഡാലസിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക-സാംസ്‌കാരിക വിഷയങ്ങൾ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുന്നു.
അമേരിക്കയിലെ നിയമങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവയെക്കുറിച്ച് പ്രവാസികൾക്ക് കൃത്യമായ ധാരണ നൽകുന്ന റിപ്പോർട്ടുകൾക്ക് മുൻഗണന നൽകുന്നു.
ആഗോള വാർത്തകൾ: പ്രാദേശിക വാർത്തകൾക്കൊപ്പം ആഗോള സംഭവങ്ങളും കലാ-കായിക വാർത്തകളും സമയബന്ധിതമായി വായനക്കാരിലേക്ക് എത്തിക്കുന്നു.
ദൃശ്യ-അച്ചടി മാധ്യമ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച യുവ പത്രപ്രവർത്തകരുടെ ഒരു വലിയ നിരതന്നെ ഡി മലയാളിയുടെ പിന്നിൽ പ്രവർത്തിക്കുന്നു. പത്രത്തിന്റെ വളർച്ചയ്ക്ക്

പത്രാധിപ സമിതി അംഗങ്ങളായ പി. പി. ചെറിയാൻ,സണ്ണി മാളിയേക്കൽ ,ബിജിലി ജോർജ്, റ്റി. സി. ചാക്കോ,ബെന്നി ജോൺ അനശ്വർ മാമ്പിള്ളി’,സാം മാത്യു, രാജു തരകൻ,ലാലി ജോസഫ് സിജു വി. ജോർജ്,തോമസ് ചിറമേൽ പ്രസാദ് തിയോടിക്കൽ
ഡോ. അഞ്ജു ബിജിലി ദിശാബോധം നൽകുന്നു.
ഒരു വർഷം പിന്നിടുമ്പോൾ ഡി മലയാളി നേടിയെടുത്ത ജനപിന്തുണ വളരെ വലുതാണ്. വരും വർഷങ്ങളിൽ കൂടുതൽ സാങ്കേതിക മികവോടെയും നവീനമായ വാർത്താ അവതരണ ശൈലിയോടെയും മുന്നോട്ട് പോകാനാണ് ടീം ലക്ഷ്യമിടുന്നത്. പ്രവാസികൾക്കിടയിൽ ഐക്യവും അറിവും പകരുക എന്ന വലിയ ദൗത്യത്തിൽ ഡി മലയാളി അതിന്റെ പ്രയാണം തുടരുകയാണ്.







