പയ്യന്നൂരില്‍ അക്രമം തുടരുന്നു; വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിനു തീവെയ്ക്കാന്‍ ശ്രമം, മഴ മറയ്ക്ക് തീയിട്ടു

പയ്യന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പടരുന്നു.യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച വി കുഞ്ഞികൃഷ്ണന്റെ അനുയായിയെന്നു പറയുന്ന എരമം പേരൂലിലെ എം കെ നാരായണന്റെ കാറിനാണ് തീയിട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് തീ വെയ്പ് ഉണ്ടായത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പഞ്ചായത്ത് ജീവനക്കാരനായ നാരായണന്‍ എ ന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയാണ്. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തെ അനുകൂലിച്ച് നാരായണന്‍ …

ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്

ചിക്കമംഗളൂരു: കര്‍ണാടകത്തിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ താഴ് വാരത്തില്‍ വീണ് മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. പരിക്കുകള്‍ വീഴ്ച്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തണമെന്നും മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ പുറത്തുവരട്ടെ എന്നും …

കാരിപ്പാടിയിലെ ചന്ദ്രശേഖര അന്തരിച്ചു

കുമ്പള: ഭാസ്‌കര നഗര്‍ കാരിപ്പാടിയിലെ ചന്ദ്രശേഖര (57) അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: പുഷ്പലത. മക്കള്‍: ജീവന്‍, സന്ധ്യ. സഹോദരങ്ങള്‍: വിശ്വനാഥന്‍, ലീലാവതി. ചന്ദ്രശേഖര നേരത്തെ ഉപ്പളയിലും കുമ്പളയിലും ടെയ്‌ലറായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; കുട്ടി മരിച്ചു

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജൈജനിൽ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഒരു ദിവസം മുഴുവൻ അധികൃതർ നടത്തിയ ഭഗീരഥ പ്രയത്നം പരാജയപ്പെട്ടു. കുട്ടിയെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പു മരണപ്പെടുകയായിരുന്നു. കുട്ടിയെ കുഴൽക്കിണറിൽ നിന്നു പുറത്തെടുക്കാൻ 23 മണിക്കൂർ അധികൃതർ രാപകൽ ശ്രമം നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് കുട്ടി കുഴിൽ കിണറിൽ വീണത് .ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തന ത്തിൽ വ്യാപൃതരായിരുന്നു. കുഴൽ കിണറിന്റെ 60 അടി താഴ്ചയിലാണ് …

തെക്കിൽ – ബേവിഞ്ച ദേശീയപാത വഴിയുള്ള ഗതാഗതം നിരോധിച്ചു

കാസർകോട്:നാഷണൽ ഹൈവേ 66-ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്ത് വർക്ക് നടക്കുന്നതിനാൽഇന്ന് (ഏപ്രിൽ 11 ) രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് അത് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. 11-നു രാവിലെ 8 മണി മുതൽ താഴെ പറയുന്ന ട്രാഫിക് ക്രമീകരണം നിലവിൽ വരുന്നതാണ്. കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നും കെ.എസ്.ടി.പി. റോഡ് വഴിയും, പെരിയ പൊയ്‌നാച്ചി ഭാഗത്തു നിന്നും …

ഇറാൻ -അമേരിക്ക സമാധാന ചർച്ച അതീവ സുരക്ഷിതത്വത്തിൽ രാവിലെ ആരംഭിക്കും

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സമാധാന ചർച്ച അതീവ സുരക്ഷിതത്വത്തിൽ രാവിലെ ഇസ്ലാമാബാദി ൽ ആരംഭിക്കും. ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയിലെ ഹോട്ടലിലാണ് ചർച്ച . ഇറാൻ- അമേരിക്കൻ പ്രതിനിധികൾ വ്യത്യസ്ത മുറികളിൽ ഇരിക്കും .പാകിസ്ഥാൻ മധ്യസ്ഥ സംഘം ഇരു കൂട്ടർക്കും പരസ്പരം ആശയം കൈമാറും. ചർച്ചാ സ്ഥലത്തും സമീപ പ്രദേശങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച വരെ ഹോട്ടലിൽ നിന്ന് മറ്റ് താമസക്കാരെ ഒഴിപ്പിച്ചു . ഇറാനു നേരെ ഇനി ആക്രമണം ഉണ്ടാവില്ല എന്ന് ഉറപ്പാണ് ഇറാൻ ആവശ്യപ്പെടുന്ന …

ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ഇ- ഫയൽ മാറ്റം വിവാദ തീരുമാനങ്ങൾ മാറ്റാനാണെന്ന് പ്രതിപക്ഷനേതാവ്: ഫയൽമാറ്റം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന ഭരണ സിരാകേന്ദ്രമായ ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ ഇ- ഓഫീസ് പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരി നീക്കം ഇലക്ഷൻ കമ്മീഷൻ തടഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് ഉടനെ ഇ- ഓഫീസിലെ സോഫ്റ്റ്‌വെയർ പരിഷ്കരണം നടത്താനുള്ള നീക്കം വിവാദ ഫയലുകൾ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. പരാതികളെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ, ചീഫ് സെക്രട്ടറി ജയ തിലകനോട് …

കാമുകനെ വേണം; ആറ് വയസ്സുകാരനായ മകനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു ;മരിച്ചുവെന്ന് ഉറപ്പാക്കാൻ മൃതദേഹം നിലത്തടിച്ചു ; ഒടുവിൽ മാതാവ് കുടുങ്ങി; കാമുകനെ തേടി പോലീസ്

പൂനെ : കാമുകനൊപ്പം ജീവിക്കാൻ മാതാവ് ആറു വയസ്സുകാരനായ മകനെ കാമുകന്റെ സഹായത്തോടെ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കിക്കൊന്നു. ബക്കറ്റിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു എന്ന് ഉറപ്പാക്കാൻ മൃതദേഹം നിലത്തടിച്ചു.നാലിന് രാത്രി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഖേഡിലാണ് ദാരുണ സംഭവം ഉണ്ടായത്. പിറ്റേന്ന് മാതാവ് ബാ സിരൻ മെഹബൂബ് ഷെയ്ക്ക് (27) കുട്ടിയുടെ ജഡം തന്റെ കുടുംബവീട്ടിൽ എത്തിച്ചു. ഹൃദയാഘാതം മൂലം മകൻമരിച്ചുവെന്ന മാതാവിന്റെ വിശദീകരണം വിശ്വസിച്ച ബന്ധുക്കൾ കുട്ടിയുടെ അന്തിമ കർമ്മങ്ങൾക്ക് ജഡം കുളിപ്പിച്ചപ്പോൾ …