ഇന്നത്തെ പ്രധാന വാർത്തകൾ

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനവില വർധിച്ച സാഹചര്യത്തിലാണ് ഈ മാറ്റം. ഗൾഫ് സെക്ടറിലെ സർചാർജ് 10 ഡോളറിൽ നിന്ന് 50 ഡോളറായി ഉയർത്തി. ഇത് ഇന്ന് (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. ​ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം മുറുകുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാനു നൽകിയ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ​യു.എ.ഇയിൽ നിയന്ത്രണങ്ങൾ: സംഘർഷ സാഹചര്യം കണക്കിലെടുത്ത് ദുബായിലെ …

ഓൺലൈൻ ചൂതാട്ടം : തർക്കത്തെത്തുടർന്ന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗാന്ധി നഗർ: ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ ദിഷാർ ഖാൻ (42) ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ നവസാരിയിലായിരുന്നു നിഷ്ഠുരമായ അക്രമം.ഏപ്രിൽ 5ന് നവസാരിയിലെ സിസോദര ഗ്രാമത്തിലാണ് സംഭവം. മുംബൈയിൽ ജോലി ചെയ്തിരുന്ന ഖാൻ, സുഹൃത്തുക്കളായ മുഹമ്മദ് നാസിം മുല്ലയും പർവേസ് മുൾട്ടാനിയും ക്ഷണിച്ചതനുസരിച്ചാണ് ഗുജറാത്തിലെത്തിയത്. ഇവർ പ്രാദേശിക യുവാക്കളോടൊപ്പം ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെടുകയും കളിയിൽ ഖാൻ 30,000 രൂപ നേടുകയും ചെയ്തു. ഇതോടെ ഇരു …

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും:പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക് : ലാത്തിചാർജ്

പാലക്കാട്: പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥന്ൾപ്പെടെ അഞ്ചുപേർക്ക് പരിക്കെട്ടു. ആക്രമികളെ പോലീസ് ലാത്തിചാർജ് ചെയ്തു പിരിച്ചു വിട്ടു. കലാസക്കോട്ടിൽ ഇരു റാലികളും കടന്നുപോകുന്നതിനിടെയാണ് കല്ലേറും പിന്നാലെ കൂട്ടത്തല്ലും ഉണ്ടായത്. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷം വഷളായതെന്നു പറയുന്നു.സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെ ഇരുവിഭാഗവും ചിതറിയോടി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.