ഒഡീഷയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തമ്മില്‍ മദ്യപാനത്തിനിടെ വാക്കേറ്റം; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു; പ്രതി പിടിയില്‍

മൂവാറ്റുപുഴ:അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശിരാകേഷ് ബെഹ്‌റ ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ ഒഡീഷ സ്വദേശി ശരത് മാരനെ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇവിടെ ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവര്‍. അവധി ദിവസമായതിനാല്‍ ഇന്നലെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ ശരത് മാരന്‍ രാകേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പറയുന്നു. രാകേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന …

തുടര്‍ഭരണം: വീണ്ടും ആഞ്ഞടിച്ച് സച്ചിദാനന്ദന്‍; സാറാ ജോസഫും രംഗത്ത്

തിരുവനന്തപുരം: തുടര്‍ഭരണം കേരളത്തിനു നല്ലതല്ലെന്ന് ആവര്‍ത്തിച്ച് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ സച്ചിതാനന്ദന്‍. കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.കേരളത്തിന് നല്ലത് രണ്ടു മുന്നണികളും മാറി, മാറി ഭരിക്കുന്നതാണ്. ഇത് തെരഞ്ഞെടുപ്പു കാലത്ത് പറയുന്നതല്ല, എല്ലാ കാലത്തും പറയുന്നതാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി, മാറി വരണം. ബംഗാള്‍ ഉദാഹരണമാണ്. അക്കാര്യം എനിക്ക് നേരിട്ടറിയാം. തുടര്‍ഭരണം, പാര്‍ട്ടി തന്നെ ആഗ്രഹിക്കാത്ത ആളുകള്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോടെ കടന്നു വരാന്‍ ഇടയാക്കും. അധികാര കേന്ദ്രീകരണം വര്‍ധിക്കാന്‍ …

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച : ജില്ലയിൽ നിന്നു പുറപ്പെട്ട മൂന്ന് പ്രതിനിധികൾക്കു യാത്രയയപ്പ് നൽകി

കാസർകോട് : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കു അവസരം ലഭിച്ച സംസ്ഥാനത്തെ നൂറംഗ ജനപ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട മധൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുജ്ഞാനി ഷാൻബാഗ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡി. ശങ്കര, മീഞ്ച ഗ്രാമപഞ്ചായത്ത് അംഗം ആശാലത ബി.എം. എന്നിവർക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ആവേശകരമായ യാത്രയയപ്പ് നൽകി.കാസർകോട്ടു നിന്നു ഇൻ്റർസിറ്റി എക്സ്പ്രസിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം അവിടെ നിന്നും കേരള എക്സ്പ്രസിലാണ് നൂറംഗ ജനപ്രതിനിധി സംഘം ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് …

സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു; ഇന്ന് പവന് കൂടിയത് 1,640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഗ്രാമിന് 205 രൂപ വര്‍ധിച്ച് 14,560 രൂപയായി. പവന് 1,640 രൂപ കൂടി 1,16,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,116 രൂപയുമെന്ന റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുകയായിരുന്നു. പവന് 1,07,920 രൂപയില്‍ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറി. രാജ്യാന്തര വിപണിയിലെ വിലമാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞത് വില കൂടാന്‍ ഇടയാക്കിയെന്നാണ് വിദഗ്ധരുടെ …

ഷിരൂര്‍ അപകടം: അര്‍ജ്ജുന്റെ സ്വപ്‌നം പൂവണിഞ്ഞു; സഹോദരി അഭിരാമി വിവാഹിതയായി

കോഴിക്കോട്: കര്‍ണ്ണാടക, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. അര്‍ജുന്റെ വലിയ ആഗ്രഹമായിരുന്നു അനുജത്തിയുടെ വിവാഹം. ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടില്‍ പ്രകാശിന്റെയും രജിതയുടെയും മകന്‍ ആദര്‍ശാണ് അഭിരാമിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോഴിക്കോട്, കണ്ണാടിക്കല്‍ സി കുഞ്ഞിക്കുട്ടി സ്മാരക ഹാളില്‍ ഞായറാഴ്ചയായിരുന്നു വിവാഹം.അഭിരാമിയുടെ കല്യാണ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു 2024 ജൂലായ് 16ന് കര്‍ണ്ണാടക, ബെളഗാവി, ഷിരൂരില്‍ അര്‍ജുനെ കാണാതായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചലിനെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. തലേന്നാള്‍ രാത്രി അര്‍ജുന്‍ വീട്ടിലേയ്ക്ക് …

ബദിയടുക്ക എ.എസ്.ബി.എസ് കുംട്ടികാന സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികള്‍

കാസര്‍കോട്: കുംട്ടിക്കാന എ എസ് ബി എസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി അപ്പന്ന മാസ്റ്റര്‍മാനേജര്‍ ശങ്കരനാരായണ ശര്‍മ്മ, മൊയ്തീന്‍ (രക്ഷാ.), ഖാലിദ് മാടത്തടുക്ക(പ്രസി.), ഉമ്മര്‍ പാടലടുക്ക (ജന.സെക്ര.), സലാം പാടലടുക്ക (വര്‍. സെക്ര.), ജോണ്‍ ഡിസോജ( ട്രഷ.), ചന്ദ്ര ഗോപാല, പരമേശ്വര, അബ്ദുല്‍ ഖാദര്‍ (വൈ.പ്രസി.), മൗറീസ, അന്നത്ത് ബീവി, രാമനായക് (ജോ.സെക്ര.), രാജേന്ദ്ര കൃഷ്ണ, രമേശ മാടത്തടുക്ക, താഹിറ, സിദ്ദീഖ്, റസാഖ്, അസീസ്, ഷംസുദ്ദീന്‍, നാരായണ, ഷാഹിറ ബാനു, ഇഖ്ബാല്‍, മൂകാംബിക …

സുന്നി ഐക്യത്തിന് ആഹ്വാനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി; പോസ്റ്റ് വൈറലായി

കാസര്‍കോട്: സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പിന്നാലെ സുന്നി ഐക്യത്തിനു ആഹ്വാനം ചെയ്ത് മുസ്ലീം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ പുറത്തുവിട്ട പോസ്റ്റ് വൈറലായി. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ അനുകൂലിച്ച് കൊണ്ട് ഒരു മണിക്കൂറിനകം നാലായിരത്തോളം പേരാണ് രംഗത്ത് എത്തിയത്. ഇരുനൂറോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.”അത്യുജ്ജ്വല ചരിത്രമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക …

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; മാവേലി എക്‌സ്പ്രസ്സില്‍ ടിടിഇക്ക് നേരെ അതിക്രമം; 24 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ : ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയില്‍ 24 കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലാപുരം മാവേലി എക്‌സ്പ്രസ്സില്‍ നടന്ന സംഭവത്തില്‍ എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ എത്തിയ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അതിക്രമം നടന്നുവെന്നും പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മതിലിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവിനും മകനും ഗുരുതരം

തിരുവനന്തപുരം: വര്‍ക്കല പാലച്ചിറയില്‍ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മതിലിലിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനും മകനും ഗുരുതരമായി പരിക്കേറ്റു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. നാട്ടുകാരാണ് കാറിലുണ്ടായിരുന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ലൈല മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഭര്‍ത്താവും മകനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആശുപത്രിയിലേക്ക് പോയ യുവതിയേയും മകളെയും കാണാതായി

കാസര്‍കോട്: എട്ടുവയസ്സുള്ള മകളെയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയ യുവതിയെ കാണാതായതായി പരാതി. ഹൊസ്ദുര്‍ഗ്ഗ്, കുശാല്‍ നഗറിലെ ആയിഷത്തുല്‍ സഫൂറ (32)യെയും മകളെയുമാണ് കാണാതായത്. മാതാവ് കെ പി റഹ്‌മാബിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകുന്നേരമാണ് ആയിഷത്തുല്‍ സഫൂറ മകളെയും കൂട്ടി ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നു പരാതിയില്‍ പറയുന്നു.രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.

എന്‍മകജെ കൃഷി ഓഫീസിലെ അസി. കൃഷി ഓഫീസര്‍ കെ സി ജയശ്രീ അന്തരിച്ചു

കാസര്‍കോട്: എന്‍മകജെ കൃഷി ഓഫീസിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കാടകത്തെ കെ സി ജയശ്രീ (50) അന്തരിച്ചു. രാമന്‍- ജാനകി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: വി രാജീവന്‍ (അസി. എഞ്ചിനീയര്‍, കെ എസ് ഇ ബി സീതാംഗോളി). മക്കള്‍: ഋതുവര്‍ണ്ണരാജ്, ഋത്വിക്‌രാജ്. സഹോദരങ്ങള്‍: രഘുവരന്‍, വിജയകുമാരി, രാജേഷ് കുമാര്‍(സയിന്റിസ്റ്റ് പൂനെ).അറിയപ്പെടുന്ന നര്‍ത്തകിയും നാടക നടിയുമായിരുന്ന ജയശ്രീ അസുഖബാധിതയായി ചികിത്സയിലായിരുന്നു.

ബാധയൊഴിപ്പിക്കാന്‍ മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മന്ത്രവാദിക്കെതിരെ പോക്‌സോ കേസ്

കൊല്ലം: ബാധയൊഴിപ്പിക്കാന്‍ മാതാവിനൊപ്പമെത്തിയ 16 കാരിയെ മന്ത്രവാദി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മന്ത്രവാദിക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പുത്തൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. വെണ്ടാര്‍ സ്വദേശിയായ മന്ത്രവാദി മുരാരിക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മന്ത്രവാദിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്- കാക്കയ്ക്ക് മാത്രമല്ല!

നാരായണന്‍ പേരിയ ആകെ മാര്‍ക്ക് പത്ത്. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പറഞ്ഞാല്‍. അല്ലെങ്കില്‍ എഴുതിയാല്‍ പത്ത് മാര്‍ക്ക് കൊടുക്കണം. അതില്‍ നീക്കു പോക്കില്ല; പാടില്ല.എന്നാല്‍ നോക്കൂ, വിചിത്രമായൊരു മൂല്യ നിര്‍ണ്ണയം. പത്തില്‍ പതിനൊന്ന് മാര്‍ക്ക് കൊടുത്തയാളുടെ ഗണിതശാസ്ത്രബോധത്തെ എങ്ങനെ വിശേഷിപ്പിക്കണം? എഴുതാപ്പുറം വായിക്കുന്നവനെന്നോ, ഇല്ലാപ്പുറം വായിക്കുന്നവനെന്നോ? എങ്ങനെ വിശേഷിപ്പിച്ചാലും അത് അര്‍ഹിക്കുന്ന ചിലര്‍ ഉണ്ടായിരുന്നു നമ്മുടെ രാജ്യത്ത്. വി വി ഐ പി പട്ടികയില്‍ പേരുള്ളവര്‍- പാര്‍ലിമെന്റംഗങ്ങള്‍. ഇപ്പോഴത്തെ എം പി മാരിലും അത്തരക്കാരുണ്ടോ? ഊഹം …

ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവനടിക്കെതിരെ പീഡന ശ്രമം; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍

ചെന്നൈ: ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവനടിക്കെതിരെ പീഡന ശ്രമം. സംഭവത്തില്‍ നടിയുടെ പരാതിയില്‍ ടി നഗറിലെ ഹോട്ടലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടി. ചോദ്യം ചെയ്യലില്‍ യുവാവ് ആരോപണം നിഷേധിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനായാണ് …

ഉപ്പള, നയാബസാറില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് പൂഴികടത്ത് തടഞ്ഞതിലുള്ള വിരോധത്തില്‍; മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഉപ്പള, നയാബസാറില്‍ യുവാവിനെ അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പളയിലെ കൗസര്‍, അമ്പു, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഐല കടപ്പുറം, ശിവാജി നഗറിലെ മുഹമ്മദ് ഹനീഫ എന്ന ബി ജെ പി ഹനീഫ (28)യുടെ പരാതിയിലാണ് കേസ്.ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ഉപ്പള വില്ലേജ് ഓഫീസിനടുത്തുള്ള മെഡിക്കല്‍ ഷോപ്പിനു സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തി അടിച്ചും കല്ലുകൊണ്ട് കുത്തിയും പരിക്കേല്‍പ്പിച്ചുവെന്നുമാണ് ഹനീഫയുടെ പരാതി. ഹനീഫയുടെ …

മനുഷ്യര്‍ ഐക്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകും: കെ പി രാമനുണ്ണി

കാഞ്ഞങ്ങാട്: ദേശീയതയ്ക്കും വംശീയതയ്ക്കും ഭാഷാപരമായ വ്യത്യസ്തതകള്‍ക്കും ഉപരി ലോകത്തിലെ എല്ലാ മനുഷ്യരും ഐക്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകുന്ന ചരിത്ര സന്ധിയിലാണ് നമ്മള്‍ എത്തിയിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണിപറഞ്ഞു. വായനക്കാരുടെ കൂട്ടായ്മയായ കഥാവസന്തത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കഥാചര്‍ച്ചയും സ്‌നേഹ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനവും മഹാമാരികളും മനുഷ്യരാശിക്ക് മുന്നില്‍ ഉയര്‍ത്തുന്നത്അത്തരം ഭീഷണികളാണ്. മനുഷ്യനെ ഐക്യപ്പെടുത്താനുള്ള കലാപരമായ ഉപാധിയാണ് സാഹിത്യം. മനുഷ്യനെ മനുഷ്യനാക്കുന്നത് മര്‍ത്യ ഭാഷയാണെങ്കില്‍ ചരിത്ര മനുഷ്യനാക്കുന്നത് കഥയാണ്. അതുകൊണ്ട് …

സമസ്തയുടെ ആദർശങ്ങൾ ഉൾക്കൊള്ളുന്ന സുന്നി സംഘടനകൾ സമസ്തയിലേക്ക് മടങ്ങണം: ജം ഇയ്യത്തുൽ ഉലമ

കാസർകോട് : സമസ്തയുടെ ആശയ ആദർശങ്ങൾ ഉൾക്കൊള്ളുന്ന സുന്നി സംഘടനകൾ സമസ്തയിലേക്ക് തിരിച്ച് വരണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം ആഹ്വാനം ചെയ്തു. സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സമ്മേളനം ഓർമിപ്പിച്ചു. ഈദ് ആഘോഷങ്ങൾക്ക് മൂന്നുദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമ്മേളനം ആവശ്യം ഉന്നയിച്ചു. ഈദുൽ ഫിത്തറും ഈദുൽ അഹ്ദയും മുസ്ലിങ്ങളുടെ പ്രധാന ആഘോഷങ്ങൾ ആണെന്ന് സമ്മേളനം എടുത്തുകാട്ടി. ഈ ആഘോഷങ്ങൾക്ക് ചുരുങ്ങിയത് മൂന്നുദിവസം …

കാലം മാറി ; വിദ്യാർത്ഥികൾ ചില്ലറക്കാരല്ല ; പ്ലസ് ടു പരീക്ഷയ്ക്ക് എ ഐ വിദ്യ ഉപയോഗിച്ച 12 വിദ്യാർത്ഥികൾ പിടിയിൽ

കൊൽക്കത്ത : പ്ലസ് ടു പരീക്ഷയ്ക്ക് എ ഐ വിദ്യ ഉപയോഗിച്ച് കോപ്പിയടിച്ച 12 വിദ്യാർത്ഥികളെ പശ്ചിമബംഗാൾ സെക്കൻഡറി ബോഡ് ഇൻവിജിലേറ്റർമാർ പിടികൂടി . മൊബൈൽ ഫോണുകൾ പരീക്ഷ ഹാളിൽ ഒളിപ്പിച്ചു കിടത്തി ചാറ്റ് ബോട്ടുകൾ വഴി ഉത്തരങ്ങൾ കണ്ടുപിടിച്ചു കോപ്പിയടിച്ച വിദ്യാർത്ഥികളെയാണ് പിടികൂടിയത്. അടിവസ്ത്രത്തിലും ഷൂസിന് ഉള്ളിലും ഒളിപ്പിച്ചാണ് ഇവർ മൊബൈൽ ഫോണുകൾ പരീക്ഷ ഹാളുകളിൽ കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടുപിടിച്ചു. ചിലർ ഫോൺ വാഷ്‌റൂമിൽ നേരത്തെ ഒളിപ്പിച്ച് വച്ചശേഷം ഇടയ്ക്കിടയ്ക്ക് റൂമിൽ കയറി ഉത്തരം കണ്ടുപിടിച്ചു …