പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി : യുഎസ് ഫെഡറൽ റിസർവ് അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ ശതമാനം കുറച്ചു.ഇതോടെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 3.6% ആയി പലിശ നിരക്ക് കുറഞ്ഞു. സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണയാണ് അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നത് .
പണപ്പെരുപ്പം ഫെഡിന്റെ ലക്ഷ്യമായ 2% ത്തെക്കാൾ കൂടുതലായിരിക്കുമ്പോൾ തന്നെ തൊഴിൽ കമ്പോളം തണുത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം.
ഈ കുറവ് ക്രെഡിറ്റ് കാർഡ്, ഓട്ടോ ലോൺ, മോർട്ട്ഗേജ് എന്നിവയുടെ പലിശ നിരക്കുകളെ ബാധിക്കും. മോർട്ട്ഗേജ് നിരക്കുകൾ ഇതിനകം കുറഞ്ഞ നിലയിലാണ്.
അതേസമയം, സേവിംഗ്സ് അക്കൗണ്ടുകൾക്കും സ്ഥിര നിക്ഷേപങ്ങൾക്കുമുള്ള പലിശ കുറയാൻ സാധ്യതയുണ്ട്.
നിരക്ക് കുറയ്ക്കുന്നത് തൊഴിലുടമകൾക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സാമ്പത്തികമായി സഹായകമായേക്കും, ഇത് തൊഴിലന്വേഷകർക്ക് ഗുണകരമാണ്.







