ആൺകുട്ടിക്കായി ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തി; നാലാമതും ജനിച്ചത് പെൺകുഞ്ഞ്; കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

ബെംഗളൂരു: നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ വച്ചാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന 30 കാരി പെൺകുഞ്ഞിനെ പ്രസവിച്ചത്. ആദ്യ 3 പ്രസവത്തിൽ പെൺകുഞ്ഞുങ്ങളായിരുന്നു. നാലാമത്തേത് ആൺകുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് അശ്വിനി ബന്ധുക്കളോടു പറഞ്ഞിരുന്നു. ആൺകുട്ടിക്കായി ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തിയിരുന്നു. എന്നാൽ നാലാമതും ജനിച്ചത് പെൺകുഞ്ഞായിരുന്നു. പ്രസവ ശേഷം ഹിരേമുളഗിയിലെ സ്വന്തം വീട്ടിലെത്തിയ യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അശ്വിനിയെ രാംദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ഓട്ടോയെ പിന്തുടര്‍ന്ന് പിടികൂടി; സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 28.32ഗ്രാം എം ഡി എം എ കണ്ടെടുത്തു, ചാര്‍ളി ഉസ്മാനും കൂട്ടാളിയും അറസ്റ്റില്‍
കാസര്‍കോട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ മരണം: പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ശരീരത്തില്‍ പരിക്കില്ല, ഹൃദയാഘാതവും ഉണ്ടായില്ല, മരണ കാരണം അറിയാന്‍ ‘വിസിറ’ രാസ പരിശോധനയ്ക്ക് അയച്ചു

You cannot copy content of this page