ടാപ്പിങ് തൊഴിലാളി വാടകവീട്ടില്‍ മരിച്ചനിലയില്‍

കാസര്‍കോട്: ടാപ്പിങ് തൊഴിലാളിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് ശാന്തിപുരം സ്വദേശി കുരിശുകുന്നേല്‍ ജോസഫിന്റെ മകന്‍ സജി ജോസഫ് (54) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കരിന്തളം പെരിയങ്ങാനത്തെ വാടക വീട്ടിലാണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. പെരിയങ്ങാനത്തെ ജോഷി എന്നയാളുടെ തോട്ടത്തിലെ ടാപ്പിങിനായി എത്തിയതായിരുന്ന സജി. തിങ്കളാഴ്ച രാവിലെ ജോലിക്കെത്താത്തതിനാല്‍ മറ്റു തൊഴിലാളികള്‍ ഫോണ്‍വിളിച്ചപ്പോള്‍ സജി അറ്റന്‍ഡ്‌ചെയ്തിരുന്നില്ല. തുടര്‍ന്ന് താമസിക്കുന്ന വാടകവീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാരുണ്യ ചികിത്സാ സൗകര്യം പ്രതിസന്ധിയില്‍; കരുണതേടി പ്ലക്കാര്‍ഡുകളുമായി കളക്ട്‌റേറ്റിലെത്തിയ വൃക്ക രോഗികള്‍ക്ക് കളക്ടറുടെ ഉറപ്പ്; ജില്ലയില്‍ ഡയാലിസിസ് മുടങ്ങില്ല: ആരും ഉത്കണ്ഠപ്പെടേണ്ടതില്ല
തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്ലീംലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചു; ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷനില്‍ അസീസ് കളത്തൂരും സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ പി ബി ശഫീഖും ബദിയഡുക്കയില്‍ ലക്ഷ്മണയും സ്ഥാനാര്‍ത്ഥികള്‍

You cannot copy content of this page