ട്രമ്പിന്റെ അടുപ്പക്കാരനായ സെർജിയോ ഗോറിനെ അമേരിക്കയുടെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു

പി പി ചെറിയാൻ

വാഷിംഗ്‌ടൺഡി സി : ഡൊണാൾഡ് ട്രംപിന്റെ അടുത്ത ആളായ സെർജിയോ ഗോറിനെഅമേരിക്കയുടെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു.
ട്രംപിന്റെ പേഴ്സണൽ ചീഫാണ് 38-കാരനായ സെർജിയോ ഗോർ. നിയമന കാര്യങ്ങളിൽ ട്രംപിനോട് കാണിച്ച വിശ്വസ്ഥതയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് ഉയർത്താൻ കാരണം. ഇന്ത്യയിലേക്കുള്ള അംബാസഡറായും, ദക്ഷിണ-മധ്യേഷ്യൻ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായാണ് നിയമനം.

ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഗോർ, കോളേജ് റിപ്പബ്ലിക്കൻസിൽ പങ്കെടുക്കുകയും യൂണിവേഴ്സിറ്റിയുടെ യംഗ് അമേരിക്കാസ് ഫൗണ്ടേഷന്റെ ചാപ്റ്റർ സ്ഥാപിക്കുകയും ചെയ്തു. 2008 ലെ സെനറ്റർ ജോൺ മക്കെയ്‌നിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു , റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ പ്രവർത്തിച്ചു, പിന്നീട് പ്രതിനിധികളായ സ്റ്റീവ് കിംഗ്, മിഷേൽ ബാച്ച്മാൻ, റാണ്ടി ഫോർബ്സ് എന്നിവരുടെ വക്താവായി പ്രവർത്തിച്ചു . 2013 മെയ് മാസത്തിൽ, കെന്റക്കി സെനറ്റർ റാൻഡ് പോളിന്റെ രാഷ്ട്രീയ പ്രവർത്തന സമിതിയിൽ ഗോർ പ്രവർത്തകാനായി. ഒടുവിൽ പോളിന്റെ വക്താവ്, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page