പൊലീസും ബിജെപി നേതാക്കന്മാരും രക്ഷകരായി; ആംബുലന്‍സില്‍ പ്രസവിച്ച യുവതിയും കുഞ്ഞും സുരക്ഷിതരായി ജനറല്‍ ആശുപത്രിയില്‍

ബദിയഡുക്ക: പ്രസവവേദന കൊണ്ടു വിഷമിച്ച യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസും ബിജെപി നേതാക്കളും ശ്രമിക്കുന്നതിനിടയില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.
മാതാവും കുട്ടിയും സുരക്ഷിതരായി ജനറല്‍ ആശുപത്രിയില്‍ കഴിയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ബാപ്പാലിപ്പൊനത്തു വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ശിവരാമന്റെ ഭാര്യക്കു പ്രസവവേദന അനുഭവപ്പെട്ടത്. സുമിത്രയുടെ ഭര്‍ത്താവ് ശിവരാമന്‍ അറിയാവുന്ന വാഹന ഉടമകളെയൊക്കെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എവിടെ നിന്നും വാടക വാഹനമൊന്നും ലഭിച്ചില്ല. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ശിവരാമന്‍ ബദിയഡുക്ക പൊലീസില്‍ വിളിച്ചു സഹായമഭ്യര്‍ത്ഥിച്ചു. വിവരം ലഭിച്ചുടനെ പെട്രോളിംഗിലായിരുന്ന എഎസ്‌ഐ സുകുമാരനും പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ആരിഫും സ്ഥലത്തു കുതിച്ചെത്തി. സുമിത്രയുടെ നില അതീവ ഗുരുതരമായതിനാല്‍ അവരെ പൊലീസ് ജീപ്പില്‍ കയറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയില്‍ ബദിയഡുക്ക അടല്‍ജി സേവാട്രസ്റ്റ് ഭാരവാഹിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അവിനാശ് റൈയെ പൊലീസ് വിളിച്ചു വിവരം അറിയിക്കുകയും സേവാ ട്രസ്റ്റിന്റെ ആംബുലന്‍സുമായി എത്രയും വേഗം ബാപ്പാലിപ്പൊനത്തേക്കു എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അവിനാശ് റൈയെ സുഹൃത്ത് ചിത്തരഞ്ജനെയും കൂട്ടി ആംബുലന്‍സുമായി എത്തുന്നതിനിടയില്‍ സുമിത്രയുമായി പൊലീസ് കന്യപ്പാടിയിലെത്തിയിരുന്നു. അവിടെ വച്ചു സുമിത്രയെ ആംബുലന്‍സില്‍ കയറ്റി. ആംബുലന്‍സ് മധൂറിനടുത്തെത്തിയപ്പോള്‍ സുമിത്ര അതിനുള്ളില്‍ പ്രസവിച്ചു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച സുമിത്രയും കുഞ്ഞും സുരക്ഷിതരായി ആശുപത്രി പരിചരണത്തില്‍ കഴിയുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdul Kader

Congratulations Sister.

RELATED NEWS

You cannot copy content of this page