വിരമിച്ചിട്ടും പണത്തോടുള്ള ആര്‍ത്തി തീര്‍ന്നില്ല; 10,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമം; മൂന്നുദിവസം മുമ്പ് വിരമിച്ച വില്ലേജ് അസിസ്റ്റന്റും സുഹൃത്തും വിജിലന്‍സിന്റെ പിടിയിലായി

കൊച്ചി: വിരമിച്ച കാര്യം മറച്ചുവച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച മുന്‍ വില്ലേജ് അസിസ്റ്റന്റിനെയും നിലവിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. ആലുവ താലൂക്കിലെ ചൊവ്വര വില്ലേജ് ഓഫീസില്‍ നിന്ന് മേയ് 30ന് വിരമിച്ച വില്ലേജ് അസിസ്റ്റന്റ് തമ്പി, ഫീല്‍ഡ് അസിസ്റ്റന്റ് നവാസ് എന്നിവരാണ് പിടിയിലായത്. സര്‍വീസില്‍ നിന്ന് വിരമിച്ച കാര്യം വെളിപ്പെടുത്താതെയാണ് പട്ടയം ശരിയാക്കി നല്‍കുന്നതിന് കാക്കനാട് സ്വദേശിയോടെ 10,000 രൂപ ആവശ്യപ്പെട്ടത്. വിജിലന്‍സ് നല്‍കിയ 10,000 രൂപ തിങ്കളാഴ്ച വൈകിട്ട് ചൊവ്വര വില്ലേജ് ഓഫീസ് പരിസരത്ത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. ചൊവ്വര വില്ലേജ് പരിധിയിലെ 1.24 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയത്തിനായി കാക്കനാട് സ്വദേശി നല്‍കിയ അപേക്ഷയില്‍ മേയ് 24ന് ഇരുവരും സ്ഥലപരിശോധന നടത്തി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തുടര്‍നടപടികള്‍ക്കായി അപേക്ഷകനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പട്ടയത്തിന് കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചപ്പോള്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കാക്കനാട് സ്വദേശി വിജിലന്‍സിനെ സമീപിച്ചത്. അറസ്റ്റിലായവരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page