ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വഴക്കിനിടെ 8 മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. വിശാഖപട്ടണത്തെ ഉഡ കോളനിയിലാണ് സംഭവം. അനുഷയാണ് (27) മരിച്ചത്. ഭർത്താവ് ഗ്യാനേഷർ (28) പൊലീസിനു മുൻപാകെ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ ഗ്യാനേഷർ അനുഷയെ കഴുത്ത് ഞെരിച്ചു. ഇതോടെ ബോധരഹിതയായ അനുഷയെ ഗ്യാനേഷർ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വിശാഖപട്ടണത്ത് ഹോട്ടൽ നടത്തുകയാണ് ഗ്യാനേഷർ. 2 വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിനു പിന്നാലെ വിവിധ വിഷയങ്ങളിൽ ഇവർ തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page