കാസര്‍കോട്ട് വേനല്‍ അസഹനീയം; മഞ്ഞപ്പിത്ത ഭീഷണിയും

കാസര്‍കോട്: വേനല്‍ അസഹനീയമായി തുടരുന്നതിനിടെ മഞ്ഞപ്പിത്ത രോഗഭീഷണി ഉയരുന്നു. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മലിനജലം ഉപയോഗിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 8203 പേര്‍ക്ക് സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 17 പേര്‍ മരിച്ചു.
കഴിഞ്ഞ വര്‍ഷം ഈ സമയത്തു 2203 പേര്‍ക്കായിരുന്നു മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ രോഗ ബാധിതരുടെ എണ്ണം 3166 ആണ്.
മലിനജലം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നതു ശുദ്ധജലമാണെന്നു ഉറപ്പാക്കുകയുമാണ് രോഗം ബാധിക്കാതിരിക്കാന്‍ പാലിക്കേണ്ട പ്രധാന മുന്‍കരുതല്‍. രോഗമുള്ളവരുമായി അടുത്തിടപഴകാതിരിക്കണം. രോഗബാധിതര്‍ പൂര്‍ണ്ണ വിശ്രമം തുടരുകയും വേണം. ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍ തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ചുണ്ടാക്കിയതാണെന്ന് ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവു. പനി, ക്ഷീണം, ഛര്‍ദ്ദി എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം. ഇത്തരം രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page