പള്ളങ്കോട്ട് സര്‍വ്വേയ്ക്കിടയില്‍ മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

കാസര്‍കോട്: പയസ്വിനി പുഴയില്‍ ചെക്ക്ഡാം നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേക്കിടയില്‍ പുഴയില്‍ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടു പോയി. ആലപ്പുഴ, മാവേലിക്കര, ചെറിയനാട്, മാമ്പ്രതൂമ്പിനാല്‍ വീട്ടില്‍ ടി നിഖില്‍ (27) ചൊവ്വാഴ്ച ഉച്ചയോടെയാണ് പയസ്വിനി പുഴയില്‍ പള്ളങ്കോട്ട് അപകടത്തില്‍പെട്ട് മരിച്ചത്. സര്‍വ്വേ നടത്തുന്നതിനിടയില്‍ കല്ലിനു മുകളില്‍ നിന്നു വഴുതി വീണ് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം.
ഒറിജിന്‍ എന്ന കമ്പനിയില്‍ കരാര്‍ ജീവനക്കാരനായിരുന്ന നിഖിലും മറ്റു മൂന്നു പേരും ഒരാഴ്ച മുമ്പാണ് സര്‍വ്വേക്കായി പള്ളങ്കോട്ട് എത്തിയത്. ടി.ആര്‍ തുളസീധരന്‍-ഷീല ദമ്പതികളുടെ മകനാണ്. സഹോദരന്‍ നിധീഷ്. അപകടവിവരമറിഞ്ഞ് സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ബുധനാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ ശേഷമാണ് ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page