‘2024 തന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല, ജീവിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ…’; സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം ഫോട്ടോഗ്രാഫർ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: ഫോട്ടോഗ്രാഫറെ ഫ്‌ളാറ്റിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തൊടുപുഴ കരിക്കോട് എടവെട്ടി സ്വദേശി പടിപ്പുരക്കല്‍ വീട്ടില്‍ ഷിനാസ് പി. ബദറുദ്ദീനാ(35)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ എം.ആര്‍.റസിഡന്‍സി എന്ന ഫ്‌ളാറ്റില്‍ ജനല്‍ കമ്പിയില്‍ തുണിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.മലപ്പുറം ഡൗണ്‍ഹില്‍ കോട്ടപ്പടി സ്വദേശി വെന്താട്ടി വീട്ടില്‍ മുഹമ്മദ് ഹാരീഫിനൊപ്പം കഴിഞ്ഞ 5 മാസമായി എം ആര്‍ റസിഡന്‍സിയിലാണ് ഷിനാസ് താമസിക്കുന്നത്. കണ്ണൂര്‍ കക്കാട് റോഡിലുള്ള മാങ്കോ മീഡിയ എന്ന സ്റ്റുഡിയോവില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത് വരികയുമായിരുന്നു.സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായും ഭാര്യയുമായി അകന്ന് കഴിഞ്ഞുവരികയുമായിരുന്നു ഷിനാസെന്ന് ടൗണ്‍ പോലീസ് പറഞ്ഞു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട ശേഷമാണ് ആത്മഹത്യ ചെയ്തത്. ‘2024 തന്നെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ലെന്നും ഇനി ജീവിക്കാൻ ആഗ്രഹമുണ്ട്.. പക്ഷേ..’എന്നാണ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ബദറുദ്ദീനിന്റെയും റൈഹാനത്തിന്റെയും മകനാണ്.സഹോദരങ്ങള്‍: നിയാസ്, ഷിഹാസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ചൊറിച്ചല്‍; സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലുള്ള പ്രതിഷേധമെന്നു കരുതിയിരുന്ന നാട്ടുകാര്‍ക്ക് തെറ്റി; കാരണക്കാര്‍ കമ്പിളിപ്പുഴുക്കളെന്ന് ആരോഗ്യ വകുപ്പ്
ഒന്നരവര്‍ഷമായി സെക്രട്ടറിയുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റി; ഭരണസമിതി പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥലംമാറ്റം മരവിപ്പിക്കാമെന്നു ജെ.ഡി.യുടെ ഉറപ്പ്

You cannot copy content of this page