പ്രൊഫസറുടെ കൈവെട്ടിയ കേസ്; മൂന്നാം പ്രതിയുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം: പ്രൊഫ.ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസിലെ മൂന്നാം പ്രതി എം.കെ നാസറിന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. നാസറിനു ഉപാധികളോടെ ജാമ്യം നല്‍കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.
വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് നാസര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് കോടതി നടപടി. ഒന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞതായി ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
2010 ജുലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page