ബലാത്സംഗം, കൊലപാതകം: സീരിയല്‍ കില്ലര്‍ അറസ്റ്റില്‍; ഈ മാസം മാത്രം കൊലപ്പെടുത്തിയത് 19 കാരിയടക്കം രണ്ടുപേരെ


ബംഗ്‌ളൂരു: ബലാത്സംഗവും കൊലപാതകവും ഹോബിയാക്കിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ രാഹുല്‍ എന്ന ബോലു കര്‍മ്മവീര്‍ ഈശ്വര്‍ ജോഠി (30)നെയാണ് ബംഗ്‌ളൂരു പൊലീസ് അറസ്റ്റു ചെയ്തത്.
ഒക്ടോബര്‍ 25ന് ബംഗ്‌ളൂരുവില്‍ നിന്നു മംഗ്‌ളൂരുവിലേയ്ക്കുള്ള യാത്രക്കിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മുല്‍ക്കിയില്‍ വച്ചായിരുന്നു കൊല. നിസാര പ്രശ്‌നത്തെ ചൊല്ലി ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് രാഹുല്‍ നാടകീയമായി പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മറ്റു നിരവധി കൊലപാതകങ്ങള്‍ക്കു തുമ്പായത്.
നവംബര്‍ 19ന് ഗുജറാത്തിലെ ഉഡ്‌വാഡ് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി നടന്നു പോവുകയായിരുന്ന 19 കാരിയെ കൊലപ്പെടുത്തിയതും രാഹുല്‍ ആണെന്നു അന്വേഷണത്തില്‍ വ്യക്തമായി. യുവതിയുടെ പിന്നാലെ ചെന്ന് ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പൂനയില്‍ സമാന രീതിയില്‍ മറ്റൊരു യുവതിയെ കൊലപ്പെടുത്തിയതും നവംബര്‍ മാസത്തിലാണ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലുങ്കാന സംസ്ഥാനങ്ങളിലും രാഹുല്‍ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരിടത്തു തങ്ങാതെ ട്രെയിനുകളില്‍ സഞ്ചരിച്ചാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. പലപ്പോഴും ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലാണ് പ്രതി യാത്ര ചെയ്തിരുന്നതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വീട്ടില്‍ കവര്‍ച്ചയ്ക്ക് കയറിയ ആള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടി; കുഞ്ഞ് കരഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍, സംഭവം കയ്യാര്‍ ജോഡ്കല്ലില്‍

You cannot copy content of this page