കോഴിക്കോട്: എം എസ് എഫ് പ്രതിനിധികളായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഫീൽ ജി, റുമൈസ റഫീഖ് എന്നിവരാണ് സിൻഡിക്കേറ്റ് ഇലക്ഷൻ ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തത്.സെനറ്റിലേക്കുള്ള ഇലക്ഷൻ പൂർത്തിയാവുകയും ജൂൺ 29ന് സെനറ്റ് പുന:സംഘടിപ്പിക്കുകയും ചെയ്തു. മൂന്ന് മാസം കഴിഞ്ഞും സിൻഡിക്കേറ്റ് ഇലക്ഷൻ പ്രഖ്യാപിക്കാത്തത് സി പി ഐ എം പദ്ധതിയുടെ ഭാഗമാണെന്ന് ഹർജിക്കാർ കുറ്റപ്പെടുത്തുന്നു.
ആറംഗ നോമിനേറ്റഡ് സിൻണ്ടിക്കേറ്റ് ആണ് ഇപ്പോൾ നിലവിലുള്ളത് . ആറുപേരും സജീവസി പി ഐ എം പ്രവർത്തകരാണ് . അതിൽ രണ്ടുപേരാകട്ടെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധം ഇല്ലാത്തവരും. എതിർ ശബ്ദങ്ങൾ ഇല്ലാതെ യൂണിവേഴ്സിറ്റി ഭരണം നടത്തുക എന്നതാണ് സിപിഐഎം തീരുമാനത്തിൻ്റെ ഭാഗമായാണ് സിൻഡിക്കേറ്റ് പുന:സംഘടിപ്പിക്കാത്തതെന്നും പ്രതിപക്ഷ സംഘടനകൾ പറയുന്നു.
തെരഞ്ഞെടുപ്പ് അനന്തമായി വൈകുന്നത് നിലവിൽ തിരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് എന്ന് ഹർജിയിൽ പറയുന്നു . തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് ഇല്ലാത്തത് കാരണം വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ കിടക്കുകയാണെന്നും ഹർജിയിൽ പറയുന്നു .
ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായതിനു ശേഷമാണ് യൂണിവേഴ്സിറ്റി സെനറ്റ് ഇലക്ഷൻ പ്രഖ്യാപിക്കാൻ തയ്യാറായത് . അതുപോലെ സിൻഡിക്കേറ്റ് ഇലക്ഷനും ഹൈക്കോടതിയുടെ നേരിട്ട് ഇടപെടൽ ആവശ്യമാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്നാണ് ചാൻസലർ, വൈസ് ചാൻസലർ എന്നിവരോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെടാൻ ഹൈക്കോടതി ഉത്തരവിട്ടത്.ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി .