ട്രംപിനെ ഇംപീച്ച് ചെയ്യണം: പകരം വാന്‍സിനെ അമേരിക്കന്‍ പ്രസിഡന്റാക്കണം: ശതകോടീശ്വരന്‍ മസ്‌ക്

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: ടെക് ശതകോടീശ്വരനായ എലോണ്‍ മസ്‌ക് വ്യാഴാഴ്ച പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യണം എന്ന ആഹ്വാനത്തെ പിന്തുണച്ചു. മുന്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള വാഗ്വാദത്തില്‍ പ്രസിഡന്റ് ട്രംപിനെതിരെ കോടീശ്വരന്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളിലൊന്നാണിത്.‘പ്രസിഡന്റ് എലോണ്‍ ആരാണ് വിജയിക്കുന്നത്? എന്റെ പണം എലോണിന്റെ പക്കലുണ്ട്. ട്രംപിനെ ഇംപീച്ച് ചെയ്യണം, പകരം വൈ. പ്രസിഡന്റ് ജെഡി വാന്‍സിനെ പ്രസിഡന്റാക്കണം, മലേഷ്യ ആസ്ഥാനമായുള്ള വലതുപക്ഷ എഴുത്തുകാരനായ ഇയാന്‍ മൈല്‍സ് ചിയോങ്, മസ്‌കിന്റെ സോഷ്യല്‍ പ്ലാറ്റ്ഫോം എക്സില്‍ വ്യാഴാഴ്ച …

കാറില്‍ കടത്തുകയായിരുന്ന 19,185 പാക്കറ്റ് പാന്‍മസാല പിടികൂടി; നാഷണല്‍ നഗര്‍, തൃക്കരിപ്പൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 19,185 പാക്കറ്റ് പാന്‍മസാലയുമായി രണ്ടു പേര്‍ അറസ്റ്റില്‍. ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ ഖമറുദ്ദീന്‍ (34), സൗത്ത് തൃക്കരിപ്പൂരിലെ മുഹമ്മദ് സഹീര്‍ (24) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ പ്രദീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ചെട്ടുംകുഴിയില്‍ വച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് പാന്‍മസാല പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോവുകയായിരുന്നു ഇതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകൻ വാഹന മോഷണ കേസിൽ അറസ്റ്റിൽ

കൊച്ചി: ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജിന്റെ മകൻ വാഹനമോഷണ കേസിൽ അറസ്റ്റിൽ. തിരിച്ചടവ് മുടങ്ങിയതിനു ഫിനാൻസ് കമ്പനി ലേലത്തിൽ വിറ്റ ജീപ്പാണ് ബ്രഹ്മരാജിന്റെ മകൻ അഭിജിത്തിന്റെ നേതൃത്വത്തിൽ മോഷ്ടിച്ചത്. അഭിജിത്ത് ഉൾപ്പെടെ 5 പേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജോയ് മോൻ, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്, രാഹുൽ, മുഹമ്മദ് ബാസിത്ത് എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു.തിരിച്ചടവ് മുടങ്ങിയതോടെ ജോയ്മോന്റെ ജീപ്പ് സ്വകാര്യ ഫിനാൻസ് കമ്പനി പിടിച്ചെടുത്തിരുന്നു. തുടർന്ന് …

മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത: കീമോയ്ക്കു ശേഷം വിശ്രമിക്കുന്ന ക്യാൻസർ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കുള്ള പണം കവർന്നു

ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് പണം കവർന്നതായി പരാതി. കീമോ തെറാപ്പിക്കു ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഉഷ സന്തോഷിനു നേരെയാണ് ആക്രമണം. കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചു. ചികിത്സയ്ക്കായി കരുതിയിരുന്ന 16,000 രൂപയാണ് കവർന്നത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഉഷയും ഭർത്താവും മകളുമാണ് വീട്ടിലുള്ളത്. ഭർത്താവും മകളും പുറത്തു പോയിരുന്ന സമയത്താണ് കൃത്യം നടന്നത്. അയൽവാസികൾ ഉഷയെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇവർ അടിമാലി …

ലോക മുസ്ലിങ്ങള്‍ അറഫാ സംഗമത്തില്‍

മക്ക: ലോകമാസകലമുള്ള ഹാജിമാര്‍ വ്യാഴാഴ്ച അറഫാത്തില്‍ സംഗമിക്കും. പ്രാര്‍ത്ഥന കൊണ്ടു പരിശുദ്ധമാക്കിയ മനസ്സുമായാണ് വിശ്വാസികള്‍ മക്കയില്‍ നിന്ന് അറഫാത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മിനായിയില്‍ നിന്ന് ബുധനാഴ്ച രാത്രി മുതല്‍ ഹാജിമാര്‍ അറഫാ മൈതാനിയെ ലക്ഷ്യം വച്ചു യാത്ര പുറപ്പെട്ടിരുന്നു.ഇന്ത്യന്‍ തീര്‍ത്ഥാടക സംഘം ഹജ്ജിന്റെ ആദ്യ ദിനമായ ബുധനാഴ്ച മിനായിലെത്തി. ജുമാ നിസ്‌കാരത്തോടെ അറഫാത്തിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബയോടെയാണ് അറഫാ സംഗമം ആരംഭിച്ചത്. സൂര്യാസ്തമയം വരെ വിശ്വാസ സമൂഹം അറഫയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകും. നാളെ രാവിലെ മിനായില്‍ തിരിച്ചെത്തി ജംറയില്‍ …

പി.വി അന്‍വറിനു കത്രിക; നിലമ്പൂരില്‍ 10 സ്ഥാനാര്‍ത്ഥികള്‍, 12 മുതല്‍ 14 വരെ പ്രിയങ്ക നിലമ്പൂരില്‍

കോഴിക്കോട്: ജൂണ്‍ 19നു നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 10 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. വ്യാഴാഴ്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന നാലു പേര്‍ പത്രിക പിന്‍വലിച്ചു.കത്രികയാണ് പി.വി അന്‍വറിന്റെ തിരഞ്ഞെടുപ്പു ചിഹ്നം. ആംആദ്മി പാര്‍ട്ടി അന്‍വറിനുള്ള പിന്തുണ പിന്‍വലിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എസ് സ്വരാജും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജുമാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണത്തിനു വയനാട് എംപി പ്രിയങ്കാഗാന്ധി 12ന് നിലമ്പൂരിലെത്തും. 13, 14 തീയതികളില്‍ അവര്‍ …

ട്രോളിംഗ് നിരോധനം 10 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജുലൈ 31 അര്‍ദ്ധരാത്രിവരെ തുടരും. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇതുസംബന്ധിച്ചു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.ട്രോളിംഗിന്റെ ഭാഗമായി തീരദേശങ്ങളില്‍ പൊലീസ് നിരീക്ഷണവും കടല്‍ നിരീക്ഷണവും തുടരും. ട്രോളിംഗ് നിരോധിത വേളയില്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങാന്‍ പാടുള്ളതല്ല.

ക്രമസമാധാനവും സമൂഹ സുരക്ഷയും: ബിജെപി നേതാക്കന്മാരുള്‍പ്പെടെ 36 പേരെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നു നാടുകടത്താന്‍ നീക്കം

മംഗ്‌ളൂരു: ക്രമസമാധാനവും സമൂഹ സുരക്ഷയും സംരക്ഷിക്കുന്നതിന് ദക്ഷിണകന്നഡ ജില്ലയില്‍ നിന്നു 36 പേരെ നാടുകടത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നീക്കമാരംഭിച്ചു. വിവിധ സംഘടനകളില്‍പ്പെട്ടവരാണ് നാടുകടത്തലിനു നീക്കമാരംഭിച്ചിട്ടുള്ളത്.ബല്‍ത്തങ്ങാടിയിലെ ഹിന്ദു ജാഗരണവേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോഡി, സംഘപരിവാര നേതാവ് ഭരത് കുംഭേലു, ബിജെപി നേതാവ് അരുണ്‍കുമാര്‍ പുത്തില, ബണ്ട്വാളിലെ പവന്‍കുമാര്‍, ചരണ്‍, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അഷ്‌റഫ്, മൊയ്തീന്‍ അഫ്ഹാന്‍, ഭരത് രാജ് ബി, വിട്ടല്‍ സ്വദേശികളായ ഗണേശ് പൂജാരി, അബ്ദുല്‍ ഖാദര്‍ എന്ന ഷൗക്കത്ത്, ചന്ദ്രഹാസ്, മനോജ് കുമാര്‍, …

കോടികള്‍ ചെലവഴിച്ചുണ്ടാക്കുന്ന റോഡുകള്‍ക്ക് ഓവുചാലുണ്ടാക്കാന്‍ പണവും പണിക്കാരുമില്ല; സീതാംഗോളിയില്‍ റോഡ് സൈഡില്‍ കുഴി രൂപപ്പെട്ടു

കാസര്‍കോട്: കോടികള്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന റോഡുകള്‍ക്കു ഓവുചാലുണ്ടാക്കാന്‍ പണമില്ലാത്തതിന്റെ ദുരന്തം സീതാംഗോളിയില്‍ യാത്രക്കാരും വാഹനങ്ങളും നാട്ടുകാരും അഭിമുഖീകരിക്കുന്നു.സീതാംഗോളി ജംഗ്ഷനടുത്തെ സീതാംഗോളി-കാസര്‍കോട് റബറൈസ്ഡ് റോഡില്‍ ഓവുചാലില്ലാത്തതു കൊണ്ടും റോഡിലും റോഡ് സൈഡിലുമായി കെട്ടിനിന്ന വെള്ളം അതിന് ഒഴുകിപ്പോകാന്‍ സ്വന്തമായി കണ്ടെത്തിയ കുഴിയാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. സ്വയം രൂപപ്പെട്ട കുഴിയോടു ചേര്‍ന്ന സ്ഥലങ്ങളിലെ മണ്ണിന് ഇളക്കം തട്ടിയിട്ടുണ്ടെന്നും അത് ഏത് നിമിഷവും വന്‍ അപകടത്തിനിടയാക്കിയേക്കാമെന്നും നാട്ടുകാരും ഭയപ്പെടുന്നു. ഇക്കാര്യങ്ങള്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകനായ ഇസ്സക്കുഞ്ഞിയും പല തവണ …

രേഷ്മയുടെ കൊലപാതകം: മൃതദേഹം കയറ്റിക്കൊണ്ടു പോയ ജീപ്പ് ബന്തടുക്കയില്‍ കണ്ടെത്തി; നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ സര്‍ക്കാരി, മൊയോലത്തെ എം.സി രേഷ്മയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയെന്ന കേസില്‍ നിര്‍ണ്ണായക തെളിവു ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിവൈ.എസ്.പി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബന്തടുക്കയില്‍ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ട് നിന്നു പാണത്തൂരിലേക്ക് മൃതദേഹം കയറ്റിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ജീപ്പ് കണ്ടെത്തി. കൊലപാതകം നടന്ന സമയത്ത് പ്രസ്തുത ജീപ്പ് അറസ്റ്റിലായ പാണത്തൂര്‍, ബാപ്പുങ്കയം സ്വദശി ബിജു പൗലോസിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ജീപ്പ് ബന്തടുക്ക സ്വദേശിയുടെ കൈയില്‍ എത്തുകയായിരുന്നു. മെയ് 16നാണ് രേഷ്മ കൊലക്കേസില്‍ …

തളങ്കരയിലെ മുൻ പ്രവാസി ജമാൽ അന്തരിച്ചു

കാസർകോട്:തളങ്കര , നുസ്രത്ത് റോഡിലെ മുൻ പ്രവാസി ജമാൽ (63) അന്തരിച്ചു. ദീർഘകാലം അബുദാബിയിലായിരുന്നു. അബുദാബി-തളങ്കര ജമാഅത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷബീർ, ഷാനിബ്,സജ്ന. മരുമക്കൾ: നഹീം, സജ്ന .സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, ബീവി , ആയിഷ, പരേതനായ അബ്ദുൽ അസീസ്.

കുമ്പളയിലെ ഗതാഗത നിയമലംഘനത്തിന് കൂട്ടത്തോടെ നോട്ടീസ്; റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണറോട് നിര്‍ദ്ദേശിച്ചു

കാസര്‍കോട്: കുമ്പളയില്‍ 400ല്‍പ്പരം പേര്‍ക്ക് കൂട്ടത്തോടെ ഗതാഗത നിയമലംഘനത്തിന് നോട്ടീസ് നല്‍കിയ സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഇടപെടല്‍. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ കൂട്ടത്തോടെ നോട്ടീസ് ലഭിച്ച കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കാരവല്‍ മീഡിയയാണ്. കുമ്പള ടൗണിനു സമീപത്ത് റോഡ് ഡിവൈഡറില്‍ 2023ലാണ് മോട്ടോര്‍ വാഹന വകുപ്പ് എ.ഐ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ പ്രസ്തുത ക്യാമറ പ്രവര്‍ത്തന ക്ഷമമല്ലെന്നാണ് ഇതു …

ബംഗ്‌ളൂരുവില്‍ തിക്കിലും തിരക്കിലും പെട്ടു മരിച്ച 11 പേരില്‍ ഒരാള്‍ 13 വയസ്സുള്ള കുട്ടി; മൂന്നു പേര്‍ കൗമാരക്കാര്‍, 20നും 30നും ഇടക്ക് പ്രായമുള്ള ആറുപേര്‍

ബംഗ്‌ളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഐപിഎല്‍ നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയ മൂന്നു ലക്ഷത്തോളം ക്രിക്കറ്റ് ആരാധകരുടെ ഉന്തിലും തള്ളിലും പെട്ടു മരിച്ച 11 പേരില്‍ ഒരാള്‍ 13 വയസ്സുള്ള കുട്ടിയാണെന്നു തിരിച്ചറിഞ്ഞു.തിരക്കില്‍ 11 മരണത്തിനു പുറമെ 47 പേര്‍ക്കു പരിക്കേറ്റു. മരിച്ച 11 പേരും 40 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞത് 13 വയസ്സുള്ള കുട്ടിയാണ്. മൂന്നു പേര്‍ കൗമാരക്കാരും 20നും 30നും ഇടക്കു പ്രായമുള്ള ആറു പേരും …

നീറ്റ് പി.ജി 2025 പരീക്ഷാ തീയതി: ഹര്‍ജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ ഒറ്റ ഷിഫ്ടില്‍ ഒന്നിച്ചു നടത്തുന്നതിനു നാഷണല്‍ ബോഡ് ഓഫ് എക്‌സാമിനേഷന്‍സ് സുപ്രിം കോടതിയോട് അനുമതി ആരാഞ്ഞു.ദേശീയ പരീക്ഷാ ബോഡിന്റെ അപേക്ഷ വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കും.2025 ജൂണ്‍ 15നു നടത്താനിരുന്ന നീറ്റ് പി.ജി പരീക്ഷ രണ്ടു ഷിഫാടാക്കാതെ ഒരേ സമയം ഒന്നിച്ചു നടത്തണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. രണ്ടു ഷിഫ്ടായി നടത്തുന്ന പ്രവേശന പരീക്ഷ വിദ്യാര്‍ത്ഥികളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന യുണൈറ്റഡ് ഡോക്ടേര്‍സ് ഫ്രണ്ടിന്റെ ഹര്‍ജിയെത്തുടര്‍ന്നാണ് പരീക്ഷ സുപ്രിം കോടതി മാറ്റിവച്ചത്. …

ബലി പെരുന്നാള്‍: അവധി ശനിയാഴ്ച മാത്രം, സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: ബലിപെരുന്നാള്‍ അവധി ശനിയാഴ്ച മാത്രം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വെള്ളിയാഴ്ച പെരുന്നാള്‍ അവധി ആയിരിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ കലണ്ടറില്‍ പ്രസിദ്ധീകരിച്ചിരുന്നത.് എന്നാല്‍ ശനിയാഴ്ചയാണ് കേരളത്തില്‍ ബലിപെരുന്നാള്‍. ഇതു കണക്കിലെടുത്താണ് പെരുന്നാള്‍ അവധി ശനിയാഴ്ചയിലേയ്ക്ക് മാറ്റിയത്.വെള്ളി, ശനി ദിവസങ്ങളില്‍ അവധി വേണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കമുള്ളവര്‍ അവശ്യപ്പെട്ടിരുന്നു.

പെരിയ, പുക്കളത്ത് വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, പുക്കളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍മ്മാണ തൊഴിലാളി കൃഷ്ണന്റെ ഭാര്യ പി. സുന്ദരി (62)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ വീടിനു സമീപത്തെ പ്ലാവില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബേക്കല്‍ പൊലീസ് കേസെടുത്തു.മക്കള്‍: സുമിത്ര, വിജേഷ്, വിജയകുമാര്‍. മരുമക്കള്‍: കൃഷ്ണന്‍ (ചേരിപ്പാടി), രാഗി, ധര്‍മ്മിണി. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ചുക്രന്‍, മാധവന്‍ (നാടന്‍പാട്ടു കലാകാരന്‍), ഇന്ദിര, ചീരു.

മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

കാസര്‍കോട്: മണ്ണിറക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനും അക്രമ ശ്രമത്തിനുമിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണു. സാരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍. നെക്രാജെ, ഉദംപാറ, പിലിക്കൂടലിലെ പി.കെ അഷ്‌റഫി(44)നാണ് പരിക്കേറ്റത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വിദ്യാഗിരിയിലെ ഹര്‍ഷിദ്, കുബംഡാജെയിലെ ഫാറൂഖ്, താഴെ നെക്രയിലെ സയ്യിദ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ബദിയഡുക്ക, മീത്തല്‍ ബസാറിലാണ് സംഭവം. മണ്ണിറക്കുന്നതിനെ ചൊല്ലി അഷ്‌റഫും മറ്റു മൂന്നു പേരും വാക്കുതര്‍ക്കം ഉണ്ടാവുകയും …

വിവാഹവാഗ്ദാനം നല്‍കി പീഡനം; മൂന്നാം വിവാഹത്തിനു പത്രപരസ്യം നല്‍കിയ യുവതിയെ പീഡിപ്പിച്ച വിരുതന്‍ അഴിക്കുള്ളിലായി

കാസര്‍കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് വിലസി നടന്നിരുന്ന വിരുതന്‍ ഒടുവില്‍ അഴിക്കുള്ളിലായി. തൃശൂര്‍, കൈപ്പമംഗലം, കൂരിക്കുഴി സ്വദേശി ഷോബി എന്ന പ്രശോഭി(36)നെയാണ് കാസര്‍കോട് വനിതാ പൊലീസ് തൂക്കിയെടുത്ത് കാസര്‍കോട്ടെത്തിച്ച് ജയിലിലാക്കിയത്. കാസര്‍കോട് പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയാണ് പരാതിക്കാരി. ഇവരുടെ ആദ്യഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പിന്നീട് രണ്ടാമതു വിവാഹം കഴിഞ്ഞുവെങ്കിലും വിവാഹമോചനം നേടി. മൂന്നാം കല്യാണത്തിനു താല്‍പര്യമുണ്ടെന്നു പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം ശ്രദ്ധയില്‍പ്പെട്ട പ്രശോഭ് യുവതിയെ …