സ്വത്തിനു വേണ്ടി 51 കാരിയെ വിവാഹം കഴിച്ച 29കാരന്‍ ഭാര്യയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നു; കോടതി ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു

തിരുവനന്തപുരം: സ്വത്തിനു വേണ്ടി 51കാരിയെ വിവാഹം ചെയ്ത ശേഷം വൈദ്യുതി ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ 29കാരനായ ഭര്‍ത്താവിനെ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.2020 ഡിസംബര്‍ 26നു പുലര്‍ച്ചെ കുന്നത്തുകാല്‍ വില്ലേജിലെ ത്രേസ്യാപുരത്തെ ഫിലോമിനയുടെ മകള്‍ ശാഖാകുമാരിയെ കിടപ്പുമുറിയില്‍ വച്ചു ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ഭര്‍ത്താവായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ …

നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സസ്‌പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ

കാസര്‍കോട്: നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. പാലക്കുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രം ഉള്‍പ്പെടെ എട്ടോളം ക്ഷേത്രങ്ങളിലെ എക്‌സിക്യുട്ടീവ് ഓഫീസറായ പി.ടി രസിത്ത് കുമാറിനെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ ക്ഷേത്രങ്ങളിലെ ജീവനക്കാരില്‍ നിന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് അസി. കമ്മീഷണര്‍ ഓഫീസിലെ ഹെഡ്ക്ലാര്‍ക്ക് ഇ.വി രഘു, ക്ലാര്‍ക്ക് കെ രാകേഷ് എന്നിവരെ അന്വേഷണത്തിനു …

മേധാപട്കര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ മേധാപട്കറെ അറസ്റ്റു ചെയ്തു.ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ഡല്‍ഹി പൊലീസ് മേധാപട്കറെ അറസ്റ്റു ചെയ്തത്. 24 വര്‍ഷം മുമ്പുള്ള കേസില്‍ ഡല്‍ഹി സെഷന്‍സ് കോടതി മേധാപട്കര്‍ക്കു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.മേധാപട്കറുടെ നേതൃത്വത്തില്‍ നടന്ന നര്‍മ്മദ ബച്ചാവോ സമരത്തിന് 2000 നവംബറില്‍ 40,000 രൂപയുടെ ചെക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത്തരത്തില്‍ ഒരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലെന്നും 2000ല്‍ മേധാപട്കര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അന്ന് …

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു

ബംഗ്‌ളൂരു: മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരി രംഗന്‍ (84) അന്തരിച്ചു. 1940 ഒക്ടോബര്‍ 14ന് എറണാകുളത്തായിരുന്നു ജനനം. കസ്തൂരിരംഗന്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചാന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍ക്കു തുടക്കമിട്ടത്. ഐഎസ്ആര്‍ഒയുടെ നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്ന കസ്തൂരി രംഗന്‍ 2003-2009 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു. നിലവില്‍ ആസൂത്രണ കമ്മീഷന്‍ അംഗവും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാ വൈസ് ചാന്‍സലറും കര്‍ണ്ണാടക വിജ്ഞാന കമ്മീഷന്‍ അംഗവുമാണ്. 1982ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും 2000ല്‍ പത്മവിഭൂഷന്‍ ബഹുമതിയും നല്‍കി …

മഞ്ചേശ്വരത്ത് വന്‍ സ്വര്‍ണ്ണവേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വന്ന അരക്കിലോ സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടുവന്ന അരക്കിലോ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. ഒരാള്‍ കസ്റ്റഡിയില്‍. മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്. ബസ് ഹൊസങ്കടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ ആഭരണങ്ങള്‍ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേസ് പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സി.ഇ.ഒമാരായ രാഹുല്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ട്രെയിന്‍ യാത്രക്കിടയില്‍ പരിചയം; പിന്നീട് വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡനം, പ്രതിയായ കോളേജ് അധ്യാപകന് 20 വര്‍ഷം കഠിനതടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടയില്‍ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെ 20 വര്‍ഷത്തെ കഠിന തടവിനും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോഴിക്കോട്, പുതുപ്പണം കുറ്റിപുണത്തില്‍ മിഥുനി(35)നെയാണ് മട്ടന്നൂര്‍, അതിവേഗ പ്രത്യേക കോടതി ജഡ്ജ് അനീറ്റ് ജോസഫ് ശിക്ഷിച്ചത്. പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് 35 വയസ്സുള്ള പരാതിക്കാരി. 2020ല്‍ പിണറായി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്തെ ഒരു സ്വാശ്രയ കോളേജിലെ അധ്യാപകനായ മിഥുനും …

റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു; അപകടം മാണിക്കോത്ത്

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു. തമിഴ്നാട്, വില്ലുപുരം സ്വദേശിനിയായ മാരിമുത്തു (75)വാണ് മരിച്ചത്. കൊളവയല്‍, സബീറ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയാണ്കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ മാണിക്കോത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറാണ് ഇടിച്ചത്. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മാരിമുത്തുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

തൈക്കടപ്പുറത്തെ ഇ. ചന്ദ്രിക അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം, തൈക്കടപ്പുറം, എ.പി റോഡിലെ എം. വേണുവിന്റെ ഭാര്യ ഇ. ചന്ദ്രിക (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊയോമ്പുറത്തെ പരേതനായ ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്റെ മകളാണ്. മക്കള്‍: രഞ്ജിത്ത് കുമാര്‍, രമിത്ത് കുമാര്‍, രഞ്ജിഷ. മരുമക്കള്‍: ശ്രീജിത്ത്, സനിത. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, സൗദാമിനി.

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നീര്‍ച്ചാല്‍ സ്വദേശിയുടെ 1.30 ലക്ഷം രൂപ തട്ടി; സുധീഷിനെതിരെ കേസ്

കാസര്‍കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 1.30 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബദിയഡുക്ക, നീര്‍ച്ചാല്‍, നെടുവലം തറവാടിലെ ആര്‍. റോഷന്റെ പരാതിപ്രകാരം സുധീഷിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.രണ്ടുലക്ഷം രൂപ നല്‍കിയാല്‍ സൈന്യത്തില്‍ ജോലി നേടിത്തരാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെന്നു റോഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2023 സെപ്തംബര്‍ 25ന് പരാതിക്കാരന്റെ കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നു ഒരു ലക്ഷം രൂപയും സെപ്തംബര്‍ 26ന് ഗൂഗിള്‍ പേ വഴി 30,000 രൂപയും നല്‍കിയെന്നു പരാതിയില്‍ പറഞ്ഞു.ജോലി ശരിയാക്കുകയോ, പണം …

പകല്‍ സാമൂഹ്യ പ്രവര്‍ത്തകന്‍; രാത്രി നായാട്ട്: ഫ്രിഡ്ജില്‍ സൂക്ഷിച്ച കാട്ടുപോത്തിറച്ചിയും തോക്കുമായി യുവാവ് അറസ്റ്റില്‍

പുത്തൂര്‍: ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട 10 കിലോ കാട്ടുപോത്തിറച്ചിയുമായി യുവാവ് അറസ്റ്റില്‍. പുത്തൂര്‍, കസബയിലെ നൂജിബെല്‍ത്തിലയിലെ സിബി എന്ന വര്‍ഗീസ് തോമസി(35)നെയാണ് പുത്തൂര്‍ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റു ചെയ്തത്. നായാട്ടിനു ഉപയോഗിച്ച തോക്കും ഇറച്ചി വില്‍പ്പനയ്ക്കായി കൊണ്ടു പോയ കാറും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.സാമൂഹ്യ പ്രവര്‍ത്തകനെന്നാണ് നാട്ടില്‍ സിബിയെ അറിയപ്പെടുന്നത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി പാവപ്പെട്ടവര്‍ക്കു ആനുകൂല്യം തരപ്പെടുത്തിക്കൊടുക്കുന്ന ആളാണ് ഇയാള്‍. ഇതുവഴി ജനങ്ങളുമായി നല്ല ബന്ധമാണ് ഇയാള്‍ക്കുണ്ടായിരുന്നത്.ഇതിനിടയിലാണ് രാത്രികാലങ്ങളില്‍ റിസര്‍വ്വ് ഫോറസ്റ്റില്‍ കയറി നായാട്ടു …

കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍. അഡുക്കത്തുബയല്‍, കോട്ടവളപ്പിലെ കെ. ബാബുവിന്റെ മകന്‍ അനില്‍കുമാര്‍ (54) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകുന്നേരം 3.30 മണിയോടെ ഹാളിലെ സീലിംഗ് ഫാനിലാണ് തൂങ്ങിയത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.പരേതനായ സരോജിനിയാണ് മാതാവ്. ഭാര്യ: സുരേഖ. മക്കള്‍: അനുരാഗ്, രഞ്ജു, അനുരുദ്ധ്. സഹോദരങ്ങള്‍: സുനില്‍, സന്തോഷ്, വിനോദ്, സവിത.

പിറന്നാള്‍ ദിനത്തില്‍ യാത്രയയപ്പ്; ഐ.എം. വിജയന്‍ പൊലീസ് കുപ്പായമഴിക്കുന്നു

തിരുവനന്തപുരം: നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിനു ശേഷം കേരള പൊലീസില്‍ നിന്നു വിരമിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് ഇന്ന് യാത്രയയപ്പ്. മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റായാണ് വിജയന്‍ വിരമിക്കുന്നത്. 56-ാം പിറന്നാള്‍ ദിനത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 30നാണ് സര്‍വീസ് പൂര്‍ത്തിയാകുക. ഇതോടെ വി.പി. സത്യനും യു. അഷറഫലിയും സി.വി. പാപ്പച്ചനും ഉള്‍പ്പെടെ കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ സുവര്‍ണ തലമുറയിലെ അവസാന കണ്ണിയും പിടിയിറങ്ങും.1969 ഏപ്രില്‍ 25ന് തൃശൂര്‍ ജില്ലയിലെ കോലത്തുംപാടും അയനിവളപ്പില്‍ മണിയുടെയും കൊച്ചമ്മുവിന്റെയും …

ഉപ്പള, മണിമുണ്ടയില്‍ ഉറങ്ങിക്കിടന്ന മാതാവിനു കുത്തേറ്റു; പരിക്കേറ്റ സ്ത്രീയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, മകന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, മണിമുണ്ടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനു കുത്തേറ്റു. ഷമീമബാനു എന്ന സ്ത്രീക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ ഷമീമ ബാനുവിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിയാരത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അക്രമത്തിന്റെ കാരണം എന്താണെന്നു അറിയില്ലെന്നും ഷമീമബാനുവിന്റെ മൊഴിയെടുക്കാന്‍ പൊലീസ് പരിയാരത്തേക്ക് പോയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം; രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കു വ്യക്തമായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തത്. ഭീകരാക്രമണം നടന്നതിനു പിന്നാലെ ഈ വീടുകളില്‍ ഉണ്ടായിരുന്നവരെല്ലാം ഒഴിഞ്ഞു പോയിരുന്നു. ത്രാല്‍ സ്വദേശി ആസിഫ് ഹുസൈന്‍, ബിജ്ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്.ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.കൊച്ചിയില്‍ നിന്നുള്ള രാമചന്ദ്രനും …

ആടുവളര്‍ത്തിയ വായനക്കാരിയുടെ അനുഭവസാക്ഷ്യം

ഏപ്രില്‍ 23ന് രാവിലെ പുസ്തക ദിനത്തില്‍ തന്റെ അമ്പതാമത്തെ വയസ്സില്‍ പുസ്തക വായന തുടങ്ങി. ഇപ്പോള്‍ അറുപത്തിയഞ്ചിലെത്തിയ ആടുവളര്‍ത്തിയ വായനക്കാരി ബേഡകത്തെ സതീദേവി എന്റെ വീട്ടില്‍ എത്തി. സന്തോഷത്തോടെ അവരെ സ്വീകരിച്ചു. കേവലം 3-ാം ക്ലാസു വരെ മാത്രമെ സ്‌കൂളില്‍ പോയിട്ടുള്ളു. അന്ന് ഉള്ളിലുറച്ച അക്ഷരങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു. ദാരിദ്ര്യം മൂലം പഠനം നിര്‍ത്തി അച്ഛന്റെയും അമ്മയുടെയും കൂടെ കൃഷിപ്പണിക്കുപോയി. ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ’ എന്ന് സാക്ഷരതാപ്രവര്‍ത്തന കാലത്ത് വിളിച്ചു പറഞ്ഞത് സതി കേട്ടിട്ടുണ്ട്. പുസ്തകം …

പരിയാരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ 12 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; ടെക്‌നീഷ്യനെ സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ 12 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അധികൃതര്‍ നടപടി തുടങ്ങി. കാത്ത് ലാബ് ടെക്‌നീഷ്യന്‍ വിളയങ്കോട് സ്വദേശി ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. 15 വര്‍ഷമായി കാത്ത് ലാബില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരുന്ന ആളാണ് ശ്രീജിത്ത്. കാത്ത് ലാബില്‍ കാര്‍ഡിയാക് വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിക്കുന്ന 15 വിദ്യാര്‍ത്ഥിനികളില്‍ 12 പേരാണ് ശ്രീജിത്തിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് ഡോക്ടര്‍മാരായ സവിത, …

പൂച്ചക്കാട്ടെ തീവെയ്പ്പ്; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ട് വീടിനു തീയിട്ട കേസിലെ മുഖ്യപ്രതിയെ ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. പൂച്ചക്കാട്, തെക്കുപുറത്തെ നാസറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.ഫെബ്രുവരി 11ന് രാത്രി 1.45മണിക്കാണ് കേസിനാസ്പദമായ സംഭവം. പൂച്ചക്കാട്ടെ ഫൈസലിന്റെ വീടിനു നേരെയാണ് തീവെയ്പ്പ് നടത്തിയത്. ബൈക്കിലെത്തിയ സംഘം സിറ്റൗട്ടില്‍ ഉണ്ടായിരുന്ന സോഫാസെറ്റിയില്‍ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നുവെന്നാണ് പരാതി. അക്രമം നടക്കുന്ന സമയത്ത് വീട്ടില്‍ ഫൈസലിന്റെ ഭാര്യ ജമീലയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു. തീവെപ്പില്‍ 3 ലക്ഷം …

ആറങ്ങാടിയിലെ അബ്ദുല്ല അന്തരിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടി കോട്ടച്ചേരി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുള്ള (60)അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ ആയിരുന്നു അന്ത്യം. മാതാവ് കുഞ്ഞാച്ചു ഉമ്മ. ഭാര്യ: റിയാനത്ത് (ആശാ വര്‍ക്കര്‍). സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞാമിന, സുബൈദ, ബിഫാത്തിമ, അലുഫാ, മൈമുന.